കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday 30 April 2015
പിൻ മുറ ക്കാർക്ക് ലാപ് ടോപ് നൽകി അവർ നിർവൃതി യടഞ്ഞു
ലാപ് ടോപ് നല്കിയവരും വാങ്ങിയവരും |
കുറ്റിക്കാട്ടൂർ : സാമൂഹ്യ അവഗണനയിൽ പള്ളിക്കൂടം പോലും നിഷേധിക്കപ്പെട്ടവർ ഉന്നതങ്ങൾ കയറുന്ന തങ്ങളുടെ പിൻ മുറ ക്കാർക്ക് ലാപ് ടോപ് സമ്മാനിക്കാനെത്തിയതു വേറിട്ട അനുഭവമായി .പെരുവയൽ പഞ്ചായത്ത് സംഘടിപ്പിച്ച പട്ടിക ജാതി വിദ്യാർഥി കൾക്കുള്ള ലാപ് ടോപ് വിതരണ ചടങ്ങാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത് .പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകളിലും മറ്റു ഉന്നത കോഴ്സുകളിലും പഠിക്കുന്ന 28 പട്ടിക ജാതി വിദ്യാർഥി കൾക്കാണ് ലാപ് ടോപ് വിതരണം ചെയ്തത് .ഇത് കൈമാറിയത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പ്രായം ചെന്ന തലമുറയും ,
ചടങ്ങിൽ പാട്ടും കഥയും പറഞ്ഞു പുത്തൻ തലമുറക്ക് ഇവർ ആവേ ഷം നൽകി
.ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു .
കുറ്റിക്കാട്ടൂർ ഹൈസ്കൂൾ ;98.5 ശതമാനം വിജയം ,3 പേർക്ക് മുഴുവൻ എ പ്ലസ്
മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ |
കുറ്റിക്കാട്ടൂർ :കേരളത്തിൽ എസ് എസ് എൽ സി ക്ക് വിജയ ശതമാനം വർധിച്ചപ്പോൾ കുറ്റിക്കാട്ടൂർ ഗവ : ഹൈസ്സ്കൂളും നില മെച്ചപ്പെടുത്തി .532 പേർ പരീക്ഷ എഴുതിയതിൽ തോറ്റത് 8 പേർ മാത്രം .98.5 ശതമാനമാണ് വിജയിച്ചത് .3 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. അർദ അനിൽ . ജിഷ്ണു നാരായണൻ.മനു ശർമ എന്നിവരാണ് എ പ്ലസ് നേടിയത് .
Monday 27 April 2015
വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില !
വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില . വിവാഹ രംഗത്തെ ആർഭാ ടവും പൊങ്ങച്ചവും സമുദായത്തെ ശ്വാസം മുട്ടിച്ചപ്പോൾ ഗതിയി ല്ലാതെയാണ് രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യവുമായി ഇവർ രംഗത്ത് വന്നത് അതിനു വേണ്ടി വിവിധ മുസ്ലിം സംഘടനകളെ വിളിച്ചു ചേര്‍ത്തു മഹല്ലിൽ ബോധ വത്കരണ പരിപാടിയും മറ്റും കേമമാക്കുകയും ചെയ്തു .പക്ഷെ സമുദായത്തിന്റെ യും മഹല്ലിന്റെയും തലപ്പത്തുള്ളത് പ്രമാണിമാരും പണക്കാരും ആയതു കൊണ്ട് ആഘോഷവും പൊങ്ങച്ചവും കൈവിട്ടു ഒരു കാമ്പൈനും വിജയിപ്പിക്കാൻ ഇവരെ കിട്ടില്ല .നാല് കാശുണ്ടാക്കിയതിന്റെ മേനി പ്രകടിപ്പിക്കാൻ മക്കളുടെ വിവാഹ സമയത്തല്ലാതെ പറ്റുകയുമില്ല .അതിനാൽ ഈ ആളുകൾ പാവപ്പെട്ടവർ ക്ക് ഉപദേശം സ്വന്തം നിലക്കും മുസ്ലിയാക്കൾ വഴിക്കും നൽകി കാമ്പയിന് ശക്തി പകരും . ഈ പ്രമാണി വർഗത്തെ കൊണ്ട് ജീവിക്കുന്ന കുട്ടി നേതാക്കൾ ഇവരെ സ്തുതിക്കാൻ വിധിക്കപ്പെട്ടവരായത് കൊണ്ട് 'കറി നന്ന് മൊയില്യാർക്കു പാരണ്ട ' എന്ന മട്ടിൽ പൊതു ജനത്തിനു ഉപദേശം നൽകും .
കല്യാണത്തിനു സ്വന്തം വീട്ടിൽ സ്റ്റെജു കെട്ടി തൻ പോരിമകൾ മറ്റുള്ളവരെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും വീട്ടിനു മുൻപിൽ കല്യാണ ദിവസം കോടികൾ വിലയുള്ള കാർ മരുമകനു വാങ്ങി വെച്ച് പ്രദർശിപ്പിക്കുന്നിടത്തും വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ .ഇത്തരം ആളുകളാണ് സമുദായത്തിന്റെ തലപ്പത്തുള്ളത് .
. ഇവരൊക്കെ തന്നെയായിരുന്നു കാമ്പയിനിന്റെ യും ലീഗിന്റെയും മഹല്ലിന്റെയും ഒക്കെ ആളുകൾ .
ഇതിനെ മറി കടക്കാൻ കല്ല്യാണ ന ദിവസം ഒരു സൗജന്യ വിവാഹം നടത്തി ഒരു ചാരിറ്റി ശ്രദ്ധയും കൊണ്ട് വന്നാൽ കാര്യം കുശാൽ .തലേ ദിവസം മുസ്ലിയാരുടെ വക ഒരു സ്പെഷൽ മൗലൂദും നടത്തി എല്ലാറ്റിനും ഒരു ആത്മീയ
പരിവേഷവും പകർന്നു പേരും പെരുമയും പ്രകടിപ്പിച്ചു സാധാരണ ക്കാരനോട് വ അള് പറയാൻ മുസ്ലിയാക്കളെയും ഏർപാടാക്കി യാൽ ഇവരുടെ ഡ്യൂട്ടി കഴിഞ്ഞു .അങ്ങിനെ സാമൂഹ്യ മാറ്റം പച്ച തൊടാതെ മൊയില്യാർക്കു പാരണ്ട 'എന്ന മട്ടിൽ ലീഗുകാര്‍ക്ക് നടക്കാം ....
സാമൂഹ്യ മാറ്റത്തിന് ലീഗിന് മുന്‍കൈ എടുക്കാൻ കഴിയാത്തതും അതൊരു പ്രമാണി വർഗ പാര്‍ടി ആയതു കൊണ്ടാണെന്ന് പഴ മൊഴി
കല്യാണത്തിനു സ്വന്തം വീട്ടിൽ സ്റ്റെജു കെട്ടി തൻ പോരിമകൾ മറ്റുള്ളവരെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും വീട്ടിനു മുൻപിൽ കല്യാണ ദിവസം കോടികൾ വിലയുള്ള കാർ മരുമകനു വാങ്ങി വെച്ച് പ്രദർശിപ്പിക്കുന്നിടത്തും വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ .ഇത്തരം ആളുകളാണ് സമുദായത്തിന്റെ തലപ്പത്തുള്ളത് .
. ഇവരൊക്കെ തന്നെയായിരുന്നു കാമ്പയിനിന്റെ യും ലീഗിന്റെയും മഹല്ലിന്റെയും ഒക്കെ ആളുകൾ .
ഇതിനെ മറി കടക്കാൻ കല്ല്യാണ ന ദിവസം ഒരു സൗജന്യ വിവാഹം നടത്തി ഒരു ചാരിറ്റി ശ്രദ്ധയും കൊണ്ട് വന്നാൽ കാര്യം കുശാൽ .തലേ ദിവസം മുസ്ലിയാരുടെ വക ഒരു സ്പെഷൽ മൗലൂദും നടത്തി എല്ലാറ്റിനും ഒരു ആത്മീയ
പരിവേഷവും പകർന്നു പേരും പെരുമയും പ്രകടിപ്പിച്ചു സാധാരണ ക്കാരനോട് വ അള് പറയാൻ മുസ്ലിയാക്കളെയും ഏർപാടാക്കി യാൽ ഇവരുടെ ഡ്യൂട്ടി കഴിഞ്ഞു .അങ്ങിനെ സാമൂഹ്യ മാറ്റം പച്ച തൊടാതെ മൊയില്യാർക്കു പാരണ്ട 'എന്ന മട്ടിൽ ലീഗുകാര്‍ക്ക് നടക്കാം ....
സാമൂഹ്യ മാറ്റത്തിന് ലീഗിന് മുന്‍കൈ എടുക്കാൻ കഴിയാത്തതും അതൊരു പ്രമാണി വർഗ പാര്‍ടി ആയതു കൊണ്ടാണെന്ന് പഴ മൊഴി
Wednesday 22 April 2015
ഭൂമിയും വീടും ജന്മാവകാശമാണ് ' വെൽഫെയർ പാർടി വില്ലേജ് ഓഫീസ് മാർച് .
കുറ്റിക്കാട്ടൂർവില്ലേജ് മാർച് ജില്ല സെക്രടറി ഷംസു ചെറുവാടി ഉത്ഘാടനം ചെയ്യുന്നു |
.പെരുവയൽ വില്ലേജ്മാർച് രാജു പുന്നക്കൽ ഉത്ഘാടനം ചെയ്യുന്നു |
Saturday 11 April 2015
വേനല്‍മഴ: കണിവെള്ളരി കര്‍ഷകര്‍ ആശങ്കയില്‍,
കുറ്റിക്കാട്ടൂര്‍: വേനല്‍മഴ കണിവെള്ളരി കൃഷിയെ സാരമായി ബാധിച്ചു. ഉല്പാദനം കുറഞ്ഞതിനാല്‍ ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിലക്ക് കണിവെള്ളരി സ്വന്തമാക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നായ കുറ്റിക്കാട്ടൂരിലെ കര്‍ഷകരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തിന്‍െറ നേര് പകുതി മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. ഉല്പാദന മൂല്യമാകട്ടെ ഇരട്ടിയും. 15 സെന്‍േറാളം സ്ഥലത്ത് മാത്രം പാട്ടസംഖ്യയടക്കം 15,000 രൂപയോളം വരും. ഒരു കിലോ കണിവെള്ളരിക്ക് ഇത്തവണ 45 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ പോകാന്‍ പറ്റുകയുള്ളൂ എന്നാണ് 25 വര്‍ഷമായി ഇവിടെ കൃഷിചെയ്യുന്ന കലങ്ങോട്ട് ഗോപാലന് പറയുന്നത്.
നേരത്തേ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് നേരിട്ടത്തെിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാര്‍ ഉല്പാദന സ്ഥലത്തുനിന്നുതന്നെ ശേഖരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കണ്ണൂര്‍, വടകര, കൊയിലാണ്ടി, മലപ്പുറം, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് കച്ചവടക്കാര്‍ പ്രധാനമായും എത്തുന്നത്. കുറ്റിക്കാട്ടൂര്‍ കണിയാത്ത്താഴം, കലങ്ങോട്ട്താഴം, ചങ്കരമ്പലത്ത്താഴം, ചെമ്മലത്തൂര് ഭാഗങ്ങളിലാണ് പ്രധാനമായും കര്‍ഷകര്‍ കൃഷിയിറക്കിയത്. ഗോപാലന് നായര്‍ കലങ്ങോട്ട്, വേലായുധന് വെള്ളാട്ടില്‍, പത്മനാഭന് വെള്ളാട്ടില്‍, മുരളി കലങ്ങോട്ട്, രതീഷ് പാലപ്പുറായില്‍, ബിനീഷ്, നാസര്‍ വെള്ളക്കാട്ട്, കോയ കളരിയില്‍, ഹമീദ് കൊളക്കാടത്ത്, റഹീം കിയ്യലത്ത്, ഹബീബ് നെടുംപറമ്പ്കുന്ന്, പത്മനാഭന് നങ്ങാരിയില്, ബാബു ചെരണ്ടത്ത് തുടങ്ങിയ കര്‍ഷകരാണ് കണിവെള്ളരി കൃഷിയിറക്കിയത്.
Thursday 9 April 2015
വിവാഹിതരായി
Wednesday 8 April 2015
റോഡിൽ തൊടാത്ത പാലം വിവാദത്തിൽ .
കുറ്റിക്കാട്ടൂർ :രണ്ടറ്റം കൂട്ടി മുട്ടാത്ത പാലത്തിനു പൊതു മരാമത്ത് വകുപ്പിന്റെ പിൻ വാതിൽ നിർമാണം .കുറ്റിക്കാട്ടൂർ പടിഞ്ഞാറു ബസ് സ്റൊപ്പിനു അടുത്തുള്ള കണ്വർടിനു അടുത്തു തെക്ക് ഭാഗത്തെ തോടിനു മുകളിലാണ് പാലം നിർമിക്കുന്നത് .ഇതിന്റെ രണ്ടറ്റവും റോഡില നിന്നും മാറിയാണ് ഉള്ളത് മാത്രമല്ല ഇത് ചില സ്വകാര്യ വാഹനങ്ങൾക്ക് പാർകിങ്ങ് സൗകര്യം ഒരുക്കുന്നതിന് വേണ്ടി വാർഡ് അംഗങ്ങളുടെ ഒത്താശയോടെ നിര്‍മിക്കുന്നതാണെന്ന് ആക്ഷേപമുണ്ട് .ടൌണിലെ സ്വകാര്യ കെട്ടിടത്തിനു മുൻപിലെ ലോറി പാർക്കിംഗ് ഉടമ കോടതി നടപടിയിലുടെ നീക്കം ചെയ്തിരുന്നു .ഇതിനു പരിഹാരം എന്ന നിലക്ക് വളരെ രഹസ്യമായാണ് ഗതാഗതത്തിനു ഉപകാര മില്ലാത്ത രീതിയിൽ പാലം നിർമിക്കുന്നത് . ബസ് നിർ ത്തി ആളെ കയറ്റാൻ സ്ഥലമില്ലാത്ത ഇവിടെ ബസ് സ്റ്റൊപ്പിനു സൌകര്യം ചെയ്യുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത് എന്ന അഭിപ്രായം ശക്തമാണ് . പൊതു ജനം പാലത്തിനു മുകളിൽ ബസ് സ്റ്റോപ്പ് നിര്‍മിക്കാൻ ഒരുങ്ങുകയാണ് ഇതിനു തൊട്ടടുത്തുള്ള പഞ്ചായത്തിന്റെ മൂന്ന് സെന്റു ഭൂമിയിൽ സർക്കാർ കെട്ടിടം നിർമിക്കാതെ വാഹന പാർകിങ്ങിനു നൽകുന്നത്
ആക്ഷേപത്തിനിടയാക്കും .
Subscribe to:
Posts (Atom)