കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday 30 November 2015
ധർമത്തിന്റെ വെളിച്ചം വിതറി ഭാഗവത സപ്താഹ യജ്ഞം തുടങ്ങി .
കുറ്റിക്കാട്ടൂർ നരസിംഹ -വാമന ക്ഷേത്രത്തിൽ സ്വാമി അയ്യപ്പ ദാസ് ഉത്ഘാടനം നിർ വഹിക്കുന്നു |
ചടങ്ങിന്റെ ഉത്ഘാടനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്
സ്വാമി അയ്യപ്പ ദാസ് നിർവഹിച്ചു .ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത . പഞ്ചായത്ത് വാർഡ് അംഗം മിനി ശ്രീകുമാർ, പ്രദീപ് ആനകുഴിക്കര. സഹദേവൻ ആനശ്ശേരി എന്നിവർ സംസാരിച്ചു .പാലഞ്ചേരി സുബ്രഹ്മണ്യൻ നമ്പൂദിരി സപ്താഹ പാരായണം നടത്തി .
മുസ്‌ലിമാവാൻ ശരീഅത്ത് മാത്രം പോര ത്വ രീഖത്തും പിന്തുടരണം : ത്വ രീഖത്ത് സമ്മേളനം .
കുറ്റിക്കാട്ടൂർ : മുസ്‌ലിമാവാൻ ശരീഅത്ത് മാത്രം പിന്തുടർന്നത് കൊണ്ട് മാത്രം കഴിയില്ലന്നും ത്വ രീഖത്തും മഷാഇക്കും വേണമെന്നും പെരുവയലിൽ നടന്ന ത്വ രീഖത്ത് സമ്മേളനത്തിൽ ചിശ്തി ഖാദിരി ത്വ രീഖത്ത് സയ്യിദ് അഹമ്മദ് നൂരിഷാഹ് ഷാനി പറഞ്ഞു .
ഹൈദ്ര ബാദ് കേന്ദ്ര മായിട്ടുള്ള സിലസില നൂരിയ്യ ത്വ രീഖത്തിന്റെ
കേരളസമ്മേളനത്തിൽപ്രസങ്ങിക്കുകയായിരുന്നുഇദ്ദേഹം.
സമ്മേളനത്തിൽ ഖുത്തുബുൽ മശായിഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി തങ്ങളുടെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശം നൽകി. . രണ്ടുദിവസമായി നടന്ന സമ്മേ ളനത്തിൽ സ്ത്രീകൾക്ക് പ്രത്യേകം സെഷനുണ്ടായിരുന്നു .
മുഹിയുദ്ധീൻ ശൈഖിന്റെ 22 ആം പൗത്രനാണ് ഇപ്പോഴുള്ള ഖുത്തുബുൽ മശായിഖ് .ആരാധനകൾ ശരിയാവാൻ ഇങ്ങനെ ഒരാളെ പിൻപറ്റ ണമെന്നാണ്
സമ്മേളനത്തിന്റെ മുഖ്യ പ്രമേയം .കുറ്റിക്കാട്ടൂർ കേന്ദ്ര മായ ത്വ രീഖതത് അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരുവയലിൽ പരിപാടി സംഘടിപ്പിച്ചത് .സിലസില നൂരിയ്യ കേരള പ്രസി ഡന്ടു കെ ടി യൂസുഫ് നിസാമിഷാ സുഹൂരി ,നൂർ മുഹമ്മദ് ഫൈസി ,നസ്മിത
തുടങ്ങിയ പ്രമുഖർ സമ്പന്ധിച്ചു .
കലകളുടെ നഗരി പാർടി ഗ്രാമമാക്കി ;പരക്കെ പ്രതിഷേധം .
കുറ്റിക്കാട്ടൂർ ;കലകൾ ചിലങ്കയണിയുന്ന വേദികൾക്ക് ഇന്ന് തുടക്കം കുറിക്കുന്ന കുറ്റിക്കാട്ടൂർ ഗവ ;ഹയർ സെകണ്ടറി സ്കൂളും പരിസരവും രാഷ്ട്രീയക്കാർ പാർടി ഗ്രാമമാക്കി .ഇതിൽ പ്രതിഷേധിച്ച് പരിസരവാസികളും നാട്ടുകാരും പോലീസിൽ പരാതി നൽകി .
കോഴിക്കോട് ഉപ ജില്ല കലോത്സവം നടക്കുന്ന സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നത് കലാ ഗ്രാമത്തിലേക്കല്ല .പകരം ഹരിത ഗ്രാമത്തിലേക്കും ചെങ്കോട്ടയിലെക്കും കാവി മണ്ണിലേ ക്കുമാണ്
കവാടത്തിൽ കെട്ടിയ ബാനർ ലീഗിന്റെ ഹരിത ഗ്രാമത്തിലേക്ക് തുടങ്ങുപ്പോൾ പിറകിൽ ഇത്ചെങ്കോട്ടയാണന്നാണ് ഡി വൈ എഫ് ഐ ബാനറിൽ കട്ടായം പറയുന്നത് .സ്കൂളും പരിസരവും കാവിയിൽ മുക്കിയിട്ടും മതി വരാതെ സ്കൂളിനകത്തെ മരത്തിനു മുകളിൽ കാവിക്കൊടി ഉയർത്തിയാ ണ് സംഘ പരിവാർ കാവിമ ണ്ണാ ണെന്ന് ഓര്മപ്പെടുത്തുന്നത് .മാത്രമല്ല നരേന്ദ്ര മോദിയുടെ മുഴു ചിത്രവും കാമ്പസിനു മുന്പിൽ സ്ഥാപിച്ചിട്ടുണ്ട് .
തുടക്കത്തിൽ സ്കൂൾ കവാടത്തിൽ ലീഗ്പാർടി ഗ്രാമമാക്കി ബാനർ കെട്ടിയതാണ് ഇത്തരം വിഭാഗീയ നീക്കത്തിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു .കലയെ നെഞ്ചിലേറ്റി വരുന്ന കൌമാരങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വിഭാഗീയ വർണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സഹൃ ദയരും നാട്ടുകാരും മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരിക്കയാണ് .
നേരത്തെ മേളയുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ സംഘാടക സമിതിയിൽ ഒരു വിഭാഗം രാഷ്ട്രീയ പാര്ടിയുടെ ആളുകളെ കുത്തിനിറച്ചു എന്ന ആക്ഷേപം നില നിക്കേയാണ് ഇപ്പോൾ ഈ വിവാദം ഉണ്ടായത് .അത് കൊണ്ട് പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം .വിവിധ സ്കൂളിൽനിന്നും കുട്ടികളെയുമായി വരുന്ന രക്ഷിതാക്കൾ ഈ നാട് ഇങ്ങിനെ പാർടി ഗ്രാമമായതിൽ ആശങ്ക പ്പെടുകയാണ്.
സ്റ്റെജ് ഇതര മത്സരത്തിനു ഇന്ന് തുടക്കം കുറിച്ചു .ഡിസമ്പർ 3 വരെയാണ് പരിപാടികൾ .നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ കെ പി രാമനുണ്ണി ഉത്ഘാടനം നിർ വഹിക്കും .
Saturday 28 November 2015
കുറ്റിക്കാട്ടൂരിനു ഇനി കലയുടെ നാളുകൾ; കോഴിക്കോട് റൂറൽ ഉപ ജില്ല കലോത്സവം കുറ്റിക്കാട്ടൂർ എച് എസ് എസിൽ .
കുറ്റിക്കാട്ടൂർ :വരയും, പാട്ടും, കഥയും, ചിലങ്കയണിഞ്ഞ താളവും തീർക്കുന്ന പകലുകൾക്ക് ഇനി രണ്ടു ദിവസം മാത്രം ബാക്കി . കുറ്റിക്കാട്ടൂർ എച് എസ് എസിൽ നവമ്പർ 30. മുതൽ ഡിസമ്പർ 3 വരെ നടക്കുന്ന കോഴിക്കോട് റൂറൽ ഉപ ജില്ല കലോത്സവം നാടിന്റെ ഉത്സവമായി ഏറ്റു നടത്താൻ നാട്ടുകാർ ഒരുങ്ങി . ഇതിനു വേണ്ടി നാട്ടുകാർ ഉൾപെട്ട വിവിധ കമ്മറ്റി കൾക്ക് രൂപം നല്കി .
ഉപ ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും ഒമ്പത് വിഭാഗങ്ങളിലായി 3600 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും ഡിസമ്പർ 1നു നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ഉത്ഘാടനം സാഹിത്യകാരൻ കെ പി രാമനുണ്ണി നിർ വഹിക്കും .ബ്ലോക്ക് പ്രസിഡ ണ്ട് രമ്യ ഹരിദാസ് അധ്യക്ഷയാവും ചെയർമാൻ കെ പി കോയ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു .
Monday 23 November 2015
ബ്ലോക്ക്, പഞ്ചായത്ത് ഇനി കുറ്റിക്കാട്ടൂർ വനിതകൾ നയിക്കും !
കുറ്റിക്കാട്ടൂർ :തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ പാർടികൾക്ക് നെട്ടോട്ടമായിരുന്നങ്കിലും ഫലം വന്നപ്പോൾ പലതിലും നറുക്ക് വീണത് സ്ത്രീകൾക്ക് .ഇതിൽ ഏറെ ഗുണം ലഭിച്ചത് കൊണ്ഗ്രസിനും .
ബ്ലോക്ക് ,പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോൾ രണ്ടിലും കുറ്റിക്കാട്ടൂർ പ്രാതിനിധ്യം.
പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത യും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസും കുറ്റിക്കാട്ടൂർ സ്വദേശികൾ. ഇവിടത്തെ വാർഡ് 22 ൽ നിന്നും തെരഞ്ഞെടുത്ത .കോണ്ഗ്രസ് പ്രവർത്തക കുടുമ്പത്തിലെ അംഗ മാണ് ശാന്ത . രമ്യ മുൻ ബ്ലോക്ക് അംഗം രാധ ഹരിദാസിന്റെ മകളാണ് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്നും വിജയിച്ച ഇവർ കുന്നമംഗലം മണ്ഡലംയൂത്ത് കോണ്ഗ്രസ് സെക്രടറി കോണ്ഗ്രസ് പർലിമന്റ് മണ്ഡലം സെക്രടറി ,രാഹുൽ ബ്രിഗേഡിലെ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .നിലമ്പൂർ നഗരസഭ കേന്ദ്രമായി പ്രവർത്തിച്ച ഇവർക്ക് നാട്ടിൽ പ്രവർത്തന വൃ ത്തം കുറവാണ് .
എസ് സി ജനറൽ സംവരണമായ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് പദവി ശാന്തക്കു ലഭിച്ചത് യു ഡി എഫിൽ ഈ വിഭാഗത്തിൽ നിന്നും പുരുഷന്മാർ വിജയിക്കാത്തത് കൊണ്ടാണ് .മാത്രമല്ല നേരത്തെ ലീഗ് നിർത്തിയ എസ് സി സീറ്റിൽ വനിതസ്ഥാനാർഥി പരാജയപ്പെട്ടതും കൊണ്ഗ്രസിനു മേല്ക്കൈ ലഭിച്ചതും പ്രസിഡണ്ട് പദവിക്കുള്ള വില പേശ ലിന് ലീഗിന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു .
ലീഗിന്റെ 8 സീറ്റ് അഞ്ചായി കുറഞ്ഞതും കോണ്ഗ്രസ് സീറ്റ് 4 ൽ നിന്ന് 6 ലേക്ക് ഉയർന്നതും കോണ്ഗ്രസ് കാലു വാരൽ രാഷ്ട്രീയത്തിന്റെ ഫലമാണന്നാണ് ലീഗ്
വിലയിരുത്തൽ .
കുറ്റിക്കാട്ടൂർ പ്രദേശം വനിതാ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് .13 14 15 20 22 കൂടാതെ പുവ്വാട്ട് പറമ്പ്, കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനും പ്രതി നിധീ കരിക്കുന്നത് വനിതകളാണ് .
Wednesday 18 November 2015
പെരുവയൽ പഞ്ചായത്തിൽ സ്ത്രീ സാര ഥ്യം ;ശാന്ത പ്രസിഡ ണ്ട് , ജുമൈല വൈസ് പ്രസിഡ ണ്ട്.
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പ്രസിഡ ണ്ട് ,വൈസ് പ്രസിഡ ണ്ട് സ്ഥാനങ്ങൾ വനിതകൾക്ക് .യു ഡി എഫ്ന്റെ പ്രസിഡണ്ട് സ്ഥാനാർഥിയായി കോണ്ഗ്രസിലെ വൈ വി ശാന്തയും വൈസ് പ്രസിഡ ണ്ട്. സ്ഥാനാർഥിയായി ലീഗിലെ ജുമൈല കുന്നുമ്മലും മത്സരിക്കും. 22 ൽ 11 സീറ്റ് യു ഡി എഫ് നും
10 സീറ്റ് എൽ ഡി എഫ് നും 1 സീറ്റ് ബി ജെ പി ക്കുമാണ് ലഭിച്ചത് .വോട്ടെടുപ്പിൽ നിന്ന് ബി ജെ പി വിട്ടു നില്ക്കും .ശാന്ത 22 ൽ നിന്നും ജുമൈല വാർഡ് 13 ൽ നിന്നുമാണ് വിജയിച്ചത്
Thursday 12 November 2015
പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു.
വാർഡ് 1 പെരിങ്ങൊളം നോർത്ത് -ഗോപലൻ നായർ (യു ഡി എഫ് ), 2 പെരിങ്ങൊളം-ആർ വി ജാഫർ (യു ഡി എഫ് ) 3 മുണ്ടക്കൽ -എം മനോഹരൻ (എൽ ഡി എഫ് ) 4 ചെറുകുളത്തൂർ -എം ചന്ദ്ര ശേഖരൻ(എൽ ഡി എഫ് )
5 പെരിയങ്ങാട് -അംശുമതി (എൽ ഡി എഫ് ) 6 പെരിയങ്ങാട് വെസ്റ്റ് -കെ പി സഫിയ (എൽ ഡി എഫ് ) 7 പെരുവയൽ നോർത്ത് -പ്രസീത (എൽ ഡി എഫ് ) 8 പെരുവയൽ -സുബിത തോട്ടാഞ്ചേരി (യു ഡി എഫ് ),
9 കായലം -കെ പി അപ്പു (എൽ ഡി എഫ് ) 10 പെരുവയൽ വെസ്റ്റ്-സി ടി സുകുമാരൻ (എൽ ഡി എഫ് )
11 പുവ്വാട്ട് പറമ്പ് ഈസ്റ്റ് -എൻ കെ മുനീർ (യു ഡി എഫ് ),12 അലുവൻ പിലാക്കൽ -പി കെ ഷറ ഫുദ്ധീൻ (യു ഡി എഫ് ),13 പുവ്വാട്ട് പറമ്പ് വെസ്റ്റ് -ജുമൈല (യു ഡി എഫ് ), 14 തട പറമ്പ് -മിനി ശ്രീകുമാർ (ബി ജെ പി )
15 കുറ്റിക്കാട്ടൂർ സൌത്ത് -സഫിയ മാക്കിനിയാട്ട് (യു ഡി എഫ് ) 16 പേര്യ -എ എം ആഷിക് (യു ഡി എഫ് )
17 കീഴ്മാട് -സുസ്മിത വിതാരത് (എൽ ഡി എഫ്) 18 വെള്ളി പറമ്പ് -കൃ ഷ്ണൻ കുട്ടി വലിയപറമ്പിൽ (എൽ ഡി എഫ് ) 19 വെള്ളി പറമ്പ്നോർത്ത്-സൈറാബി (എൽ ഡി എഫ്) 20 വെള്ളി പറമ്പ് ഈസ്റ്റ് -മഹിജ കുമാരി (യു ഡി എഫ് ) 21 ഗോഷാലി കുന്ന് -പ്രസീത് കുമാർ (യു ഡി എഫ് ) 22 കുറ്റിക്കാട്ടൂർ -വൈ വി ശാന്ത (യു ഡി എഫ് )
22 സീറ്റുകളിൽ 11 എണ്ണം യു ഡി എഫ് 10 എൽ ഡി എഫ്1 ബി ജെ പി എന്നിങ്ങനെയാണ് ക ക്ഷി നില .
നവംബർ 19 ന് പ്രസിഡ ന്റ്, വൈസ് പ്രസിഡ ന്റ് തെരഞ്ഞെടുപ്പു നടക്കും . . ബി ജെ പി തെരഞ്ഞെടുപ്പിൽനിന്നും വിട്ടു നിക്കാനാണ് തീരുമാനം . അങ്ങിനെ വന്നാൽ 11 സീറ്റ് കൊണ്ട് യു ഡി എഫ് നു ഭരി ക്കാൻ കഴിയും .
Wednesday 11 November 2015
പെരുവയൽ പഞ്ചായത്ത് ; വോട്ട് ചോർച്ച തർക്കം തുടരുന്നു , അംഗങ്ങളുടെ സത്യപ്രതിജഞ വ്യാഴം രാവിലെ .
യു ഡി എഫ് അംഗങ്ങൾ |
കുറ്റിക്കാട്ടൂർ :തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജഞ വ്യായാഴ്ച രാവിലെ 10 മണിക്ക് പെരുവയൽ പഞ്ചായത്ത് ഹാളിൽ നടക്കും .
ഇതിനിടയിൽ യു ഡി എഫി ലെ വോട്ട് ചോർച്ച യെ കുറിച്ച തർക്കം ലീഗും കോണ്ഗ്രസും തമ്മിലുള്ള ബന്ദ്ധം വഷളാക്കിയിട്ടുണ്ട് . .
കഴിഞ്ഞ ദിവസം ഡി സി സി സെക്രടറി മാധവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പെരുവയൽ പഞ്ചായത്ത് യു ഡി എഫ് യോഗം ബഹളത്തിലും ആരോപണ പ്രത്യാക്രമണത്തിലും മുങ്ങുകയായിരുന്നു .
പ്രതിപക്ഷത്തിരുന്നാലും കോണ്ഗ്രസ്സിന്റെസഖ്യ കക്ഷിയായിരിക്കെണ്ടന്നാണ്
ലീഗിൽ ഒരു വിഭാഗത്തിന്റെ ആവശ്യം .
കഴിഞ്ഞ തവണ ലീഗിന് ലഭിച്ച 8 സീറ്റിൽ നിന്ന് അഞ്ചായി കുറഞ്ഞപ്പോൾ കോണ്ഗ്രസ്ന് 4 ൽ നിന്ന് ആറായി സീറ്റ് വർധിക്കുകയായിരുന്നു .ലീഗിന് സീറ്റ്
നഷ്ടപ്പെടാൻ കാരണം കോണ്ഗ്രസ്സിന്റെ കാലു വാരലാണന്നാണ് ലീഗ് ആരോപണം .
ഏഴാം വാർഡിലെ ദളിത് ലീഗിന്റെ സ്ഥാനാർഥി പരാജയപെട്ടത് കോണ്ഗ്രസ് റിബൽ വോട്ട് പിടിച്ചതന്നാണ് പറയുന്നത്. ഇവിടെ ഒരു വോടിനാണ് എൽ ഡി എഫ് വിജയിച്ചത് . ഇത് കാരണം എസ് സി സംവരണ മായ പഞ്ചായത്ത് പ്രസിഡന്ടു പദവിയിലേക്ക് ലീഗിന് ആളില്ലാതെ വന്നു .
22 ആം വാർഡിൽ നിന്നും വിജയിച്ച കോണ്ഗ്രസ്സിന്റെ അംഗം വൈ .വി ശാന്തയാണ് ഇനി പരിഗണിക്കപ്പെടുക .അഞ്ചു വർഷം തുടർച്ചയായി ഈ പദവി കൊണ്ഗ്രസ്സിനു നൽകുന്നതിലും ലീഗിൽ അതൃ പ്തിയുണ്ട് .ഇതിനിടെ എൽ ഡി എഫ് മായി ലീഗ് ബന്ധപ്പെട്ടതായി ഇടതു വൃ ത്തങ്ങൾ പറഞ്ഞു .
22 സീറ്റിൽ 10 എല് ഡി എഫ് 1 ബി ജെ പി 11 യു ഡി എഫ് എന്നിങ്ങനെയാണ് സീറ്റുകൾ
മിന ശ്രീ കുമാർ 14 ബി ജെ പി |
സഫിയ 6 |
അമ്ശു മതി 5 |
ചന്ദ്ര ശേഖരൻ 4 |
3 മനോഹരാൻ |
അപ്പു 9 |
കൃഷ്ണൻ കുട്ടി 18 |
സൈറാബി 19 |
7 പ്രസീത |
സി ടി സുകുമാരൻ 10 |
17 സുസ്മിത |
Saturday 7 November 2015
പെരുവയൽ പഞ്ചായത്ത് ബി ജെ പി നിലപാട് നിർണായകം
കുറ്റിക്കാട്ടൂർ :യു ഡി എഫിനു പഞ്ചായത്ത് ഭരിക്കാൻ ബി ജെ പി യുടെ പിന്തുണയോ അല്ലങ്കിൽ വിട്ടു നിൽക്കാലോ എന്നത് നിർണായകം.
12 സീറ്റ് ഉണ്ടായിരുന്ന യു. ഡി. എഫിനു ഒരു സീറ്റ് നഷ്ടപ്പെട്ടതാണ് ഇപ്പോൾ പ്രതി സന്ദ്ധിക്ക് കാരണം .എൽ ഡി എഫിന് 10 സീറ്റും ബി ജെപി ക്ക് 1 സീറ്റുമാ ണുള്ളത് . ഏഴാം വാർഡിലാണ് കോണ്ഗ്രസ്സിന്റെ റിബൽ രംഗത്ത് വന്നത് കാരണം ഒരു വോട്ടിനു എൽ ഡി എഫ് ജയിച്ചത് ..എന്നിരുന്നാലും 9,10 വാർഡുകൾ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ട് എൽ ഡി എഫ് തിരിച്ച് തിരിച്ചു പിടിച്ചപ്പോൾ 20, 21 വാർഡുകൾ എൽ ഡി എഫ്നെ കൈ വിട്ടു . കൈപ്പിടിയിൽ വരുമെന്ന് കരുതിയ ഭരണം നഷ്ടപ്പെടാൻ ഇതിടയാക്കി .13 ,12 ,16 വാർഡുകളിൽ യു. ഡി. എഫിന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോൾ 22,14,15 വാർഡിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ഇതിൽ 14,15എൽ ഡി എഫ്നു മൂന്നാം സ്ഥാനമാണുള്ളത് .എന്നിരുന്നാലും പഞ്ചായത്തിൽ എൽ ഡി എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട് .
പെരുവയൽ പഞ്ചായത്ത് യു. ഡി. എഫ്. നില നിർത്തി ( 11 +10 +1).വൈ ,വി ശാന്ത പ്രസിഡണ്ടാകും,
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലെ 22 സീറ്റിൽ 11 യു. ഡി . എഫ്
10 എൽ. ഡി. എഫ് 1 ബി .ജെ പി എന്നിങ്ങനെ ലഭിച്ചു .
യു. ഡി. എഫ്പഞ്ചായത്ത് ഭരണം നില നിർത്തി
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 12 സീറ്റിൽ നിന്ന് യു. ഡി. എഫ്.നു ഒരു സീറ്റ് കുറഞ്ഞു .ബി ജെ പി പതിനാലാം വാർഡിലെ സിറ്റിംഗ് സീറ്റിൽ ഒതുങ്ങി .
എസ് .സി ജനറൽ സംവരണമായ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഈ
വിഭാഗത്തിൽ നിന്ന് യു ഡി എഫിന്റെ പുരുഷ അംഗങ്ങൾ ഇല്ലാത്തത് കൊണ്ട്
നിലവിൽ ഇരുപത്തി രണ്ടാം വാർഡിൽ നിന്നും വിജയിച്ച എസ് .സി വിഭാഗത്തിലെ വൈ ,വി ശാന്ത പ്രസിഡണ്ടാകും . എൽ. ഡി. എഫ്ന്റെ ഇരുപത്തി ഒന്നാം വാർഡിലെ സ്ഥാനാർഥിയും മുൻ വാർഡ് അങ്ങവുമായ ഗണേശൻ പരാജയപ്പെട്ടത് എൽ. ഡി. എഫ്നു തിരിച്ചടിയായി .ഇദ്ധേഹത്തെയായിരുന്നു ഭരണം ലഭിച്ചാൽ പ്രസിഡണ്ടായി എൽ. ഡി. എഫ് കണ്ടിരുന്നത് .എൽ. ഡി. എഫ് 3 സീറ്റുകൾ യു. ഡി എഫിൽ നിന്ന് തിരിച്ചു പിടിച്ചെങ്കിലും നിലവിലുള്ള 20,21 വാർഡുകൾ നഷ്ടപ്പെട്ടത് ഭരണം പിടിക്കാനുള്ളഎൽ. ഡി. എഫ് ശ്രമം പരാജയപ്പെടുത്തി .പഞ്ചായത്തിൽ പെട്ട
ബ്ലോക്ക് ഡിവിഷനിൽ രണ്ടിലും യു ഡി എഫ് വിജയിച്ചു .
പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്ന് രമ്യ ഹരിദാസും കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനിൽ നിന്ന് ടി കെ റം ലയും തെരഞ്ഞെടുക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
വാർഡ് പേർ മുന്നണി ക്രമത്തിൽ
1 ഗോപാലൻ നായർ ( യു ഡി എഫ് )
2 ആർ വി ജാഫർ ( യു ഡി എഫ് )
3 എം മനോഹരൻ( എൽ. ഡി. എഫ്)
4 ടി എം ചന്ദ്ര ശേഖരൻ ( എൽ. ഡി. എഫ്)
5 സുമതി ( എൽ. ഡി. എഫ്)
6 സഫിയ ( എൽ. ഡി. എഫ്)
7 പ്രസീത ( എൽ. ഡി. എഫ്)
8 സുബിത തോട്ടഞ്ചേരി ( യു ഡി എഫ് )
9 അപ്പു കെ പി ( എൽ. ഡി. എഫ്)
10 സുകുമാരാൻ ( എൽ. ഡി. എഫ്)
11 എൻ കെ മുനീർ ( യു ഡി എഫ് )
12 പി കെ ശറ ഫുദ്ധീൻ ( യു ഡി എഫ് )
13 ജുമൈല ( യു ഡി എഫ് )
14 മിനി ശ്രീ കുമാർ (ബി ജെ പി )
15 സഫിയ മാക്കിനിയാട്ട് ( യു ഡി എഫ് )
16 എ എം ആഷിക് ( യു ഡി എഫ് )
17 സുമിത ( എൽ. ഡി. എഫ്)
18 കൃഷ്ണൻ കുട്ടി ( എൽ. ഡി. എഫ്)
19 സൈറാബി ( എൽ. ഡി. എഫ്)
20 മഹിജ കുമാരി ( യു ഡി എഫ് )
21 പ്രസീത് കുമാർ ( യു ഡി എഫ് )
22 വൈ വി ശാന്ത ( യു ഡി എഫ് )
Friday 6 November 2015
പെരുവയൽ പഞ്ചായത്ത് ; ബി ജെ പി അവകാശ വാദം ഇരു മുന്നണികളെയും കുഴക്കുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനഞ്ചാം വാർഡിൽ രണ്ടാം സ്ഥാനത്തായിരുന്ന ബി ജെ പി ഇക്കുറി മേൽക്കൈ നേടിയാൽ ലീഗിന്റെ ഒരു സീറ്റ് നഷ്ടമാകും .പെരുവയൽ ഏഴാം വാർഡും ഇരുപത്തി രണ്ടാം വാർഡും
ഇവർ വിജയം അവകാശ പെടുന്നുണ്ട് .പിടിക്കുന്നത് നിലവിലുള്ള യു ഡി എഫ് വാർഡ് കളാവും എന്നാണു ബി ജെ പി യുടെ കുറ്റിക്കാട്ടൂരിലെ സംസ്ഥാന നേതാവ് പറഞ്ഞത് ..ഈ അവകാശ വാദം നടക്കാൻ പോകുന്നതല്ലന്നാണ് ഇരു മുന്നണികളും പറയുന്നത് .ഭരണം നില നിർത്തുമെന്ന യു ഡി എഫ് പറയുമ്പോൾ നിലവിലുള്ള പത്രണ്ട് പതിനാലകുമെന്നാണ് ഇവരുടെ കണക്കു കൂട്ടൽ .കഴിഞ്ഞ തവണ കൈ വിട്ട പത്തും .ഒന്പതും വാർഡുകൾ എൽ .ഡി എഫി നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ .അത് കൊണ്ട് നേരിയ ഭൂരിപക്ഷത്തിന് പഞ്ചായത്ത് ഭരി ക്കാമെന്ന് അവരും കണക്കു കൂട്ടുന്നു ..ഇതിനിടയിൽ രണ്ടു കൂട്ടരെയും ആശങ്കയിലാഴ്ത്തുന്നതാണ് ബി ജെ പി യുടെ അവകാശവാദം..ഇതിനു പുറമേ
തെരഞ്ഞെടുപ്പു പ്രക്യാപിച്ചത് മുതൽ തുടങ്ങിയ കോണ്ഗ്രസ് ലീഗ് തർക്കം അവസാനം കെട്ടടങ്ങിയെങ്കിലും കോണ്ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച ഇടങ്ങളിൽ പലതും ലീഗ് ഭൂരിപക്ഷ വാർഡു കളായത് കൊണ്ട് ഇവിടെ ഭൂരിപക്ഷം കുറച്ചു കൊണ്ട് കൊണ്ഗ്രസിന്റെ പ്രഭാവം കുറയ്ക്കാനും നീക്കം നടന്നിട്ടുണ്ട് .ഇതിന്റെ ഫലം ആരെ തുണക്കും എന്നതാണ് കാത്തിരുന്നു കാണാനുള്ളത് .
Subscribe to:
Posts (Atom)