“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 28 May 2015

മാമുകുട്ടി വ്യാപാരി വ്യവസായി പ്രസിഡണ്ട് ;വിഭാഗീയത ശക്തം .


 കുറ്റിക്കാട്ടൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ നില നിൽക്കുന്ന വിഭാഗീയത യുണിറ്റ് തെരഞ്ഞെടുപ്പിൽ മറ നീക്കി പുറത്തു വന്നു .  സംഘടനയെ ഇരുപത്തി അഞ്ചു വർഷം നയിച്ച മുൻ    പ്രസിഡണ്ട് വി മുഹമ്മദും നിലവിലുള്ള പ്രസിഡണ്ട്  മാമുകുട്ടിയും തമ്മിലായിരുന്നു മത്സരം . പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 168 വോട്ട് നേടി   മാമുകുട്ടി വിജയിച്ചു .വി മുഹമ്മദിനു 119 വോട്ട് ലഭിച്ചു .തെരഞ്ഞെടുപ്പിന് മുൻപ് ഇരു വിഭാഗവും നോടിസുകളിറക്കി ശക്തമായ പ്രചരണം നടത്തിയിരുന്നു .വികസനനായകനായാണ് മാമുകുട്ടിയെ അവതരിപ്പിച്ചത് .ഇദ്ദേഹം വന്ന ശേഷം  വ്യാപാര സമുച്ചയത്തിന്റെ പണി പുരോഗമിച്ചതും  മറ്റും ഈ വിഭാഗം ചൂണ്ടി കാണിച്ചിരുന്നു . വി മുഹമ്മദിന്റെ പക്ഷം അഴിമതി രഹിത പ്രതിച്ഛായ ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .കഴിഞ്ഞ തെരഞ്ഞെടുപ്പു മുതലാണ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ ഐക്യ ഖണ്ടേനെ യുള്ള  തെരഞ്ഞെടുപ്പിന് മാറ്റം വന്നത് .മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ നടന്ന മത്സരമാണ്‌ അന്നുടായിരുന്ന പ്രസിഡണ്ട് മുഹമ്മദിൻറെ പരാജയത്തിനു കാരണമെന്ന് ആരോപണം ഉയർന്നിരുന്നു . നല്ല തുക മൂല ധനമുള്ള സംഘടനയുടെ സാരഥി യാവാൻ ഇരു വിഭാഗവും കാമ്പ യിൻ പ്രവർത്തനമാണ് നടത്തിയിരുന്നത് . .കെട്ടിട ഉടമകളുമായുള്ള പ്രശ്നത്തിൽ    പുതിയ നേന്ത്ര ത്വത്തിന്റെ നയം പാളിപ്പോയാൽ കുറ്റി ക്കാട്ടൂരിൽ   ആരോഗ്യകരമല്ലാത്ത രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത്  ഇട വരുത്തുമെന്നാണ് ബിൽ ഡിംഗ് വെൽഫെയർ അസോസിയേഷൻ ബന്ദ്ധപ്പെട്ടവർ പറയുന്നത് .

Wednesday 6 May 2015

റോഡിനു കുറുകെ വെച്ച കമാനം പൊളി ച്ചത് സംഘർഷം സൃ ഷ്ടിച്ചു .

കമാനംപൊളിച്ചു ലോറിയിൽ കയറ്റുന്നു 

കുറ്റിക്കാട്ടൂർ : റോഡിനു കുറുകെ വെച്ച കമാനം പൊതു മരാമത്തു ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി . ഇതിനെ തുടർന്ന് സംഘാടകരും പൊളിക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റവും തടഞ്ഞു വെക്കലും അരങ്ങേറി       .                                കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം മഹല്ല് കമ്മറ്റി മത പ്രസംഗ പരിപാടിയുടെ  പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതായിരുന്നു കമാനം.ഇത് റോഡിനു കുറുകെ സ്ഥാപിച്ചത് കൊണ്ടാണ് പൊളിച്ചു മാറ്റി യതന്നാണ് പൊളിക്കാൻ വന്നവരുടെ വാദം .എന്നാൽ നേരം വെളുക്കും മുൻപേ ആരും അറിയാതെ പൊളിച്ചു മാറ്റിയാൽ നാട്ടിൽ തെറ്റിദ്ധാരണ പരത്താൻ ഇതിടയാക്കുകയും  സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യാൻ ഇതിട വരുത്തും എന്നത് കൊണ്ടാണ്  ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞു വെച്ചത്
      മെഡിക്കൽ കോളേജ് പോലീസ് സംഭവ സ്ഥലത്തെത്തി സമാധാനം സ്ഥാപിച്ചു .കുറ്റിക്കാട്ടൂരിലെ റോഡ്‌ കയ്യേറ്റവും മറ്റും ഒഴിപ്പിക്കാൻ രംഗത്ത് വരാതെ കമാനം മാത്രം മാറ്റിയതിലാണ് നാട്ടുകാര്ക്ക് ആക്ഷേപം .  റോഡിനു കുറുകെ കമാനം വെക്കാൻ പാടില്ല എന്ന നിയമം പരസ്യ ഏജൻസികൾ പലപ്പോഴും ലംഘിക്കുന്നതാണ് പ്രശ്നങ്ങള്ക്ക് കാരണം .

Tuesday 5 May 2015

ധൂർത്തിനെതിരെ കാമ്പൈൻ നടത്തിയ നേതാവിൻറെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം പൊങ്ങച്ചത്തിന്റെ വേദിയായി ; :കുടുമ്പത്തിനെതിരെ മഹല്ല് വിലക്ക്


കുറ്റിക്കാട്ടൂർ : വിവാഹത്തിലെ ധൂർത്ത്
അവസാനിപ്പിക്കാൻ രംഗത്തിറങ്ങി യ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡ ന്റിന്റെ  നേന്ത്ര ത്വത്തിൽ നടന്ന വിവാഹം വിവാദമാകുന്നു .മുസ്‌ലിം  ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്  എ ടി ബഷീറിന്റെ സഹോദരൻ പരേതനായ  നടുവിലക്കണ്ടി എ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും അരങ്ങു തകർത്തത് .
     ആർഭാട  വിവാഹം നടത്തിയ കുടുമ്പ ത്തിനെതിരെ മാണി യമ്പലം മുസ്ലിം ജമാഅത്ത്  കമ്മറ്റി 6  വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തി
  യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും  സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു .     ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
 വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട്‌ ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ്  നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും  ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം  .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ്‌ മഹല്ല് പ്രസിഡണ്ടായ   ബഷീറിനെ സാന്നിധ്യത്തിൽ  നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത്‌ .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
പക്ഷെ ലീഗ് നേന്ത്രതം നാട്ടിലെ വിവാഹത്തിൽ ഇത്തരം കണ്ണ് ചിമ്മൽ നയം തുടരുന്നത് പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .
നാട്ടിലെ മറ്റൊരു മഹല്ല് ഭാര വാഹിയുടെ മകന്റെ കല്യാണവും പൊങ്ങച്ചം കൊണ്ട് മുന്നിട്ടു നിന്നിരുന്നു .കോടികളുടെ വിലയുള്ള സ്ത്രീധനമായ കാർ 
പോർച്ചിൽ നിർത്തി കല്യാണത്തിനു വന്നവരുടെ മുൻപിൽ പ്രദര്ഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു  .കൂടാതെ നാട്ടുകാർ പിരിവെടുത്തു നിര്മിച്ച വീടിന്റെ താക്കോൽദാനം കല്യാണ  പന്തലിൽ സ്റ്റെജ് ഒരുക്കി   സ്വന്തം പരിപാടിയാക്കിയും ടിയാൻ കല്യാണ ദിവസം പൊങ്ങച്ചത്തിന് രംഗത്ത് വന്നിരുന്നു .ഇത്തരം പൊങ്ങച്ചം നാട്ടുകാരുടെ മുൻപിൽ കാണിക്കുന്നവരെ ജനം പരിഹാസത്തോടെയാണ് നോക്കി കാണുന്നത്.
 മഹല്ല് വിലക്കേർപ്പെടുത്തിയ കുടുമ്പം നടത്തിയ വിവാഹത്തിന്   ഓഡി റ്റൊറിയം പോലെ ഒരുക്കിയ പന്തലിനു ലക്ഷങ്ങൾ വില വരും .പാട്ടും കൂത്തും കരിമരുന്നും കൊണ്ടു പ്രദേശം കാണാത്ത വിധമുള്ള ആർഭാ ടമാണ് നടത്തിയത് .പക്ഷെ മഹല്ലിൽ ബന്ദ്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ എല്ലാട്ടിനോടുമുള്ള സമീപനമാണ്  ചോദ്യം ചെയ്യപ്പെടുന്നത് .

അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .


 കുറ്റിക്കാട്ടൂർ : അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി  വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .
ഭൂമിയും വീടും അവകാശമാണെന്ന മുദ്രാവാക്യവും   തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഇടം  ലഭിക്കും വരെ പാർടി പോരാടും എന്ന പ്രഖ്യാപനവും പതിനായിരങ്ങൾ പ്രതീക്ഷയോടെയാണ് പാർടിയെ ഉറ്റു നോക്കുന്നത് .
സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ എല്ലായിടത്തും മുഖ്യ ധാരാ രാഷ്ട്രീയ പാർടികൾ പാവപ്പെട്ടവരെ വഞ്ചിചതിന്റെ മുറിവുമായാണ് പലരും 
വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റിനെ കാണാൻ വന്നത് 
.സർക്കാരിന്റെ ഭൂ രഹിത കേരളം പദ്ധതിയിൽ അപേക്ഷ നല്കിയവർക്ക് നാല് ശതമാനത്തിനു പോലും ഭൂമി നൽകാൻ സര്ക്കാരിന് കഴിഞ്ഞിട്ടില്ല ,ഭൂമി
ലഭിച്ചവര്ക്ക് തന്നെ വാസ യോഗ്യമല്ലാത്ത കുന്നിൻ  മുകളിലാണ്   ഭൂമി നൽകിയത് .ഇത്തരം ആളുകളും പിന്നോക്ക ദലിത് വിഭാഗവും ചേർന്ന് ശക്തമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാൻ ഹമീദ് വാണിയമ്പലം നയിച്ച ജാഥക്ക് കഴിഞ്ഞിട്ടുണ്ട് .ജാതിയും സമുദായവും വർഗ വീക്ഷണവും വേർ തിരിച്ചു നിർത്തിയ രാഷ്ട്രീയ തൊട്ടു കൂടായ്മയെ വെൽഫെയർ പാർടി തിരുത്തുകയാണ് .അതിൻറെ തെളിവായിരുന്നു വിവിധ വിഭാഗങ്ങളുടെയും സമര സംഘങ്ങളുടെയും നേതാക്കൾ അണി  നിരന്ന സമാപന സമ്മേളന വേദി .
സി കെ ജാനു ,പി എ പൌരൻ ,വിളയോടി വേണു ഗോപാൽ .ഹാഷിം ചെന്നം പള്ളി .തുടങ്ങിയ പോരാളികൾ ആദരിക്കപ്പെട്ടു .ബംഗാളിൽ നിന്നും വന്ന മുന് മന്ത്രി അബ്ദു റസാക് മൊല്ല ക്ക് മാർകിസ്റ്റു ,മമത കഷികളുടെ ഫാസിസത്തെയും അവർ നേന്ത്ര്വതം നല്കുന്ന ജാതി വ്യവസഥ യെയും എതിർത്തു വേണം പുതിയ ഒരു ബംഗാളിനെ നിർമിക്കാൻ .ഇത്തരം ആളുകളുടെ പുതിയ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നാണ് സമ്മേളനം സമാപിച്ചത് . 

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More