“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Wednesday 31 December 2014

മാമ്പുഴ:കലക്ടർ വിളിച്ച യോഗത്തിൽ ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ പങ്കെടുത്തില്ല കൈയേറ്റ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം.

 മാമ്പുഴ
കുറ്റിക്കാട്ടൂർ: മാമ്പുഴ സര്‍വേയില്‍ കൈയേറ്റ ഭൂമിയായി കണ്ടത്തെിയ സ്ഥലം ഉടനടി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.
രണ്ടുവര്‍ഷം ചെലവഴിച്ച് നടത്തിയ സര്‍വേ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. പി.ടി.എ റഹീം, പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍, സി.ഡബ്ള്യു.ആര്‍.ഡി.എം തുടങ്ങിയവരുള്‍പ്പെട്ട യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തത്.എന്നാൽ  ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ യോഗത്തിൽ പങ്കെടുത്തില്ല  .
കൈയേറ്റ ഭൂമി ഏറ്റെടുത്ത് പഞ്ചായത്തുകളുടെ അധീനതയിലാക്കിയാല്‍ ടൂറിസം പ്രോജക്ടുകള്‍ തുടങ്ങാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പുഴ മലിനമാക്കുന്ന അനധികൃത എം-സാന്‍ഡ് യൂനിറ്റുകള്‍ക്കെതിരെ ഗ്രാമപഞ്ചായത്തുകള്‍ നടപടി കര്‍ഷനമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എം-സാന്‍ഡ് യൂനിറ്റുകള്‍ പുഴ മലിനമാക്കുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ ജലവിഭവ വികസന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ജമുന, തഹസില്‍ദാര്‍ റോഷ്നി നാരായണന്‍, ടൂറിസം സെക്രട്ടറി പി.ജി. രാജീവന്‍, സി.ഡബ്ള്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. മാധവന്‍ കോമത്ത്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സലീം, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടഞ്ചേരി, സെക്രട്ടറി എ.കെ. വിശ്വനാഥന്‍, പി. കോയ, കെ.പി. ആനന്ദന്‍, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പി.എം. ഹരിദാസന്‍, കെ.പി. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tuesday 16 December 2014

ചേറ്റൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി


കുറ്റിക്കാട്ടൂർ : ചേറ്റൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി (75) കണി യാത്തു മഹല്ല് പ്രസിഡണ്ട്,സെക്രടറി കുറ്റിക്കാട്ടൂർ മുസ്ലിം യത്തീം ഖാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 ഭാര്യ :ആയിഷ ,മക്കൾ :അബ്ദു സലിം,മജീദ്‌ ,സാഹിർ ,സൗദാബി ,അഫ്സത് ഉനൈസ് ,മരുമക്കൾ ;അഹമ്മദ് ,സൈദ്‌ ,ബഷീർ .മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് പാറ ക്കോട്ടു താഴം പള്ളിയിൽ .

വ്യാജ ഡോക്ടര്‍ ഷാഫിയുടെ ഇരകളിലധികവും കിഡ്നി, കാന്‍സര്‍ രോഗികള്‍.

മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനം അടച്ചു പൂട്ടിയ നിലയിൽ 

കുറ്റിക്കാട്ടൂര്‍: വ്യാജ ചികിത്സയുടെയും അനധികൃത മെഡിക്കല്‍ കോഴ്സിന്‍െറയും പേരില്‍ അറസ്റ്റിലായ ഡോ. ഷാഫി സുഹൂരിയുടെ ഇരകളില്‍ ഏറിയകൂറും കിഡ്നി, കാന്‍സര്‍ രോഗികള്‍. അഞ്ചു വര്‍ഷത്തോളമായി കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനത്തിലത്തെിയ രോഗിക്ക് അഞ്ചു ദിവസത്തെ ചികിത്സക്ക് 72,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും കാന്‍സര്‍രോഗ ചികിത്സയുടെ ഇഞ്ചക്ഷന് 25,000 രൂപയും അതിനു മുകളിലുമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ പ്രത്യേകം ചട്ടംകെട്ടിയ ജീവനക്കാരാണ് ‘ഡോക്ടറെ’ക്കുറിച്ചും മരുന്നിന്‍െറ ഫലസിദ്ധിയെക്കുറിച്ചും പറഞ്ഞുവശത്താക്കുക. പിന്നീട് ഡോക്ടറുടെ ചികിത്സാമുറകള്‍ എളുപ്പമാവുകയും ചെയ്യും.
പ്രവാചക ചികിത്സക്കായി പ്രത്യേകം പേരുകളുള്ള മെഡിസിന്‍ ക്ളാസുകളും വിദ്യാര്‍ഥികള്‍ക്കായി ഇയാള്‍ നടത്തിയിരുന്നു. ഒന്നും രണ്ടും വര്‍ഷം ഇയാളുടെ ക്ളാസുകളില്‍ ഹാജരായവര്‍ പിന്നീട് തട്ടിപ്പ് മനസ്സിലാക്കി ഒഴിയുകയായിരുന്നു. പള്ളി ഖത്തീബുമാരും വിദ്യാസമ്പന്നരും ഇയാളുടെ വലയിലകപ്പെട്ടിരുന്നു.കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു രോഗികളേറെയും.

Saturday 13 December 2014

കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനയിൽ ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി തറക്കല്ലിട്ടു.

ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം
നടത്തുന്നു 
                                                               
                                          
കുറ്റിക്കാട്ടൂർ: മുസ്‌ലിം യതീം ഖാനയിൽ മോറൽ എജ്ജ്വു ക്കെഷനു വേണ്ടി നിർമിക്കുന്ന  ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി  തറക്കല്ലിട്ടു,  വി ദ്വേ ഷവും വിവാദവും വെടിഞ്ഞു ജനസേവനത്തിന്റെ വഴി തെരഞ്ഞെടുക്കാൻ സമൂഹം മുന്നിട്ടിറ ങ്ങണമെന്നു  മുഖ്യ മന്ത്രി പറഞ്ഞു .
വിദ്യാർഥി കളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യ മന്ത്രി എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് കൊണ്ടാണ്  തനിക്കു ഊർജസ്വലനാവാൻ കഴിയുന്നതെന്ന് പറഞ്ഞു . യതീം ഖാന പ്രസിഡന്റ് എ ടി ബഷീർ  അധ്യക്ഷനായിരുന്നു ,എം കെ രാഘവൻ  എം പി ,ടി സിദ്ധീക്ക് ,കെ സി അബു കെ പി കോയ ,ഖാദർ മാസ്റ്റെർ ,എന്നിവർ പ്രസംഗിച്ചു .എം കോയ ഹാജി സ്വാഗതം പറഞ്ഞു .

യതീംഖാന വാർഷികം തുടങ്ങി ;വിവാഹ ധൂർത്തിനെതിര സെമിനാർ

സെമിനാർ കെ പി എ മജീദ്‌ ഉത്ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർമുസ്‌ലിം  യതീംഖാന വാർഷിക പരിപാടിക്ക് പതാക ഉയർന്നു . വിവാഹ രംഗത്തെ ധൂർ ത്തിനും ആഡമ്പരത്തിനുമെതിരെ  നടന്ന  സെമിനാർ മുസ്‌ലിം  ലീഗ് സംസ്ഥാന സെക്രടറി കെ പി എ മജീദ്‌ ഉത്ഘാടനം ചെയ്തു .ലളിതവും പവിത്രവുമാകേണ്ട വിവാഹം ഇന്ന് ഇവന്റ് മാനേജ്മെന്റുകൾക്ക് വിട്ടു കൊടുത്ത് സമ്പന്നർ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം ,ജമാഅത്തെ ഇസ്‌ലാമി ജില്ല പി ആർ സെക്രടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ ,കെ എൻ  എം ജില്ല  സെക്രടറി റഷീദ് ഒള വ ണ്ണ ,എസ്  വൈ എസ് സംസ്ഥാന സെക്രടറി മുസ്‌തഫ മുണ്ട് പാറ എന്നിവർ പ്രസംഗിച്ചു . ഇ എം കോയ ഹാജി സ്വാഗതവും ക അബ്ദു സലാം നന്ദിയും പറഞ്ഞു .

Friday 12 December 2014

പ്രവാചക വൈദ്യ തട്ടിപ്പ് ;വ്യാജ വൈദ്യൻ ഷാഫി സുഹൂരി അറസ്റ്റിൽ .

കുറ്റിക്കാട്ടൂർ -മുണ്ടുപാലം റോഡിൽ ഷാഫി സുഹൂരിയുടെ
 തട്ടിപ്പ് കേന്ദ്രം പ്രവർ ത്തിച്ച  കെട്ടിടം 

കുറ്റിക്കാട്ടൂർ : പ്രവാചക വൈദ്യ തട്ടിപ്പ് നടത്തിയ ചെലവൂർ സ്വദേശി അബ്ദുള്ള എന്ന ഷാഫി സുഹൂരിയെ ഇന്നലെ  വെള്ളയിൽ പോലീസ് അറസ്റ്റു ചെയ്തു കോഴിക്കോട് കോടതിയിൽ ഹാജരാക്കി .ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു .  . കുറ്റിക്കാട്ടൂരിലും കോഴിക്കോട് ബീച്ച് ആശുപത്രിക്കടുത്തും ഇയാൾപ്രവാചക ചികിത്സയുടെ പേരിൽ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു .ഇവിടെ എത്തുന്ന മാരക രോഗം വന്ന രോഗികളിൽ നിന്നും വൻ തുക ഈടാക്കിയാണ്   ചികിത്സ യുടെ മറവിൽ തട്ടിപ്പ് നടത്തിയത്.വ്യാജ മരുന്നുകളും മറ്റും നല്കിയിരുന്നത് വൻ തുകക്കായിരുന്നു .കിഡ്നി രോഗികളോട് 75000 രൂപ അഡ്വാൻസ്  വാങ്ങിയാണ് ഇയാളുടെ കേന്ത്രത്തിൽ അഡ്മിറ്റ്‌ ചെയ്തിരുന്നത് .ഡയാലിസ്  ചെയ്തു കൊണ്ടിരുന്ന രോഗികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു  വ്യാജ മരുന്നുകൾ  പ്രവാചകൻ കല്പ്പിച്ച  ഔഷധ മാണെന്ന് പറഞ്ഞാണ് രോഗികൾ ക്ക്  നല്കിയിരുന്നത് .ഇതിനിടെ ഡയാലിസിസ് നിർ ത്തിയ രോഗി മരണപ്പെട്ടത് വിവാദമായിരുന്നു .ബന്ധുക്കൾ പരാതി കൊടുക്കാത്തത് കൊണ്ട് പ്രശ്നം കെട്ടടങ്ങി .ഇയാളുടെ സ്ഥാപനത്തിൽ വൈദ്യ പഠനം നടത്തുന്നതിനും തുടക്കം കുറിച്ചിരുന്നു .ഇതിനു ചേർന്ന വിദ്യാർഥികൾ തട്ടീപ്പു മനസ്സിലാക്കി ഇയാള്ക്കെതിരെ പരാതി കൊടുത്തിരുന്നു .പല രാഷ്ട്രീയ ഉന്നതരുമായി ബന്ദ്ധമുന്ടെന്നും യുനാനി  മെഡിസിൻ ബിരുദ മുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു .ഇതിനിടെ ഇതിന്റെ പ്രചാരണത്തിനു സെമിനാറും പുസ്തക പ്രകാശനവും തുടങ്ങിയ വിദ്യകളും പ്രയോഗിച്ചിരുന്നു .ഇയാൾ കക്കാട് ഫൈസിയുടെ ത്വെ രീഖത്തിലെ അംഗ മാണ് .  യുനാനി ഡോക്ടർമാരുടെ സംഘടനയാണ് ഇയാൾക്കെതിരേ സിറ്റി പോലീസ് കമ്മീഷ് ണ ർ ക്ക് പരാതി നൽകിയത് .

Thursday 11 December 2014

കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന: മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു മുഖ്യ മന്ത്രി തറക്കല്ലിടും.


കുറ്റിക്കാട്ടൂർ: മുസ്‌ലിംയതീംഖാനവാർഷികസമ്മേളനത്തിന്  ഡിസംബർ 12 ന്   തുടക്കം  കുറിക്കും . വൈകുന്നേരം മൂന്നു മണിക്ക്  വിവാഹ ദൂർത്തിനെതിരെ നടക്കുന്ന സെമിനാർ  മുസ്ലിം ലീഗ്  സംസ്ഥാന സെക്രടറി കെ. പി. എ മജീദ്‌ ഉത്ഘാടനം ചെയ്യും ,വിവിധ മുസ്‌ലിം സംഘടന പ്രതിനിധികൾ സംസാരിക്കും , പുതുതായി നിർമിക്കുന്ന    മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു 13 നു രാവിലെ 9 മണിക്ക്  മുഖ്യ മന്ത്രി തറക്കല്ലിടും . വാർഷിക  പരിപാടി 14 നു സമാപിക്കും , 

Monday 24 November 2014

മത്സ്യത്തിന്റെ തൊലിയിൽ ദൈവികവചനം ; പ്രചരണം കേട്ട് ജനം കൂടി , ഡിസൈൻ ഭാവനയിൽ നിന്നും വായിച്ചെടുത്തത് .

അത്ഭുത അയല 

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ മത്സ്യമാർക്കറ്റിൽ  വിൽക്കാൻ വെച്ച അയലയുടെ തൊലിയിൽ ദൈവിക വചനം ;കേൾക്കേണ്ട താമസം ജനം ഓടിക്കൂടി .അറബി അറിയുന്നവരും അല്ലാത്തവരും ഇത്    ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ വെളിപ്പെടുത്തുന്ന വചനമായ" ലാഇലാഇല്ലള്ളാ " എന്ന് പ്രഖ്യാപിച്ചു .ഉടൻ ചീയാൻ പോകുന്ന അയില പലകക്ക് മുകളിൽ എല്ലാവർക്കും കാണാൻ സൌകര്യത്തിൽ എടുത്തു വെച്ചു ,കച്ചവടക്കാരും നാട്ടുകാരും പത്രത്തിലേക്കും ചാനലിലേക്കും വിളിച്ചു അത്ഭുത സംഭവം വാർത്തയാക്കാൻ പറഞ്ഞു ,അപ്പോഴേക്കും അത്ഭുത മീനിന്റെ  പടം സോഷ്യൽ മീഡിയയിൽ പറന്നു നടന്നു .സമ്പവം മീനിന്റെ തൊലികളിൽ കാണുന്ന ഡിസൈനുകളാണ് .ഇതൊരു മനസ്സിന്റെ ഇമെജിനേഷൻ വായനയിൽ നിന്നും ഉണ്ടാകുന്നതാണ് .ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട് .മാര്ബിളിലും പാറകളിലും നമ്മുടെ മനസ്സിൽ പതിക്കുന്ന  ചിത്രങ്ങളായി പലതിനെയും സങ്കൽപ്പിച്ചു വായിച്ചെടുക്കാൻ കഴിയും .അത്തരത്തിലുള്ള ഒരുത്തൻറെ വായനയാണ് കറി വെക്കാൻ കൊണ്ട് പോകേണ്ട അയലയെ നാട്ടുകാർക്ക് കാഴ്ച വസ്തുവാക്കിയത് .അല്ലങ്കിൽ ഇത്തരം മീനിന്റെ  തൊലിയിൽ ദൈവിക വചനം കൊത്തി വെച്ച് ദൈവത്തിനു ഇസ്‌ലാം പ്രചരണം നടത്തേണ്ട ആവശ്യമില്ല .ഖുർആനിലൂടെ ഈ സന്ദേശം കൈമാറിയാൽ മതി . ഇത്തരം പ്രചരണം ഇസ്ലാമിനെ പറ്റി തെറ്റായ സന്ദേശമാണ് നൽകുക .അല്ലെങ്കിൽ ചീഞ്ഞു  പോകുന്ന മീനിൽ  എല്ലാം അവസാനിച്ചു പോകും .ഇതിനിടെ ചിലരുടെ കമന്റു എ പി ഇത് കണ്ടാൽ ഇതും വാങ്ങി കൊണ്ട് പോയി പ്രദർശനം നടത്തും "കമന്റു പറഞ്ഞവരെ മറ്റു ചിലര് തിരുത്തിയത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല . 


Tuesday 18 November 2014

മുണ്ടോട്ട് അബ്ദുസലാം നിര്യാതനായി


കുറ്റിക്കാട്ടൂർ :പരേതനായ മുണ്ടോട്ട് മമ്മദ് കോയയുടെ മകൻ അബ്ദുസലാം നിര്യാതനായി (65)ഭാര്യ :ഖദീജ ,മക്കൾ :ജസീല ,ജംഷീർ ,ജസീം, മാതാവ്‌ :പരേതയായ ആയിഷ ,മരുമക്കൾ :അബ്ദുൽ അസീസ്‌ (യു എ ഇ )തസ്നി ,ഐഫ     സഹോദരങ്ങൾ :മുഹമ്മദ്‌ സാലിഹ് (റിയൽഫർണീചർ )സൈനബ .റസിയ 

Sunday 16 November 2014

ബന്ധുക്കൾ എത്തിയില്ല നാട്ടുകാർ മയ്യത്ത് ഖബറടക്കി.



കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ എ ഡബ്ലി യു എച് കൊളേജി നടുത്ത് വാടക കൊട്ടെഴ്സിൽ താമസിക്കുന്ന വടകര മണിയൂർ സ്വദേശി അമ്മദ് (55 )നിര്യാതനായി .ഇദ്ദേഹത്തിന്റെ ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ പ്രദേശത്തെ കണിയാത്തു പള്ളി ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി , ഭാര്യ റൈഹാനത്തും ഇദ്ദേഹവും 
തനിച്ചായിരുന്നു താമസിച്ചിരുന്നത് .

ശില്പ വൈഭവത്തിന്റെ ശില്പിക്ക് ഹിറ സെന്ററിന്റെ ആദരം

അഷ്ഫാഖ്  അഹമ്മദ് ശില്പത്തിനരികെ 

 കുറ്റിക്കാട്ടൂർ :കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം നേടി എ ഗ്രേഡ് ലഭിച്ച റഹ്മാനിയ ഹയർ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാർത്ഥി അഷ്ഫാഖ്  അഹമ്മദിനു  കുറ്റിക്കാട്ടൂർ ഹിറ സെന്റർ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നല്കി. വെൽഫെയർ പാർടി പെരുവയൽ പഞ്ചായത്ത്‌ സെക്രടറി ടി പി ഷാഹുൽ ഹമീദ് ഉപഹാരം അഷ്ഫാഖിനു കൈമാറി
ശില്പിയും ശില്പവും എന്ന പ്രമേ യത്തെ ആസ്പതമാക്കിയാണ് കളിമണ്ണിൽ
 അഷ്ഫാഖ് ശിൽപം നിർമിച്ചത് .കുറ്റിക്കാട്ടൂർ എസ് ഐ ഒ യുണിറ്റ് അംഗ മാണ് .ടി കെ അബ്ദുള്ളയുടെയും ബുശ്രയുടെയും മകനാണ് .

ഭക്തിയും ധർമവും പ്രകാശം പരത്തിയ അന്തരീക്ഷത്തിൽ സപ്താഹ യഗ്ഞ്ഞ ത്തിനു തുടക്കം

.മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കുന്നു 

കുറ്റിക്കാട്ടൂർ :ഭക്തി യും ധർമവും വിളമ്പരം ചെയ്തു മനസ്സിൽ നല്ല ശീലങ്ങൾ പ്രകാശം പരത്തി കുറ്റിക്കാട്ടൂർ ശ്രീ നരസിംഹ വാമന ക്ഷേത്രത്തിൽ സപ്താഹ യഗ്ഞ്ഞത്തിനു തുടക്കമായി .മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു .ദൈവത്തും കണ്ടി ഹരിദാസൻ അദ്ധ്യക്ഷനായിരുന്നു ,പരിവ്രജന മാതൃക പ്രാജ്ജി (ശാരദ മഠം )അനുഗ്രഹ പ്രഭാഷണം നടത്തി .ക്ഷേത്ര സംരക്ഷണ സമിതി ഖജാൻജി കെ നാരായണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി .കിഴക്കുമ്പാട് വിനോദ് ശർമ സപ്താഹ പാരായണം നടത്തി .നവമ്പർ 16 മുതൽ 23 വരെ പാരായണം നടക്കും .

Saturday 15 November 2014

പഞ്ചായത്ത് വൈസ് :പ്രസിഡ ന്റു സ്ഥാനം പൊതാത് രാജി നൽകി ;ലീഗിൽ അസംതൃപ്തി .


കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് വൈസ് :പ്രസിഡന്റു സ്ഥാനത്ത് നിന്നും  പൊതാത് മുഹമ്മദ്‌  രാജി നൽകി. പകരം  ലീഗിലെ പി കെ ശറഫുദ്ധീൻ നവമ്പർ  പതിനേ ഴിന് പഞ്ചായത്ത് വൈസ് :പ്രസിഡണ്ടായി ചുമതലയേല്ക്കും .ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ പൊതാത്തിനെ രാജി വെപ്പിച്ചതിൽ ലീഗിന്റെ പ്രാദേശിക നേന്ത്രത്വത്തിൽ അമർഷം പുകയുന്നുണ്ട്
ശറഫുദ്ധീൻ 
.നേരത്തെ പഞ്ചായത്ത് :പ്രസിഡന്റു സ്ഥാനം  ലീഗിനായിരുന്നു.  ധാരണ പ്രകാരം  ഈ സ്ഥാനം കൊണ്ഗ്രസ്സിനു നൽകുകയും പകരം  വൈസ് :പ്രസിഡന്റു  സ്ഥാനം മുസ്ലിം ലീഗിനു ലഭിക്കുകയുമായിരുന്നു പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ്  കമ്മറ്റി ചെയർമാൻ കൂടിയാണ് പൊതാത്.
കുറ്റിക്കാട്ടൂർ  ഭാഗത്ത് നിന്നുള്ളവരാണ് പൊതാത്തിന്റെ രാജിയിൽ     അമർഷം പ്രകടിപ്പിക്കുന്നത് . ശറഫുദ്ധീൻ ലീഗിന്റെ യുവ രക്തവും പഞ്ചായത്തിന്റെ ആസൂത്രണത്തിൽ  മുഖ്യ ശി ല്പിയുമാണ് .വരുന്ന തെരഞ്ഞെടുപ്പിൽ .പൊതാത്തിനു സീറ്റ് നിഷേധിക്കുമോ എന്ന ഭയമാണ് പോതാത്തിനെ പിന്തുണക്കുന്നവർക്കുള്ളത് .മുസ്‌ലിം  ലീഗിന്റെ നേന്ത്ര ത്വത്തെ അനുസരിച്ചാണ് രാജി നല്കിയെതെന്നു പൊതാത്തു .പറഞ്ഞു .

Wednesday 12 November 2014

പാറ ക്കോട്ട് താഴം ഇടുവാട്ടിൽ അസീസ്‌( ഓട്ടോ) (52 )നിര്യാതനായി.

അസീസ്‌ 

കുറ്റിക്കാട്ടൂർ :പാറ ക്കോട്ട് താഴം ഇടുവാട്ടിൽ പരേതനായ സൈദുട്ടി യുടെ മകൻ അസീസ്‌( ഓട്ടോ)  (52 )നിര്യാതനായി .ഭാര്യ ;ഫൗസിയ ,മക്കൾ ;അഫ്സൽ (യു .എ ഇ ),അജ്മൽ ,അജിനാസ് .മാതാവ് പരേതയായ ആമിന ,സഹോദരങ്ങൾ : പരേതനായ ആലികോയ ,മുഹമ്മദ്‌ ,മുഹമ്മദലി ,കുഞ്ഞിമായ ,സുഹറാബി ,ഫാത്തിമ ,

:

Saturday 25 October 2014

ഔഷധ വില നിയന്ത്രണം :ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ വോട്ട് രേഖപെടുത്തി


 കുറ്റിക്കാട്ടൂർ : ജീവിതശൈലീരോഗങ്ങളും അര്‍ബുദം, എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ആരോഗ്യമേഖലക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മരുന്നുവിലനിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ) യുടെ അധികാരങ്ങള്‍ എടുത്തുമാറ്റാനും ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ഇന്ത്യ-അമേരിക്ക കര്‍മസമിതി ഉണ്ടാക്കാനും അതിലൂടെ ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തെ ദുര്‍ബലമാക്കാനും ഉള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ വെൽഫയർ പാർടി കുറ്റിക്കാട്ടൂർ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ  വോട്ട് രേഖപെടുത്തി . പ്രതിഷേധ വോട്ടെടുപ്പിന്റെ ഉത്ഘാടനം റഹ്മാൻ  കുറ്റിക്കാട്ടൂർ നിർവഹിച്ചു .
2014 മേയ് ഒമ്പതിന് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ ചില നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് എടുത്തത് കോർപറേറ്റുകൾക്ക് വേണ്ടിയാണ് . ഈ തീരുമാനം ഒരുപാട് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കുന്നു.
ഇതേ സന്ദര്‍ശനത്തില്‍ സെപ്റ്റംബര്‍ 30ന് ഇറങ്ങിയ ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളില്‍ ഒരു വര്‍ക്കിങ് ഗ്രൂപ് ഉണ്ടാക്കാനുള്ള നിര്‍ദേശവും കരുതലോടെ വേണം കാണാന്‍. നമ്മുടെ പേറ്റന്‍റ് നിയമത്തിലെ പ്രത്യേക അധികാരങ്ങള്‍, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി വേണ്ടെന്നുവെക്കുന്നതിന്‍െറ പ്രത്യാഘാതം ഗുരുതരമായിരിക്കും .ജനകീയ ആരോഗ്യ മേഖലയെ തകർക്കുന്ന ഇത്തരം നടപടിക്കെതിരെ ജനകീയ പ്രക്ഷോപം ഉയർന്നു വരണമെന്ന്‌ റഹ്മാൻ കുറ്റിക്കാട്ടൂർ പറഞ്ഞു 
ചടങ്ങിൽ ഷാഹിദ്  ടി പി അദ്ധ്യക്ഷനായിരുന്നു .ജോണ്‍ സൻ നെല്ലിക്കുന്ന് ,ടി പി ഷാഹുൽ ഹമീദ് .ടി ടി .സുലൈമാൻ എന്നിവർ പ്രസംഗിച്ചു .ഫിറോസ്‌ .എ ടി .അനീസ്‌ മുണ്ടോട്ട് .സുബൈദ എൻ  എം .ജസി .നജീബ് എൻ  എം അഷ്‌റഫ്‌  പി എന്നിവർ നേ ന്ത്രത്വം നൽകി. 


Wednesday 22 October 2014

മാമ്പുഴ: സര്‍വേ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ നടപടിയായില്ല!

മാമ്പുഴയുടെജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ച് ബ്ലോക്ക്
 അംഗംവിനോദ് പടനിലം മാലിന്യം നീക്കുന്നു (ഫയൽ ചിത്രം2013) 

കുറ്റിക്കാട്ടൂർ : മാമ്പുഴ സര്‍വേ പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തി നിര്‍ണയിച്ച് പുഴയുടെ ഭാഗമെന്ന് അടയാളപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായില്ല. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൂര്‍ത്തീകരിച്ച സര്‍വേയാണ് അധികൃതരുടെ നിസ്സംഗതമൂലം പാഴ്ശ്രമമാവുന്നത്.
2010 നവംബറിലാണ് മാലിന്യവും കൈയേറ്റവും മൂലം നശിക്കുന്ന മാമ്പുഴ സംരക്ഷണത്തിനായുള്ള ജനകീയ പ്രതിരോധമുയരുന്നത്. തുടര്‍ന്ന് 2012ല്‍ പുഴയോര കൈയേറ്റം കണ്ടത്തെുന്നതിന് സര്‍വേ നടപടികള്‍ തുടങ്ങി. പലതവണ മുടന്തിയും ഇഴഞ്ഞും നീങ്ങിയ സര്‍വേ രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തിയായത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയുടെ 32 കിലോമീറ്ററോളമാണ് സര്‍വേ നടത്തിയത്. സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി അളന്ന് കല്ലിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തി നിര്‍ണയിച്ച ഭൂമി കൈവശപ്പെടുത്താനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് മാമ്പുഴ ഒഴുകുന്നത്. പലസ്ഥലത്തും വിശാലമായ ഭൂമിയും തെങ്ങുള്‍പ്പെടെ നിരവധി മരങ്ങളും സര്‍വേയോടെ പുഴയുടെ ഭാഗമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.സര്‍വേ പൂര്‍ത്തിയാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ വൈകിയതോടെ പലസ്ഥലത്തും വീണ്ടും കൈയേറ്റം തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പുഴയോടു ചേര്‍ന്ന് അനധികൃത നിര്‍മാണങ്ങളും നടക്കുന്നുണ്ട്. റവന്യൂ അധികൃതര്‍ക്കൊപ്പം മാസങ്ങളോളം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്‍, പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴ വീണ്ടും കൈയേറ്റക്കാരുടെ കൈകളാല്‍ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.യോഗത്തില്‍ പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. കോയ, കെ.പി. ആനന്ദന്‍, പി.എം. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ. ഗണേഷന്‍, കെ.പി. സന്തോഷ്, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

.ഖലീലിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഹലീമ .വാത്സല്യത്തിന്റെ മധുരം നിറച്ച ഉമ്മ

 റഹ്മാൻ കുറ്റിക്കാട്ടൂർ 

ഖലീലിനെ കണ്ടു മുട്ടിയത്‌ ഒരു യാദൃ ശ്ചി കതയായിരുന്നു .കണ്ണൂർ താഴെ തെരുവിലെ ഹാറൂണ്‍ സാഹിബാണ്  സംസാരിക്കുന്നതിനിടയിൽ    ഖലീലിനെ എന്റെ പരിചയത്തിലെക്കു കൊണ്ട് വന്നത്.ഹാറൂണ്‍ സാഹിബ്‌ കണ്ണൂരിലെ സാമൂഹ്യ മത രംഗത്ത് സജീവ സാന്നിധ്യമായി നിന്ന വ്യക്തിത്വവും ജീവ കാരുണ്യ മേഖലയിലെ മാതൃക   പ്രവർത്തകനുമായിരുന്നു .
 വീടിന്റെ ടെറസ്സിൽ നിന്നും വീണു പരിക്കേറ്റു അരക്കു താഴെ തളർന്നു കിടക്കുന്ന ഹാറൂ ണ്‍ സാഹിബിന്റെ വിശേഷം അറിയാനാണ് ഫോണ്‍ ചെയ്തത് .അപ്പോഴാണ്‌ ആത്മ വിശ്വാസവും ദൈവ ഭക്തിയും നിറഞ്ഞ വാക്കുകളിൽ തന്നെ ക്കാൾ പ്രയാസം അനുഭവിക്കുന്നവരെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.അതിൽ ഒരാളായിരുന്നു ഖലീൽ .ഗൾഫിൽ ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടക്കുന്ന ഖലീൽ കോഴിക്കോടെ ഇഖ റ  ആശുപത്രിയിൽ കിടക്കുന്ന വിവരം പറഞ്ഞു അദ്ദേഹത്തെ സന്ദർശിക്കാൻ ആവശ്യപെട്ടു .കണ്ണൂരിലെ ചാലാടിനടുത്താണ് ഖലീലിന്റെ വീട്  ഇരുപത്തിമൂന്നാം വയസ്സിലാണ് ജീവിതത്തിന്റ നിശ്ചാലാവസ്തയിലേക്ക് എടുത്തെറി യപ്പെട്ടത് .വേദനകൾ അനുഭവിക്കുന്ന മനസ്സിൽ ദുഖത്തിന്റെ കടൽ തിളച്ചു മറിയുമ്പോൾ എങ്ങിനെ ആശ്യസിപ്പിക്കും എന്നു കരുതിയാണ്  ആശുപത്രിയിൽ  ഞാനും കുടുമ്പവും എത്തിയത് .പക്ഷെ മുഖത്തു പുഞ്ചിരി തൂകി നർമം പറഞ്ഞു ഉമ്മയെ ചിരിപ്പിക്കുന മകനും  മകന്റെ തമാശയിൽ പങ്കു ചേർന്നു വേദന മറക്കുന്ന ഉമ്മയും മരുന്ന് മണക്കുന്ന മുറിയിൽ സ്നേഹത്തിൻറെ സുഗന്ധം പരത്തിയിരുന്നു .( കഴിഞ്ഞ ആഗസ്റ്റ്‌ പതിനാലിന് ഉമ്മ വിട പറഞ്ഞു  ദൈവം പരലോകത്ത് അരുവികളുടെ ആരാമത്തിൽ അവരെ ഒന്നിച്ചു ചേർക്കട്ടെ  ) മകനു തനിക്കു ശേഷം ആരാണുള്ളത് എന്ന വ്യസനം ഉമ്മയെ   അലട്ടിയിരുന്നു .ഇതിനിടയിലാണ് ഹാറൂണ്‍ സാഹിബ് ഖലീലിനു വേണ്ടി ഒരു വിവാഹ പരസ്യം നൽകാൻ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞത് .ഒന്ന് അമ്പരന്നു .അരക്കു താഴെ തളര്ന്ന ഒരാൾക്ക്‌ എങ്ങിനെ ഒരു വധുവിനെ കിട്ടും എന്ന ആശങ്ക ഞാൻ ഹാറൂണ്‍ സാഹിബിനോട് പങ്കു വെച്ചു ,പറ്റിയ വാചകം എന്നോട് എഴുതാൻ പറഞ്ഞു  ,അങ്ങിനെ ഞാൻ പരസ്യത്തിൽ എല്ലാ സത്യവും എഴുതിയ വാചകത്തിൽ "സേവന സന്നദ്ധതയുള്ള വർക്ക് വധുവായി വരാം എന്നെഴുതിയിരുന്നു .ഈ പരസ്യം വന്നിട്ടും ആരും വന്നില്ലെങ്കിൽ ഖലീലിനു പ്രയാസം വരില്ലേ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും വരാതിരിക്കില്ല എന്ന ആത്മ വിശ്യാസമാണ് ഹാറൂണ്‍ സാഹിബ് പങ്കു വെച്ചത് .പരസ്യം കണ്ടു പലരും വിളിച്ചത് ഹാറൂണ്‍ സാഹിബിന്റെ നമ്പരിലേക്കായിരുന്നു .അങ്ങിനെ
തിരൂരിൽ നിന്നും മാലാഖയെപ്പോലെ വധുവായി ഹലീമ കടന്നു വന്നു .
വിവാഹത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തത്  ഹാറൂണ്‍ സാഹിബായിരുന്നു .ഷെയ്ഖ് മുഹമ്മദ്‌ സാഹിബ് നിക്കാഹു നടത്തി ഖലീലിന്റെ ജീവിതത്തിലേക്ക് ഒരിണ യെ ചേര്ത്തു നിർത്തി ., അതാണ്‌ ഹലീമ ,,ഇനി ഈ വീഡിയോ കാണുക ... ,,,

Thursday 9 October 2014

സമുദായ സംഘടനകൾ ഒറ്റക്കെട്ട് ; വിവാഹ ധൂർത്തിനും ആർഭാട ത്തിനുമെതിരെ മഹല്ലുകളും മുസ്‌ലിം സംഘടനകളും രംഗത്തിറങ്ങും


 കുറ്റിക്കാട്ടൂർ : മുസ്‌ലിം  ലീഗിൻറെ നേന്ത്രത്വത്തിൽ വിളിച്ചു ചേർത്ത  മുസ്‌ലിം സംഘടന പ്രധിനിധികളുടെയും മഹല്ല് ഭാരവാഹികളുടെയും  ടേബിൾ ടോക്കിൽ   വിവാഹ രംഗത്തെ ധൂർത്തിനും ആർഭാട ത്തിനുമെതിരെ ഒറ്റകെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം  .കുറ്റിക്കാട്ടൂർ മുസ്‌ലിം ലീഗ് കമ്മറ്റി സി  എച് സൌധത്തിൽ സംഘടിപ്പിച്ച    ടേബിൾ ടോക്  പരിപാടിയിലാണ് അഭിപ്രായ വ്യത്യാസം മറന്നു രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രവാചകന്റെ മാതൃകയാണ് വിവാഹ രംഗത്ത് പാലിക്കേണ്ടത് ,അത് ലളിതവും പവിത്രവുമായിരുന്നു .ഇതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇന്ന് സമുദായത്തിലെ പണക്കാരും സാധാരണക്കാരും വിവാഹം മാമാങ്കമാക്കുന്നത് .മഹല്ല് ഭാരവാഹികളും മത സമുദായ ,രാഷ്ട്രീയ നേന്ത്രത്വത്തിലുള്ളവരും മാതൃക കാണിക്കണമെന്നും വിഭവങ്ങളുടെ ധാരാളിത്വം ഒഴിവാക്കണമെന്നും,മാത്രമല്ല വലിയ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവർ അതിന്റെ വിഹിതം പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനു വഴിയൊരുക്കാൻ സന്നദ്ധമാകണ മെന്നും  അഭിപ്രായമുയർന്നു .വിവാഹിതരാവാൻ പോകുന്നവർക്ക് കൌണ്സിലിംഗ് നൽകാൻ മഹല്ലിൽ സംവിധാനം ഒരുക്കുക ,വിവാഹത്തിനു മുൻപുള്ള ചടങ്ങുകളിലെ അനാശ്യാസ പ്രവണതകൾ, സ്ത്രീധനം എന്നിവ നിരുൽസാഹ പെടുത്തുക, ,മദ്രസകൾ ഉപയോഗപ്പെടുത്തി ഹാൾ സൗകര്യം ഒരുക്കുക എന്നീ നിർദേശങ്ങളും അവതരിപ്പിക്കപ്പെട്ടു ,മുസ്‌ലിം ലീഗ് നേതാക്കളായ കെ പി കോയ ,മൂസ മൗലവി ,എ ടി  ബഷീർ .പൊതാത്  മുഹമ്മദ്‌ ,ഷബീർ (എസ് ,എസ് എഫ് )ഹനീഫഫൈസി (എസ് .കെ എസ് ,എസ് എഫ്) റഹ്മാൻ കുറ്റിക്കാട്ടൂർ,ടി പി സിദ്ധീക്ക് (ജമാ അത്തെ ഇസ്‌ലാമി )ഡോ :സൈദു ,ഉമ്മർ (കെ എൻ എം )
മരക്കാർ ഹാജി ( ചാലിയറക്കൽ മഹല്ല് പ്രസി ;)സലീംഹാജി  (കുറ്റിക്കാട്ടൂർ    മുസ്‌ലിം ജമാഅത്ത്)എൻ .കെ യൂസുഫ് ഹാജി (സെക്രടറി കണിയാത് മഹല്ല് കമ്മറ്റി  )അച്ഛൻ വീട്ടിൽ  കോയ (സെക്രടറി(  മാനിയമ്പലം  മഹല്ല് കമ്മറ്റി)  എന്നിവർ സംസാരിച്ചു ,സെപ്റ്റമ്പർ 10 ന് കുന്നമങ്ങലത്തു വിവിധ മുസ്‌ലിം സംഘടന പ്രതി നിധികൾ പങ്കെടുക്കുന്ന ധൂർതിനെതിരെ പ്രതിരോധ സംഘ മം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു ,മുജീബ് ഇടക്കണ്ടി സ്വാഗതവും സൈദലവി നന്ദിയും പറഞ്ഞു .

Sunday 5 October 2014

ത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ

Add caption

കുറ്റിക്കാട്ടൂർ : ത്യാഗത്തിന്റെ ഓർമ പുതുക്കി കേരളത്തിൽ   ഇന്ന് ബലി പെരുന്നാൾ എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂസ്‌ ന്റെ പെരുന്നാൾ ആശംസകൾ 

Wednesday 1 October 2014

ടി എ കെ കുട്ടി ഹസ്സൻ ഹാജി നിര്യാതനായി.ഖബറടക്കം നാളെ .


കുറ്റിക്കാട്ടൂർ :മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും എസ്  വൈ എസ് സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗവും മര്‍ക്കസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്ന താഴേ ആനശ്ശേരി കുട്ടി ഹസ്സന്‍ ഹാജി (88) നിര്യാതനായി. സുന്നി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു.
 .ഇന്ന് ( ബുധൻ ) ഉച്ചക്ക് ഒരു മണിക്കാണ് മരിച്ചത് .  ട്രാൻസ്പോർട്ട് ഉടമ ,മുസ്‌ലിംലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ,വാർഡ്‌  മെമ്പർ,കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത് സെക്രടറി .കണിയാത് മഹല്ല്   പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .ഭാര്യ: പരേതയായ ആഇഷക്കുട്ടി. മക്കള്‍: അബൂബക്കര്‍, ഉമ്മര്‍, ബഷീര്‍, ഫാത്തിമ. മയ്യിത്ത് നിസ്‌ക്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമുഅ മസ്ജിദില്‍.

Tuesday 30 September 2014

ഒമ്പത് വര്‍ഷത്തെ തടവില്‍ നിന്ന് മോചനം; അബ്ദുറഹ്മാന് ഇത് രണ്ടാം ജന്മം

 
ഇടത്ത് -അബ്ദുറഹ്മാൻ കുടുമ്പത്തോടൊപ്പം 

കുറ്റിക്കാട്ടൂർ : ഇരുളടഞ്ഞ ജയിലറക്കുള്ളിലെ ഒരു ദശാബ്ദത്തോളം നീണ്ട തടവു ജീവിതത്തിന് ശേഷം മോചിതനായി നാട്ടിലേക്കത്തെിയപ്പോള്‍ മാവൂര്‍ പാറമ്മല്‍ പുന്നോത്ത് അബ്ദുറഹ്മാന് അത് രണ്ടാം ജന്മമായി. ചെയ്യാത്ത തെറ്റിന് ഒമ്പത് വര്‍ഷത്തിലധികം നീണ്ട കഠിന തടവാണ് പുരുഷായുസ്സില്‍ ഇയാള്‍ അനുഭവിച്ചത്. എന്നാല്‍, തടവിലെ നീറുന്ന കൊടിയ പീഡനങ്ങള്‍ക്കിടയിലും സഹായിക്കേണ്ടവരൊക്കെ മുഖം തിരിച്ചപ്പോള്‍ പാഴായത് ഇയാളുടെ ജീവിതത്തിന്‍െറ നല്ല കാലം.
2003ലാണ് ഏറെ സ്വപ്നങ്ങളുമായി സൗദിയിലേക്ക് വിമാനം കയറിയത്. മൂന്നു വര്‍ഷത്തോളം പലവിധ ജോലികള്‍ ചെയ്തു. അതിനിടയില്‍ റിയാദിലെ അല്‍സബര്‍ കമ്പനിയില്‍ ജോലി കിട്ടി.
ജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം ഒരുവിധം തള്ളിനീക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍െറ ജീവിതത്തിന് ഇരുള്‍പടര്‍ത്തി കമ്പനിയിലെ പാകിസ്താനി ജീവനക്കാരന്‍ മരിച്ചത്. മരണത്തിനുത്തരവാദിയെന്നാരോപിച്ച് അബ്ദുറഹ്മാനെയും ഹൈദരാബാദ് സ്വദേശിയെയുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യത്തെ ആറുമാസം പൊലീസ് സ്റ്റേഷനിലെ സെല്ലിലും, പിന്നീട്, മലാസ് ജയിലിലേക്കും മാറ്റി. അതിനിടയില്‍ മോചനത്തിന് വേണ്ടി പലതവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരാള്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയില്ലത്രെ. അതിനിടയില്‍ അവിടത്തെ കോടതി പിടിക്കപ്പെട്ടവരാരും കുറ്റവാളികളല്ളെന്ന് കണ്ടത്തെിയെങ്കിലും ഇടപെടേണ്ടവര്‍ സഹായിക്കാത്തതിനാല്‍ മോചനം നീണ്ടു. നിരവധി തവണ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവരോടും ബന്ധുക്കളും സുഹൃത്തുക്കളും രേഖാമൂലം സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, അവരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാരായ അഫ്സല്‍, മുനീഫ് എന്നീ സുഹൃത്തുക്കള്‍ സഹായവുമായത്തെിയത്.
ഇവരുടെ നിരന്തര ശ്രമഫലമായാണ് ഒമ്പത് വര്‍ഷത്തെ തടവിനു ശേഷം 28ാം തീയതി ഞായറാഴ്ച അബ്ദുറഹ്മാന്‍ ഇരുമ്പഴിക്കുള്ളില്‍നിന്ന് പുറത്തത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ സക്കീന, മക്കളായ ഫാത്തിമ, റജില്‍ബാന്‍, പിതാവ് അബു, മാതാവ് ഫാത്തിമ, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരാണ് സ്വീകരിക്കാനത്തെിയത്.
ഇനി ആര്‍ക്കും തന്നെ പോലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും ഇനിയുള്ള കാലം നാട്ടില്‍തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

Sunday 28 September 2014

പാറപ്പുറായിൽ അബൂബക്കർ നിര്യാതനായി


കുറ്റിക്കാട്ടൂർ : പാറപ്പുറായിൽ അബൂബക്കർ (72) നിര്യാതനായി .ഭാര്യ ;ബിചീവി .മക്കൾ :റഷീദ് ,ഉബൈദ് ,സിയാദ് ,ഷംസാദ് ,മരുമക്കൾ :സുബൈർ ചെറുവണ്ണൂർ ,മിസ്‌രിയ .ശബ്ന ,പർവീൻ .  സഹോദരങ്ങൾ ;ആമിന പെരുമണ്ണ .പരേതരായ കോയക്കുട്ടി .പരീകുട്ടി ,മുഹമ്മദ്‌ ,ആയിഷ .

Monday 22 September 2014

ആദരം ,അനുമോദനം .വെൽഫെയർ പാർടി യുണിറ്റ് സമ്മേളനം ആഘോഷമായി .

ശംസുദ്ധീൻ ചെറുവാടി  ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ ;സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ ആദരിച്ചും വിദ്യാർഥികളെ അനുമോദിച്ചും ചെറുത്തു നിൽപു രാഷ്ട്രീയത്തിന്റെ സംഘ ബോധം ഉണർ ത്തിയ    വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ യുണിറ്റ് സമ്മേളനം വിവിധ ജന വിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .   .നാട്ടിലെ കർ ഷക  തൊഴിലാളികളായ  മയൂരം കുന്നുമ്മൽ അമ്മാളു ,വെള്ളായി ,ഒടുക്കത്തി എന്നിവർകകുള്ള ആദരംവെൽഫെയർ പാർടി ജില്ല സെക്രടറി പൊന്നമ്മ ജോന്സൻ  നൽകി  ,പാടത്ത് വിത്തെറിഞ്ഞു ഞാറു നട്ട കൈകൾ കൊണ്ട് അന്ഗീകാര ത്തിന്റെ ഉപഹാരം അവർ ഏറ്റു  വാങ്ങി . വിദ്യഭ്യാസ പ്രവർത്തകനുള്ളഉപഹാരം  കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് നൽകി .അധ്യാപക പ്രതിഭ മാനവേദൻമാസ്റ്റർക്കുള്ള  ഉപഹാരം  ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി നല്കി .കലാ സേവനത്തിനുള്ള  ഉപഹാരം റഷീദ് നാസ് ,വിദ്യാർഥികളായ നീതു ,റീമ എന്നിവരും .  ഉപഹാരം സീകരിച്ചു.
ഒടുക്കത്തി ഉപഹാരം എട്ടു വാങ്ങുന്നു .
ശംസുദ്ധീൻ ചെറുവാടി സമ്മേളനം ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ സ്വാഗത സംഘം കണ്‍ വീനർ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു വെൽഫെയർ പാർടി നന്മ ആഗ്രഹിക്കുന്നവരുടെ സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. പൊന്നമ്മ ജോന്സൻ ,ജോണ്സൻ മാസ്റ്റർ .വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്ത് പ്രസിഡൻട്  ടി ടി സുലൈമാൻ എന്നിവർ  സംസാരിച്ചു .ഹബീബ് റെയിൻബോ , നൌഫൽ എന്നിവർ ഗാനം ആലപിച്ചു . സുരേഷ് കുമാർ മിമിക്രി അവതരിപ്പിച്ചു ചടങ്ങിൽ വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്സെക്രടറി ടി പി ശാഹുൽ ഹമീദ് മാനിയമ്പലം  രാധ കൃഷ്ണന് പാർടി മെമ്പർ  ഷിപ് നല്കി  .  യുണിറ്റ്  പ്രസിഡൻട്അനീസ്‌ സ്വാഗതവും യുണിറ്റ് സെക്രടറി ഫിറോസ്‌ കട്ടയാട്ട് നന്ദിയും പറഞ്ഞു .

Sunday 21 September 2014

വിവാഹധൂർത്തിനെതിരെ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു .

മുസ്‌ലിം ലീഗ്കുന്നമംഗലം മണ്ഡലം  പ്രസിഡ ന്റ്റ് അബൂബകർ മൗലവി   സംസാരിക്കുന്നു  
 കുറ്റിക്കാട്ടൂർ ;മുസ്‌ലിം  സമുദായത്തിലെ വിവാഹ രംഗത്തെ   ആർഭാടവും പൊങ്ങച്ചവും ഒഴിവാക്കാൻ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു.മുസ്‌ലിം ലീഗിന്റെ സംസ്ഥാന  ഘടകം പ്രഖ്യാപിച്ച ആർഭാട വിവാഹത്തിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മറ്റി പുവ്വാട്ടു  പറമ്പിൽ വിളിച്ചു ചേർത്ത സമുദായ സംഘ ടന പ്രതിനിധികളുടെ യോഗമാണ് ഒറ്റകെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രമാണിമാരും സമുദായ നേന്ത്ർ ത്വവും മാതൃ കയായാൽ സാധാരണക്കാർ ഇത് പിൻ  പറ്റുമെന്നു എല്ലാവരും അഭിപ്രായപെട്ടു .ഇതിനു മഹല്ല് ഒരു പെരുമാറ്റ ചട്ടം ആവിഷ്കരിക്കനമെന്നും നിർദേശിച്ചു . .മുസ്‌ലിം ലീഗ് ജില്ല സെക്രടറി ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു .കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി    അദ്ധ്യകഷനായിരുന്നു .ആർ .വി കുട്ടിഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി .മൂസ സഖാഫി (എസ് വൈ എസ് )റഷീദ് ഒള വണ്ണ (കെ എൻ എം )റഫീഖ് റഹ്മാൻ മൂഴിക്കൽ (ജമാഅത്തെ ഇസ്‌ലാമി )മുസ്തഫ നസ്റി (നദ് വത് )ഇദ് രീസ് (എസ എം എ )ശുകൂർ മാസ്റ്റെർ (മഹല്ല് ഫെഡ് റേഷൻ )സി മരക്കാരുട്ടി ,കെ മൂസ മൗലവി എന്നിവര്‍  സംസാരിച്ചു.കെ പി കോയ .റഹ്മാൻ കുറ്റിക്കാട്ടൂർ ,ടി പി സിദ്ധീഖ് എന്നിവർ സമ്പന്ദിചു . 

Wednesday 17 September 2014

വെൽഫെയർ പാർടി യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന്


കുറ്റിക്കാട്ടൂർ : വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ  യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന് നടക്കും .വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനം ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി ഉത്ഘാടനം നിർവഹിക്കും .പൊന്നമ്മ ജോണ്‍ ,ജോണ്സൻ നെല്ലിക്കുന്ന് ,അൻവർ സാദത്ത്‌ തുടങ്ങിയവർ സംസാരിക്കും .പ്രദേശത്തെ മാതൃ ക കർഷക തൊഴിലാളി .കർഷകൻ ,വിദ്യഭ്യാസ പ്രതിഭ ,വിദ്യഭ്യാസ പ്രവർത്തകൻ ,ആക്ടി വിസ്റ്റ് ,തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും .

മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

മിൽമ ജലം 

കുറ്റിക്കാട്ടൂർ : പെരിങ്ങൊളം  മില്‍മയില്‍ നിന്ന് മലിനജലം പുറംതള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മില്‍മയുടെ മലബാര്‍ മേഖലാ കാര്യാലയത്തിലെ ഐസ്‌ക്രീം പ്ലാന്റില്‍നിന്ന് പുറംതള്ളുന്ന മലിനജലമാണ് സമീപത്ത് കെട്ടിനിന്ന് വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 
സമീപപ്രദേശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് ശല്യംരൂക്ഷമാകുകയും മലിനജലം കിനിഞ്ഞിറങ്ങി കിണര്‍ ഉപയോഗശുന്യമാവുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. നേതാക്കളായ സി. അബ്ദുറഹ്മാന്‍, ടി.ടി. സുലൈമാന്‍, ഇ.പി. അന്‍വര്‍ സാദത്ത്, അനീസ്, പി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സമര സംഗമം സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു.

Tuesday 16 September 2014

വീഥികളെ അമ്പാടിയാക്കി ഉണ്ണി കണ്ണന്മാർ ചിലങ്കയ ണിഞ്ഞു .


കുറ്റിക്കാട്ടൂർ ;മയിൽ‌പീലി തിരുമുടിയിൽ തിരുകി പോന്നോടകുഴലൂതി  ഉണ്ണി
 കണ്ണന്മാർ  ചിലങ്കയ ണിഞ്ഞു വീഥികളെ അമ്പാടിയാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ദ്ധിച്ചു നടന്ന ഘോഷ യാത്ര കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു ,വെള്ളിപറമ്പ ,കീഴ്മാട് ,ചെമ്മലത്തൂർ ,തുടങ്ങിയ ഭാഗത്തുള്ള ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര കമ്മറ്റി കളുടെയും ആഭി മുഖ്യത്തിലായിരുന്നു ,ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും ഇതോടൊപ്പം നടന്നു ,  തെരുവുകളിൽ ആളുകൾ  നിറഞ്ഞു .വാഹന ഗതാഗതം  മണിക്കൂറിലേറെ തടസ്സപെട്ടു .

മുഹമ്മദ് അനസിന്‍െറ മരണം തകര്‍ത്തത് കുടുംബത്തിന്‍െറ പ്രതീക്ഷകളെ


കുറ്റിക്കാട്ടൂർ : പഠനവും ഒഴിവുസമയങ്ങളില്‍ ജോലിയും ചെയ്ത്, ഉമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു ഞായറാഴ്ച തിരൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ഒളവണ്ണ കോഴിക്കോടന്‍ കുന്ന് കളത്തില്‍ സുഹറയുടെ മകന്‍ മുഹമ്മദ് അനസ് (17). ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച അനസിനെയും സഹോദരിമാരേയും ജോലിചെയ്താണ് സുഹറ വളര്‍ത്തിയത്.
പാലാഴിയില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ അനസ് ഒഴിവുസമയങ്ങളില്‍ ജോലിക്ക് പോയിരുന്നു. സുഹൃത്തിന്‍െറ ബന്ധുവീട് സന്ദര്‍ശിച്ച് തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍നിന്ന് ബാഗും വാങ്ങി തിരിച്ച് പോരാനൊരുങ്ങുമ്പോഴാണ് അനസ് അപകടത്തില്‍പെട്ടത്.
നിര്‍ത്തിയിട്ട ട്രെയിനിന്‍െറ കമ്പാര്‍ട്ട്മെന്‍റിനുള്ളിലൂടെ ഒന്നാം ട്രാക്കിലേക്ക് കടക്കുമ്പോള്‍ തിരൂരില്‍ സ്റ്റോപ്പില്ലാത്ത ജമ്മുതാവി–മംഗലാപുരം എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തിരൂര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് നൂലിഴ വ്യത്യാസത്തിലാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി

Thursday 4 September 2014

സബ് സിഡികൾ വെട്ടിക്കുറക്കുന്നതിനെതിരെ സപ്ലൈകോക്ക് മുൻപിൽ വെൽഫയർ പാർടി ധർണ

 ധർണ ഉദ്ഘാടനം ചെയ്തു അൻവർ സാദത്ത്‌സംസാരിക്കുന്നു
കുറ്റിക്കാട്ടൂർ :സർക്കാർ പൊതു വിതരണ ഷാപ്പുകൾ വഴി  വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ സബ് സിഡികൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്   കുറ്റിക്കാട്ടൂർ സപ്ലൈകോക്ക്  മുൻപിൽ വെൽഫയർ പാർടി ധർണ നടത്തി .കോർപറേ റ്റു കൾക്ക് വേണ്ടി കോടികളുടെ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും പാവപെട്ടവനുള്ള സേവനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടി  ജനാധി പത്യ വിരുദ്ധവും
ജനദ്രോഹകരവുമാണെ ന്നു ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചവെൽഫയർ പാർടി കുന്നമംഗലം  മണ്ഡലം പ്രസി ഡ ന്റ് അൻവർ സാദത്ത്‌ പറഞ്ഞു.പെരുവയൽ പഞ്ചായത്ത്‌    പ്രസി ഡ ന്റ് ടി ടി സുലൈമാൻ അദ്ധ്യക്ഷനായിരുന്നു .യുണിറ്റ്പ്രസി ഡ ന്റ് അനീസ്‌ മുണ്ടോട്ട് .സെക്രടറി ഫിറോസ്‌ എ ടി .അഷ്‌റഫ്‌ പറക്കോളിൽ. ആഷ ,ഹമീദ് ടി പി  ഷാഹിദ് .റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു . 

Monday 1 September 2014

സാമൂഹ്യ വിരുദ്ധർ ഓട്ടോ തകർത്തു.


കുറ്റിക്കാട്ടൂർ :വീട്ടിൽ  നിർത്തിയിട്ട ഓട്ടോ റിക്ഷ സാമൂഹ്യ വിരുദ്ധർ തകർത്തു.  കൊണ്ടടമീത്തൽ ഷാഫിയുടെ കെ ,എൽ 57 ഡി 9883  ഓടോയാണ് ഇന്ന് പുലർച്ചെ വീട്ടു മുറ്റത്തു തകർക്കപ്പെട്ട നിലയിൽ  കണ്ടത് .മുൻ ഭാഗത്തെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ഓട്ടോ കേടു വരുത്തുകയും ചെയ്തിട്ടുണ്ട് .കുറ്റിക്കാട്ടൂരിലെ കയറ്റിറക്ക് തൊഴിലാളി കൂടിയാണ് ഷാഫി  .മെഡിക്കൽ കോളേജ് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി .

Thursday 28 August 2014

ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിൽക്കാത്ത സൽമാൻ ദേശ വിരുദ്ധതയുടെ പ്രതീകമാകുന്നത് എങ്ങിനെ ?


 സിനിമാ തിയേറ്ററിൽ ആലപിച്ച ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിക്കാത്ത' ദേശ വിരുദ്ധനായ' വിദ്യാർഥിയായ സൽമാൻ എന്ന സാമൂഹ്യ പ്രവർത്തകനെ കൈകാര്യം ചെയ്യണ്ട തെങ്ങനെ എന്നും നിയമം എങ്ങിനെ ദുരുപയോഗം ചെയ്യാം എന്നും കേരള പൊലീസ് പുറത്തു വിട്ട എഫ്. ഐ. ആർ  വ്യക്തമാക്കുന്നതായി ഇതുമായി ബന്ദ്ധപ്പെട്ടവർ പറയുന്നു .ഇപ്പോൾ ദേശീയ ഗാനം സിനിമാ  കൊട്ടയിൽ പാടാമോ എന്നതിനുള്ള മറുപടി തിരഞ്ഞു കൊണ്ടിരിക്കുകയാണ് അധികാരികൾ .സൽമാനെ  പാതിരാവിൽ കസ്റ്റ ഡി യിലെടുത്തു കൊണ്ട് പോയ രീതിയും ദേശ ദ്രോഹ വകുപ്പുകൾ ചാർത്തിയ  നടപടിയും  കണ്ടാൽ  ദേശ വിരുദ്ധതക്ക് സൽ മാൻ എന്ന പേർ നിർ ണയി ക്കപെടുക യായിരുന്നു എന്ന് മനസ്സിലാക്കാം .മുസ്‌ലിം ,ദളിദ്‌ ,ആദിവാസി ,എന്നിവർക്ക്  മേൽ അടിച്ചേ ൽപിക്കപ്പെട്ട ഈ ദേശ മാനദണ്ഡം ഒരു മുസ്‌ലിം  അപര വല്കരണത്തിന്റെ തു കൂടിയാണ് .സോഷ്യൽ മീഡിയയിൽ വന്ന രണ്ടു നിരീക്ഷണങ്ങളും  ഒപ്പം ജീവിതത്തിനും ദേശ രാഷ്ട്ര അതിരുകൾക്കും ഇടയില പെടുന്ന ദളിദന്റെ വിങ്ങലുകൾ ഒപ്പിയെടുത്ത പാണ്ട്രി എന്ന സിനിമയിലെ രംഗവും ഇവിടെ സാമൂഹ്യ പ്രസക്തമെന്നു തോന്നിയത് കൊണ്ട് കൊടുക്കുന്നു ....


‘ജന ഗണ’ കേള്‍ക്കുന്നു! അറ്റെന്‍ഷന്‍!!! 



സ്‌കൂളിലും മറ്റും ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിനടുത്തുകൂടെ പോകുന്നവരും സമീപപ്രദേശത്ത് ജോലിചെയ്യുന്നവരുമൊക്കെ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ എവിടെയൊക്കെയാണ് ദേശീയഗാനം ആലപിക്കേണ്ടത് എങ്ങനെയാണ് ദേശഭക്തി കാണിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ നെറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
അനവസരങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നതിനെയും എല്ലാ സ്ഥലങ്ങളിലും അത് ആലപിക്കുന്നതിനെയും ആലപിക്കുന്ന അവസരങ്ങളിലൊക്കെ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന നിര്‍ബന്ധത്തെയും വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമാകുകയാണ്. അക്കൂട്ടത്തിലുള്ള രസകരമായ വീഡിയോയാണിത്.
എല്ലാരും ഒരുമിച്ച് കൂടുന്ന തീയേറ്റര്‍ പോലുള്ള പൊതു ഇടങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്നത് വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം കൂടിയാണ്. ഇത്തരം ഇടങ്ങളില്‍ ഇങ്ങനെ മുഴക്കുന്നത് ആളുകളില്‍ ആശയക്കുഴപ്പവും ക്രമരാഹിത്യവും ഉണ്ടാകുമെന്നും അതുകൊണ്ട് ഇത്തരം ഇടങ്ങളില്‍ ദേശീയഗാനം മുഴക്കുന്നത് ദേശീയഗാനത്തിന്റെ അന്തസ് ചോര്‍ത്തിക്കളയുമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ അടിവരയിട്ട് പറയുന്നത്.
ദേശീയ ഗാനത്തെ നിര്‍ബന്ധിതമായി ജനങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കളിയാക്കുന്നതാണ് ഈ ദൃശ്യം.’ജീവിതത്തിനും ദേശസ്‌നേഹത്തിനുമിടയില്‍’ (Between Life and Patriotism) എന്നാണ് യൂട്യൂബില്‍ ഈ ദൃശ്യത്തിന്റെ ടൈറ്റില്‍. നാഗരാജ് മഞ്ചുളെയുടെ ഫ്രാന്‍ട്രിയെന്ന മറാഠി ചിത്രത്തിലേതാണ് ഈ ദൃശ്യം. ദളിത് ജീവിതങ്ങള്‍ക്കിടയില്‍ ദേശീയത എങ്ങിനെയാണ് ഹിംസാത്മകമായി പ്രയോഗിക്കപ്പെടുന്നത് എന്നതിനെ ആക്ഷേപഹാസ്യപരമായി കാണിക്കുകയാണ് ഈ ദൃശ്യം.

പന്നിയെ കെണിയിട്ടു പിടിച്ച് ജീവനോപാധി കണ്ടെത്തുന്ന ഒരു കുടുംബത്തില്‍ ദേശീയഗാനം സ്‌കൂളില്‍ ആലപിക്കുന്നത് കേള്‍ക്കാനിട വരുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിക്കരുന്നു. അനവസരത്തില്‍ എല്ലാരും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയെ കുറിച്ച് എത്രദേശസ്‌നേഹിയിലും സംശയം ജനിപ്പിക്കരുന്നതാണ് സറ്റയറിക്കലായ ഈ ദൃശ്യം(കടപ്പാട്  dool ന്യൂസ്‌ )

രണ്ടാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍ – വാര്‍ത്തയിലെ മറിമായം - 












ഇറാഖിലെ വിമത തീവ്രവാദി സംഘടനയായ ഐ എസ് ഐ എസിന്റെ പേര് നോട്ട്ബുക്കില്‍ കുറിച്ചിട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ബുക്ക് ഓട്ടോറിക്ഷയില്‍ വെച്ച് മറക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പോലിസിലറിയിച്ചൂ. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്,എന്‍ ഐ എ സംഘം സ്ഥലത്തെത്തി ബുക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നുു. വിദ്യാര്‍ഥിയെ പിന്നീട് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. My Name IS IShan എന്നാണ് ബുക്കില്‍ എഴുതിയിരുന്നത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം ഐ എസ് ഐ എസ് എന്ന് പച്ചനിറത്തില്‍ പ്രിന്റ് ചെയ്ത അക്ഷരമാലാ ചാര്‍ട്ടും പിടിച്ചെടുത്തു. ഇത് പ്രിന്റ ചെയ്ത ശിവകാശിയിലെ പ്രസ്സില്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗള്‍ഫിലുളള വിദ്യാര്‍ഥിയുടെ പിതാവിന്റെ ബന്ധങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ടന്ന് പോലിസ് അറിയിച്ചു. ഇതെരു യഥാര്‍ഥ പത്രവാര്‍ത്തയല്ല വെറും ഭാവന, എന്നാല്‍ ഇന്ന് ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലുമൊരു മുഖ്യധാരാ മലയാള പത്രത്തില്‍ വന്നാല്‍ ഇന്നത്തെ മലയാളി സമൂഹം വിശ്വസിക്കുമോ.തീര്‍ച്ചയായും വിശ്വസിക്കും. കാരണം മനുഷ്യന്റെ അടിസ്ഥാന ജീവിത ശേഷികളായ വിമര്‍ശനാത്മക ചിന്ത ക്രിയത്മക ചിന്ത യുക്തി ചിന്ത എന്നിവ മാധ്യമ പ്രവര്‍ത്തകരിലും വായനക്കാരിലും വന്‍തോതില്‍ കുറഞ്ഞുവരുന്നു. രണ്ടാം ക്ലാസുകാരന്റെ അന്തര്‍ദേശീയ മുസ്‌ലിം തീവ്രാദത്തെകുറിച്ചുളള അറിവ്,അക്ഷരമാലാ ചാര്‍ട്ടിലെ പച്ചനിറം, പിടിച്ചെടുത്തു എന്നീപരാമര്‍ശങ്ങള്‍ ശരാശരി ബുദ്ധിയുളളവരെപേലും സന്ദേഹിയാക്കുന്നതണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ സംശയമേതുമില്ല.കൂടാതെ കഴിഞ്ഞ കുറേ കാലമായി രൂപപ്പെട്ടു വന്ന മധ്യവര്‍ഗ മലയാളിയുടെ ന്യൂനപക്ഷ പാര്‍ശ്വവത്കൃത വിരുദ്ധ മാനസികാവസ്ഥ നരേന്ദ്ര മോഡി കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമുതല്‍ കൂടുതല്‍ ശക്തമായി എന്നുപറയാതെവയ്യ. വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി ഇതര ഭരണകൂടങ്ങള്‍ക്കും എക്‌സിക്യൂട്ടിവിനും മോഡീ പ്രഭാവം. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ ഒരു ഫാഷിസ്റ്റ് വ്യഗ്രത. ബാല്‍താക്കറെ മരണപ്പെട്ടപ്പോള്‍ ബോംബെയില്‍ ഹര്‍ത്താലാചരിച്ചതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയ രണ്ടുപെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് മഹാരാഷ്ട്രയിലാണെന്ന് നമുക്ക് വാദിക്കാമായിരുന്നു. എന്നാല്‍ ഇന്നത് ഉമ്മന്‍ ചാണ്ടിയെന്ന കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയെന്ന കറകളഞ്ഞ മതേതരവാദി ആഭ്യന്തര മന്ത്രിയുമായിരിക്കുന്ന കേരളത്തിലും സംഭവിച്ചിരിക്കുന്നു. മതേതര കക്ഷികള്‍കള്‍ക്കേറ്റ തിരിച്ചടി താല്‍കാലികമാണെന്നും മതേതരത്വം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ കൊല്ലം ജില്ലയിലെ യുവജന സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുന്നു. ഏതോ ആര്‍ എസ് എസ്സുകാരന്റെ പരാതിയിലാണത്രെ നടപടി. തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല. -
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച ഇറാഖീ വിമതരെ അഭിനന്ദിക്കാന്‍ ഐ എസ് ഐ എസ് എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ഇരുപത്തിയാറോളം യുവാക്കള്‍ തമിഴ്‌നാട്ടിലും ഇരുമ്പഴിക്കുള്ളിലാണ്. ചെഗുവാര,ബോബ്മാര്‍ളി,മൈക്കല്‍ ജാക്‌സണ്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഒട്ടേറെ ന്യൂജെന്‍ തെറികളും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളും ധാരാളംപേര്‍ ധരിക്കുന്നുണ്ട്ങ്കിലും അവര്‍ ബെളീവിയന്‍ കാടുകളിലെ ഒളിപ്പോരാളികളാണെന്നോ സ്വവര്‍ഗാനുരാഗികളാണെന്നോ മയക്കുമരുന്നടിക്കുന്നവരാണെന്നോ ആണ്‍വേശ്യകളാണെന്നോ ആരും ഇതുവരെ പറഞ്ഞിട്ടില്ല എന്നാല്‍ അംബേദ്കര്‍ ചിത്രം ആലേഖനം ചെയ്ത കറുത്ത ടീ ഷര്‍ട്ടുകള്‍ ദലിത് തീവ്രവാദത്തിന്റെ യൂണിഫോമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.
____________________________________
തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല.
____________________________________ 
ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവസാനിച്ചു. നാട്ടിന്‍പുറങ്ങളിലും നാല്‍കവലകളിലും സ്ഥാപിച്ച ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും നെയ്മറിന്റെയും മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പേരെഴുതിയ ടീ ഷര്‍ട്ടുകളും തുണിക്കടകളിലും ഫുട്പാത്തുകളിലും ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് . ഇതിന്റെ പേരില്‍ ഒരു ഫുട്‌ബോള്‍ പ്രേമിയുടെയും ദേശക്കൂറ് ആരും ചോദ്യം ചെയ്തിട്ടില്ല. ഇനി ലോക കപ്പ് ക്രിക്കറ്റ് വരാന്‍ പോകുന്നു. നാട്ടിലെവിടെയെങ്കിലും പാക്കിസ്ഥാന്‍ ടീമിന്റെ പടമുളള ഫ്‌ളക്‌സ് ബോര്‍ഡോ പാക് പതാകയോ ശാഹിദ് അഫ്‌രീദിയുടെയോ കംറാന്‍ അക്മലിന്റെയോ പേരെഴുതിയ ടീ ഷര്‍ട്ടോ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി. റോ മുതല്‍ ഏഡ് കുട്ടന്‍പിളള അദ്യേം വരെ കേറി നിരങ്ങും.ഇവിടെയാണ് ഫുട്‌ബോള്‍ അമുസ്‌ലിമും ക്രിക്കറ്റ് മുസ്‌ലിമുമാകുന്നത്.
കാസര്‍കോട് നബിദിന റാലിയില്‍ പട്ടാളവേഷം ധരിച്ച് പങ്കെടുത്ത അന്തംകെട്ട കുറെ ചെറുപ്പക്കാര്‍ ഇപ്പോഴും കോടതിയും പോലിസ്‌സേ്‌റ്റേഷനും കയറിയിറങ്ങുകയാണ്.എന്നാല്‍ കോട്ടയത്തെ ഒരുകേളേജില്‍ നിന്ന് മദ്യ വിരുദ്ധ സന്ദേശവുമായി സൈനിക ഹെലികോപ്റ്ററിന്റെ മാതൃകയില്‍ രൂപകല്‍പനചെയ്ത വാഹനത്തില്‍ സൈനിക വേഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ചെയ്ത ക്രസ്ത്യന്‍ പുരോഹിതനും വിദ്യര്‍ഥികള്‍ക്കും ഒരുനിയമ നടപടിയും നേരിടേണ്ടി വന്നില്ലെന്നതും നേര്.
ജനാധിപത്യ ക്രമത്തില്‍ ആവിഷ്‌കാര സ്വതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതക്കുള്ള അവകാശവും വളരെ പ്രധാനമാമണ്. കുന്നംകുളം പോളിടെക്‌നിക് കോളേജ് മാഗസീനില്‍ നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് മാഗസീന്‍ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ജീവിതദര്‍ശനം ആദര്‍ശമായി സ്വീകരിച്ച ആര്‍ എസ് എസു കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ പ്രബുദ്ധ കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൊത്ത വ്യാപാരികളും സാംസ്‌കാരിക ക്വട്ടേഷന്‍ സംഘങ്ങളും കാര്യമായി പ്രതികരിച്ചില്ല.
പരിഷ്‌കൃത സമൂഹങ്ങളിലെല്ലാം ജനാധിപത്യം കുടുതല്‍ അര്‍ഥപൂര്‍ണവും പുരോഗമനാത്മകവുമാവുമ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വവും സാംസ്‌കാരിക അക്കാദമിക സമൂഹവും ബുദ്ധിമാന്ദ്യം നേരിടുകയാണ്. അരുന്ധതീറോയി ഗാന്ധിനിന്ദ നടത്തിയെന്നാരോപിച്ച് അണികളില്ലാത്ത ഒരു സോഷ്യലിസ്‌ററ് നേതാവ് അവരെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് പരാതിനല്‍കിയിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനിനടിക്കുന്ന നമ്മുടെനാട്ടില്‍ ഒരെഴുത്തികാരിക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമില്ലേ.ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ മുസ്‌ലിംകളുമായിബന്ധപെട്ട ഇ മെയിലുകള്‍ പോലിസ് ചോര്‍ത്തുകയുണ്ടായി.ഈ കാര്യം വെളിച്ചത്തുകൊണ്ടുവന്ന പത്രം എന്തോ രാജ്യദ്രോഹം ചെയ്തുവെന്ന മട്ടിലായിരുന്നു തുടര്‍ന്നുള്ള കോലാഹലം. ജനങ്ങളുടെ അറിയാനുള്ള അവകാശം എന്ന പവിത്രമായ സങ്കല്‍പത്തിന്റെ മുകളില്‍ മാധ്യമ സാമ്രജ്യം പണിതുയര്‍ത്തിയ മുതലാളിമാരും അവരുടെ കുശിനിക്കാരായ മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റം പ്രതിലോമപരമായ നിലപാടയിരുന്നു സ്വീകരിച്ചത് ഗുരുതരമായ ഭരണകൂട ഭീകരതയെ കേവല സാമുദായിക പ്രശ്‌നമായി ചുരുക്കുകയായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും. എതിര്‍ശബ്ദങ്ങളെ പ്രതിപക്ഷ ബഹുമാനത്തേടെ അംഗീകരിക്കാനുളള ഹൃദയവിശാലത നാം ഇനിയും ആര്‍ജിച്ചിട്ടില്ല. ഏറ്റവും അവസാനം ഇടതുപക്ഷത്തെക്കുറിച്ച് പഠിക്കാനിറങ്ങിയ ഗവേഷകന്‍ സ്വിറ്റ്‌സര്‍ലാന്റുകാരന്‍ ജോനാഥന്‍ ബോഡിനെ മാവോവാദിയാക്കി പോലിസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.
നമുക്കും പരിഷകൃത സമൂഹമായി മാറണ്ട. ജാതി മത ദേശ ഭാഷാ വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി അന്യന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ശീലിക്കണ്ട. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശവും പക്ഷപാതിത്വമില്ലാതെ പുലരുന്ന സമുഹത്തില്‍ എം എഫ് ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന് ജനിച്ചനാട്ടില്‍ മരിക്കാനും അവസരമുണ്ടാകണമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിഷ് എന്ന അറബിക്കവിയുടെ കടലിനൊരു സങ്കീര്‍ത്തനം എന്ന കവിത പഠിക്കാന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്നയാളാണ് കവി എന്നകാരണത്താല്‍ അത് വിവാദമായിക്കൂടാ. മി നാഥൂറാം ഗോഡ്‌സേ ബോല്‍തേയ് എന്ന മറാത്തി നാടകം രാജ്യത്തുടനീളം അവതരിപ്പിക്കപ്പെടണം. നാഥൂറാം ഗോഡ്‌സേ ഗാന്ധി ഘാതകനാണെന്നത് പ്രദീപ് ദല്‍വി എന്ന നാടകകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കാരണമാകരുത്. ഗെയില്‍ ട്രെഡ് വെല്‍ എന്ന അമൃതാനന്ദമയി ശിഷ്യക്ക് അനുഭവക്കുറിപ്പെഴുതാന്‍ അവകാശമുണ്ടാകണം. ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ന് അവരുമായി അഭിമുഖം നടത്താനും ഡി സി ബുക്‌സിന് അത് മൊഴിമാറ്റം നടത്തി മലയളത്തില്‍ പ്രസിദ്ധീകരിക്കാനും ജനങ്ങള്‍ക്ക് അത് വാങ്ങി വായിക്കാനും സ്വാതന്ത്ര്യമുണ്ടാവണം. ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിമും വിശ്വരൂപവും മൈ നെയിം ഈസ് ഖാനും പാപ്പിലിയോ ബുദ്ധയും തിയേറ്ററുകളില്‍ സമാധാനാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടണം. ഡോ.ജി.എന്‍ സായിബാബക്കും ഡോ.ബിനായക് സെന്നിനും ഭരണകൂട ഭീകരത ഭയക്കാതെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിക്കാന്‍കഴിയണം. സല്‍മാന്‍ റുഷ്ദിക്കും തസ്‌ലീമാ നസ്‌റിനും ജീവഭയം കൂടാതെ ലോകത്തെവിടെയും ജീവിക്കാന്‍ കഴിയണം. ഗസ്സയിലെ സ്‌കൂളുകളില്‍ പിടഞ്ഞുവീണ് കത്തിയമര്‍ന്ന നുറുകണക്കിന് ബാലികമാരെയും മലാല യുസുഫ് സായിയെപോലെ വിദ്യാഭാ്യസാവകാശത്തിന്റെ ബ്രാന്റ് അംബസഡര്‍മാരായി പരിഗണിക്കന്‍ കഴിയണം.സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സാനിയാ മിര്‍സക്ക് പുതായി രൂപം കൊണ്ട്  തെലങ്കാനാ സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറാവാന്‍ കഴിയണം ശുഎൈബ് മാലിക്കെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യാപദവി അതിനൊരുതടസ്സമാകാന്‍ പാടില്ല.
ഇത്തരം വിവേചനങ്ങള്‍ തിരിച്ചറിയാന്‍ നമുക്കിനിയും കഴിഞ്ഞില്ലെങ്കില്‍ ജര്‍മനിയില്‍ 1892/1984 കാലഘട്ടത്തില്‍ ജിവിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് പാതിരി മാര്‍ട്ടിന്‍ നെയ്‌മോളറുടെ വിഖ്യാത വാക്കുകള്‍ നമ്മെ കാത്തിരിക്കുന്നുവെന്നോര്‍ക്കുക.
First they came for the Socialists, and I did not speak out
Because I was not a Socialist.
Then they came for the Trade Unionists, and I did not speak out
Because I was not a Trade Unionist.
Then they came for the Jews, and I did not speak out
Because I was not a Jew.
Then they came for me and there was no one left to speak for me.
/Martin Niemoller/(1892 1984) was a prominent Protestant pastor who emerged as an outspoken public foe of Adolf Hitler and spent the last seven years of Nazi rule in concentration camps.

   http://utharakalam.com/?p=11495

Wednesday 27 August 2014

കുറ്റിക്കാട്ടൂർ" വെള്ളരിക്കാ പട്ടണം " തോടിനു മുകളിൽ റോഡ്‌ നിർമാണം ജനം തടഞ്ഞു ;അധികാരികൾ കണ്ണടച്ചു ;

തോടിനു മുകളിൽ കോണ്‍ ഗ്രീറ്റ്  ചെയ്തു റോഡ്‌ നിർമിക്കുന്നു 

കുറ്റിക്കാട്ടൂർ :മഴക്കാലത്ത് കര കവിഞ്ഞൊഴുകുന്ന തോടിനു മുകളിൽ കോണ്‍ ഗ്രീറ്റ്  ചെയ്തു റോഡ്‌ നിർമിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു . നിബന്ധനകൾക്ക് വിധേയമായി അനുവാദം നൽകിയ പഞ്ചായത്ത് വെട്ടിലായി .പെരുവയൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലൂടെ ഒഴുകുന്ന ചെമ്മലത്തൂർ  മാമ്പുഴ കൈത്തോടിനു മുകളിലാണ് പത്തു ഇഞച്  കനത്തിൽ 9 അടി വീതിയിൽ  കോണ്‍ ഗ്രീറ്റ് ചെയ്തു റോഡ്‌ നിർമിക്കുന്നത് .50 മീറ്ററിലേറെ നിർമാണം പൂർത്തിയായ ഇവിടെ നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത് .റിയൽ എസ്റ്റെ റ്റിന് വേണ്ടി സ്ഥലം വാങ്ങിയ വ്യക്തിയുടെ നേന്ത്രത്തത്തിലാണ് നിർമാണം നടന്നത് .ചെമ്മലത്തൂർ ഭാഗത്ത്
നിന്നും  ഉത്ഭവിക്കുന്ന ഈ തോട്ടിലൂടെ യാണ് മഴക്കാലത്തും അല്ലാതെയും വെള്ളം മാമ്പുഴയിലെത്തുന്നത് .തോടിനു  മുകളിൽ  റോഡ്‌ വരുന്നതോ ടെ ഇതിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം  പരിസരത്തെ വയലിലേക്കു ഒഴുകുകയും ചെയ്യും. മാത്രമല്ല ഇറിഗേഷൻ റവന്യൂ വകുപ്പുകൾക്ക് കീഴിൽ വരുന്ന തോടിനു മുകളിൽ ഒരു തരത്തിലുള്ള നിർമാണത്തിനും അനുമതി നൽകാൻ  പഞ്ചായത്തിനു അധികാരമില്ല എന്നിട്ടും സ്ലാബിടാൻ ഇവർ  മൌന സമ്മതം നൽകിയതിൽ പരക്കെ പ്രതിഷേധമുണ്ട് റോഡു നിർമാണത്തിന്  നിവേദനം കിട്ടിയതായും ഇതു  പഞ്ചയാത്ത് ബോർഡു യോഗത്തിൽ ചർച്ചക്ക്  വെച്ചതായും തത്ത്വത്തിൽ  നിബന്ധനകൾക്ക് വിധേയമായി അനുവാദം നൽകിയതായും പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാഞ്ചേരി പറഞ്ഞു എന്നാൽ പണി തുടങ്ങാനും തോട് മൂടിയുള്ള നിർമാണത്തിനും ധാരണാപത്രം ഒപ്പിട്ടിട്ടില്ലന്നു ഇവർ  പറഞ്ഞു .നിയമ വിരുദ്ധമായി നിർമിച്ച റോഡ്‌ പൊളിച്ചു മാറ്റുമെന്നുപതിനഞ്ചാം വാർഡ്‌ മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ പൊതാതു മുഹമ്മദ്‌ അറിയിച്ചു .റോഡ്‌ നിർമിച്ചു തോട് കയ്യേറിയവ ർ ക്കെതിരെ  നിയമ നടപടി സ്വീകരിക്കുമെന്ന്  പഞ്ചായത്ത് സെക്രടറി പറഞ്ഞു  . 

Wednesday 20 August 2014

വൈദ്യുതി ചാർജ് വർധന:പന്തം കൊളുത്തി പ്രധിഷേധം


കുറ്റിക്കാട്ടൂർ :ജനങ്ങളുടെ ചുമലിൽ അധിക ഭാരം കയറ്റി വെക്കുന്ന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ  പ്രധിഷേധിച്ച് വെൽഫെയർ പാർടി പന്തം കൊളുത്തി പ്രകടനം നടത്തി .കുത്തകകൾ കൊടുക്കാനുള്ള കോടികൾ പിരിച്ചെടുക്കാൻ നടപടി എടുക്കാതെ പാവപെട്ടവരുടെ മേൽ ഭാരം കയറ്റി വെക്കുന്ന മന്ത്രിയുടെ നടപടിക്കെതിരെ സമര രംഗത്തിറങ്ങാൻ  വെൽഫെയർ പാർടി ആഹ്വാനം നൽകി .പ്രകടനത്തിന്പെരുവയൽ   പഞ്ചായത്ത് പ്രസിഡ ണ്ട് ടി പി ഷാഹുൽ ഹമീദ് .യുണിറ്റ് പ്രസിഡ ണ്ട് അനീസ്‌ മുണ്ടോട്ടു സി കോയ  എന്നിവർ നേന്ത്ര ത്വം  നൽകി .

Sunday 17 August 2014

പുവ്വാട്ടു പറമ്പ് ക്വാറിയിൽ യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .


ഫാത്തിമ



കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് ക്വാറിയിൽ   യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .അമ്പിലോളി ചോറ്റു കെട്ടിയിൽ ഉമ്മർ കോയയുടെ മകൻ മുഹമ്മദ്‌ റാഷിദ് (14)മാമ്പുഴ കീഴ്മാട് പാലത്തിനു സമീപവും  പുവ്വാട്ടു പറമ്പ് ചേരിക്ക പറമ്പത്ത് അലി അസ്കറിന്റെ ഭാര്യ ഫാത്തിമ (23 )തയ്യിൽ താഴം മേനോൻ  ക്വാറിയിലുമാണ് മുങ്ങി മരിച്ചത് .
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട  സുഹ്രത്തിനെ രക്ഷിക്കുന്നതിനിടയിലാണ്  മുഹമ്മദ്‌ റാഷിദ് അപകടത്തിൽ പെട്ടത് .കൂടെയുള്ളവരുടെ കരച്ചിൽ  കേട്ട സമീപ വാസികളാണ് ഇരുവരെയും കരക്കെത്തിച്ചത് .ഉടനെ ആശുപത്രിയിലെത്തിച്ച ജാബിർ അപകട നില തരണം ചെയ്തു വരുന്നു .ചളിയിൽ താഴ്ന്നു പോയ റാഷിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു .മെഡിക്കൽ കോളേജ് കേമ്പസ് പത്താം ക്ലാസ്  വിദ്യാർഥിയാണ് .ഉമ്മ സുഹറ .സഹോദരങ്ങൾ :റിഷാന ,റമീസ്
ഭർതൃ സഹോദരന്റെ വീട്ടില് വിരുന്നു വന്ന ഫാത്തിമയും ബന്ധുക്കളായ രണ്ടു പേരും  ക്വാറിയിൽകുളിക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത് .മറ്റു രണ്ടു പേരെയും രക്ഷ പെടുത്തിയെങ്കിലും ഫാത്തിമ 20 ആഴത്തിലേക്   താഴ്ന്നു പോയി .മീഞ്ചന്ത ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ കരക്കെടുത്തത് .മുണ്ടം ചേരി പരേതനായ ആലിയുടെയും അലീമയുടെയും മകളാണ് .വാഴക്കാട്  ദാറുൽ ഉലൂം അവസാന വർഷ  വിദ്യാർഥിയാണ് .




Music

Share

Twitter Delicious Facebook Digg Stumbleupon Favorites More