“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 18 August 2017

വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്ക് വിട;കാത്തിരിപ്പിനൊടുവിൽ ഹനിയും ഉമ്മയുംകണ്ടുമുട്ടി

  .
കുറ്റിക്കാട്ടൂർ : വേർപെട്ടു പോയ മകനെ കാത്തിരുന്ന ഉമ്മ നൂർജഹാന്റെ  വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്കും  പ്രാർഥനക്കും  സാഫല്യമായി കൊച്ചു കുട്ടിയായിരിക്കുമ്പോൾ സുഡാനിലേക്കു കൊണ്ടുപോയ മകൻ ഹനിയെ  16  വർഷത്തിനു ശേഷം ഉമ്മ കണ്ടെത്തി .സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കോഴിക്കോട്  പെരുമണ്ണയിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടിയത് ഷാർജയിൽ . ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും.
ഉമ്മ നൂർജഹാനും സഹോദരി ഷ മീറക്കുമൊപ്പം ഹനി
 സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച  ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു. മുമ്പ് സുഡാനിൽ നിന്ന് ഏറെ ത്യാഗം സഹിച്ച് ദുബൈയിലുള്ള സഹോദരി സമീറയുടെ അരികിലെത്തിയ ഹനിതനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതേതുടർന്ന് ഹനിയുടെ കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാ സമൂഹവും അത് ഏറ്റെടുക്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പാകിസ്താൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത്.
സുഡാനിൽ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ് 16 വർഷം മുൻപ് കൂട്ടിക്കൊണ്ടു പോകുേമ്പാൾ ഹനി നടക്കാവിലെ നഴ്സറിയിൽ  പഠിക്കുകയായിരുന്നു. പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും  വിവാഹ വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട് സ്വദേശി  ഫാറൂഖിനോട് ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു.ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സഹോദരങ്ങൾ വിവരമറിഞ്ഞത് .സു ഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെട്ടു .വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിെയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോട്ടെ  വീട്ടിലിരുന്ന് ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ജീവിത കഷ്ടപ്പാടിന് അൽപമെങ്കിലുംആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്.കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. . ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരും മുൻപ് യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർശിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം.ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽനൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.

Saturday 5 August 2017

രോഗ ഭീതിപരത്തി തമിഴ് കോളനി .ഉറക്കം നടിച്ചു പഞ്ചായത്ത് അധികൃതർ

കുറ്റിക്കാട്ടൂർ :ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് കോളറയും മലമ്പനിയും പടർന്നു പിടിക്കുന്ന വാർത്തകൾ   റിപ്പോർട്ടു ചെയ്തിട്ടും പെരുവയൽ പഞ്ചായത്ത്  രോഗ ഭീതി പടർത്തുന്ന വാസ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നു .  കുറ്റിക്കാട്ടൂരിലെ മാമ്പുഴയുടെ കൈത്തോടിന് ഇരു വശത്തുമുള്ള   തമിഴ് കോളനിയാണ് ഏതു സമയവും പകർച്ച വ്യാധികൾ പടർത്തുന്ന കേന്ദ്രമായി നിൽക്കുന്നത് .വൃത്തിഹീനമായ ചതുപ്പു നിലങ്ങളിൽ കെട്ടി ഉയർത്തിയ തകര ഷെഡ്ഡുകളിലാണ്  ഇരുനൂറിലേറെ തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്നത്   .മഴ ക്കാലമായതോടെ ശുചിമുറിയും കിടപ്പിടവും ചളി കെട്ടി നിൽക്കുന്ന മാലിന്യത്തിനു നടുവിലാണ് .ഇത്തരം ഷെഡ്ഡുകൾക്കു സ്ഥലം ഉടമകൾ ഒരാൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയും അതിനു മുകളിലുമാണ് വാങ്ങുന്നത് .പഞ്ചായത്തിന്റെ ഒത്താശയോടെയാണ് ഇത്തരം കേന്ദ്രങ്ങൾ നില നിൽക്കുന്നത് .മാത്രമല്ല മാമ്പുഴയുടെ കൈത്തോടിനടുത്തുള്ള കോഴി സ്റ്റാളും  ഇറച്ചിക്കടയും അവരുടെ മാലിന്യം തള്ളുന്നത് തോട്ടിലേക്കാണ് .ഇപ്പോൾ മഴക്കാലമായതോടെ എല്ലാ മാലിന്യവും ഇവിടേയ്ക്ക് തള്ളി വിടുകയാണ് .
കൈത്തോടിനടുത്തുള്ള കോഴിക്കട 
കുറ്റിക്കാട്ടൂരിലും പരിസരത്തും ഡെങ്കി പനിയും മറ്റു പകർച്ച വ്യാധികളും പടർന്നു പിടിച്ചിട്ടും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട് . തൊട്ടടുത്ത മാവൂർ പഞ്ചായത്തത്തിലെ തെങ്ങിലക്കടവിലെ ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് കോളറ റിപ്പോർട് ചെയ്തത് .ഇതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളിൽ ശക്തമായ ആരോഗ്യ ബോധവത്‌കരണ പ്രവർത്തനവും സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടിയും എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു .ഈ നിർദേശങ്ങൾ നടപ്പിലായില്ലെങ്കിൽ പ്രദേശം പകർച്ച വ്യാധികളുടെ കേന്ദ്രമാകും 

Thursday 3 August 2017

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More