“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday 29 July 2014

ഗസ്സക്ക് ഐക്യ ദാർ ഡ്യം :സോളി ഡാ രിറ്റി പ്രകടനം




കുറ്റിക്കാട്ടൂർ :ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്ന ഗസ്സയിലെ ജനങ്ങൾക്ക്‌ ഐക്യദാർ ഡ്യം പ്രകടിപ്പിച്ചു  സോളി ഡാ രിറ്റി കുറ്റി ക്കാട്ടൂരി ൽ  പ്രകടനം നടത്തി , ഗസ്സയിലെ ജനങ്ങൾക്ക്‌ മരുന്നും ഭക്ഷണവും എത്തിക്കാൻ സോളി ഡാ രിറ്റി നടത്തുന്ന ശ്രമങ്ങൾക്ക് വൻ പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിച്ചത് .
യു  എന്നിന്റെ മൌനത്തെയും അറബ് രാജ്യങ്ങളുടെ നിസ്സംഗ തയെയും  പ്രകടനത്തിൽ രൂക്ഷമായി വിമർശിച്ചു . പ്രകടനത്തിനു അഷ്‌റഫ്‌ പറക്കോളിൽ  ഇനാം മുണ്ടോട്ടു അനീസ്‌ മുണ്ടോട്ടു തുടങ്ങിയവർ നേന്ത്രത്വം നൽകി  ..

രക്ത സാക്ഷികളെ ഓർമ പെടുത്തുന്ന ഈദ്‌



കുറ്റിക്കാട്ടൂർ : രക്ത സാക്ഷ്യത്തെ പുണർന്നു സ്വർഗത്തിന്റെ സുഗന്തമ റിഞ്ഞവരുടെ പെരുന്നാളാണ് ഗസ്സയുടെ മക്കൾക്ക്‌ .ഒരു തുണ്ട് ഭൂമിയിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ടു ജീവിച്ചതിന് അവർ  വലിയ വില നല്കുകയാണ് ,പക്ഷെ പോരാട്ടത്തിന്റെയും ചെറുത്തു നില്പ്പിന്റെയും ആ വില  നമുക്ക് മനസ്സിലാവില്ല .സ്വന്തം മക്കളെ ഉമ്മ വെച്ച് യാത്രയയക്കുന്ന ഉമ്മമാർ അവർക്ക്  അവസാന ചുമ്പന മാണ് നൽകുന്നത്   .
കഴിഞ്ഞ റമദാനിൽ ഈജിപ്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡ ണ്ട് മുർസിയെ അട്ടിമറിച്ചു അധികാരം പിടിച്ച മുർസിയുടെ പട്ടാളം ഈജിപ്ത്യൻ തെരുവുകളിൽ പോരാളികളുടെ രക്തം കൊണ്ട് അധികാരം ഉറപ്പിക്കുകയായിരുന്നു ,,അപ്പോൾ അതിനു കൂട്ടുനിന്ന അറബു രാജാക്കന്മാരും ഷൈക്കുമാരും തന്നെയാണ് ഗസ്സയുടെ കൂട്ട കൊലക്കു നേരെ മൌനം പാലിക്കുന്നത് ,ഇവർ ഇസ്രായേലിന്റെ കൂട്ടാളികളാ ണെ ന്നു നാം എത്ര നേരത്തെ തിരിച്ചറിയുന്നോ അതായിരിക്കും പുതിയ കാലത്തിന്റെ തിരിച്ചറിവ് .
പുതിയ ഉടുപ്പുകൾ വാങ്ങാൻ നമ്മുടെ കുട്ടികൾ ഷോപ്പ് കളിലേക്ക് പോകുമ്പോൾ ഗസ്സയിലെ മക്കൾ  തകർ ന്ന  വീടിനുള്ളിൽ നിന്നും ചിതറി തെറിച്ച തങ്ങളുടെ ഉറ്റവരുടെ മയ്യത്തുകൾ തിരയുകയാണ് .ഈ ഓർമ്മകൾ മനസ്സിൽ നീറ്റലാ വുന്നുവെങ്കിൽ നമ്മുടെ ആഘോഷം അതിരു വിടില്ല .ഗസ്സ ചീന്തിൽ മരിച്ചും മുറിവേറ്റും പിടഞ്ഞു വീഴുന്നവർക്ക് വേണ്ടി മരുന്നും ഭക്ഷണവും നൽകാൻ ഈ പെരുന്നാളിന്റെ ഒരു വിഹിതം നാം മാറ്റി വെക്കുക അപ്പോൾ രക്ത സാക്ഷികൾകകൊപ്പം നമുക്ക് ഈദ് ആഘോഷിക്കാം ,,,എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യുസിന്റെ ഈദ്‌ ആശംസകൾ 

Saturday 26 July 2014

ഗസ്സ പോരാട്ടത്തിന്റെ പേരാണ്


Wednesday 23 July 2014

പുഞ്ചിരിയുമായി യാത്ര പോകുന്നവർ

                       
ഒലിവു ചില്ലയുടെ രണ്ടിതളുമായി സമാധാനത്തിന്റെ ദൂതൻ വരുമെന്ന് ഉമ്മ പറഞ്ഞു .
പക്ഷെ ഒരു തുണ്ട് ഭൂമിയിൽ ഞങ്ങൾ ഉ മ്മയുടെ അരികു പറ്റി ഉറങ്ങുമ്പോൾ സ്വപ്നം കണ്ടത്
ആകാശത്തിലെ മലാഖമാരെയായിരുന്നു .... 

റോസാപൂവിന്റെ ഇതളുകൾ തലയിൽ വെച്ച് ചുമ്പനം തന്നപ്പോൾ ഉമ്മയുടെ കണ്ണുകൾ നനഞ്ഞിരുന്നു ...
തെരുവുകളിൽ കൂട്ടുകാർ കവണയും കല്ലുമെടു ത്തു പീരങ്കികൾക്ക് മുൻപിൽ പോരാടുന്നതും 


പിടഞ്ഞു വീഴുന്നതും കണ്ണിൽ നിന്നും മറഞ്ഞു പോയിട്ടില്ല ..
കഫം പുടവകൾ കരുതി വെച്ച് യാത്ര ചോദിച്ചിറ ങ്ങിയവ രാണെല്ലാവരും ...
അവർ സ്വർഗത്തിലിരുന്നു ചിരിക്കുന്നത് ഇന്നലെ ഞങ്ങൾ കണ്ടു ...
മിസ്രിലെ ഒറ്റുകാരുടെ തന്ത്രങ്ങളും .ഖിബല യുടെ പവിത്രമറിയാത്ത എണ്ണ ക്കാരന്റെ നിസ്സങ്കതയും
ഞങ്ങളെ തളർത്തില്ല .. ..
അഖ്സയുടെ മണ്ണിൽ ഞങ്ങൾ വിജയത്തിന്റെ കൊടി യുമായി വരുമ്പോൾ
നൈൽ മുറിച്ചു കടക്കാൻ അവർക്കാവില്ല ..(ഗസ്സയിൽ പിടഞ്ഞു വീഴുന്ന എന്റെ കൊച്ചു മക്കൾക്ക്‌ വേണ്ടി )
- റഹ്മാൻ കുറ്റിക്കാട്ടൂർ-

Tuesday 22 July 2014

സൗ ഹ്രദ ത്തിന്റെ വിരുന്നൂട്ടി ഇഫ്താർ സംഗമം


ഇഫ്താർ സംഗമത്തിൽ  ശർമ മാസ്റ്റർ സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ : സൗ ഹ്രദ ത്തിന്റെയും സ്നേഹത്തിന്റെയും  വിരുന്നൂട്ടി
 കുറ്റിക്കാട്ടൂർ   ഹിറ സെന്റർ  ഇഫ്താർ സംഗമം  നടത്തി .എല്ലാ മനുഷ്യരെയും  നന്മയിൽ നില നിർത്താനാണ്  പ്രവാചകന്മാരും വേദഗ്രന്ഥ വും ഉദ്ബോധിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഖുർ ആൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം  വേദഗ്രന്ഥമല്ലെന്നും മുഴുവൻ മനുഷ്യരുടെതുമാണെ ന്നും റമദാൻ  സന്ദേശത്തിൽ ഡോ:കെ അബ്ദുറഹ്മാൻ പറഞ്ഞു .ചടങ്ങിൽ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു .
സദസ്സ് 
മനുഷ്യനിലെ നന്മകൾ പ്രകടമാക്കാത്ത ആരാധനകൾ കൊണ്ട് പ്രയോജനമില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ കെ ശർമ മാസ്റ്റർ പറഞ്ഞു .പെരുവയൽ പഞ്ചായത്ത് മെമ്പർമാരായ അനീഷ്‌ പാലാട്ടു ,ഷറഫുദ്ധീൻ  പി  കെ .ഗണേശൻ .രാധാ  കൃഷ്ണൻ ,വ്യാപാരി വ്യവസായി മുൻ പ്രസി ;വ മുഹമ്മദ്‌ ,കനറ ബാങ്ക്കുറ്റിക്കാട്ടൂർ ബ്രാഞ്ച്  മാനേജർ ലൊഹിദാസ് ,കെ എം കോയ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു .രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു 

Sunday 13 July 2014

അ റോ ത്ത് അബൂബക്കർ ഹാജി (75) നിര്യാത നായി,.മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ )വൈകുന്നേരം 4 മണിക്ക്



കുറ്റിക്കാട്ടൂർ :  പരേതനായ അ റോ ത്ത് ഉമ്മർ കോയ ഹാജിയുടെ മകൻ  അബൂബക്കർ ഹാജി (75) നിര്യാത നായി, . ഭാര്യ : ബീകുട്ടി ഹജ്ജുമ്മ .മക്കൾ :ഉമ്മർ ബഷീർ(ദമാം )
, സലിം ഹാജി (സെക്രടറി കുറ്റിക്കാട്ടൂർ മുസ്‌ലിം  ജമാഅത്ത് ) അഷ്‌റഫ്‌, (ഓവർസിയർ,ജലസേചന  വകുപ്പ് ബേപ്പൂർ ) സുലൈഖബീവി,   മുഹമ്മദ്‌  ജുബൈർ( റിയാദ്).മരുമക്കൾ :സലിം മാസ്റ്റർ (മടവൂർ )ആയിഷ (പൂനൂർ )സുബൈദ (നല്ലളം )സറീന (പുതിയ നിരത്ത് ) ,സാബിദ (നടുവട്ടം )  സഹോദരങ്ങൾ ;ആമിന ,ഖദീജ
പരേതരായ മമ്മദ് ,കുട്ടിഹസ്സൻ ,മൊയ്ദീൻ  കോയ ഹാജി ,ആയിഷ.മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ )വൈകുന്നേരം 4 മണിക്ക് കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ  . 

Monday 7 July 2014

നോമ്പോർമകളുമായി 103 വയസ്സിൽ ആയിശുമ്മ


 കുറ്റിക്കാട്ടൂർ : വേനലും മഴയും വസന്തവും ഗ്രീഷ്മവും ഋതുഭേദങ്ങള്‍ കറങ്ങിവരുന്ന റമദാന്‍െറ എല്ലാ കാലങ്ങളും കടന്നുപോയ ഒരാളുണ്ടിവിടെ . പൂവാട്ടുപറമ്പ് ആനക്കുഴിക്കര പേരാട്ട് ആയിഷ. രേഖപ്രകാരമുള്ള വയസ്സ് 103. 1911ഫെബ്രുവരി ഒന്നാണ് രേഖയിലുള്ള ജനനത്തീയതി. പത്താം വയസ്സ് മുതല്‍ ആയിഷുമ്മ നോമ്പ് നോല്‍ക്കുന്നുണ്ട്. വീടുകളും പള്ളികളും മൈക്ക് സംവിധാനവും നാടാകെ പരക്കുന്നതിനും എത്രയോ വര്‍ഷം മുമ്പ്. പുലര്‍ച്ചെ രണ്ടിന് എണീറ്റാണ് അത്താഴം കഴിക്കുക. അകലെയുള്ള പള്ളിയില്‍നിന്ന് കതീന പൊട്ടുന്നത് കേട്ടാണ് നോമ്പുനോല്‍ക്കുന്നതിന്‍െറയും തുറക്കുന്നതിന്‍െറയും സമയം അറിയുക. മാസപ്പിറവി ആയാല്‍ ആളുകള്‍ വഴികളിലാകെ ബഹളവുമായി എത്തും.
ഇന്നത്തെപ്പോലെ വിഭവ സമൃദ്ധമായ ഭക്ഷണമൊന്നുമില്ല. പുലര്‍ച്ചെ രണ്ടിന് കഞ്ഞി കുടിച്ചാണ് അത്താഴം. നോമ്പുതുറക്കാന്‍ പച്ചവെള്ളവും. പത്തിരി, മീന്‍ കറി, പനങ്കഞ്ഞി, പനമ്പത്തിരി, ചാമച്ചോറ്, കുമ്പളത്തിന്‍െറയും പയറിന്‍െറയും ഇലകള്‍ കൊണ്ടുണ്ടാക്കിയ കറികള്‍, മുത്താറി ഇടിച്ച് വെരകിയത്, മുത്താറിപ്പത്തിരി തുടങ്ങിയ വിഭവങ്ങളും ഉണ്ടായിരുന്നു. അരി ഏറെയൊന്നും കിട്ടാത്ത കാലമായിരുന്നു അത്. അലീസ എന്ന വിഭവമായിരുന്നു അന്നത്തെ വിഭവ സമൃദ്ധമായ ഭക്ഷണം. പാലിന് പകരം ചായയില്‍ കോഴിമുട്ട അടിച്ചുണ്ടാക്കുന്ന പാനീയമാണ് ഉണ്ടായിരുന്നത്. നോമ്പായാലും പണികള്‍ക്കൊന്നും ഒരു കുറവും വരുത്തില്ളെന്ന് ആയിഷുമ്മ പറയുന്നു. ഇന്നത്തെപ്പോലെ മിക്സി, മോട്ടോര്‍ പമ്പ്സെറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം കൈകൊണ്ടു തന്നെ ചെയ്യണം. പണിയെടുത്ത് പണിയെടുത്താണ് താന്‍ വളഞ്ഞു പോയതെന്ന് ആയിഷുമ്മ.
രണ്ടേക്കറോളമുണ്ടായിരുന്ന പറമ്പില്‍ ഭര്‍ത്താവ് മുണ്ടുപാലത്ത് പിലാത്തോട്ടത്തില്‍ മൊയ്തീനോടാപ്പം ചേന, ചേമ്പ്, കപ്പ, നെല്ല് അടക്കം ചായപ്പൊടിയും പഞ്ചസാരയും ഒഴികെ എല്ലാം ഉണ്ടാക്കുമായിരുന്നു. നോമ്പുതുറക്ക് ശേഷം പള്ളിക്ക് സമീപം പുലരുവോളം നീളുന്ന മതപ്രസംഗം കേള്‍ക്കാന്‍ പോകും. അപ്പോഴേക്കും അത്താഴത്തിന് സമയവും ആയിട്ടുണ്ടാവും. 101 വയസ്സുവരെ റമദാനിലെ ഒരു മാസത്തെ എല്ലാ നോമ്പിന് പുറമെ ശവ്വാലിലെ ആറ് ഐച്ഛിക നോമ്പുകളും നോല്‍ക്കുമായിരുന്നു. ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും നിര്‍ബന്ധത്തിലാണ് ഇപ്പോള്‍ നോമ്പുനോല്‍ക്കാത്തത്. ഇപ്പോഴും കണ്ണടവെക്കാതെ ഖുര്‍ആന്‍ ഓതും.
റമദാനില്‍ മൂന്നും നാലും തവണ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ക്കും. ഈ വര്‍ഷം റമദാന്‍ എട്ടുദിവസം പിന്നിടുമ്പോള്‍ ആയിഷുമ്മ ഒരുതവണ പൂര്‍ണമായും രണ്ടാംതവണ പകുതിയും ഖുര്‍ആന്‍ ഓതിത്തീര്‍ത്തു. നമസ്കാരങ്ങള്‍ എല്ലാം മുറതെറ്റാതെ നിര്‍വഹിക്കും. പ്രഭാതനമസ്കാരത്തിന് എഴുന്നേറ്റാല്‍ പിന്നെ ഉറക്കമില്ല. ഇതിനെല്ലാം പുറമെ പത്രം വായിക്കാനും ആയിഷുമ്മ സമയം കണ്ടത്തെും. ഉമ്മ എങ്ങനെ മലയാളം പഠിച്ചെന്ന് മക്കള്‍ക്കു പോലും അറിയില്ല. 10ാം വയസ്സില്‍ കല്യാണം കഴിഞ്ഞത് കലാപകാലത്തായിരുന്നു. അന്ന് ഭീഷണിപ്പെടുത്തിയ പൊലീസിന് മുന്നില്‍ കൂസലില്ലാതെനിന്നു, ആയിഷ.
നിനക്ക് പേടിയില്ളേ എന്ന് ചോദിച്ച പൊലീസിനോട് എന്തിനാണ് പേടി? എന്നായാലും ഒരിക്കല്‍ മരിക്കുമല്ളോ എന്നായിരുന്നു മറുപടി.

Wednesday 2 July 2014

ബന്ധുക്ക തിരിഞ്ഞു നോക്കാത്ത 89 കാരിക്ക് പുതുജീവന്‍ പകര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പൊലീസും



കുറ്റിക്കാട്ടൂര്‍ :പരിചരിക്കാനാളില്ലാതെ അവശനിലയില്‍ ഉടുതുണിപോലുമില്ലാതെ ബന്ധുവീടിന്‍െറ പരിസരത്ത് കിടന്ന വൃദ്ധക്ക് കൈത്താങ്ങ്. പൊലീസിന്‍െറയും പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇടപെടലില്‍ വൃദ്ധയെ ഹോം ഓഫ് ലൗ സൈന്‍ററിലേക്ക് മാറ്റി. പെരുവയല്‍ കൊടശ്ശേരിതാഴത്ത് കാനങ്ങോട്ട് കുഞ്ഞിപ്പെണ്ണ് (89) ആണ് അവശനിലയില്‍ ബന്ധുവീടിന്‍െറ വെളിയില്‍ കഴിഞ്ഞത്.
വിവാഹം കഴിച്ചിട്ടില്ലാത്ത ഇവര്‍ സ്വന്തം സഹോദരന്‍െറ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച ഇവര്‍ക്ക് ഒരുവിധ പരിചരണവും ലഭിച്ചിരുന്നില്ല. പലപ്പോഴും വീടിനുവെളിയിലായിരുന്നു ഇവരുടെ കിടത്തം. ഭക്ഷണവും പരിചരണവുമില്ലാതെ ഏറെനാളായി തീരെ അവശയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രസിഡന്‍റും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോള്‍ വീടിനുപുറത്ത് ചാക്കില്‍ വിവസ്ത്രയായി എല്ലുംതോലുമായി നിലയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഭക്ഷണവും നല്‍കി. അതിനുശേഷം മാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു. മാവൂര്‍ എസ്.ഐ ടി. അശോകന്‍, ഹെല്‍പ്ലൈന്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. ജയശ്രീ, ഇ.ടി. സ്മിത തുടങ്ങിയവര്‍ സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ച് വൃദ്ധയെ കോട്ടൂളിയിലെ ഹോം ഓഫ് ലൗ ഹോമില്‍ എത്തിച്ചു.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടോഞ്ചേരി പഞ്ചായത്തംഗം സീമ ഹരീഷ്, ആശാ പ്രവര്‍ത്തകരായ ബിന്ദു പെരുവയല്‍, ഇ.ടി. സ്മിത, കെ. ജലജ, പാലിയേറ്റിവ് വളന്‍റിയര്‍മാരായ എം.ടി. ജോസ്, പി.എസ്. ഹരീഷ്, ജയേഷ് എളവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Music

Share

Twitter Delicious Facebook Digg Stumbleupon Favorites More