“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 30 October 2012

ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി ( 75  )ഭാര്യ :സൈനബ ,മക്കള്‍ :കോയ ,മൊയിദീന്‍  കോയ ,റംല ,റസിയ, ബഷീര്‍ ,കബീര്‍ റഷീദ, ഗഫൂര്‍  

പെണ്‍ വാണിഭം കുറ്റിക്കാട്ടൂര്‍ സ്വദേശിയെ പോലീസ് തിരയുന്നു

കുറ്റിക്കാട്ടൂര്‍ :അരയടത്തു പാലം ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന അന്തര്‍ സംസ്ഥാന പെണ്‍ വാണിഭ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് .സിറ്റി പോലിസ് കമ്മീഷണരുടെ നേന്ത്രത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡി പ്പിച്ചതിന് കുറ്റിക്കാട്ടൂര്‍ സ്വദേശിയും പോലിസ് തിരയുന്നുണ്ട് .ഇദ്ദേഹം ഒളിവില്‍ പോയതാണെന്ന് പോലിസ് പറഞ്ഞു .വന്പന്മാര്‍ ഉള്‍പെട്ട കണ്ണികള്‍ ഈ സന്ഘത്തിലുന്ടെന്നു പോലീസിനു വിവരം കിട്ടിയിട്ടുണ്ട് .പെണ്‍കുട്ടികളുടെ ഫോണി ലീക്ക്  വന്ന   വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് . 

Monday 29 October 2012

സഹപാഠിയെ ഹൃദയത്തോട് ചേര്‍ത്ത് ഇവര്‍

കുറ്റിക്കാട്ടൂര്‍: തങ്ങളുടെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് ഹൃദ്രോഗം പിടിപെട്ട് ഓപറേഷന്‍ വേണ്ടിവന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഒരുമെയ്യായി ഉണര്‍ന്നു. സെന്‍റ് സേവിയേഴ്സ് യു.പി സ്കൂളിലെ കുട്ടികളാണ് നാട്ടുകാരില്‍നിന്നും സ്വന്തം വീടുകളില്‍നിന്നും പണം സ്വരൂപിച്ച് അഞ്ചാം തരത്തിലെ അനാമിക എന്ന പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് കാരുണ്യത്തിന്‍െറ സഹായഹസ്തവുമായി മാതൃകയായത്. 1,16,532 രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തത്. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ വിരിപ്പില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാര്‍-സ്മിത ദമ്പതികളുടെ മൂത്ത മകള്‍ക്കാണ് ഗുരുതരമായ രോഗം പിടിപെട്ടത്. ഇപ്പോള്‍ ഓപറേഷന് വിധേയമായി വീട്ടില്‍ വിശ്രമത്തിലാണ് വിദ്യാര്‍ഥിനി.
സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എം. സദാശിവന്‍ സംഖ്യ കുടുംബത്തിന് കൈമാറി. പി.ടി.എ പ്രസിഡന്‍റ് ഇ. ദേവദാസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ പോള്‍ പഴസി ഡിസില്‍വ സംസാരിച്ചു. കൂടുതല്‍ സംഖ്യ പിരിച്ച ഏഴു വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷോജി സ്വാഗതവുംസി. അബ്ദു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീം: നവംബര്‍ നാലിന് ജനകീയ കണ്‍വെന്‍ഷന്‍

മാമ്പുഴ ജനകീയ  ശുചീകരണത്തിന് തുടക്കം കുറിക്കുന്നു (ഫയല്‍ ചിത്രം)
പന്തീരാങ്കാവ്: മാസങ്ങളായി മുടങ്ങിക്കിടന്ന മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീമിനെ നിയമിച്ചു. മാമ്പുഴ ആക്ഷന്‍ കമ്മിറ്റിയുടെയും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി തുടങ്ങിയ ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയിലെ മാമ്പുഴ ഉള്‍പ്പെടെയുള്ള പുഴ കൈയേറ്റവും പരിഗണനയിലുള്ള മറ്റ് സര്‍വേകളും പൂര്‍ത്തിയാക്കുന്നതിന് അഞ്ചംഗ ടീമിനെ നിയോഗിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവ്.
മാമ്പുഴ വീണ്ടെടുപ്പിന്‍െറ ഭാഗമായി പുഴ കൈയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തണമെന്ന സംരക്ഷണ സമിതിയുടെ നിരന്തര അപേക്ഷയെതുടര്‍ന്ന് 2012 ജനുവരി 17ന് സര്‍വേ തുടങ്ങിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടങ്ങിയ സര്‍വേയില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങള്‍ക്കകം സര്‍വേയര്‍മാരില്ലാതെ കൈയേറ്റമൊഴിപ്പിക്കല്‍ ഇടക്കുവെച്ച് നിലക്കുകയായിരുന്നു.
മുടങ്ങിയ സര്‍വേ പുനരാരംഭിക്കാന്‍ ആവശ്യമായ സര്‍വേയര്‍മാരെ അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും നിരന്തര ഇടപെടലിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം അഞ്ച് സര്‍വേയര്‍മാരെ അനുവദിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്.
മാമ്പുഴയുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ ടൂറിസം വകുപ്പുകളുടെ പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കിലും സര്‍വേ പൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്‍െറ അഞ്ച് കോടിയുടെ പദ്ധതി സജീവ പരിഗണനയിലുണ്ട്. സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവാത്തതാണ് പുഴ വീണ്ടെടുപ്പിന്‍െറ മുഖ്യപ്രതിബന്ധം.
പുതുതായി നിയമിതരായവരില്‍നിന്ന് രണ്ടുപേരെ സര്‍വേ പൂര്‍ത്തിയാവും വരെ മാമ്പുഴക്കായി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനിടെ, കൈയേറ്റം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിന് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍ നവംബര്‍ നാലിന് വൈകീട്ട് നാലിന് പയ്യടിമത്തേല്‍ വായനശാല പരിസരത്ത് നടക്കും. എം.കെ. രാഘവന്‍ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ കണ്‍വെന്‍ഷനെത്തും. തുടര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Friday 26 October 2012

സാഹോദര്യം പങ്കു വെച്ച് ഈദ് ഗാഹ്

കുറ്റിക്കാട്ടൂര്‍ :മനുഷ്യ ചരിത്രത്തില്‍ നാഗരിഗതകള്‍ക്ക് ജന്മം നല്‍കിയ ഇബ്രാഹിം പ്രവാചകന്റെ പാത വര്‍ത്തമാന കാലഘട്ടത്തിലെ ഉച്ച നീച്ചത്തങ്ങളെ തുടച്ചു മാറ്റാന്‍ ആഹ്വാനം നല്‍കുന്നതാണെന്ന്  കുറ്റിക്കാട്ടൂര്‍  ഈദ് ഗാഹ്  പ്രസംഗത്തില്‍ മീഡിയ വന്‍ റിപ്പോര്‍ട്ടര്‍ മുജീബ് ആക്കോട് പറഞ്ഞു .സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു വെല്‍ഫയര്‍ പാര്‍ടി ജില്ല വൈസ്:പ്രസി ;ജോന്സന്‍ നെല്ലിക്കുന്ന് മുഖ്യാതിഥി യായിരുന്നു .

ത്യാഗത്തിന്റെ ഓര്‍മയില്‍ ഇന്ന് ബലി പെരുന്നാള്‍

കുറ്റിക്കാട്ടൂര്‍ :ഇബ്രാഹിം നബിയുടെ ത്യാഗ ജീവിതത്തെ ഓര്‍മപ്പെടുത്തി ഇന്ന് മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍  ആഘോഷിക്കുകയാണ് .ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാള്‍ .ഈദു ഗാഹുകളിലും പള്ളികളിലും നടക്കുന്ന പ്രാര്‍ഥനക്ക് ശേഷം വിശ്യാസികള്‍ സ്നേഹവും സാഹോദര്യവും പങ്കു വെക്കുകയും വീടുകളില്‍  സൌഹ്ര്‍  സന്ദര്‍ശനം നടത്തുകയും ചെയ്തു പെരുന്നാളിന് നന്മകളുടെ പാഥേയം   തുറന്നിടും . ഏവര്‍ക്കും കുറ്റിക്കാട്ടൂര്‍  നുസിന്റെ പെരുന്നാള്‍ ആശംസകള്‍ .

Wednesday 24 October 2012

മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി

പാപമോചനവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള ദൈവവിളിക്ക് ഉത്തരമായി ചുണ്ടുകളില്‍ തല്‍ബിയത്ത് മന്ത്രങ്ങളുമായി മക്കയിലെ ഭക്തജനസാഗരം നാലു കിലോമീറ്റര്‍ അപ്പുറമുള്ള മിനായിലേക്ക് പരന്നൊഴുകിത്തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചെറുസംഘങ്ങളായി തുടങ്ങിയ പ്രയാണം ബുധനാഴ്ച പ്രഭാതപ്രാര്‍ഥനക്കു ശേഷം മഹാപ്രവാഹമായി മാറുകയായിരുന്നു. ‘അല്ലാഹുവേ, നിന്‍െറ വിളിക്കുത്തരമായി ഞാനിതാ എത്തി’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ആവേശപൂര്‍വം ഏറ്റുചൊല്ലി ആബാലവൃദ്ധം തീര്‍ഥാടകര്‍ മക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നു മിനായിലേക്കു നീങ്ങുകയാണ്. വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മുഴുവന്‍ മിനായില്‍ എത്തിച്ചേരും. രാത്രി മുഴുവന്‍ പ്രാര്‍ഥനകളുമായി അവിടെ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച തീര്‍ഥാടകര്‍ ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി തിരിക്കും. വിദേശത്തു നിന്നെത്തിയ 18 ലക്ഷം തീര്‍ഥാടകരടക്കം ഈ വര്‍ഷം 25 ലക്ഷത്തോളം പേര്‍ ഹജ്ജില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൗദി ഭരണകൂടത്തിന്‍െറ കണക്ക്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനം ഉറപ്പുവരുത്താനുള്ള മുഴുവന്‍ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി മുഖേന 125,000 പേരും സ്വകാര്യഗ്രൂപ്പുകള്‍വഴി 45,000 പേരുമടക്കം ഇന്ത്യയില്‍ നിന്ന് 1,70,000 ഓളം തീര്‍ഥാടകരാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്.
തിരക്കൊഴിവാക്കാനായി കേരളത്തില്‍ നിന്നുള്ള ഹാജിമാരെ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിച്ചുതുടങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ ശാര ജൗഹറ, സൂഖുല്‍ അറബ് റോഡുകളിലെ തമ്പുകളിലാണ് കഴിയുന്നത്. തീര്‍ഥാടകര്‍ പൊതുവെ സംതൃപ്തരാണെന്ന് മലയാളി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ മലയാളികളായ 28 വളണ്ടിയര്‍മാര്‍ മലയാളിഹാജിമാരുടെ സേവനത്തിനായി മിനായിലുണ്ട്. ഇതാദ്യമായി ഇത്തവണ തീര്‍ഥാടകര്‍ക്ക് മിനായില്‍ മുതവ്വിഫുമാരുടെ വക ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിക്ക് മിനായില്‍ നിന്നു അറഫയിലേക്കുള്ള ട്രെയിന്‍സര്‍വീസ് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ അവിടെ നിന്നു മുസ്ദലിഫയിലേക്കും ട്രെയിന്‍ തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തും.

Monday 22 October 2012


മായിന്കോട്ടു ചാലില്‍ അബ്ദുറഹ്മാന്‍ (കരി കച്ചവടം )നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;മായിന്കോട്ടു  ചാലില്‍ അബ്ദുറഹ്മാന്‍( 67 )  (കരി കച്ചവടം) നിര്യാതനായി .ഭാര്യ ;ആമിന ,മക്കള്‍ ജമീല ,ബാവ ,മുഹമ്മദ്‌,സാറ ,സാജിത ,ഹാജര ,സജല ,സുബൈര്‍ ,മയ്യത്ത് മാണി യമ്പലം ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ ഖബറടക്കി .

Thursday 18 October 2012

റോഡ്‌ നവീകരണം; ഗതാഗത തടസ്സം തുടരുന്നു .

കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് -മാവൂര്‍ റോഡിന്‍റെ നവീകരണം തുടരുന്നതിനിടെ ഗതാഗത തടസ്സം രൂക്ഷമാകുന്നു .ചെറൂപ്പ മുതല്‍ തുടങ്ങിയ പ്രവര്‍ത്തി ഇപ്പോള്‍ ആനക്കുഴിക്കരക്കും വെള്ളിപ്പരംബിനും ഇടയിലാണ് നടക്കുന്നത് .ഇവിടങ്ങളില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിര്‍ത്തിയിടുകയാണ് .വെള്ളം കയറുന്ന ഇടങ്ങളില്‍ ഉയരം കൂട്ടുകയും ഓടകള്‍ കുഴിയെടുത്തുമാണ് പണി നടക്കുന്നത് .നാഥ് ഗ്രൂപ്പാണ് പണി നടത്തുന്നത് . റോഡ്‌ പണി കഴിയുന്നതോടെ വെള്ളകെട്ടുകള്‍ കാരണം പ്രശ്നം ഉണ്ടാവില്ലന്നാണ് പറയുന്നത് .ബ്ലോക്ക് കാരണം ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്യുന്നത് കാരണം  ജനങ്ങള്‍ക്ക്‌ പ്രയാസം നേരിടുന്നുണ്ട് .

Tuesday 16 October 2012

അറഫാ സംഗമം ഒക്ടോബര്‍ 25ന്‌

വിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സമതലത്തിലെ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയത്തില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ ത്തുടര്‍ന്ന് മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുകയായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ അനിവാര്യ അനുഷ്ഠാനമായ അറഫാ സംഗമം 25നും ബക്രീദ് 26നും ആയിരിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ കൂടി മിനായിലെ കല്ലെറിയല്‍ കര്‍മങ്ങള്‍ ഉണ്ടാകും. അതിനുശേഷം 28ന് ഹജ്ജ് പൂര്‍ണമാകും. അറഫായിലേയ്ക്ക് പുറപ്പെടാന്‍ വേണ്ടി ഹാജിമാര്‍ 24ന് മിനായിലെ തമ്പുകളില്‍ ഒത്തുചേരും.

ബലി മൃഗങ്ങള്‍ക്ക് ബെല്ലാരി രാജ' മാര്‍ക്കറ്റ് ; കുറ്റി ക്കാട്ടൂരില്‍ തമിഴ് കന്നുകാലികള്‍ക്ക് ഡിമാണ്ട്


കുറ്റിക്കാട്ടൂര്‍ :ബലി പെരുന്നാളിന് ഇത്തവണയും തമിഴ് നാട്ടില്‍ നിന്നും കന്നു കാലികള്‍ എത്തി.ബലി അറുക്കാന്‍ പറ്റിയ ഉയര്‍ന്ന ഇനം കാളകളാണ്  .സര്‍വീസ് സ്റ്റെഷനടുത്ത വില്പന കേന്ദ്രത്തില്‍ എത്തിയത് 
മമ്മൂട്ടിയുടെ കാലിക്കച്ചവടത്തിന്റെ ടൈറ്റില്‍ ബെല്ലാരി രാജയുടെ പേരിലും ഒരു കൂട്ടര്‍ വിപണി തുറന്നിട്ടുണ്ട്. ഇരുപത്തയ്യായിരത്തിനു മുകളില്‍ തുടങ്ങുന്ന വിലയാണ് ഇത്തവണ ഓരോന്നിനും .കിലോ വില നൂറ്റംപതിനു മുകളിലെത്തും .മുന്തിയ ഇനം ആകാരമുള്ള കാളകള്‍ക്ക് വിപണി വിലയീക്കള്‍ അതികം കൊടുത്തും വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട് .പള്ളികള്‍ കേന്ദ്രീകരിച്ചു ഷെയര്‍ എടുത്തും കൂടാതെ വ്യക്തികള്‍ ഒറ്റക്കായും ബലി അറുക്കുന്നത് കൊണ്ട് ഓരോ വര്‍ഷവും ഇവയുടെ ഡിമാണ്ട് കൂടി വരികയാണ് .ഇത്തവണ ജമാഅത്തെ ഇസ്ലാമി ആസാമിലെ ദുരിതശ്യാസ കേമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബലിക്കുള്ള ഷെയറുകള്‍ ഇവിടെ നിന്നും ശേഖരിക്കുന്നത്  കൊണ്ട് കച്ചവടത്തില്‍ ചെറിയ ഇടിവുന്ടെന്നു മാര്‍ക്കറ്റിന്റെ ഉടമ തിരുമങ്ങലത്ത് കുഞ്ഞി കോയ പറഞ്ഞു .  

യുവതിക്ക് മയക്കുമരുന്ന് നല്‍കിയ സംഭവം: ഭര്‍ത്താവിന് വേണ്ടി ഊര്‍ജിത അന്വേഷണം


കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ യമാനിയ കാന്‍റീനില്‍ നവവധുവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവുമായി മുങ്ങിയ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പട്ടിത്താനം പൊയില്‍ക്കപ്പുറം ഇബ്നു മുഹമ്മദ് ഹസന് വേണ്ടി മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യഭാര്യയിലുള്ള മകളുമായി സുഹൃത്തിന്‍െറ ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. രണ്ടുമാസം മുമ്പാണ് പരേതനായ പാഴൂര്‍ പുലക്കത്തുപുറായി ഇസ്മായിലുകുട്ടിയുടെ മകള്‍ ഹാജിറയെ (26) ഇയാള്‍ വിവാഹം ചെയ്തത്. ഇബ്നുമുഹമ്മദ് ജോലി ചെയ്യുന്ന കുറ്റിക്കാട്ടൂര്‍ യമാനിയ അറബിക് കോളജ് കാന്‍റീനോട് ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. രോഗം പിടിപെട്ട ഭാര്യക്ക് മയക്കുമരുന്ന് നല്‍കി പുലരുന്നതിന് മുമ്പാണ് ഇയാള്‍ കടന്നുകളഞ്ഞത്. യുവതിയുടെ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ മുക്കത്തുനിന്ന് രണ്ട് സിംകാര്‍ഡ് തരപ്പെടുത്തിയിട്ടുണ്ടത്രെ. ആഭരണമടക്കം മൂന്നര ലക്ഷത്തോളം പണവും ഐഡന്‍റിറ്റി കാര്‍ഡും യുവതിയുടെ മൊബൈല്‍ ഫോണുമായാണ് ഇയാള്‍ കടന്നത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Thursday 11 October 2012

തണ്ണീര്‍ തടം മണ്ണിട്ട്‌ നികത്തുന്നത് അറിഞ്ഞില്ല ;കുളിര് കൊള്ളാന്‍ അവര്‍ വീണ്ടും വന്നു .


കുറ്റിക്കാട്ടൂര്‍ :കുളിര് പെയ്യുന്ന നീര്തടങ്ങളില്‍ അഥിതി കളായി അവര്‍ വീണ്ടും വന്നു. മണ്ണിട്ട്‌ ബാക്കി വെച്ച മാവൂരിലെ  തണ്ണീര്‍ തടങ്ങളില്‍ ദേശാടന പക്ഷികളുടെ ചിറകടികള്‍ കേട്ട് തുടങ്ങി .ഒക്ടോബര്‍ മാസം പിറക്കുന്നത്‌ ഇവരുടെ വരവോടെയാണ് .ഇന്ത്യയിലെ വടക്കന്‍ ദേശം, റഷ്യയിലെ സൈബീരിയ ചൈന നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവര്‍ മാവൂരിലെ ഇലപോഴിക്കുന മരങ്ങളില്‍ മഞ്ഞുപെയ്യുന്ന  കാലം നോക്കി വിരുന്നു വന്നിരിക്കുന്നത് .
കല്പ്പള്ളിയിലെ നീര്‍ തടങ്ങളിലും ചെരുപുഴയുടെ തീരങ്ങളിലും വിവിധ വര്‍ണങ്ങള്‍ ചാലിച്ച ഇവരുടെ അഴക്‌ വിരിയിച്ച വിഹാരമാണ് ഇനി .നാട്ടുകരുംയുള്ള കൂട്ടിലും ദേശാടനക്കരായ ഇവരുണ്ടാവും .ബ്ലാക്ക് വിംഗ് സ്ടിന്റ്റ് ,(പവിഴക്കാലി )സന്ടെഴ്സുസ്റെന്‍ ,കൊട്ടാന്‍ തീന്‍ ,ലിറ്റില്‍ റിങ്ങ്സ്  ഫ്ലവര്‍ ,എന്നീ ഇനങ്ങളില്‍ പെട്ടവരാണ് അഥി തികളില്‍ അധികവും .മെയ്‌ തുടങ്ങുമ്പോള്‍ ഇവരുടെ തിരിച്ചു പോക്ക് തുടങ്ങും .കണ്ണും കാതുമില്ലാതെ തന്നെര്‍ തടങ്ങള്‍ മണ്ണിട്ട്‌ നികത്തുംപോള്‍ ഇനി ഇവരുടെ വരവ് എത്ര കാലം എന്നാണ് പ്രക്രതി സ്നേഹികള്‍ ചോദിക്കുന്നത് 

കൂളിമാട് കടവ് പാലം: അപ്രോച്ച് റോഡിന്‍െറ സര്‍വേ പൂര്‍ത്തിയായി

മാവൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചാലയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
പി.ഡബ്ള്യു.ഡി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. കൂളിമാട് കടവില്‍നിന്നും കൂളിമാട് അങ്ങാടിക്കു സമീപംവരെയുള്ള 210 മീറ്റര്‍ ദൂരത്തിലാണ് സര്‍വേ നടത്തിയത്. മൂന്നുവര്‍ഷം മുമ്പുതന്നെ റോഡിനുവേണ്ടി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇതാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ അളന്ന് തിട്ടപ്പെടുത്തി അടയാളമിട്ടത്. ഇതനുസരിച്ച് ഒരു വീട് പൂര്‍ണമായി പൊളിച്ചുനീക്കേണ്ടി വരും. മറ്റൊരു വീടിനോട് ചേര്‍ന്നുകൊണ്ട് റോഡ് പോകുന്നതിനാല്‍ ആ വീട്ടുകാരെയും മാറ്റി താമസിപ്പിക്കേണ്ടി വരും. മറ്റ് വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയൊന്നുമില്ല. 17 പേര്‍ക്കാണ് സ്ഥലം നഷ്ടപ്പെടുക. 34 ലക്ഷം രൂപയാണ് സ്ഥലമേറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാര തുകയായി നല്‍കുന്നതിന് നേരത്തെ സര്‍ക്കാര്‍ അനുവദിച്ചത്. തുക ഈ മാസം 15ന് വിതരണം ചെയ്യും.
പാലത്തിന്‍െറ മറുഭാഗത്ത് മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തെ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഇവിടെയും നേരത്തെ തന്നെ പരിസരവാസികള്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.
300 മീറ്ററോളം നീളത്തില്‍ ഒമ്പതു തൂണുകളിലായി ആറ് മീറ്ററോളം വീതിയിലുള്ള പാലത്തിനാണ് രൂപരേഖ തയാറാക്കിയത്. 23 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കൂളിമാട്കടവില്‍ പാലം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരമാകും.
സര്‍വേ നടപടികള്‍ക്ക് വാല്യേുഷന്‍ അസിസ്റ്റന്‍സ് വി.എ. റഫീഖ്, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ ബൈജു, റവന്യൂ ഇന്‍സ്പെക്ടര്‍ കെ. സുബ്രഹ്മണ്യന്‍, പി.ഡബ്യു.ഡി ഓവര്‍സിയര്‍ പി.കെ. പുഷ്പരാജ്, സര്‍വേയര്‍മാരായ എം. രാജേഷ്, പി.കെ. സാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday 9 October 2012

അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിഷേധം വ്യാപകം


മാവൂര്‍: മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ പള്ളിതാഴം കുറിഞ്ഞോടത്ത് കടവ് പാലത്തിന് സമീപം മെറ്റല്‍ക്കൂനയില്‍ തട്ടി സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി ബസിനടിയിലേക്ക് വീണുമരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധം. കരാറുകാരുടെ അനാസ്ഥ കാരണമാണ് ദാരുണമായ അപകട മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടുവര്‍ഷം മുമ്പാണ് മാങ്കാവ്-കണ്ണിപറമ്പ് റോഡിന്‍െറ നവീകരണ പ്രവൃത്തി തുടങ്ങിയത്. മുക്കം ആസ്ഥാനമായുള്ള ഏബ്ള്‍ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍, തുടങ്ങിയ അന്നുതൊട്ട് ഇന്നുവരെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഈ റോഡിന്‍െറ നവീകരണത്തിന് നടന്നിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിനുശേഷം പെരുമണ്ണ മുതല്‍ ഊര്‍ക്കടവ് വരെയുള്ള ഭാഗങ്ങളിലൊക്കെ മെറ്റലും ക്വാറിപ്പൊടികളും മറ്റും റോഡിന്‍െറ ഇരുഭാഗങ്ങളിലും ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടിയിട്ട മെറ്റല്‍ക്കൂനയാണ് തിങ്കളാഴ്ച അപകടത്തിന് കാരണമായത്.
റോഡിന്‍െറ ഈ അവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഈ റോഡിലൂടെ മുപ്പതോളം ബസുകളാണ് പെരുവയല്‍ ഭാഗത്തേക്കും രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ മറ്റ് നിരവധി വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകാറുണ്ട്.
എന്നാല്‍, റോഡിന്‍െറ ഇരുവശങ്ങളിലും മെറ്റലും കരിങ്കല്ലുകളും കൊണ്ടിടാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ വഴിയില്ലാതായി. തെരുവ് വിളക്കില്ലാത്തതും രാത്രികളില്‍ അപകടമുണ്ടാകുന്നുന്നുണ്ട്.
ദുരിതയാത്രക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗതം തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആലോചന.

Monday 8 October 2012

കരിങ്കല്‍ കൂനയില്‍ സൈക്കിള്‍ തട്ടി ബീലൈന്‍ സ്കൂള്‍ വിദ്യാര്‍ഥി ബസ്സിനടിയിലേക്ക് വീണു മരണപെട്ടു

കുറ്റിക്കാട്ടൂര്‍ :റോഡ്‌ നവീകരണത്തിന് കൂട്ടിയിട്ട മെറ്റല്‍ കൂനയില്‍ തട്ടി ബസ്സിനടിയിലേക്ക് വീണ സ്കൂള്‍വിദ്യാര്‍ഥി ബസ്‌ കയറി മരിച്ചു   മദ്രസ  വിട്ടു വീട്ടിലേക്കു വരുമ്പോള്‍ കായലം പള്ളിത്താഴത്  വെച്ച് ബീലൈന്‍ പുബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുറുഞ്ഞേടത്തു പാലം  മുംതാസ് മന്‍സിലില്‍ അത്തിക്കോട്ടുമ്മല്‍ അക്ബറിന്റെ മകനുമായ  അജ്മലാണ്( 9 ) ദാരുണമായി മരണപെട്ടത്‌ . രാവിലെ 8 15  നാണ് സംഭവം .കുന്നത് പാലം -മാവൂര്‍ റൂട്ടിലോടുന്ന പുലരി ബുസ്സൈനടിയിലാണ് പെട്ടത് .15 ദിവസം മുന്‍പ് ഉപ്പയുടെ അടുത്തു നിന്നും ഉമ്മ മുംതാസിന്റെ കൂടെ സഹോദരങ്ങല്‍ക്കൊപ്പം തിരിചെത്തിയതാണ് അജ്മല്‍ .ബീലൈന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്തിയാണ് അജ്മല്‍ സഹോദരങ്ങള്‍ :ആദിര്‍ ,ഫാത്തിമ നജ . ഇന്ന് ബീ ലൈന്‍  സ്കൂളിനു അവധി  കൊടുത്തു.

മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം ജനകീയ കമ്മറ്റി രൂപീകരിച്ചു

കുറ്റിക്കാട്ടൂര്‍ :വെള്ളകെട്ടും ഗതാഗത ക്കുരുക്കം പരിഹരിച്ചു മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം തുടങ്ങി .ഈ റൂട്ടിലെ ഏറ്റവും വലിയ അങ്ങാടിയായ കുറ്റി ക്കാട്ടൂരില്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും  പ്രശ്നങ്ങള്‍ ബന്ദ്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി വികസനം കാര്യക്ഷമമാക്കുന്നതിനും ജനകീയ കമ്മറ്റി രൂപീകരിച്ചു .ചെറൂപ്പ മുതല്‍ മെഡി ;കോളേജ് വരെയുള്ള പത്തു കി മി നീളം 16 കോടിയോളം രൂപ വിനിയോഗിച്ചു പി ഡബ്ലിയു .ഡി യാണ് പ്രവര്‍ത്തി നടത്തുന്നത് .മഴക്കാലത്ത് വെള്ളം ഒഴുക്കുന്നതിനും ഡ്രൈനേജ് സംവിധാനവും ഒരുക്കി ഉയരം കൂട്ടിയാണ് റോഡ്‌ നിര്‍മിക്കുന്നത് .വെള്ളി പറമ്പ . കുറ്റിക്കാട്ടൂര്‍,ആ റെ  രണ്ടു ,ആറാം മൈല്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ വരെ  ഉയരം കൂടും .കൂടാതെ ഡ്രൈ നെജും .കണ്‍ വെര്‍ട്ടും നിര്‍മിച്ചു വെള്ളം ഒഴുക്കാനുള്ള സംവിധാനവും ഉണ്ടാക്കി ഒന്‍പതു മീറ്റര്‍ വീഥിയില്‍ റോഡ്‌ നിര്‍മിക്കാനാണ് പദ്ധതി.ഇതിനിടയില്‍ വ്യാപാരികള്‍ക്കും നാട്ടുകാരക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം റോഡ്‌ വികസനം മുടങ്ങാതിരിക്കാനും പ്രശ്നനഗള്‍ക്ക് പരിഹാരം കാണാ നുമാണ് ബ്ലോക്ക് മെമ്പര്‍ സി മാധവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി .മുഹമ്മദ്‌ (പ്രസി ;വ്യാപാരി വ്യവസായി ഏകോപന സമിതി )കണ്‍ വീനറായി  കമ്മറ്റി രൂപീകരിച്ചത് .വാര്‍ഡ്‌ മെമ്പര്‍മാരായ പൊതാതു മുഹമ്മദ്‌  അനീഷ്‌ പാലാട്ടു .  പെങ്കട്ടില്‍ രാധാകൃഷ്ണന്‍ എന്നിവരും   പെങ്കട്ടില്‍  അഹമ്മദ് ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,ഇ.മുജീബ് .സുരേന്ദ്രന്‍ കെ പി ,സുരേന്ദ്രന്‍ കെ .ഭരതന്‍ ഇര്‍ഷാദ് അഹമ്മദ് .നിസാര്‍ ,തുടങ്ങിയവരും കമ്മറ്റി അംഗങ്ങളാണ് .

Saturday 6 October 2012

കൌണ്ടര്‍ തുറന്നു ഇനി ലൈസന്‍സിന് കാത്തിരിക്കേണ്ട

കുറ്റിക്കാട്ടൂര്‍ :പുതുക്കല്‍, വിലാസം മാറ്റല്‍, ഡ്യൂപ്ളിക്കേറ്റ് തുടങ്ങിയ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കൈയോടെ തീര്‍പ്പാക്കാന്‍ ആര്‍.ടി. ഓഫിസില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കല്‍, നഷ്ടപ്പെട്ടതിന്‍െറ ഡ്യൂപ്ളിക്കേറ്റ്, വിലാസംമാറ്റല്‍ തുടങ്ങി അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥക്ക് ഇതോടെ പരിഹാരമാവും. വെള്ളിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന കൗണ്ടറില്‍ നിന്ന് 80 ലൈസന്‍സുകള്‍ നേരിട്ട് വിതരണം ചെയ്തു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും കൗണ്ടറിന്‍െറ പ്രവര്‍ത്തനം.
പുതുക്കുന്നതിനും മറ്റും നല്‍കിയ അപേക്ഷകളില്‍ ചിലത് രണ്ടു വര്‍ഷമായിട്ടും പുതുക്കി നല്‍കിയില്ലെന്ന പരാതി പരിഗണിച്ച് ആര്‍.ടി.ഒ രാജീവ് പുത്തലത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ബന്ധപ്പെട്ട രേഖകളും പഴയ ലൈസന്‍സുമായി കൗണ്ടറിലെത്തിയാല്‍ ക്ളര്‍ക്ക് അവ ഒത്തുനോക്കി പണം സ്വീകരിക്കും. തൊട്ടടുത്ത കൗണ്ടറിലുള്ളയാള്‍ ഇവ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. 10 പേരുടെ അപേക്ഷകള്‍ കമ്പ്യൂട്ടറിലായാല്‍ എം.വി.ഐയുടെ മുറിയിലെത്തി പ്രിന്‍റൗട്ട് എടുക്കും. എം.വി.ഐ ഒപ്പിട്ട് ലാമിനേറ്റ് ചെയ്ത ലൈസന്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ തയാറാകും.
ആവശ്യക്കാര്‍ക്ക് ലൈസന്‍സ് വിരലടയാളം രജിസ്റ്ററില്‍ പതിപ്പിച്ച് ലൈന്‍സസ് നേരില്‍ കൈപ്പറ്റാം, കാത്തുനില്‍ക്കാന്‍ സമയമില്ലെങ്കില്‍ അന്നുതന്നെ ലൈസന്‍സ് തപാലില്‍ നല്‍കും. നിലവിലുള്ള ലൈസന്‍സിന്‍െറ ജോലികള്‍ക്കു മാത്രമായി ഒരു മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടറെ നിയോഗിച്ചിട്ടുണ്ട്.
പ്രത്യേക കൗണ്ടര്‍ തുറന്നതോടെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഫാസ്റ്റ്ട്രാക്ക് കൗണ്ടറില്‍ കയറിപ്പറ്റാന്‍ നിലവില്‍ പുലര്‍ച്ചെ അഞ്ചുമണിക്കു മുമ്പെ ആര്‍.ടി ഓഫിസില്‍ എത്തുന്നവരുണ്ട്. 10 മുതല്‍ ഉച്ച ഒരുമണി വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ശരാശരി 100 ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ആര്‍.സി ബുക്ക് മാറ്റി ലാമിനേറ്റഡ് ആര്‍.സി ആക്കുന്നതിനുള്ള അപേക്ഷകര്‍ ആദ്യം എം.വി.ഐയുടെ മുന്നിലെത്തി രേഖകള്‍ ഹാജരാക്കണം. ഇവ പരിശോധിച്ച് എം.വി.ഐ കുറിപ്പെഴുതിയാല്‍ പ്രത്യേക കൗണ്ടറില്‍ പണമടക്കാം. ഇത്തരം അപേക്ഷകളിലും അന്നുതന്നെ ലൈസന്‍സ് നല്‍കും. ലൈസന്‍സ് പുതുക്കലിനും മറ്റുമായി നേരത്തേ ലഭിച്ചതില്‍ കെട്ടിക്കിടക്കുന്ന രണ്ടായിരത്തോളം അപേക്ഷകളില്‍ ഉടന്‍തന്നെ തീര്‍പ്പുണ്ടാകുമെന്നും ആര്‍.ടി.ഒ അറിയിച്ചു.    

കുന്ദമംഗലത്ത് തണല്‍മരങ്ങള്‍ കൂട്ടത്തോടെ മുറിക്കുന്നു

 കുറ്റിക്കാട്ടൂര്‍: കുന്ദമംഗലം ബ്ളോക് പഞ്ചായത്തിന്‍െറ അധീനതയിലുള്ള 32 തണല്‍ മരങ്ങള്‍ ഒറ്റയടിക്ക് മുറിച്ചുനീക്കുന്നു. എന്നോ നിര്‍മിക്കാനിരിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍െറ പേരിലാണ് മരങ്ങളെല്ലാം മുറിച്ചുനീക്കാനുള്ള ബ്ളോക് പഞ്ചായത്തിന്‍െറ വിചിത്ര തീരുമാനം. എട്ടെണ്ണം ഇതിനകം മുറിച്ചുകഴിഞ്ഞു.
കുന്ദമംഗലം ടൗണില്‍ അല്‍പമെങ്കിലും പച്ചപ്പ് അവശേഷിക്കുന്നത് ബ്ളോക് പഞ്ചായത്ത് സ്ഥലത്താണ്. 1.38 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മരങ്ങളാണ് കോടതി, പൊലീസ് സ്റ്റേഷന്‍ പരിസരത്തും ബസ്സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം തണല്‍ നല്‍കുന്നത്. ഇവയെല്ലാമാണ് മിനി സിവില്‍ സ്റ്റേഷന്‍ എന്ന ‘കാരണം’ കണ്ടെത്തി മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്. കുന്ദമംഗലത്ത് സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഇതുവരെ ഭരണാനുമതി ആയിട്ടില്ല.
മാത്രവുമല്ല, ഇതിനായി നിര്‍ദേശിക്കപ്പെട്ട ഓഫിസ് വളപ്പിലെ ഓടിട്ട കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് പരമാവധി പത്ത് മരങ്ങള്‍ മുറിച്ചാല്‍ തന്നെ നിര്‍മാണത്തിന് തടസ്സമൊന്നുമുണ്ടാവില്ല എന്നിരിക്കെയാണ് 32 മരങ്ങള്‍ ഒറ്റയടിക്ക് മുറിച്ചുനീക്കുന്നത്. 1.12 ലക്ഷം രൂപക്കാണിത് കല്ലായി സ്വദേശി ലേലത്തില്‍ എടുത്തത്. സിവില്‍ സ്റ്റേഷന് സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി മരംമുറിക്കാന്‍ തീരുമാനമെടുത്തതെന്നും ഇതിന് വനംവകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് ബ്ളോക് പഞ്ചായത്ത് സെക്രട്ടറി ഇതേക്കുറിച്ച് പ്രതികരിച്ചത്. മരങ്ങള്‍ കെട്ടിടത്തിന് ഭീഷണിയാണെന്നും ഇവ മുറിച്ചത് സുതാര്യമായിട്ടാണെന്നും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Friday 5 October 2012

കെട്ടിടം പണിക്കിടെ ഷോക്കേറ്റു യുവാവ് ആശുപത്രിയില്‍

കുറ്റിക്കാട്ടൂര്‍ :കെട്ടിടം പണിക്കിടെ വൈദ്യുതി പോസ്റ്റില്‍ നിന്നുംഷോക്കേറ്റു പരിക്കുകളോടെ പേര്യ സീതിയുടെ മകന്‍ മുജീബിനെ ( 22 ) മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .കൊണ്ക്രീ റ്റിന് പലക  അടിക്കുമ്പോള്‍ അതിലെ കടന്നു പോവുന്ന കമ്പിയില്‍ നിന്നുമാണ് ഷോക്കെ റ്റ തു .മാണി യമ്പലം പള്ളിയുടെ കോട്ടെ ഴുസിനു പണി നടക്കുമ്പോഴാണ്സംഭവം  . 

മരണകുഴികളില്‍ കൂടം കുളത്തുകാര്‍ക്ക് ഐക്യ ദാര് ഡ്യം

കോഴി ക്കോട് കടപ്പുറത്ത്കൂടം കുളം ഐക്യ  ദാര് ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ മരണ കുഴിയ്ല്‍ കിടന്നു പ്രതിഷേധിക്കുന്നു  

കുറ്റിക്കാട്ടൂര്‍ :കൂടം കുളത്തെ ചെറുത്തു നില്‍ക്കുന്ന ജനതക്ക് കോഴി ക്കോട് കടപ്പുറത്ത് മരണക്കുഴിയില്‍ കിടന്നു  ഐക്യ ദാര് ഡ്യം .കൂടം കുളം ഐക്യ  ദാര് ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ചെറുത്തു നില്‍പ്പ് സംഘടനകള്‍ അണി ചേര്‍ന്നു. സോളി ഡാരിറ്റി ,ജി ഐ .ഒ,ശാസ്ത്ര സാഹിത്യ പരിഷത് ,എസ യു സി ഐ ,ലോഹ്യ വിചാര വേദി .എസ ഐ ഒ .തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ പ്രകടനമായി വന്നാണ് കടപ്പുറത്ത് കുഴികള്‍ ഒരുക്കിയത് .ജി ഐ ഒ പ്രവര്‍ത്തകര്‍ സ്ത്രീ സാന്നിധ്യം കൊണ്ട് പ്രധിരോധത്തിന്റെ ശബ്ദം ഇരകളുടെ കരുത്താണെന്നു തെളിയിച്ചു .

നസീര്‍ വധം ;ചെറൂപ്പ സ്വദേശി രൂപേഷ് പിടിയില്‍

കുറ്റിക്കാട്ടൂര്‍ :മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി.പി. നസീര്‍ അഹമ്മദിനെ കൊലപാതകം കൂടുതല്‍ ദുരൂഹമാകുന്നു .കൊലക്ക് പിന്നില്‍ സാമ്പത്തിക  ഇടപാടുകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .ഇതിനിടയില്‍ നേരത്തെ ചോദ്യം ചെയ്തു വിട്ട ആളെ പോലിസ് അറസ്റ്റു ചെയ്തു .പ്രതികള്‍ സഞ്ചരിച്ച മാരുതി ഒമ്നി വാനിന്‍െറ ഉടമ ചെറൂപ്പ കീഴേപറമ്പത്ത് രൂപേഷ് (34)ലാണ് ഇന്ന് അറസ്റ്റിലായത്.തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതിനാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. വാനിന്‍െറ രക്തകറ പുരണ്ട ചില്ല് കൊലപാതകം നടന്ന ദിവസം രാത്രി തന്നെ മാറ്റാന്‍ രൂപേഷ് സഹായിച്ചു എന്ന് പൊലീസ് കണ്ടെത്തി.ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു അന്ന് നല്‍കിയ മൊഴി. ഇന്ന് രാവിലെ കേസ് അന്വേഷിക്കുന്ന ചേവായൂര്‍ പൊലീസാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്.

വരും തലമുറയ്ക്ക് നദികളെ കാത്തു വെക്കുക ;ഊര്ക്കടവില്‍ ജനകീയ പ്രതിങ്ങ്ഞ്ഞ

ചാലിയാര്‍  തീരത്ത്‌  ഊര്‍ക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്്ജിന് സമീപത്തു നടന്ന നദി സംരക്ഷണ റാലി 
 കുറ്റിക്കാട്ടൂര്‍ :  നദികളെയും അരുവികളെയും നീര്‍ച്ചോലകളെയും വരും തലമുറകള്‍ക്ക് കാഴ്ചവസ്തുവായിപോലും ബാക്കിവെക്കാതെ ‘വികസന കുതിപ്പ്’ നടക്കുമ്പോള്‍ പ്രതീക്ഷയുടെ കൈത്തിരി നാളവുമായി പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ.
ചാലിയാര്‍ പുഴയോരത്ത് ഊര്‍ക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്്ജിന് സമീപത്താണ് ആയിരത്തോളം പരിസ്ഥിതി സ്നേഹികള്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്തത്. കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള നദീദിനാചരണത്തിന്‍െറ ഭാഗമായിരുന്നു പരിപാടി.
സ്കൂള്‍, കോളജ്, വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഊര്‍ക്കടവ് അങ്ങാടിയില്‍ നിന്നും നദീസംരക്ഷണ മുദ്രാവാക്യമുയര്‍ത്തി റാലിയായാണ് പുഴയോരത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നദീദിന സന്ദേശം നല്‍കി. തിരുവാതിര ഞാറ്റുവേലയില്‍ പോലും മലയാളികള്‍ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണിന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ. പി. ആലസന്‍കുട്ടി നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. നദികളുടെ സംരക്ഷണ സന്ദേശമുള്‍ക്കൊള്ളുന്ന റിവര്‍ ഏജ് ഡോക്യുമെന്‍ററിയുടെ സീഡി പ്രകാശനം പ്രഫ. ടി. ശോഭീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് ഊര്‍ക്കടവ് അങ്ങാടിയിലെ കെ.എ. റഹ്മാന്‍ നഗറില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഡോ. എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനവും നദികളും എന്ന വിഷയത്തില്‍ പി. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുരേഷ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശാന്ത, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അസ്മാബി, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ഹിബത്തുല്ല, എസ്. ഉണ്ണികൃഷ്ണന്‍, കെ.ഒ. ആലി, കെ.എ. ശുക്കൂര്‍, സി.എം. ജോയി, പ്രഫ. ടി. സീതാരാമന്‍, എം.പി. അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Monday 1 October 2012

നസീറിന് നാടിന്‍െറ വിട

 മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. നസീര്‍ അഹമ്മദിന്‍െറ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രാവിലെ 9.30 ന് പരപ്പില്‍ ശാദുലി പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നിശ്ചയിച്ചതെങ്കിലും ജനത്തിരക്ക് കാരണം എം.എം. ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. സഹോദരന്‍ അബ്ദുല്‍ റഷീദാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തിരുവണ്ണൂരിലെ ബറാമി ഹൗസിലെത്തിക്കുകയായിരുന്നു. 10.30ഓടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയും പടവും പത്രങ്ങളില്‍ വന്ന പിറ്റേന്നുതന്നെ നസീറിന്‍െറ മരണവാര്‍ത്തയും എത്തി. സെക്രട്ടറിയായി തെരഞ്ഞെടുത്തത് രാവിലെ പത്രങ്ങളില്‍ കണ്ട് നസീറിനെ വിളിച്ചവര്‍ക്ക് പ്രതികരണമൊന്നും ലഭിച്ചില്ല. ഏറെ താമസിയാതെ വന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു. ഈയിടെയായി വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളില്‍ ജനം ആശങ്കാകുലരാണ്. ചേംബര്‍ സെക്രട്ടറിയായി ചുമതലയേറ്റ നസീര്‍ ചേംബര്‍ മുഖേന നടപ്പാക്കേണ്ട വിപുലമായ പദ്ധതികള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ജേസീസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, റോട്ടറി ക്ളബ് ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രാത്രി ഏഴോടെ ചേംബര്‍ ഓഫിസില്‍ നിന്നിറങ്ങിയ നസീര്‍ വീട്ടില്‍ വിളിച്ച് അല്‍പം വൈകുമെന്നറിയിക്കുകയും ചെയ്തിരുന്നു.
നഗരത്തില്‍ പല സന്ദര്‍ഭങ്ങളിലായി കൊല്ലപ്പെടുന്ന ആറാമത്തെ വ്യാപാരിയാണ് നസീര്‍. സ്വര്‍ണ വ്യാപാരി കെ.ആര്‍. ഭക്തവത്സലം, അപ്സര തിയറ്റര്‍ ഉടമ കെ.ജെ. തോമസ്, മാട്ടുമ്മല്‍ അബൂബക്കര്‍ ഹാജി, വൈത്തിരിയിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീം, മാര്‍ബിള്‍ വ്യാപാരി അരവിന്ദാക്ഷന്‍ എന്നിവര്‍ നേരത്തേ കൊല്ലപ്പെട്ടവരാണ്. ഇതില്‍ പുതിയറ മാട്ടുമ്മല്‍ ഹോസ്പിറ്റല്‍ ഉടമയായ അബൂബക്കര്‍ഹാജി ട്രെയിനില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ വീണ് മരിക്കുകയായിരുന്നു.

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More