കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്ത്തകള് കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Sunday 29 December 2013
വെൽഫെയർ പാർടി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പോരാടും :പി സി ഭാസ്കരൻ
വെല്‍ഫെയര്‍ പാര്‍ടി അംഗ ത്വ വിതരണം പറക്കോളില്‍ സജീന്ദ്രനു നല്കി പി സി ഭാസ്കരന്‍നിര്‍വഹിക്കുന്നു |
പഞ്ചായത്ത്പ്രസിഡണ്ട് കെ പി റിയാസ് അദ്ധ്യക്ഷനായിരുന്നു .അസ്ലം ചെറുവാടി .ജോന്സൻ നെല്ലിക്കുന്ന് ,എന്നിവർ സംസാരിച്ചു . പുതുതായി പാർടിയിൽ ചേർ ന്നവർക്കുള്ള മെമ്പര് ഷിപ് വിതരണം പി സി ഭാസ്കരൻ നിർവഹിച്ചു .ജനുവരി 4 നു നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു .ഷാഹുൽ ഹമീദ് സ്വാഗതവും പ്രൊഫസർ ഇമ്പിചികോയ നന്ദിയും പറഞ്ഞു .
സദസ്സ് >
Friday 27 December 2013
വെല്‍ഫെയര്‍പാര്‍ടി പെരുവയല്‍പഞ്ചായത്ത് കണ്‍ വന്‍ഷന്‍ ഡിസം ;29 നു
വെല്‍ഫെയര്‍പാര്‍ടി ദേശീയ പ്രസിഡന്റ്റ് മുജ്തബ ഫാറൂഖി ആം ആദ്മി പാര്‍ടിനേതാവ് കെജിരിവാലിനൊപ്പൊം |
യു എ ഇ പൌരന്‍റെ വിവാഹം വിവാദ മാക്കിയ ചാനലിനെതിരെ ബന്ധുക്കള്‍ മീഡിയ വണ്ണില്‍
Post by Anees Ponmala.
കുറ്റിക്കാട്ടൂര്‍ :പുവ്വാട്ടു പറമ്പിലെ പ്രായപൂര്‍ത്തിയായ യുവതിയെ വിവാഹം ചെയ്ത യു എ.ഇ പൌരനേയും കുടുമ്പത്തെയും അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്കിയ ഏഷ്യ നെറ്റ്ചാനലി ന്‍റെ നിക്ഷിപ്ത താല്പ്പര്യം തുറന്നു കാട്ടി ബന്ധുക്കള്‍ മീഡിയ വണ്ണില്‍ .അറബികല്യാണം എന്ന കേട്ട പാതി കാമറ യുമായി കുടുമ്പത്തിന്റെ പിറകെ കൂടി അവസാനം നാണം കെട്ടു പിന് വലിയുകയായിരുന്നു ചാനല്‍ . പുവ്വാട്ട്പറമ്പിലെനിര്‍ധന കുടുമ്പത്തിലെ 26 കാരിയായ യുവതിയെ പറ്റിയാണ് ചാനല്‍ ബാല്യ വിവാഹം എന്ന് വിശേഷിപ്പിച്ചത് .യു എ ഇ പൌരനായ അബ്ദുറഹ്മാൻ റാഷിദ് അൽ സാലിഹ് അൽ മൻസൂരിയാണ് പുവ്വാട്ട്പറമ്പിലെ തിരുത്തി പള്ളി മമ്മദ് കോയയുടെ മകൾ ജംഷീനയെ (24 )വിവാഹം ചെയ്തത് .നിയമപരമായ എല്ലാ നിബന്ദ്ധനകളും പാലിച്ചു നടന്ന വിവാഹം കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങളായിരുന്നു നടത്തിയത് .പക്ഷെ വിദേശികള്‍ക്ക് നിയമപരാായി ഇന്ത്യയില്‍വന്നു വിവാഹം കഴിക്കാ മെന്നിരിക്കെയാണ് ഏഷ്യ നെറ് കുടുമ്പത്തെ .വേട്ടയാടിയത് . ഇതിനെതിരെയാണ് യുവതി മീഡിയ വണ്ണില്‍ സംസാരിച്ചത് .
Thursday 26 December 2013
കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ഇജാസ് മുഹമ്മദ് |
കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീം ഖാന സിൽവർ ജൂബിലി
സി എച് മുഹമ്മദ് കോയ സ്മാരക ബിൽഡിങ്ങ് ഉത്ഘാടനം മന്ത്രി എം കെ മുനീർ നിർവഹിക്കുന്നു. |
Monday 23 December 2013
മിസ്റ്റർ കോഴിക്കോട്; മല്ലന്മാർ കയറിയ സ്റ്റേജ് തകർന്നു
കുറ്റിക്കാട്ടൂർ :മിസ്റ്റർ കോഴിക്കോടിനെ തിരഞ്ഞെടുക്കാൻ കുറ്റി ക്കാട്ടൂരിൽ ഒരുക്കിയ ബോഡി ബിൽ ഡിംഗ് പ്രദർശനത്തിന്റെ സ്റ്റേജ് തകർന്നു വീണു .ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം .ഒന്നാം സ്ഥാനത്തെത്തിയ കല്ലായി യിലെ ന്യൂ വേൾഡ് ജിമ്മിലെ ടീം ഒന്നിച്ചു കയറിയതാണ് സ്റ്റേജ് തകരാൻ കാരണം .വൈകുന്നേരം തുടങ്ങിയ പ്രദര്ശനം രാത്രി വൈകിയാണ് അവസാനിപ്പിച്ചത് .മിസ്റ്റർ കോഴിക്കോടായി റഹീ മിനെ തിരഞ്ഞെടുത്തു .ഇതിനിടെ രണ്ടാം സ്ഥാനം ലഭിച്ച ക്ല്ബ് അംഗങ്ങൾ പ്രശ്നം ഉണ്ടാക്കിയതു സംഘർഷാവസ്ഥ സ്രഷ്ടിച്ചു . മെഡിക്കൽ കോളേജ് പോലീസ് എത്തി രംഗം ശാന്തമാക്കി . പരിപാടിയുടെ ഉത്ഘാടനം രാഘവൻ എം .പി നിർവഹിച്ചു .സമ്മാന ദാനം വാർഡ് അംഗം രാധാ കൃഷ്ണൻ നിർവഹിച്ചു .
അറബികല്യാണം :കയറെടുത്ത ചാനൽ മാപ്പ് പറഞ്ഞു
യു എ.ഇ പൌരനും വധുവും |
Tuesday 17 December 2013
ആഗ്രഹങ്ങള്‍ ബാക്കി വെച്ച് വിട പറഞ്ഞ കോയയുടെ കുടുമ്പത്തിനു വീട് .
വീടിന്‍റെ താകോല്‍ ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം സംസ്ഥാന സെക്രടറി പി സി ബഷീര്‍ മകന്‍ റഈസിന് കൈമാറുന്നു |
കോയ |
കോയയുടെ സൗഹ്രദ വും സ്നേഹവും അനുഭവിച്ച നാട്ടുകാര്‍ അദ്ദേഹത്തിന്റെ വിയോഗം എന്നും സ്മരിക്കും .ഏ തു പാതിരാവിലും വിളിച്ചാല്‍ കോയ ഓടോയുമായി എത്തും. പലരും കുടുമ്പത്തിന്റെ യാത്ര സുരക്ഷിതമാക്കിയത് ഈ ഓടോയിലായിരുന്നു .ഹിറ സെന്റ്റിന്‍റെ മുഴു സമയ പ്രവര്‍ ത്തകനായിരുന്നു .സൌമ്യവും ക്ഷമയും ജീവിതത്തോടൊപ്പം കൊണ്ട് നടക്കുമ്പോഴും പ്രയാസങ്ങളെ ഉള്ളു തുറന്ന ചിരിയില്‍ ഒതുക്കിനിര്‍ത്തിയ കോയ നന്മ നിറഞ ഓടോക്കാരനായി മാറിയിരുന്നു .വീടിന്‍റെ നിര്‍മാണത്തിനു ഹിറ സെന്റ വെല്‍ഫയര്‍ കമ്മറ്റി ഭാരവാഹികളായ ടി ഇബ്രാഹിം ,ടി പി ഷാഹുല്‍ഹമീദ് ,ഡോക്ടര്‍ അബ്ദു റഹ്മാന്‍ കെ ,എന്നിവര്‍ നേന്ത്ര്വത്വം നല്കി . ഭാര്യ സൈനബ് മക്കള്‍ റഈസിന് ഷഫീഖ് ,ബാസിമ ,
Thursday 12 December 2013
മനുഷ്യാവകാശം ;ചിത്ര രചന മത്സരം നടത്തുന്നു .
കുറ്റിക്കാട്ടൂര്‍ ;കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി യു പി .ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ;ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു .ഡിസമ്പര്‍ 14 നു രാവിലെ 10 മണിക്ക് കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയത്തില്‍ നടക്കും .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ദ്ധപ്പെടുക .ഫോണ്‍ 9946632167 ,9142672854 ,
Wednesday 11 December 2013
ഹുസൈന്‍റെ വേര്‍പാട് കുടുമ്പം നിരാലംപമായി
ഹുസൈന്‍ |
കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ ദിവസം മരണപ്പെട്ട പൈങ്ങോട്ടുപുറം വെള്ളക്കാട്ട്‌ഹുസൈന്‍റെ (40)വേര്‍പാട് കുടുമ്പത്തിന്‍റെ അത്താണിയാണ് നഷ്ടപ്പെടുത്തി യത് .വിദേശത്തു നിന്നും ആഴ്ച്ച കള്‍ക്ക് മുന്പ് എത്തിയ ഹുസൈന്‍ ഞായാറാഴ്ച രാത്രിയാണ് മരണപ്പെട്ടത് ഹ്രദയ സ്തമ്പനം കാരണമാണ് മരണകാരണം .പ്രയാസം അനുഭവിക്കുന്ന കുടുമ്പത്തിന്‍റെ ആശ്രയമായിരുന്നു ഇദ്ദേഹം.പിതാവ് മമ്മദ് കോയ ഇരുപതു വര്ഷം മുന്‍പ് മരണപെട്ടിരുന്നു. അതിനു ശേഷം കുടുമ്പം ഹുസൈന്‍റെ ചുമലിലായിരുന്നു .മാതാവും അനുജനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുമ്പത്തെ സഹായിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Wednesday 4 December 2013
കാന്തപുരത്തിന്റെ നിലപാടുകൾ മത വിരുദ്ധം
അബ്ദു സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ :പ്രവാചകന്റെ പേരിൽ കള്ളം പറയുകയും സമസ്തയുടെ നേതാക്കളെ തള്ളി പറയുകയും ചെയ്ത കാന്തപുരം മത വിരുദ്ധ പ്രവർ ത്തികളാണ് ചെയ്യുന്നതെന്ന് എസ് കെ എസ് എസ് എഫ് സമ്മേളനത്തിൽ അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു .വ്യാജ കേശം കൊണ്ട് വന്നു കച്ചവടം നടത്തി മാഫിയകളെ തോല്പ്പിക്കുകയാണ് ഇവർചെയ്യുന്നത് ."സുക്ർ തങ്ങളുടെസമുദ്ധാരണ ത്തിനു "കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കുന്നമംഗലം മണ്ഡലം കുറ്റി ക്കാട്ടൂരിൽ നടത്തിയ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈ തങ്ങൾ ഉത്ഘാടനം ചെയ്തു
സദസ്സ് |
Monday 2 December 2013
മാമ്പുഴ സര്‍വേ പുനരാരംപിച്ചു
മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി |
Friday 29 November 2013
തണ്ണീർ തടം നശിക്കുന്നു ;ബോധ വല്കരണ ശില്പ ശാല നവമ്പർ 30 ന
കുറ്റിക്കാട്ടൂർ :ലോകത്ത് പ്രതി ശീര്‍ഷ ജല ലഭ്യതയിൽ മുൻപിൽ നിന്ന കോഴിക്കോട് നഗര പ്രാന്ത പ്രദേശങ്ങൾ വരള്‍ച്ച ഭീ ഷണി നേരിടുന്നത് തണ്ണീർ തടങ്ങളുടെ നശീകരണം മൂല മാണെന്ന് ശാസ്ത്രങ്ങ്ഞ്ഞരുടെ സംഘടനയായ എസ .എ .എം പറഞ്ഞു . നഗരത്തിലെ 64 തണ്ണീർ തടങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 4 എണ്ണമാണ് ബാക്കിയുള്ളത് .ഇത്രയും തണ്ണീർ തട കയ്യേറ്റം നമ്മുടെ ജല ലഭ്യതയെ കുറക്കുന്നതിനു കാരണമാക്കിയിട്ടുണ്ട് .ഇക്കാര്യത്തിൽ ജനങ്ങളെ ബോധ വല്ക്കരിക്കുന്നതിനു കോഴിക്കോട് സി ഡബ്ലി .യു,ആർ ഡി എം . ജില്ല പഞ്ചായത്ത് എന്നിവ സംയുക്തമായി ഏക ദിന ശില്പ ശാല സംഘടിപ്പിക്കുന്നു .നവമ്പർ 30 നു കോഴിക്കോട്പ്ലനിടോരിയത്തിൽ രാവിലെ 10 മുതൽ 4 മണി വരെ യാണ് പരിപാടി .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരെത്തെ പേര് രജിസ്ടർ ചെയ്യണം .പൊതു പ്രവർത്തകർ .പഞ്ചായത്ത് അംഗങ്ങൾ എന്നിവര്ക്ക് പ്രത്യേക ക ക്ഷണമുണ്ട്.രജിസ്ടർ ചെയ്യേണ്ട നമ്പർ
9895770478 ഇ മെയിൽ ;ravinair.pn@gmail.com
Thursday 14 November 2013
ഗര്‍ഭിണിയായ യുവതിയുടെ മരണം നാടിനെ നടുക്കി
സജ്ന |
നിസാന്‍ ലോറിഇടിച്ചു പെരുമണ്ണ ഇല്ലത്ത് താഴം മുതുവന സുരേഷിന്റെ ഭാര്യ സജ്നയാണ് മരിച്ചത്.പൂര്ണ ഗര്‍ഭിണി യായ സജ്ന ഭര്‍ത്താവുമൊന്നിചു സ്കാനിംഗ് കഴിഞ്ഞു മടങ്ങുമ്പോഴാണ് മരണം ഇവരെ തട്ടിയെടുത്തത് .കേടായ ലോറിയെ മറ്റൊരു ജീപ്പില്‍ കെട്ടി വലിചു കൊണ്ട് പോകുകയായിരുന്നു.പിന്നിലെ ലോറിയിലെ കയറില്‍ തട്ടി വീണ ഇവര്‍ പിറകിലെ ലോറിക്കടിയില്‍ പെട്ടാണ് യുവതി മരിച്ചത് .ഫറോഖ് കോളേജ് വെനെ റനി സ്കൂളിലെ പ്ലസ് ടു അദ്ധ്യാപികയാണ് . മെഡിക്കല്‍ കോളേ ജിലെത്തിചെങ്കിലും മരിച്ചു. രാമന്‍കുട്ടി -ശോഭന ദമ്പതികളുടെ മകളാണ് .ഏക മകള്‍ വാണിമിത്ര .സഹോദരിമാര്‍ഷൈനി ,ഷംന ഇതിനിടെ അപകട ശേഷം കെട്ടി വലിച്ച വാഹനം കയര്‍ അറുത്തു കൊണ്ട് പോയത് സ്ഥലത്ത് സംഘര്ഷംസൃ ഷ്ടി ടിച്ചിരുന്നു .
Wednesday 13 November 2013
ഒതയ മംഗലത്ത് ആയി ഷ നിര്യാതയായി
Monday 11 November 2013
ജീവിത ലക്‌ഷ്യം തിരിച്ചറിയുക : ടി കെ ഫാറൂഖ്
കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടന്ന സോളിഡാരിറ്റി യുത്ത് മീറ്റില്‍ മാധ്യമം പബ്ലിഷര്‍ ടി കെ ഫാറൂഖ് | സംസാരിക്കുന്നു |
മാര്ഗ നിര്‍ദേശം നല്കിയിട്ടുണ്ട് . മരണാ നന്തര ജീവിതത്തില്‍ യുവത്വം വിനിയോഗിച്ചതിനെ കുറിച്ച് ദൈവത്തിനു മുന്‍പില്‍ ഉത്തരം നല്കണമെന്ന ബോധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ഉണര്ത്തി .ചടങ്ങില്‍റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .മാധ്യമ പി ആര്‍ ഫായിസ് വ്യക്തിത്വ വികസന പരിപാടി അവതരിപ്പിച്ചു .സിദ്ധീക്ക് പി ,അനീഷ് കെ എന്നിവര്‍ സംസാരിച്ചു .
Friday 8 November 2013
യുവത്വ ത്തിന്‍റെ വീണ്ടെടുപ്പ് 'ഒത്തു ചേരുന്നു
കുറ്റിക്കാട്ടൂര്‍ :ജീവിതത്തിന്റെ നിസംഗ തക്കും ഓട്ടത്തിനുമിടയില്‍ നഷ്ടപ്പെടുന്ന യുവത്വ ത്തിന്‍റെവീണ്ടെടുപ്പിന് സോളിഡാരിറ്റി വേദി ഒരുക്കുന്നു . നവംബര്‍ 9 നു രാത്രി 8 മണിക്ക് കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച ,സംവാദം വ്യക്തിത്വ വികസന ഡെമോ എന്നിവ നടക്കും .
സന്ധി ചെയ്തും ഒത്തു തീര്‍പ്പു നടത്തിയും യുവത്വ ത്തെ ഉറക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ ബദലുകള്‍ ആവശ്യമാണെന്ന് സോളിഡാരിറ്റി നേന്ത്രത്വം പറഞ്ഞു .
Wednesday 30 October 2013
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ്
കുറ്റിക്കാട്ടൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉത്ഘാടനം കുറ്റിക്കാട്ടൂര്‍ കെ കെ കെ ബില്‍ഡിങ്ങില്‍ കുന്ന മംഗലം മണ്ഡലം വൈസ് പ്രസിഡന്റ്റ് ടി ടി സുലൈമാന്‍ നിര്‍വഹിച്ചു . പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്റ് കെ പി റിയാസ് അദ്ധ്യക്ഷനായിരുന്നു .അനീഷ് മുണ്ടോട്ട് .ബാബുരാജ് എം ,ടി പി ഷാ ഹുല്‍ഹമീദ് മാമുകോയ സി കോയ സി എന്നിവര്‍ സംസാരിച്ചു .
Tuesday 22 October 2013
വരന്‍ കുതിരപ്പുറത്തും വധു പല്ലക്കിലും എത്തും ! കല്യാണമായാല്‍ ഇങ്ങനെ വേണം ;
കല്യാണത്തിന്‍റെ മഹിമയും പൊങ്ങച്ചവും നാലാള്‍ അറിഞ്ഞാല്‍ കിട്ടുന്ന മനസ്സുഖം സമുദാ യത്തിലെ നവോഥാന വാദികള്‍ ക്കും ഷെയ്ഖ് മുഹമ്മദിനെ പോലുള്ള വര്‍ക്കും മനസ്സിലാവില്ല .ഗള്‍ഫ് പണവും കണ്ണൂര് ജില്ലയുമാണെങ്കില്‍പത്ര ത്തില്‍ പരസ്യം കൊടുത്തും ജീവ ചരിത്ര വും സാമൂഹ്യ പ്രതി ബദ്ധ തയും ഇവര്‍ നാട്ടുകാരെ അറിയിക്കും .അതിനു നേരെ കണ്ണ് കടി അസൂയ ഇവ കൊണ്ട് നടന്നിട്ട് കാര്യമില്ല. കല്യാണ കത്തിന്‍റെ ചിലവിനെ കുറിച്ച് ഷെയ്ഖ് മാധ്യമത്തില്‍ എഴുതിയത് ഇങ്ങനെ 'കഴിഞ്ഞദിവസം എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറിനെ വീട്ടില്‍ചെന്നു കണ്ടപ്പോള്‍ അദ്ദേഹം രണ്ടു കല്യാണക്കത്തുകള്‍ കാണിച്ചുതന്നു. ആ ഓരോ കത്തിനും ചുരുങ്ങിയത് അഞ്ഞൂറു രൂപയെങ്കിലും ചെലവുവരും. വിവാഹ ക്ഷണക്കത്തിന് ഇത്ര ഭീമമായ സംഖ്യ ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്ന് അങ്ങനെ ചെയ്യുന്നവര്‍ ആലോചിക്കാറില്ല. അതുവഴി അവര്‍ക്ക് തങ്ങളുടെ പൊങ്ങച്ച വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞേക്കാം. അതിലപ്പുറം അത് സാമൂഹിക ബോധമുള്ള ആരിലും ഒട്ടും മതിപ്പുണ്ടാക്കുകയില്ല. പരമപുച്ഛമാണ് അതുളവാക്കുക. വിവേകശാലികള്‍ അതിനെ വന്‍ വിഡ്ഢിത്തമായേ വിലയിരുത്തുകയുള്ളൂ" പക്ഷെ ഒരു കല്യാണ കത്ത് വിഡ്ഢിത്ത മായി കാണുമെങ്കില്‍ പത്രത്തില്‍ വന്തുക പരസ്യം നല്കി സ്വന്തം മികവു വെളിപ്പെടുത്തുകയും പങ്കെടുക്കുന്ന മത രാഷ്ട്രീയ നേതാക്കളുടെ പേര് പരസ്യത്തില്‍ ചേര്ക്കുകയും ചെയ്തു കല്യാണം വിളം പരപ്പെടുത്തുന്നത് സാമാന്യ നൈതിക ബോധത്തിന്റെ അതിര് ലങ്ഘനം തന്നെയല്ലേ .
കല്യാണത്തി ല്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം |
Saturday 19 October 2013
ബക്കര്‍വെള്ളിപറമ്പി ന്‍റെ" നിയ്യത്ത് ' അരങ്ങേറി
നിയ്യത്തില്‍ ഹാജിയുടെ വേഷമിട്ട ബക്കര്‍ |
കുറ്റിക്കാട്ടൂര്‍ : തേങ്ങാകച്ചവടവുംപലചരക്കു കടയും ബക്കര്‍വെള്ളിപറമ്പിനെ ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തള്ളിവിടുമ്പോഴും അരങ്ങിനെ സ്വപ്നം കാണുകയാണ്ഇദ്ദേഹം .ഈ സ്വപ്നത്തിന്‍റെ അരങ്ങേറ്റമായിരുന്നു വെള്ളിയാഴ്ച ടാഗോര്‍ ഹാളില്‍ നടന്ന തനിമയുടെ ഇശല്‍ വിരുന്നില്‍ അവതരിപ്പിച്ച ബക്കര്‍വെള്ളിപറമ്പി ന്‍റെ" നിയ്യത്ത് ' എന്ന നാടകം. ചരിത്രത്തിന്റെ ഏടില്‍ നിന്നും പകര്ന്ന രച നയായിരുന്നു ഇത് .സൈനുദ്ധീന്‍ മഖ് ദൂമിന്റെ കൃ തി യെ അവലമ്പി ചാണ് ബക്കര്‍ രചന നടത്തിയത് .നടനും സംവിധായകനായും ഇദ്ദേഹം തന്നെയാണ്.
ഹജ്ജിന്റെസ്വപ്‌നങ്ങള്‍ക്ക് കരുതി വെച്ചദിര്‍ഹം അയല്‍ വാസിയായായ ദരിദ്ര വിധവയ്ക്ക് നല്കി ഹജ്ജ് മോഹം ബാക്കി വെച്ചഒരു ചെരുപ്പ് കുത്തിയുടെ കഥ പറയുകയാണ്" നിയ്യത്ത്. ഇതില്‍ ഹാജിയുടെ വേഷമിട്ടത് ബക്കറാണ്.മൂന്നു കഥാ പാത്രങ്ങളുള്ള നാടകത്തില്‍ കോഴികോട് ആലി കോയയയും പ്രമീള യും വേഷമിട്ടിട്ടുണ്ട് .നാട്ടിലെ കലവേദികളില്‍ചെറുപ്പം മുതലേ ബക്കര്‍ ഉണ്ടാവും .നാടകവും ജീവിതവും ഒന്നിച്ചു കൊണ്ടുപോവാനും ഇതിനുള്ള ഇടം മത രംഗത്ത് ആവിഷ്കരിക്കാനുംകഴിയുമെന്നു ബക്കര്‍ കരുതുന്നു . ഒരു നല്ല മനുഷ്യന് മതം നല്കുന്ന ഊര്ജം ഒരു നല്ല രചനക്ക് നല്കാന്‍ കഴിയുമെന്ന സന്ദേശമാണ് നിയ്യത്ത്.
Tuesday 15 October 2013
വളുത്തറംപത് ആലി ഹാജി നിര്യാതനായി
Monday 14 October 2013
കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ യുണിറ്റ് ഉത്ഘാടനം
.മെമ്പര്ഷിപ് വിതരണം പി ടി അബൂബക്കര്‍ഹാജി കെ .മര ക്കാര്‍ഹാജിക്ക് നല്കി ഉത്ഘാടനം നിര്‍വഹിച്ചു |
കുറ്റിക്കാട്ടൂര്‍ : വാടക , നികുതി നിയമ പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ കെട്ടിട ഉടമകളുടെ ന്യായമായ ആവശ്യങ്ങള്‍ ബില്ലില്‍ ഉള്‍പെടുത്തണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍(കെ ബി ഒ ഡബ്ലി എ ) കുറ്റിക്കാട്ടൂര്‍ മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു .കുറ്റിക്കാട്ടൂര്‍ യുണിറ്റ് ഉത്ഘാടനം പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അസ്മാബി നിര്‍വ ഹിച്ചു . അസോസിയേഷന്‍ സംസ്ഥാന സെക്രടറി ഇല്യാസ് വടക്കന്‍ മുഖ്യ പ്രഭാഷണം നടത്തി .എന്‍ കെ യൂസുഫ് ഹാജി അധ്യക്ഷനായിരുന്നു ., കുന്ന മംഗലംബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി കോയ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പൊതാത്തു മുഹമ്മദ് ഹാജി ,അനീഷ് പാലാട്ട് ,ഗണേഷ് ,രാധാകൃഷ്ണന്‍ പേന്‍കാട്ടില്‍,തുടങ്ങിയവരും തയ്യില്‍ഹംസ ,സി പി അബൂബക്കര്‍ എന്നിവരും സംസാരിച്ചു .മെമ്പര്ഷിപ് വിതരണം പി ടി അബൂബക്കർ ഹാജി കെ .മര ക്കാര്‍ഹാജിക്ക് നല്കി ഉത്ഘാടനം നിര്‍വഹിച്ചു .എം സലിം സ്വാഗതവും ഹരിദാസന്‍നന്ദിയും പറഞ്ഞു .
Saturday 12 October 2013
പതിനാറുകാരന്‍ ശിവാജിയും പതിനൊന്നുകാരിസുശീലയും വിവാഹിതരായി ;വിവാദം മാത്രം ഉണ്ടായില്ല !
പതിനാറുകാരന്‍ ശിവാജിയും പതിനൊന്നുകാരിസുശീലയും താലി ചാരത്തി നില്ക്കുന്ന രംഗം അന്ന് വാട്ര്ത്ത വന്ന ഫയല്‍ ചിത്രം |
റഹ്മാന്‍ കുറ്റിക്കാട്ടൂര്‍
അറബി കല്യാണവും ശൈശവ വിവാഹവും ചേര്ത്തു നിര്‍ത്തുമ്പോള്‍ ഒരു പ്രത്യേക സമുദായം പ്രതി കൂട്ടില്‍ വരികയും ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ ദയനീയ അവസ്ഥ മറച്ചു വെക്കപ്പെടുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?ഇപ്പോഴും ഇന്ത്യയിലെചില ഹിന്ദു സമുദാ യത്തിലെ ചില ജാതികളില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ താലി ചാര്‍ത്തി വധൂ വരന്മാരാക്കി വാഴിക്കുന്നുണ്ട് .ഈ ലേഖകന്‍ തൊണ്ണൂറില് കേരളത്തില്‍ നടന്ന ഇത്തരം താലി കേട്ട് ചിത്ര സഹിതം വാര്തയാക്കിയിരുന്നു .കുറ്റിക്കാട്ടൂരില്‍ താമസമാക്കിയ മഹാരാഷ്ട്രയില്‍ നിന്നുള്ള ക്ഷത്രിയ ജാതിയില്‍ പെട്ട പതിനാറുകാരന്‍ ശിവാജിയും പതിനൊന്നുകാരിസുശീലയുമാണ് അന്ന് താലി ചാര്ത്തിയത് .ഈ വാര്ത്തയും പടവും മാധ്യമത്തില്‍ ഒന്നാം പേജില്‍ വന്നിരുന്നു .ഇതേ സമയത്ത് ഹൈദ്രാബാദിലെ രുക്സാന എന്ന 1 2 കാരിയെ ഒരു അറബി പൌരന്‍ വിവാഹം ചെയ്തതു വന്‍ വാര്ത്തയും വിവാദവും ഉണ്ടാക്കിയിരുന്നു .പക്ഷെ പതിനാറുകാരന്‍ ശിവാജിയുടെയും പതിനൊന്നുകാരിസുശീലയുടെയും വിവാഹം മറച്ചു വെക്കപ്പെടുകയും ചെയ്തു .ഇപ്പോള്‍ ഇത് ഓര്‍ മ്മിക്കാന്‍ കാരണം ശൈശവ വിവാഹ ചര്‍ ച്ചയില്‍ ഒരു പ്രത്യേക സമുദായ പ്രധിനിതി കളെ കൊണ്ട് ഉത്തരം എഴുതിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നത് കണ്ടത് കൊണ്ടാണ് . ദാരിദ്ര്യവും ജാതി വ്യവസ്ഥയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളെ പൊതു വിലും പെണ് കുട്ടികളെ പ്രത്യേകിച്ചും ദുരിതത്തിലാക്കുന്നുണ്ട് .മാത്രമല്ല മുസ്ലിം സമുദായത്തിലെ സ്ത്രീധനവും പെണ്‍കുട്ടികളെ വരിഞ്ഞു മുരുക്കുന്നുന്ദ് .ഈ ദുരിത പര്‍വം താണ്ടാനാണ് ഇടയ്ക്കു കയറി വരുന്ന അറബിക്ക് പെണ് കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നത് .ഇത്തരം ഗൌരവമേറിയ പ്രശ്നങ്ങളെ അഭി മുഖീകരിക്കതെയാണ് വിവാഹ പ്രായം പതിനട്ടു വെച്ചുള്ള ചര്ച്ച നടക്കുന്നത് .ഇത് കേട്ടാല്‍ തോന്നുക 1 8 കഴിയാത്തത് കൊണ്ടാണ് വിവാഹം നടക്കാത്തത് എന്ന് തോന്നും . വ്യവസ്ത്തിതി വരുത്തിയ പരിക്കുകള്‍ ഏറെയും എല്ക്കുന്നത് സ്ത്രീകല്ക്കാണ് എന്ന സത്യം മത നേതാക്കള്‍ പോലും മറച്ചു പിടിക്കുകയാണ് .മുസ്ലിം സംഘടനകളുടെ ചര്‍ ല്‍ച്ചയി പോലും സ്ത്രീകളുടെ അഭിപ്രായം പുറത്തു വന്നിട്ടീല്ല .ഇതിlല്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ നേതാക്കള്‍ മാത്രമാണ് പ്രതികരിച്ചത് .ഇപ്പോള്‍ ആര്ക്കും 1 6 :"വേണ്ടണാം" എന്ന അവസ്ഥ എത്തിയിട്ടുണ്ട് .പക്ഷെ നേരത്തെ ഇങ്ങനെ 1 6നു
മുന്‍പ് വിവാഹം കഴിഞ്ഞവര്‍ ക്ക് നിയമ പരിരക്ഷ കിട്ടണം എന്ന് പറയുമ്പോള്‍ അത് മുസ്ലിം സ്ത്രീകളെ ശരീഅത്തിന്റെ പേരില്‍ പീഡി പ്പിക്കാനാണെന്ന ആക്ഷേപം ശരിയല്ല .എല്ലാ സമുദായത്തിലും ഇത് നടന്നിട്ടുണ് എന്നത് ചില കണക്കുകള്‍
ശരി വെക്കുന്നു .
2006 മുതല്‍ 2013വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18വയസ് പൂര്‍ത്തിയായ 236918 മുസ്‌ലിം വിവാഹങ്ങളും 479836 ഹിന്ദുവിവാഹങ്ങളും 217495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്തര്‍ ചെയ്യപ്പെട്ടു. ആകെ 934315. ഏകദേശം നൂറ് പഞ്ചായത്തിലേയും 3 കോര്‍പറേഷനുകളിലേയും 2 മുനിസിപ്പാലിറ്റികളുടെയും കണക്കുകള്‍ ലഭ്യമായിട്ടില്ല.
18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ത്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്നുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിലേക്ക് വന്ന 299 ഹിന്ദു, 58 ക്രിസ്ത്യന്‍, 1070 മുസ്‌ലിം വിവാഹ പരാതികള്‍ പരിശോധിച്ചു 208 മുസ്‌ലിം, 8 ഹിന്ദു, 28 ക്രിസ്ത്യന്‍ വിവാഹങ്ങള്‍ രജിസ്തര്‍ ചെയ്തു.
2008 മുതല്‍ 2013വരെ 18 വയസ് തികയാവാത്തതിന്റെ പേരില്‍ രജിസ്തര്‍ നടക്കാതിരിക്കുന്ന എല്ലാ സമുദായത്തിന്റെയും ജില്ലതിരിച്ച കണക്ക് ഇപ്രകാരമാണ്.
തിരുവനന്തപുരം 64, കൊല്ലം 19സ പത്തനംതിട്ട 33, ആലപ്പുഴ 9, കോട്ടയം 9, ഇടുക്കി 6, എറണാകുളം 10, തൃശൂര്‍ 33, പാലക്കാട് 59, മലപ്പുറം 224, കോഴിക്കോട് 30, വയനാട് 13, കണ്ണൂര്‍ 34, കാസര്‍ഗോഡ് 31, ആകെ 262.
ഇനി കണക്കെടുത്ത് പരിഹാരം കണ്ടെത്തേണ്ടത് 1 8 കഴിഞ്ഞിട്ടും വീടുകളില്‍ കണ്ണീരണിഞ്ഞ ദാമ്പത്ത്യം സ്വപ്നമായി ബാക്കി കിടക്കുന്നവരെ കുറിച്ചാണ് അപ്പോള്‍ കാണാം ഹിന്ദു മുസ്ലിം ഭായി ഭായി ........!
Monday 7 October 2013
കരിങ്കല്‍ ക്വാറിയില്‍ വിളഞ്ഞത് നൂറുമേനി
പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസിന് സമീപം കൂടത്തുംപാറയിലെ കുന്നിന് മുകളിലെ 80 സെന്‍േറാളം സ്ഥലത്താണ് കുടത്തില്‍ വാസുദേവനും ഭാര്യ റീത്തയും നെല്ലും ചേനയും ചേമ്പും മഞ്ഞളും പയറും വെണ്ടയുമടക്കം പച്ചക്കറികളെല്ലാം പരീക്ഷിച്ചത്.
നെല്ലല്ലാത്തവയെല്ലാം കഴിഞ്ഞവര്‍ഷം തന്നെ കൃഷിചെയ്തിരുന്നു. കുഴിയായി കിടക്കുന്ന ഭാഗമെല്ലാം മണ്ണിട്ട് നികത്തി 52 സെന്‍റില്‍ നെല്‍വയലൊരുക്കിയാണ് വാസുദേവന്‍ ഈ വര്‍ഷം പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. നാലുമാസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ നെല്‍വിത്ത് പാലക്കാട്ടു നിന്ന് എത്തിച്ചാണ് വിതച്ചത്. തക്കസമയത്ത് മഴ ലഭിച്ചതോടെ പ്രകൃതിയും വാസുദേവനൊപ്പമായി.
വളവും പരിചരണവും നല്‍കി വളര്‍ത്തിയ കുന്നിന്‍മുകളിലെ നെല്‍വയല്‍ കാഴ്ചക്കാര്‍ക്ക് ആനന്ദം മാത്രമല്ല പലര്‍ക്കും പ്രചോദനവുമാണ്. 12 വര്‍ഷം മുമ്പ് കര നെല്‍കൃഷി പരീക്ഷണം നടത്തിയിരുന്നു ഈ കര്‍ഷകന്‍. അന്ന് വേണ്ടത്ര വിജയംകണ്ടില്ല. അന്നത്തെ അനുഭവ സമ്പത്തില്‍നിന്നാണ് ഈ വര്‍ഷം പരീക്ഷണം നടത്തിയത്.
ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നാടക പ്രവര്‍ത്തകനുമായ ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
Monday 30 September 2013
ഹൃദയം വലതുഭാഗത്തൊളിപ്പിച്ച് ബക്കര്‍
കുറ്റിക്കാട്ടൂര്‍: പ്രിയപ്പെട്ടവരെ നാം ഇടതുഭാഗത്ത് ഹൃദയത്തോട് ചേര്‍ത്തുവെക്കാറുണ്ടെങ്കിലും വെള്ളിപറമ്പ് മുളയത്ത് അബൂബക്കര്‍ പ്രിയമേറിയവര്‍ക്ക് വലതുഭാഗത്തേ ഇടംനല്‍കൂ. കാരണം ഇദ്ദേഹത്തിന്‍െറ ഹൃദയം കുടികൊള്ളുന്നത് വലതുഭാഗത്താണ്. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഡെക്സ്ട്രോകാര്‍ഡിയ (വലതുഭാഗത്തെ ഹൃദയം) എന്ന പ്രതിഭാസം കണ്ടുവരാറുള്ളതെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.
തലകറക്കത്തെ തുടര്‍ന്ന് ഇദ്ദേഹം 2005ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി ഇ.സി.ജി എടുത്തപ്പോള്‍ നഴ്സുമാര്‍ ‘ഹൃദയം കാണാതെ’ അദ്ഭുതപ്പെട്ടു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വലതുഭാഗത്ത് പരിശോധിച്ചപ്പോഴാണ് സജീവമായി മിടിക്കുന്ന ഹൃദയം കാണപ്പെട്ടത്.
55 വയസ്സുകാരനായ അബൂബക്കര്‍ വെള്ളിപറമ്പില്‍ നാളികേര-പലചരക്ക് കട നടത്തിവരുകയാണ്.
പരേതനായ മുളയത്ത് ബീരാന്‍കോയ-ഫാത്തിമ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് ഇദ്ദേഹം. കലാ-സാംസ്കാരികരംഗങ്ങളിലും സജീവമാണ്.
ബക്കര്‍ വെള്ളിപറമ്പ് എന്ന തൂലികാനാമത്തില്‍ കലാസൃഷ്ടികള്‍ നടത്തുന്ന ഇദ്ദേഹം തനിമ കലാസാഹിത്യ വേദി പ്രവര്‍ത്തകനുമാണ്.
ബലിപെരുന്നാളിനോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ തനിമയൊരുക്കുന്ന പെരുന്നാള്‍ വിരുന്നില്‍ ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ‘നിയ്യത്ത്’ എന്ന നാടകം അരങ്ങേറും
Friday 27 September 2013
കോടതിയുടെ ഒന്നാം നിലയില്‍നിന്ന് ചാടിയ പെരിങ്ങൊളം സ്വദേശി അറസ്റ്റില്‍
കുറ്റിക്കാട്ടൂര്‍: വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതി പെരിങ്ങൊളം മണ്ണംപറമ്പത്ത് ഷിജു എന്ന ടിങ്കു (26) പൊലീസിനെ ഭയന്ന് കോഴിക്കോട് ഒന്നാം കോടതിയുടെ ഒന്നാം നിലയില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവുന്നുണ്ടെന്നറിഞ്ഞാണ് ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്‍െറയും കുന്ദമംഗലം എസ്.ഐ കെ. സജീവന്‍െറയും നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ കോടതിയിലത്തെിയത്. ഗുണ്ടാനിയമം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്‍െറ കൂട്ടാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് അറസ്റ്റ്. പെരിങ്ങൊളം അങ്ങാടിയില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് മുസ്ലിം പള്ളിക്ക് കല്ളെറിഞ്ഞ കേസിലും പ്രതിയാണ്. ഗുണ്ടാ ആക്ടില്‍പെട്ട പ്രതിയായതിനാല്‍ കോടതിയില്‍ ഹാജരാക്കാതെ ഇയാളെ ജയിലിലടക്കുമെന്ന് കുന്ദമംഗലം എസ്.ഐ കെ. സജീവന്‍ പറഞ്ഞു.
Thursday 26 September 2013
വെള്ളിപറമ്പിലെ ക്വട്ടേഷന്‍ ആക്രമണം: പിന്നില്‍ മകളുടെ ഭര്‍ത്താവെന്ന് പിതാവ്
കുറ്റിക്കാട്ടൂര്‍: ഞായറാഴ്ച വെള്ളിപറമ്പില്‍ ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി ആക്രമിച്ചത്
കുടുംബ പ്രശ്നങ്ങളുടെ തുടര്‍ച്ചയെന്ന് കാമ്പുറത്ത് അബ്ദുറഹ്മാന്‍
വാര്‍ത്താസമ്മേളനത്തില്‍ ആരോപിചു . മകളുടെ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി
അബ്ദുല്‍ ലത്തീഫ് വാളപ്രിയാണ് ഇതിനു പിന്നില്‍. മകള്‍ സാലിഹത്തുമായുള്ള
വിവാഹ പ്രശ്നങ്ങളാണ് കാരണം. അബ്ദുല്‍ ലത്തീഫിന്‍െറ മോശം സ്വഭാവം കാരണം
വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു. അത്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ ലത്തീഫ് ഭീഷണിപ്പെടുത്തി.
ഭീഷണിക്കെതിരെ ഏപ്രിലില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ പരാതി
നല്‍കിയിരുന്നു. അതിന്‍െറ പകപോക്കലാണ് നടന്നത്. ഇളയമകനെയും മൂത്ത മകന്‍െറ
ഭാര്യയെയും കുട്ടിയെയും ക്വട്ടേഷന്‍ സംഘം ആക്രമിച്ചു ഇതില്‍ ക്വട്ടേഷന്‍
സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പന്തീരാങ്കാവ് പുളക്കര കൊതുക്കാട്ട് നിജാസിനെ (28) ആണ് മെഡിക്കല്‍ കോളജ്
പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്വട്ടേഷന്‍ സംഘത്തില്‍പെട്ടയാളാണെന്ന്
പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെള്ളിപറമ്പ് പടിഞ്ഞാറെകണ്ടി കാമ്പുറത്ത്
അബ്ദുല്‍ സാലിഹിനെയാണ് വീട്ടില്‍ കയറി മര്‍ദിച്ചത്. സാലിഹ് മെഡിക്കല്‍
കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പ്രതികളെക്കൂടി
പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.. അബ്ദുല്‍ ലത്തീഫിനെ കൂടി
കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്ന് അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
അഹമ്മദ് സലാഹ്, സാലിഹത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sunday 15 September 2013
ഓണം : വില വര്ധന മാര്‍ക്കറ്റില്‍ തിരക്കില്ല
കുറ്റിക്കാട്ടൂരിലെ ഓണ വിപണി |
കുറ്റിക്കാട്ടൂര്‍ : പച്ചക്കറി സാധനങ്ങളുടെ വില വര്ധന ഓണം വിപണിയെ ബാധിച്ചു .അങ്ങാടികളില്‍ഓണത്തിന്റെ തലേ ദിവസം അനുഭവപ്പെടുന്ന തിരക്ക് ഇക്കുറി ഇല്ലന്നു കച്ചവടക്കാര്‍ .പൂവിനും വില വര്‍ധിച്ചിട്ടുണ്ട്.മഴ വിട്ടു മാറാത്തതു കൂലി തൊഴിലാളികളെ ബാധിച്ചതു ഓണത്തിന്റെ പകിട്ട് കുറച്ചു .ഇതിനിടെ സര്‍ക്കര്‍ മാവേലി സ്റ്റൊറുകളിലെ സാധനങ്ങള്‍ക്ക് വില കൂട്ടുകയും ചെയ്തു ഏതായാലും തമിഴ് നാട്ടില്‍ നിന്നും വരുന്ന വിഭവങ്ങള്‍ കൊണ്ട് മലയാളിക്ക് ഓണമൊരുക്കാം ..എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂ സിന്റെ ഓണം ആശംസകള്‍...
ഹിറ സെന്റര്‍ ഹജ്ജ് യാത്രയയപ്പ് നല്കി
ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രടറി ഷരീഫ് മാസ്റ്റര്‍ സംസാരിക്കുന്നു |
കുഞ്ഞഹമ്മദ് ,അബ്ദുള്ളകോയ ചാലിയിറക്കല്‍,ആബിദ് എന്നിവര്‍ സംസാരിച്ചു .
കരിങ്കല്‍ കൂനയില്‍ തട്ടി അപകടം കരാര്‍ കമ്പനിക്കെതിരെ കേസെടുത്തു
കുറ്റിക്കാട്ടൂര്‍ : റോഡരികിലെ കരിങ്കല്‍ കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ കീഴ്മാട് നാല് കണ്ടത്തില്‍ ആലിക്കോയ നല്കിയ പരാതിയില്‍റോഡ് കരാര്‍ കമ്പനിക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഇവര്‍സഞ്ചരിച്ച ബൈക് കുറ്റിക്കാട്ടൂര്‍ സര്‍വീസ് സ്റ്റേഷനടുത്ത് റോഡരികില്‍കൂട്ടിയിട്ട കരിങ്കല്‍ കൂനയില്‍ തട്ടിബൈക്ക് മറിഞ്ഞു ആലി കൊയക്കും പേര മകനും പരിക്കേറ്റിരുന്നു .ഇവര നല്കിയ പരാതിയെ തുടര്ന്നാണ് നാഥ് കണ്‍ സ്ട്ര ക്ഷനും റോഡ് എക്സി കുട്ടീവ് എഞ്ചിനീയര്‍ക്കും എതിരെ കേസെടുത്തത് .ഇത്തരം അപകടം നിരന്തരം ആവര്ത്തിച്ചിട്ടും ബന്ദ്ധപ്പെട്ടവര്‍ മൌനം പാലിക്കുകയായിരുന്നു .
Saturday 14 September 2013
പുഴയോരം കൈയേറി റോഡ് നിര്‍മിക്കുന്നത് തടഞ്ഞു
കുറ്റിക്കാട്ടൂര്‍ : പുഴകൈയേറ്റമായി അളന്നുതിട്ടപ്പെടുത്തിയ ഭൂമിയില്‍ റോഡ്
നിര്‍മിക്കാന്‍ ശ്രമമെന്ന് പരാതി. പയ്യടിമത്തേല്‍-കീഴ്മാട് വെള്ളിപറമ്പ്
റോഡില്‍നിന്ന് മാമ്പുഴയുടെ കരഭാഗം കൈയേറിയാണ് റോഡ് മണ്ണിട്ട്
ഉയര്‍ത്തുന്നത്.
മാമ്പുഴ കൈയേറ്റം അളക്കുന്ന സര്‍വേ ടീം ആഴ്ചകള്‍ക്കുമുമ്പ് ഇവിടെ പുഴയുടെ
ഭാഗമായി അളന്നുതിട്ടപ്പെടുത്തിയിരുന്നു. നിലവിലുള്ള
മാട്ടുമ്മല്‍-മൂലത്തുംകണ്ടിതാഴം റോഡ് പുഴ വിഭജിച്ചാണ് നിര്‍മിച്ചതെന്ന്
സര്‍വേയില്‍ കണ്ടത്തെിയിട്ടുണ്ട്. 30 മീറ്റര്‍ വീതിയുള്ള പുഴ ഇപ്പോള്‍ ഏഴു
മീറ്റര്‍ മാത്രമാണ്. വയലിലൂടെയുടെ റോഡില്‍ മഴക്കാലത്ത് വെള്ളം കയറി യാത്ര
ചെയ്യാനാവില്ല. ഇതേതുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രദേശത്തുകാര്‍ റോഡ്
മണ്ണിട്ടുയര്‍ത്താന്‍ ശ്രമിച്ചു.
റോഡ് അരികിലേക്ക് മാറ്റി പുഴ വീണ്ടെടുത്തില്ളെങ്കില്‍ കൈയേറ്റ ഭൂമിയായി
കണ്ടത്തെിയ പുഴയോരം വീണ്ടും സ്വകാര്യ വ്യക്തികള്‍ കൈയേറുമെന്നും പുഴ
നശിക്കുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണ് മാമ്പുഴ സംരക്ഷണ സമിതി
പ്രവര്‍ത്തകര്‍ റോഡ് മണ്ണിട്ടുയര്‍ത്തുന്നത് തടഞ്ഞത്. പുഴ കൈയേറ്റം
തടയണമെന്നാവശ്യപ്പെട്ട് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് സമിതി
പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
നിലവിലെ റോഡ് അരികിലേക്ക് മാറ്റിനിര്‍മിക്കാനുള്ള സാമ്പത്തികബാധ്യത
താങ്ങാനാവില്ളെന്ന നിലപാടിലാണ് റോഡിന്‍െറ ഗുണഭോക്താക്കള്‍. ഗ്രാമപഞ്ചായത്ത്
ഫണ്ട് അനുവദിച്ച് റോഡ് പുനര്‍നിര്‍മിക്കാന്‍ സഹായിക്കണമെന്നാണ്
നാട്ടുകാരുടെ ആവശ്യംWednesday 4 September 2013
എ .ഡബ്ലി .യു. എച്. കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു .
കുറ്റിക്കാട്ടൂര്‍; എ .ഡബ്ലി .യു. എച്.എന്ജ്ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .കുറ്റിക്കാട്ടൂര്‍ എ .ഡബ്ലി .യു. എച്.നാലാം വര്‍ഷ വിദ്യാര്‍ഥി സുഗീഷിനെ (21 )യാണ് കൂട്ടുകാരുടെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത് . പുതിയറ ഗീത നിവാസില്‍ ബോസിന്റെ മകനാണ് . ഇന്നലെ കോളേജില്‍ നിന്നും കൂട്ടുകാരോട് വിശ്രമിക്കനാനെന്നു പറഞ്ഞാണ് റൂമിന്റെ താക്കോല്‍ വാങ്ങി യത് .പിന്നീട് സുഗീഷിനെ കാണാത്തതിനെ തുടര്‍ന്ന് സുഹ്രത്തുക്കള്‍ മുറി തുറന്നു നോക്കിയതായിരുന്നു .മെഡിക്കല്‍ കോളേജ് ഇങ്ക്വസ്റ്റ് നടത്തി .പോസ്റ്റ് മോര്ട്ടത്തിനു ശേഷം പുതിയറ ശ്മശാനത്തില്‍ സംസ്കരിച്ചു .അമ്മ ഗീത ,സഹോദരന്‍ ഭാഗേഷ് .
Monday 2 September 2013
അവശ്യ സാധനങ്ങളുടെ വില കയറ്റം ;ഇന്ധന വില വര്ധന ;ജനത്തിന്റെ നടുവൊടിയുന്നു. ബുധനാഴ്ച വാഹന പണിമുടക്ക്.
സര്‍ക്കാരിന്റെ ഇന്ധന നയത്തില്‍ പ്രതിഷേധിച്ചു ബ്രിട്ടീഷ്‌പാര്‍ലി മെന്റിലീക്ക് നടത്തിയ ബഹുജന മാര്ച്ച് (1979 ) |
Friday 30 August 2013
പാലിയേറ്റിവ് ഹെല്‍പ് ഡെസ്ക് തുടങ്ങി-ഫോണ്‍: 0495-2354166.
സാന്ത്വന പരിചരണ സേവനങ്ങളെയും സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന ചികിത്സാസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ഐ.പി.എം ഡയറക്ടര്‍ ഡോ. കെ. സുരേഷ്കുമാര്‍, എം. ഗീത, ഡോ. എസ്. സുധ, ഷജില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
എന്‍.ആര്‍.എച്ച്.എം-ആരോഗ്യ കേരളം പദ്ധതിക്ക് കീഴിലാണിത്. രോഗികള്‍,
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള
വിവിധ കോഴ്സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയെക്കുറിച്ചും വിവരം
ലഭിക്കും. രണ്ട് നഴ്സുമാരുടെയും ഒരു കോഓഡിനേറ്ററുടെയും നേതൃത്വത്തില്‍
രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം.
ഫോണ്‍: 0495-2354166.
Wednesday 28 August 2013
ജനാധി പത്യ പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍ ;ഈജിപ്ത്യന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഡ്യം
കേന്ദ്ര ശൂറ അംഗം ടി കെ അബ്ദുള്ള ഐക്യ ദാര്‍ഡ്യം ഉത്ഘാടനം ചെയ്യുന്നു |
പട്ടാള അട്ടിമറിയെ അട്ടിമറി എന്ന് വിശേഷിപ്പിക്കാത്ത അമേരിക്കന്‍ നടപടിയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പട്ടാളത്തിനു പിന്തുണ പ്രഖ്യാപിച അറബ് രാജ്യങ്ങളിലെ ഭരണ കൂടം ചത്വരങ്ങളിലെ ജനാധി പത്യ പോരാട്ടങ്ങളെ ഭയ ക്കുന്നവരാണെ ന്നു കേന്ദ്ര ശൂറ അംഗം ടി കെ അബ്ദുള്ള പറഞ്ഞു .ഇവരുടെ പിന്തുണ ഇസ്രായേല്‍ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു .
.പി സുരേന്ദ്രന്‍ സംസാരിക്കുന്നു ഹുസൈന്‍ മടവൂര് വേദിയില്‍ |
Saturday 24 August 2013
സുരഭി കൃഷ്ണയുടെ തട്ടിപ്പില്‍ നാട്ടുകാരും കുടുങ്ങി ;മാനം പോയവര്‍ മിണ്ടുന്നില്ല .
സുരഭി കൃഷ്ണ |
കുറ്റിക്കാട്ടൂര്‍ :കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ (ഐ.ഐ.എസ്.ആര്‍) പേരില്‍ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് നടത്തിയ മുന്‍ താല്‍ക്കാലിക ജീവനക്കാരി കുറ്റിക്കാട്ടൂര്‍ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണ യുടെ തട്ടിപ്പില്‍ നാട്ടുകാരും അയല്‍ വാസികളും കുടുങ്ങിയതായി സംശയം .പലരും മാനം ഓര്‍ത്ത് വിവരം മറച്ചു വെക്കുകയാണ് . ഇതിനിടെ ചിലര്‍ ഭീഷണിപ്പെടുത്തി പണം തിരിച്ചു വാങ്ങിയിട്ടുണ്ട് .ഇന്നലെ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണയെ എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തില്‍ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂരിലെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ക്ളര്‍ക്ക് നിയമനത്തിന് നാലുലക്ഷം രൂപ കൈക്കൂലി നല്‍കിയ യുവാവിന്‍െറ പരാതിയിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 33.85 ലക്ഷം രൂപ തട്ടിയെടുത്തതിന്‍െറ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 420, 468 വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമക്കുക, അന്യായമായി ലാഭമുണ്ടാക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ യുവതിയെ 24 വരെ റിമാന്‍ഡ് ചെയ്തു. ബന്ധപ്പെട്ട മജിസ്ട്രേറ്റ് വെള്ളിയാഴ്ച അവധിയായതിനാല്‍ പ്രതിയെ ശനിയാഴ്ച വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഇടിയപ്പത്തു കൃഷ്ണന്റെ മകളായ സുരഭി വീട്ടുകാര്ക്ക് ധാരാളിത്ത ജീവിതത്തിനു വഴി തുറന്നു കൊടുക്കുകയായിരുന്നു .
കുറ്റിക്കാട്ടൂരിലെ വീടിനടുത്തുള്ള സ്ഥലത്ത് 10 ലക്ഷം രൂപയിലേറെ വീടിന്റെ തറക്ക് ചിലവഴിചിട്ടുന്ടെന്നു അയല്‍ വാസികള്‍ പറയുന്നു .മകളുടെ ഈ പണത്തെ ക്കുറിച്ച് വീട്ടുകാര്‍ക്ക് ധാരനയുന്ടെന്നാണ് പറയപ്പെടുന്നത് . നാട്ടുകാരുടെ പണം
തിരിച്ചു ചോദിച്ചപ്പോള്‍ തട്ടിപ്പ് വിവരം പുറത്തു വന്നിരുന്നു .തട്ടിപ്പ് ഇത്ര വ്യപകമാണെന്നു നാട്ടില അറിയില്ല .യുവതിയെ
വിവാഹം ചെയ്ത തു താമരശ്ശേരി സ്വദേശിയാണ്
നിയമന തട്ടിപ്പ് സംബന്ധിച്ച് ഐ.ഐ.എസ്.ആര്‍ ഡയറക്ടര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍പോലും ആദ്യം പൊലീസ് തയാറായില്ല. സുരഭിക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതായ ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് വ്യാഴാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത ചേവായൂര്‍ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ചെലവൂരിലെ ഓഫിസിലത്തെിയ പൊലീസ്, യുവതി വ്യാജരേഖ ചമച്ചതിന്‍െറ രേഖകള്‍ കസ്റ്റഡിയിലെടുത്തു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, മാതൃസ്ഥാപനമായ ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് (ഐ.സി.എ.ആര്‍) എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡ്, വ്യാജ എംബ്ളം, ഡയറക്ടറുടെ വ്യാജ ഒപ്പ് എന്നിവ കസ്റ്റഡിയില്‍ എടുത്തവയില്‍ ഉള്‍പ്പെടും.
രണ്ട് സ്ഥാപനങ്ങളുടെയും ലെറ്റര്‍ഹെഡില്‍ യുവതി ഏതാനും പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു. ഇത്തരമൊരു വ്യാജ നിയമന ഉത്തരവുമായി എല്‍.ഡി ക്ളര്‍ക്ക് ജോലിക്ക് മെഡി. കോളജ് സ്വദേശി എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചുള്ള ആദ്യവിവരം പുറത്തായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന്‍െറ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ മറ്റൊരാള്‍ക്ക് നിയമന ഉത്തരവ് നല്‍കി താഴെ ബോര്‍ഡ് ഓഫ് റിക്രൂട്ട്മെന്‍റ് എന്നെഴുതി ഒപ്പിട്ടിരുന്നു. ഈ ഒപ്പ് സുരഭി കൃഷ്ണയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്യവെ വേതനം വാങ്ങിയ വൗച്ചറില്‍ പതിച്ച ഒപ്പും നിയമന ഉത്തരവിലെ ഒപ്പും സാമ്യമുള്ളതാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഒപ്പുകള്‍ വിദഗ്ധ പരിശോധനക്ക് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലേക്ക് അയക്കുമെന്ന് ചേവായൂര്‍ എസ്.ഐ പറഞ്ഞു. ഇതിനകം കോടിയിലധികം രൂപയുടെ തട്ടിപ്പ് യുവതി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈജിപ്ത്; പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍ ആഗസ്റ്റ് 28 ന് ടൌണ്‍ ഹാള്‍
(
(ഈജിപ്ത് പ്രക്ഷോ പകാരികളെ സൈന്യം വെടി വെച്ച് കൊല്ലുന്നു )
കുറ്റിക്കാട്ടൂര്‍ :തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ പ്രഥമ പ്രസിഡന്റ്റ് മുഹമ്മദ് മുര്‍സിയെ തിരിച്ചു കൊണ്ട് വരണ മെന്നാവിഷ്യപ്പെട്ടു പട്ടാള ഭരണ കൂടത്തിനെതിരെ പ്രക്ഷോപം നടത്തുന്ന പോരാളികള്‍ക്ക്ജമാത്തെ ഇസ്‌ലാമിയുടെനേന്ത്രത്വത്തില്‍ 12 മണിക്കൂര്‍ ഐക്യ ദാര്‍ഡ്യം .കോഴിക്കോട് ടൌണ്‍ഹാളില്‍ ആഗസ്റ്റ് 28 ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പരിപാടി . ടി ആരിഫലി , ഡോ;ഹുസൈന്‍ മടവൂര്‍ ,ടി കെ അബ്ദുല്ല ,ടി ഡി രാമ കൃഷ്ണന്‍ , ഒ അബ്ദുറഹ്മാന്‍ ഡോ പി ജെ വിന്‍സന്റ് ,പി സുരേന്ദ്രന്‍,സി ദാവൂദ് ,ഒ അബ്ദുല്ല,ടി പി ചെറൂപ്പ .മൊയ്ദുണ്ണി ,പി സി ഭാസ്കരന്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖ ലയിലെ പ്രമുഖരും ബഹു ജനങ്ങളും പങ്കെടുക്കും .
(ഈജിപ്ത് പ്രക്ഷോ പകാരികളെ സൈന്യം വെടി വെച്ച് കൊല്ലുന്നു )
കുറ്റിക്കാട്ടൂര്‍ :തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ പ്രഥമ പ്രസിഡന്റ്റ് മുഹമ്മദ് മുര്‍സിയെ തിരിച്ചു കൊണ്ട് വരണ മെന്നാവിഷ്യപ്പെട്ടു പട്ടാള ഭരണ കൂടത്തിനെതിരെ പ്രക്ഷോപം നടത്തുന്ന പോരാളികള്‍ക്ക്ജമാത്തെ ഇസ്‌ലാമിയുടെനേന്ത്രത്വത്തില്‍ 12 മണിക്കൂര്‍ ഐക്യ ദാര്‍ഡ്യം .കോഴിക്കോട് ടൌണ്‍ഹാളില്‍ ആഗസ്റ്റ് 28 ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പരിപാടി . ടി ആരിഫലി , ഡോ;ഹുസൈന്‍ മടവൂര്‍ ,ടി കെ അബ്ദുല്ല ,ടി ഡി രാമ കൃഷ്ണന്‍ , ഒ അബ്ദുറഹ്മാന്‍ ഡോ പി ജെ വിന്‍സന്റ് ,പി സുരേന്ദ്രന്‍,സി ദാവൂദ് ,ഒ അബ്ദുല്ല,ടി പി ചെറൂപ്പ .മൊയ്ദുണ്ണി ,പി സി ഭാസ്കരന്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖ ലയിലെ പ്രമുഖരും ബഹു ജനങ്ങളും പങ്കെടുക്കും .
Monday 19 August 2013
കെ.പി. കോയ പുരസ്കാരം ഏറ്റുവാങ്ങി;അവാര്‍ഡ് തുക സി.എച്ച് സെന്‍ററിന് സംഭാവന നല്‍കി.
‘സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ പുരസ്കാരം’ കെ.പി. കോയ ഏറ്റു വാങ്ങുന്നു |
നാലു പതിറ്റാണ്ടായി സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ കെ.പി കോയ,
മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ
സി.എച്ച് സെന്‍റര്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത്
പ്രസിഡന്‍റുമാണ്.
എം.സി. മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, വി.എം. ഉമ്മര്‍ മാസ്റ്റര്‍
എം.എല്‍.എ, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റര്‍, കെ.പി. മുഹമ്മദ്കുട്ടി,
യു.സി. രാമന്‍, പി.കെ. ഫിറോസ്, ടി.പി. ചെറൂപ്പ, വി. ബാലകൃഷ്ണന്‍ നായര്‍,
എം. ധനീഷ് ലാല്‍, പി.സി. കരിം, ടി.പി. ബാലകൃഷ്ണന്‍ നായര്‍,ടി.പി. സുരേഷ്
എന്നിവര്‍ സംസാരിച്ചു. കെ.പി കോയ മറുപടി പ്രസംഗം നടത്തി. കെ. മൂസ മൗലവി
സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.മാവൂര്‍ ഗ്രാസിം ഭൂമി പിടിച്ചെടുത്തു വ്യവസായം തുടങ്ങുക ;വെല്‍ ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂര്‍ :മാവൂര്‍ ഗ്രാസിം ഭൂമി പിടിച്ചെടുത്തു പരിസ്തിഥി അനുകൂല വ്യവസായം തുടങ്ങുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നു വെല്‍ ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി ഉപാധ്യക്ഷന്‍ തെന്നലാപുരം രാധാകൃഷ്ണന്‍ ആവശ്യപെട്ടു . സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലങ്കില്‍ഭൂ മി പിടിച്ചെടുത്തു ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നു അദ്ദേഹം പറഞ്ഞു .ജില്ലാ പ്രസി ഡന്റ്റ് പി സി ഭാസ്കരന്‍അദ്ധ്യക്ഷനായിരുന്നു .സെക്രടറി പി കെ അബ്ദുറഹ് മാന്‍ മുഖ്യ പ്രഭാഷണം നടത്തി .ശിഹാബുദ്ധീന്‍ഇബ്നു ഹംസ ,ജോണ്സന്‍നെല്ലിക്കുന്ന്, കൃഷ്ണന്‍ന്‍ നന്മണ്ട. രജിത പേരാമ്പ്ര . സുബൈദ കക്കോടി . എ പി വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു .മാവൂരില്‍ നടന്ന പ്രകടനത്തിന് ശംസുദ്ധീന്‍ ചെറുവാടി അനീഷ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ നേന്ത്രത്വം നല്കി .
Friday 16 August 2013
ഈജിപ്ത് കൂട്ടക്കുരുതി; പ്രതിഷേധ പ്രകടനം
കുറ്റിക്കാട്ടൂര്‍: പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകരെ ക്രൂരമായി കൊല ചെയ്ത പട്ടാള ഭരണ കൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ജമാഅത്തെ ഇസ്‌ലാമി മെഡിക്കല്‍ കോളേജ് ഏരി യ പ്രകടനം നടത്തി .നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ് .ജനാധിപത്യത്തെ പട്ടാളം ബാരക്കുകളിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചുദിവസങ്ങളായി റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും ബ്രദര്‍ ഹൂഡിന്റെ നേന്ത്രത്തില്‍ സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകര്‍ ക്ക് നേരയാണ് സൈന്യം കൂട്ട കുരുതി നടത്തിയത് .ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇസ്‌ലാമി സ്റ്റു കള്‍ നടത്തുന്ന പ്രക്ഷോപത്തിന് പിന്തുണ നല്കാത്ത ഇടതു സെക്കുലര്‍ കാപട്യത്തെ പ്രകടനക്കാര്‍ വിമര്‍ഷിച്ചു .പ്രകടനത്തിനു ഏറിയ പ്രസിഡണ്ട് കെ പി സി ഹുസൈന്‍ .ജില്ല സെക്രടറി ടി എം ഷരീഫ് .പറക്കൊളില്‍ അഷ്‌റഫ് .കെ പി കുഞ്ഞി മൂസ്സ എന്നിവര് നേന്ത്രത്വം നല്‍കി .
Monday 12 August 2013
നാടിന്റെ സേവകന് കെ എം സി സി പുരസ്ക്കാരം
കെ പി കോയ |
ആഘോഷം നിറച്ച ഈദ് സോഷ്യല്‍
സൗദി ഗസറ്റ് പത്രാധിപ സമിതി അംഗംഹസ്സന്‍ ചെറൂപ്പ മുഖ്യ പ്രഭാഷണംനിര്‍വഹിക്കുന്നു |
ഈദ് സന്ദേശം നടത്തി റഹ്മാ ന്‍കുറ്റിക്കാട്ടൂര്‍ സ്വാഗതവും കെ പി മുസ്തഫനന്ദിയും പറഞ്ഞു .
Wednesday 7 August 2013
മാസപ്പിറവി കണ്ടു: നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട് കാപ്പാട്
കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വലിയ ഖാസി അയ്യിദ് കോയ തങ്ങള്‍
അറിയിച്ചു. തെക്കന്‍ കേരളത്തിലും വ്യാഴാഴ്ച തന്നെയായിരിക്കും ചെറിയ
പെരുന്നാളെന്ന് പാളയം ഇമാം അറിയിച്ചു.
മഴ ശക്തമായതിനാല്‍ വിവിധ സംഘടനകള്‍ നടത്തുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്കാരം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ് ഡോട്ട് കോമിന്റെ ഈദ് ആശംസകള്‍
മഴ ശക്തമായതിനാല്‍ വിവിധ സംഘടനകള്‍ നടത്തുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്കാരം.എല്ലാവര്ക്കും കുറ്റിക്കാട്ടൂര്‍ ന്യൂസ് ഡോട്ട് കോമിന്റെ ഈദ് ആശംസകള്‍
Tuesday 6 August 2013
നന്‍മകള്‍ വിതറുന്ന സ്നേഹത്തിന്റെ ഈദ്...
മനസ്സും ശരീരവും വിശുദ്ധമാക്കിയ റമദാന്‍ വിട പറയുമ്പോള്‍ വിശ്യാസിക്കു ഇനിയുള്ള ജീവിതത്തിന്റെ
കരു തലായി വിശുദ്ധിയുടെ ആത്മ ബോധം കൂടെഉണ്ടാവും . മറിച്ചാണെങ്കില്‍ വ്രതംജീവിതത്തെ സ്പെര്‍ ഷിക്കാതെ കടന്നു പോയ നഷ്ട കാലത്തെ ഓര്മപ്പെടു ത്തും .
സന്തോഷത്തിന്റെ
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രിക തെളിയുമ്പോള്‍
നോമ്പുകാരന്റെ ആഘോഷമായി
ഈദുല്‍ ഫിത്വര്‍..ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്.
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള
പരിശീലനമായിരുന്നു ഒരു മാസക്കാലം. പരിശീലനത്തില്‍ നാം വിജയിച്ചുവോ?
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം.
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍
പഠിപ്പിച്ചു പ്രവാചകന്‍. ,റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ
തെളിനീരുറവയാകണം ഈദ്. ,അന്യന്‍റെ ഉള്ളം കാണാത്തവനും
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍.
ഈദ് ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ
ചെയ്യുന്നു ഈദ്. ,ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ
പുഞ്ചിരിയുടെ പ്രകടനങ്ങളാണ്.
സ്നേഹമാണ് ഈദിന്റെ ഭാഷ. സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും,
അശരണരോടും കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം.. സന്ദര്‍ശനങ്ങളിലൂടെ
അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു സ്നേഹ പ്രവാചകന്‍.
ഈദ് വിചിന്തനത്തിന്റെ വേളയാണ്. ഒരു മാസത്തെ വ്രതം നല്കിയതെന്തു
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്.
സഹോദരങ്ങളെ..ഈദ് ആഘോഷിക്കുക!. ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു .പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍.
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല.
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക! അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക.
ജനാതിപത്ത്യത്തെ ബാരക്കുകളിലേക്ക് കൊണ്ട് പോയ ഈജിപ്തില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിക്കും
പട്ടാളത്തിന്റെ ഭീകരതക്കും എതിരെ ജന ലക്ഷങ്ങള്‍ തെരുവിലാണ് . അവരുടെ ഈദ് ആത്മ സമര്പ്പണ ത്തിനുള്ള പ്രതിരോധത്തിന്റെ പാഠ ങ്ങളാണ് ...നമ്മുടെ പ്രാര്‍ ഥനയില്‍ അവരെ ഉള്‍പ്പെടുത്തുക .
വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും
,ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ നമ്മുടെ സഹോദരങ്ങളെ
വിസ്മരിക്കാതിരിക്കുക. കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ...നന്‍മകള്‍ വിതറുന്ന
സ്നേഹത്തിന്റെ ഈദ് എങ്ങും നിറഞ്ഞിടട്ടെ!
Saturday 3 August 2013
കുറ്റിക്കാട്ടൂര്‍ സക്കാത്ത് & റിലീഫ് കമ്മറ്റി മികച്ച പ്രവര്‍ത്തനവുമായി 13 വര്ഷം പിന്നിടുന്നു
കുറ്റിക്കാട്ടൂര്‍ :ഹിറസെന്റര്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന കുറ്റിക്കാട്ടൂരിലെ പ്രഥമ സംഘടിത സക്കാത്ത് സംരംഭമായ കുറ്റിക്കാട്ടൂര്‍ സക്കാത്ത് & റിലീഫ് കമ്മറ്റി മികച്ച പ്രവര്‍ത്തനവുമായി 13 വര്ഷം പിന്നിടുന്നു ഓരോ വര്ഷവും സാമൂ ഹ്യ സേവന ദുരിതാശ്യാസ മേഖലയില്‍ തുക വിനിയോഗിക്കുന്നത് കൊണ്ട് പ്രദേശത്തെ ഒട്ടേറെ പേര്ക്ക് ഗുണം ലഭിക്കുന്നു .കഴിഞ്ഞവര്‍ഷം 189206 രൂപ വിവിധ ഇനങ്ങളിലായിനല്‍കിയിട്ടുന്ദ് .ഇതില്‍ ചികിത്സ മേഖലയിലാണ് കൂടുതല്‍ തുക ചിലവഴിച്ചത് .55912 രൂപ,കടാശ്യാസം ,വീട് നിര്മാണം ,റേഷന്‍ ,സ്വയം തൊഴില്‍,വിദ്യാഭ്യാസ സഹായം ,എന്നീ മേഖലകളിലായി 186 പേര്‍ ഗുണഭോക്താക്കളായി.പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിക്കാനും സംഘടിത സക്കാത്ത് സംരംഭ ത്തോട് സഹകരിപ്പിക്കാനും കമ്മറ്റി നടത്തിയ ശ്രമം വിജയം കണ്ടു വരുന്നതിന്റെസൂച നയാണ് പിന്തുണ .പെന്‍ഷന്‍ പദ്ധതിയും ,സ്വയം തൊഴില്‍ എന്നിവക്ക് കൂടുതല്‍ പ്രാമുഖ്യം നല്കുമെന്ന് പ്രെസിഡ ന്റ് ടി പി ശാഹുല്‍ഹമീദ് പറഞ്ഞു .
Tuesday 30 July 2013
സൌഹ്രതത്തിന്റെ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം
ജോന്സന്‍ നെല്ലിക്കുന്ന് ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുന്നു |
കുറ്റിക്കാട്ടൂര്‍ : ഹിറസെന്റര്‍കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച ഇഫ്താര്‍സംഗമം സൌഹ്രതത്തിന്റെ വിരുന്നായി മാറി . ആരാധനകളുടെ ആത്മീയ സൌരഭ്യം ഇതര സമുദായങ്ങള്‍ക്ക് കൂടി ലഭിക്കുന്നതാണ് റമദാന്‍ നമുക്ക് നല്കുന്ന സന്ദേഷമെന്ന് ചടങ്ങില്‍സംസാരിച്ചവര്‍ പറഞ്ഞു . ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രടറി ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .ഡോക്ടര്‍ കെ അബ്ദുറഹ്മാന്‍ റമദാന്‍ സന്ദേശംനടത്തി . പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി അംഗം പൊതാത്തു മുഹമ്മദ് പെരുവയല്‍ പഞ്ചായത്ത് അംഗങ്ങളായ അനീഷ് പാലാട്ടു ,ശറഫുദ്ധീന്‍ എന്നിവരും ടി ടി മെഹബൂബ് .രാജന്‍ ചോലക്കല്‍ ,ജോന്സന്‍ നെല്ലിക്കുന്ന് ,കെ എം .കോയ തുടങ്ങിയവര്‍ സംസാരിച്ചു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും ടി പി സിദ്ധീക്ക് നന്ദിയും പറഞ്ഞു .
Tuesday 23 July 2013
ബ്ലാക്മാന്‍" ഭീതി ആസൂത്രിതം
കുറ്റിക്കാട്ടൂര്‍: എട്ടടി ഉയരമുള്ള കറുത്ത മനുഷ്യന്‍ കുട്ടികളെ പേടിപ്പെടുത്തുന്നു .ചിലരുടെ വ്യാജ പ്രചാരണമാണ് ഇല്ലാത്ത മനുഷ്യന്റെ പേരില്‍ നാട്ടുകാരില്‍ ഭീതി പരത്തുന്നത് .രാത്രിയില്‍ കറുത്ത നിറമുള്ള വസ്ത്രം ധരിച്ച മനുഷ്യന്‍ഇറങ്ങി നടക്കുന്നതായും ഇവ ര്‍ ചിലരെ അക്രമിചതായുമുള്ള വാര്തകളാണ് പ്രചരിക്കുന്നത്. ഇത് കൂടതലും സ്കൂള്‍ കുട്ടികളിലാണ് ഭീതിയുണ്ടാക്കുന്നത് .കുട്ടികള്‍ ഇതുകാരണം വീട്ടില് നിന്നും പുറത്തി റങ്ങാനും ഒറ്റയ്ക്ക് നടക്കുന്നതിനും മടിക്കുകയാണ്. ഈ മനുഷ്യനെകുറിച്ച പൊടിപ്പുംതൊങ്ങലും വെച്ച വാര്ത്തകള്‍ അധികവും സ്കൂള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.അതു കാരണം വീട്ടുകാര്‍ ഈപ്രചരണത്തെ മാറി കടക്കാന്‍ പ്രയാസപ്പെടുകയാണ്.ഇത് ചില കേന്ദ്രങ്ങളില്‍ നിന്നും പടച്ചു
വിടുന്ന വ്യജ പ്രചാരണമാണെന്ന് പോലീസ് പറഞ്ഞു.ഇത് വരെ ഇത്തരം കേസുകള്‍ എത്തിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
Wednesday 10 July 2013
കുളിക്കടവിലേക്ക് സി.സി.ടി.വി: റിസോര്‍ട്ട് ഉടമക്കെതിരെ പരാതി
പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനാട് ചാലിയാര്‍ തീരത്തെ
കടവില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ച സ്വകാര്യ റിസോര്‍ട്ടിനെതിരെ
കുടുംബശ്രീയുടെ പരാതി. നല്ലളം പൊലീസിന് ഒരുമാസംമുമ്പ് നല്‍കിയ പരാതിയില്‍
നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ
കലക്ടര്‍ക്കും സിറ്റി പൊലീസ് കമീഷണര്‍, വനിതാ കമീഷന്‍ എന്നിവര്‍ക്കുമാണ്
പരാതി നല്‍കിയത്. പുഴയില്‍ കെട്ടിയിട്ട മണല്‍തോണി അനധികൃത
മണല്‍തൊഴിലാളികളുടേതാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് നശിപ്പിച്ചതായി
റിസോര്‍ട്ട് ഉടമക്കെതിരെ പ്രദേശത്തെ മണല്‍ തൊഴിലാളികളും കലക്ടര്‍
അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ പുറമ്പോക്ക് ഭൂമിയില്‍
നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ നാട്ടുകാര്‍ തീരദേശ സംരക്ഷണ
സമിതി രൂപവത്കരിച്ച് പ്രതികരിച്ചിരുന്നു. ഇതിന്‍െറ വിരോധം തീര്‍ക്കാനാണ്
സമിതിയില്‍ അംഗങ്ങളായ മണല്‍ തൊഴിലാളികളുടെ തോണി പിടിച്ചെടുത്ത്
നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിശുദ്ധ റമദാന്‍ വീണ്ടും
വിശുദ്ധിയുടെനാളുകളും സമര്‍പ്പണത്തിന്റെ രാവുകളു മായി റമദാന്‍ ആരംഭിച്ചു .വയനാട്ടില്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച റമദാന്‍ നോമ്പ് ആരംഭിക്കുമെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജമലുലൈ്ളലി അറിയിച്ചു. ബുധനാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു .വര്‍ണശബളമായ ഈ ലോകത്തിനപ്പുറം ഇല്ലായ്മകളുടെ ചെളിക്കുണ്ടുകളുണ്ടെന്ന് സമൂഹം വിസ്മരിക്കുകയോ അത്തരമൊരു മറവിയിലേക്ക് സ്വയം രക്ഷപ്പെടുകയോ ചെയ്യുകയാണ്. ഇച്ഛകളെ തിരസ്‌കരിക്കാനുള്ള മനസ്സാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്. ശരീരം ആവശ്യപ്പെടുന്നതിന് വഴങ്ങിക്കൊടുക്കില്ലെന്ന പ്രഖ്യാപനമാണത്. പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിശപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിശപ്പനുഭവിക്കുന്നവന്റെ മാനസിക സ്ഥിതി മനസ്സിലാക്കാന്‍ അതുമൂലം അവന് സാധിക്കുകയും ചെയ്യുന്നു..നോമ്പ് തുടങ്ങുന്ന ദിവസം തന്നെ കേരളം ഹര്‍ത്താലിലെ ക്ക് ഉണര്ന്നത് ഒരു അവധി ദിനത്തിന്റെ പരിസരമാണ് തോന്നിപ്പിച്ചത് സൗദിയും ഒമാനുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം ബുധനാഴ്ച ആരംഭിചു .
Thursday 4 July 2013
വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്കാന്‍ സഞ്ചരിക്കുന്ന കമ്പുട്ടര് ടീം
വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്ക ല്‍ ചടങ്ങ് ഇ ടി മുഹമ്മദ് ബഷീര് നിര്‍വഹിക്കുന്നു |
കുറ്റിക്കാട്ടൂര്‍ :വോടെഴ്സ് ലിസ്റ്റില്‍ പേര് ചേര്ക്കുന്നതിന് വോട്ടര്‍മാര്ക്ക് സഹായവുമായി മുസ്ലിം ലീഗ് രംഗത്ത് .പെരുവയ ല്‍ പഞ്ചായത്ത് 12 ആം വാര്ഡ് മെമ്പര് ശറഫു ദ്ധീന്റെ നെന്ത്ര് ത്വ ത്തിലുള്ള പ്രവര്ത്തകരാണ് കമ്പുട്ടറും കാമറയുമായി വീടുകളില ചെന്ന് ഓണ്‍ ലൈനായി പേര് ചേര് ക്കുന്നത്.18 വയസ്സ് പൂര്ത്തിയായവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ പേര് ചേര്ക്കാന്‍ ഇനി ഇവരുടെ സഹായം കിട്ടും .ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ബി എല് ഒ മാര് വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുന്നതോടെ ഐ ഡി കാര്ഡ് അടക്കമുള്ള രേഖകള്‍ ലഭിക്കും .ഇലക്ഷ ന്‍ കമ്മീഷന്റെ ഈ സംവിധാനത്തിലുടെ പ്രദേശത്തെ മുഴുവന്‍ അര്ഹരായവരെയും ചെര്ക്കാനാണ് ഇവരുടെ തീരുമാനം .അക്ഷയ കേന്ദ്രത്തി ല്‍ ചെന്ന് വരി നില്ക്കാതെ പേര് ചേര്ക്കാന്‍ കഴിയുന്നത് നാട്ടുകാര്ക്കും ആശ്വാസമായി .പദ്ധതിയുടെ ഉത്ഘാടനം മുസ്‌ലിം ലീഗ് ദേശീയ സെക്രടറി ഇ ടി മുഹമ്മദ് ബഷീര് നിര്‍വഹിച്ചു .ഈ പദ്ധതി സംസ്ഥാന ടി സ്ഥാന ത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു .എം .അബൂബക്കര്‍ അദ്ധ്യക്ഷ നായിരുന്നു .പഞ്ചായത്തംഗം ശറഫു ദ്ധീന്, കെ മൂസ മൗലവി ,പി അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു
Wednesday 3 July 2013
അധിവേഗംപണിതീര്‍ന്നറോഡ് ബഹുദൂരംഒലിച്ചു പോയി ! നാട്ടുകാര്‍പരാതി നല്കി ,
തക ര്‍ന്ന റോഡി ന്‍റെ ചിത്രം വെച്ചുള്ള നാട്ടുകാരുടെ പ്രതി ഷേധം |
കുറ്റിക്കാടൂര്‍: കൊട്ടിഘോഷിച്ചുടാറിംഗ് നടത്തിയമക്കിനിയാട്ടുതാഴം മയൂറം കുന്നു റോഡ്പണി കഴിഞ്ഞു ആഴ്ചകള്‍ക്കകം തകര്‍ന്നത് അഴിമതിഎന്നു നാട്ടുകാര്‍ .മുണ്ട് പാലം റോ ഡില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരം ടാ റിംഗ് നടത്തിയ ഭാഗമാണ് പൂര്ണമായും തകര്ന്നത് .8 3 0 0 0 0 രൂപ ഫണ്ട് അനുവദി ചു കരാര് നല്കിയ റോഡില്‍ വന്‍ അഴിമതി നടന്നതാണ് റോഡ് മഴയില്‍ ഒലി ച്ചു പോവാന്‍ കാരണം .ടാറില്‍ നടത്തിയ തിരിമറിയാണ് റോഡി ന്റെ ഉറപ്പിനെ ബാ ധിചത് . കുന്നമംഗലം ബ്ലോക്കും എം പി ഫണ്ടും ഉപയോഗിച്ചാണ് റോഡ് നി ര്‍മി ച്ചത് .
ആഘോഷമായി നടത്തിയ റോഡ് ഉത്ഘാടനം കഴിഞ്ഞു ആഴ്ച്ച കള്‍ക്കകം റോഡ് പൊളി ഞ്ഞത് പഞ്ചായത്ത് ഭരണ സമിതിക്കു നാണക്കെടായിട്ടുണ്ട് .മാത്രമല്ല പൊലിഞ്ഞ റോഡിന്‍റെ ചിത്രം എടുത്തു നാട്ടുകാര്‍ അഴിമതിയെ പരിഹസിച്ചു രംഗത്ത് വരികയും ബന്ദ്ധപെട്ടവ ര്‍ ക്ക് പരാതി നല്കുകയും ചെയ്തിട്ടുണ്ട് .പൊളി ഞ ഭാഗം റീ ടാറിംഗ് നടത്താന്‍ നടപടി എടിത്തിട്ടുന്ടെന്നു വാര്ഡ് മെമ്പര്‍ അനീഷ് പാലാട്ടു പറഞ്ഞു .
Subscribe to:
Posts (Atom)