“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday 30 March 2017

കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം എൻ .എസ്. എസ് വിദ്യാർഥികൾ.

പെരിങ്ങൊളം ഹയർ സെക്കണ പ്രിൻസിപ്പാൾ  അനിൽകുമാർ  യു .കെ യിൽ  നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു  വാങ്ങുന്നു 

 കുറ്റിക്കാട്ടൂർ :കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം ഹയർ സെക്കണ്ടറി എൻ .എസ്. എസ്  വിദ്യാർഥികൾ സമാഹരിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിനു കൈമാറി. സ്‌കൂൾ പ്രിൻസിപ്പാൾ  അനിൽകുമാർ  യു .കെ യിൽ  നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു  വാങ്ങി . പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ അധ്യാപകനും എൻ .എസ് എസ് പ്രോഗ്രാം ഓഫീസറുമായ  കുഞ്ഞി മുഹമ്മദ് മാസ്റ്ററുടെ നേന്ത്ര ത്വത്തിലായിരുന്നു  ഫണ്ട് ശേഖരണം നടത്തിയത് .പൊതു ജനങ്ങളിൽ നിന്നും പിരിച്ച ഇരുപതിനായിരം രൂപയാണ് ചടങ്ങിൽ കൈമാറിയത് .
 പാലിയേറ്റിവ് ഡേ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന്റെ അനുമോദന പത്രം പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ   എൻ .എസ്. എസ് വളണ്ടി യർമാരായ മുഹമ്മദ് ഹിലാൽ ,അശ്വതി എന്നിവർ ഏറ്റുവാങ്ങി .പ്രിൻസിപ്പാൾ  അനിൽകുമാർ  അദ്ധ്യക്ഷനായിരുന്നു .മുരളീധരൻ പി,രഞ്ജിത്ത് .എം ,രമണി, കുഞ്ഞി മുഹമ്മദ് , സിസ്റ്റർ സിമി എന്നിവർ ചടങ്ങിൽ സംസാരിച്ചു . 

Wednesday 22 March 2017

ലോക ജലദിനം :കിണറുകൾ ശുചീകരിച്ചു .


കുറ്റിക്കാട്ടൂർ: ലോകജല ദിനാചാരണത്തിന്റെ ഭാഗമായി "ഹരിതം" റസിഡൻസ് അസോസിയേഷൻ പാറക്കോട്ട് താഴം കിണറുകൾ ശുദ്ധീകരിച്ചു. അസോസിയേഷൻ പരിധിയിലെ ജലലഭ്യത ഉള്ളതും ഉപയോഗ ശൂന്യവും ആയ കിണറുകൾ ആണ് ഞായറാഴ്ച (19/01/2017) ശുദ്ധീകരിച്ചത്.
ശുദ്ധീകരിച്ച കിണറുകളിൽ നിന്ന് വത്യസ്ത സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം ഇല്ലാത്ത വീടുകളിൽ വിതരണം ചെയുവാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ ബാലൻ നിർവഹിച്ചു.
പ്രവർത്തനത്തിന്
അസോസിയേഷൻ ഭാരവാഹികൾ ആയ K.V .കോയ, രാധാകൃഷ്ണൻ, സലിം സി , മുഹമ്മദ് എ.പി, വാസുദേവൻ
എന്നിവരും
വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ ആയ ,സി മുഹമ്മദ് ഹാജി, മുഹമ്മദ് കെ ., ബാബുരാജൻ , ശിവൻ,നന്ദകുമാർ, എന്നിവരും വിവധ ക്ലബ്കളെ പ്രതിനിധീകരിച്ചു. അനിൽകുമാർ, ആരിഫ് മുഹ്സിൻ എന്നിവരും നാട്ടുകാരായ മോദി , ചന്ദ്രൻനായർ , സുനിൽകുമാർ, ജയേഷ് , ആഷിഖ്,കൃഷ്ണൻകുട്ടി , കുഞ്ഞാലിക്കുട്ടി എന്നിവരും വ്യത്യസ്ത കിണറുകൾ ശുദ്ധികരിക്കാൻ നേതൃത്വം നൽകി.

Wednesday 8 March 2017

സർവേയിൽ ദുരൂഹത ;സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു .

ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലുംസർവേ  സംഘം
 ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയത് 


കുറ്റിക്കാട്ടൂർ : വീടുകളിൽ പെൺ കുട്ടികളുടെ  കണക്കെടുക്കാൻ സർവേ നടത്തിയ  സംഘത്തെ നാട്ടുകാർ തടഞ്ഞു .ചൊവ്വാഴ്ച  കുറ്റിക്കാട്ടൂർ  കുന്നമംഗലം റോഡിലെ വെളുത്താറമ്പത് ഭാഗത്തെ ഇരുപതോളം വീടുകളിലാണ് പ്രായപൂർത്തിയായ പെൺകുട്ടികളുടെ കണക്കെടുക്കാൻ  എന്ന പേരിൽ രണ്ടു യുവതികളടങ്ങിയ സംഘം സർവേ നടത്തിയിരുന്നത് .ഈ സംഘം ബുധനാഴ്ചയും സർവേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത് .വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് സർവേ സംഘത്തെ കസ്റ്റഡിയിലെടുത്തു .ഹൈദ്രബാദ് കേന്ദ്രമായുള്ള നാന്ദി ഫൗണ്ടേഷന് വേണ്ടിയാണ് സർവേ നടത്തുന്നതെന്നാണ് സർവേ സംഘത്തിലെ പെൺ കുട്ടികൾ പോലീസിനോട് പറഞ്ഞത്. കുട്ടികളിലുള്ള   വിളർച്ച കണ്ടെത്തുന്നതിനാണ് സർവേ നടത്തുന്നതെന്ന് ഇവർ പറഞ്ഞു .ആരുടെ നിർദേശ പ്രകാരമാണ് സർവേ എന്ന ചോദ്യത്തിന് ഇവർക്ക് മറുപടി ഇല്ലായിരുന്നു .ബന്ദ്ധപ്പെട്ട ഏജൻസികൾക്ക് സർക്കാരിൽ നിന്നും നിർദേശം ലഭിച്ചതിന്റെ രേഖയും ഇവർ വശം ഇല്ല .നാന്ദി ഫൗണ്ടേഷന് വേണ്ടി ദൽഹി കേന്ദ്രമായുള്ള കാർവി ഇൻസൈറ്റ് എന്ന മാർക്കറ്റിങ് ഏജൻസിയാണ് സർവേ  നടത്തുന്നതെന്നു അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്നു മെഡിക്കൽ കോളേജ് എസ് .ഐ ഹബീബുള്ള പറഞ്ഞു . രേഖകൾ ഹാജരാക്കാമെന്നു അറിയിച്ചത് പ്രകാരം കസ്റ്റഡിയെലെടുത്തവരെ  പോലീസ് വിട്ടയച്ചു .സർവേ നടത്തുന്നതിന് ബന്ദ്ധപ്പെട്ടവർ നൽകിയ അനുമതി മെഡിക്കൽ കോളേജ് പോലീസിൽ ഹാജരാക്കുമെന്ന്‌ സർവേക്ക് നേതൃത്തം നൽകുന്ന കേരള ടീം ലീഡർ സുനിൽ പറഞ്ഞു .

  പഞ്ചായത്തുകളിൽ നിന്നും ഇത്തരം സർവേക്ക് അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം  പകൽ  വീടുകളിൽ ചെന്ന് കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണെന്നു പറഞ്ഞാണ് വീട്ടിലെ സ്ഥിതി വിവരകണക്കുകൾ ശേഖരിചിരുന്നത്  .പ്രായപൂർത്തിയായ പെൺ കുട്ടികളുടെ വിവരങ്ങളാണ് ഇവർ ശേഖരിച്ചത് .സർവേ നടന്ന വീടുകൾക്കടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലും ഇവർ വിവിധ കോഡുകളിൽ ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയതാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത് . സ്ഥിതി വിവരം ശേഖരിക്കാൻ കുടുമ്പ ശ്രീ ആശാ പ്രവർത്തകർ എന്നിവരെയാണ് സർക്കാർ ചുമതല പെടുത്തുക . 

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More