“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday 28 December 2012

നാടിനു നൂറു മേനിയുമായി മരക്കാര്‍ ബാവയുടെ കൃഷി പാഠം


കുറ്റിക്കാട്ടൂര്‍ :കാലാവസ്ഥ വഴി മാറിയപ്പോള്‍  കൃഷി  നാട്ടില്‍ നിന്നും അന്യം നിന്നപ്പോള്‍ പുതിയ  കൃഷി പാഠ വുമായി  മരക്കാര്‍ ബാവ മാവൂരില്‍ നൂറു മേനി വിളയിച്ചു ചരിത്രം തിരുത്തി . മാവൂരിലെ കര്‍ഷകനായ ബാവ യാണ് നെല്‍കൃഷിയില്‍ പരീക്ഷണത്തിന്റെ വിത്തിട്ടത്‌ .കാലവര്‍ഷം കലി തുള്ളി പെയ്യാത്തത് കൊണ്ട് കൃഷിയില്‍ നിന്നും പലരും പിന്‍വാങ്ങി തുടങ്ങിയിരുന്നു .ഇവിടെയാണ്‌ ബാവ വിത്തിട്ടു വിളവു കൊയ്തത് .വരണ്ട തന്റെ രണ്ടേക്കര്‍ വയലില്‍   സമീപത്തെ നീര്തടത്തില്‍ നിന്നും വെള്ളം എത്തിച്ചാണ് അത്യുഗ്ര ശേഷിയുള്ള വൈശാഖ് ഇനത്തില്‍ പെട്ട വിത്ത് വിതച്ചത് .വിളഞ്ഞ പാഠം കൊയ്തെടുക്കുന്നത്‌ മാവൂരിന്റെ ഉത്സവമായി  മാറി. മാവൂര്‍ പഞ്ചായത്ത് പ്രസി ;സി സുരേഷ് കൊയ്ത്തു ഉത്ഘാടനം ചെയ്തു .   

Thursday 27 December 2012

മാമ്പുഴക്ക്‌ പുനര്‍ജനി "എന്‍. എസ്. എസ്ഫാറൂഖ് കോളേജിന്റെ സന്നദ്ധ തക്ക് നാടിന്‍റെ ഉപഹാരം

എന്‍ എസ എസ യുണിറ്റ് മാമ്പുഴയില്‍  നടത്തിയ ശുജീകരണ  കാമ്പില്‍ പെരുവയല്‍  പൊതാതു മുഹമ്മദ്‌ ഹാജി കാമ്പ്  കോര്‍ ഡി നേട്ടര്‍ യുനുസ് സലീമിനു ഉപഹാരംനല്‍കുന്നു 
  കുറ്റിക്കാട്ടൂര്‍ :  എന്‍ എസ് എസ്  ഫാറൂക്ക് കോളേജ് യുനിട്ടു വിദ്യാര്‍ഥികള്‍  മാമ്പുഴയെ വീന്ടെടുക്ക്ന്‍ നടത്തിയ ശുജീകരണ കാമ്പയിന്  നാട്ടുകാരുടെ സ്നേഹോപകാരം .ഒരാഴ്ചയായി മാമ്പുഴയിലെ മാലിന്യം നീക്കം ചെയ്തും  കാട് വെട്ടിയും ഇവര്‍ സേവനത്തിന്റെയും സഹാവാസത്തിന്റെയും    സന്ദേശം നാടിനു നല്‍കിയാണ്‌ ഇന്ന് വിട പറഞ്ഞത് .ഇതിനിടെ നാട്ടുകാര്‍ക്ക് വേണ്ടി ഇവര്‍ നടത്തിയ മെഡിക്കല്‍ കേമ്പ് ഏറെ പേര്‍ക്ക് പ്രയോജനം ചെയ്തു .കേപിന്റെ സമാപന ചടങ്ങില്‍ നാട്ടുകാരുടെ സ്നേഹോ പകാരം കേമ്പ് അംഗങ്ങള്‍  ഏറ്റു  വാങ്ങി .  സമാപന ചടങ്ങിന്‍റെ ഉത്ഘാടനം ബ്ളോക്ക് മെംബര്‍ വിനോദ് പടനിലം നിര്‍വഹിച്ചു .ചടങ്ങില്‍ കാമ്പ് കോര്‍ഡിനേറ്റര്‍  യുനുസ് സലീം അധ്യക്ഷനായിരുന്നു .പെരുവയല്‍ പഞ്ചായത്ത് വക ഉപഹാരം  സ്റ്റാന്‍റ്റിങ്ങ്  കമ്മറ്റി ചെയര്‍മാന്‍ പൊതാതു മുഹമ്മദ്‌ ഹാജി കാമ്പ്  കോര്‍ഡിനേറ്റര്‍  യുനുസ് സലീമിനു  നല്‍കി .  മാമ്പുഴ കമ്മറ്റി ഉപഹാരം നിസാര്‍ അഹമ്മദ്‌  നല്‍കി .ഏറ്റവും നല്ല കേമ്പര്മാരായി  സമീല്‍,നുസൈബ എന്നിവരെ തെരഞ്ഞെടുത്തു  .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍,ഇര്‍ഷാദ് ,സൈദലവി എന്നിവര്‍ സംസാരിച്ചു .അസ്ലം കെ .വി സ്വാഗതവും  റായിദ്  നന്ദിയും പറഞ്ഞു .

Tuesday 25 December 2012

എന്‍ .എസ് .എസ് ക്യാമ്പ് മാമ്പുഴ ക്ക് "പുനര്‍ ജനിയായി "


ഫാറൂഖ്  കോളേജ്  എന്‍ .എസ് .എസ് വിദ്യാര്‍ഥികള്‍ മാമ്പുഴ ശുചീകരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :ഫാറൂഖ്  കോളേജ്  എന്‍ .എസ് .എസ് യുണിറ്റിന്റെ  സപ്ത ദിന ക്യാമ്പ്‌  മലിന മായ മാമ്പുഴക്ക്‌  പുനര്‍ ജനിയായി .മാലിന്യവും കയ്യേറ്റവും മാമ്പുഴയെ നാശത്തിലേക്ക് തള്ളി വിട്ട പോള്‍ പുഴ വീണ്ടെടുക്കാന്‍ ഒരു പറ്റം മനുഷ്യ സ്നേഹികള്‍ നടത്തിയ ശ്രമമാണ്  പുഴയെ പൊതു ജന ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് .നൂറിലേറെ വരുന്ന വിദ്യാര്‍ഥികള്‍ കഴിഞ്ഞ 22 നു തുടങ്ങിയ  സന്നദ്ധ പ്രവര്‍ത്തനം  പ്രദേശത്തെ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി .കുറ്റിക്കാട്ടൂര്‍ കൊള കടം ഭാഗത്തുള്ള പുഴയുടെ തീരത്തെ കാടുകള്‍ വെട്ടുകയും പുഴയിലെ പ്ളാ സ്റ്റിക് മാലിന്യങ്ങളും കുപ്പികളും നീക്കം ചെയുകയും ചെയ്തു .ഇന്ന് വൈകീട്ട് നടക്കുന്ന മെഡിക്കല്‍ കാമ്പിനു ശേഷം രാത്രിയില്‍ സാംസ്‌കാരിക പരിപാടി അരങ്ങേറും .നാളെ കാമ്പ് അവസാനിക്കും .പുതിയേടത് സ്കൂളില്‍ നടക്കുന്ന കുട്ടികളുടെ സാംസ്കാരിക   പ്രകടനംനാട്ടുകാരുടെയും ആഘോഷ മായി മാറിയിട്ടുണ്ട്‌ .

Wednesday 19 December 2012

നാട് കാത്തിരിക്കുന്ന മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് .

പണി നടന്നു കൊണ്ടിരിക്കുന്ന മീഡിയ വന്‍ ആസ്ഥനത്തിന്റെ ഒരു ഭാഗം 

കുറ്റിക്കാട്ടൂര്‍ : നാട് കാത്തിരിക്കുന്ന  മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് . മെഡിക്കല്‍ കോളേജിനടുത്ത വെള്ളി പറമ്പില്‍ തുടങ്ങുന്ന മലബാറിലെ ആദ്യത്തെ ചാനല്‍ ആസ്ഥാനം ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി  എ കെ ആന്റണി ഉത്ഘാടനം ചെയ്യും . ഏറ്റവും നൂതന സാങ്കേതിക വിദ്യ ചാനലിനെ മികവുറ്റ താക്കുമെന്നു ബന്ധെപെട്ടവര്‍ പറഞ്ഞു .മീഡിയ തമസ്ക്കരിച സത്യങ്ങളെ പുറത്തു കൊണ്ട് വരാനും ലോക സംഭവങ്ങളും ചലനങ്ങളും മലയാളിക്ക് എത്തിക്കാനും മീഡിയ വന്‍ മുന്പന്തിയിലുണ്ടാകം .മാത്രമല്ല നിലവാരമുള്ള   പരിപാടികളുംചാനലിനെശ്രെദ്ധേയമാക്കും.പൊതു ജനങ്ങളില്‍ നിന്നും ഷെയറും സംഭാവനയും സീകരിച്ചാണ് ചാനല്‍ തുടങ്ങുന്നത് .മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും വില കല്‍പ്പിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയാണ് മീഡിയ വന്‍ ചാനലിലുടെ പൂവണിയുന്നത് .

Tuesday 18 December 2012

എ.ഡബ്ള്യു.എച്ച് പോളിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് പോളിടെക്നിക്കില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ ആഹ്ളാദപ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നന്മണ്ട സ്വദേശി എ. അരുണിനാണ് തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളിയാഴ്ച നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നാല് സീറ്റും യു.ഡി.എസ്.എഫ് മൂന്ന് സീറ്റുമാണ് നേടിയിരുന്നത്. ഇരു വിഭാഗത്തിനും ആഹ്ളാദപ്രകടനം നടത്താന്‍ വ്യത്യസ്ത സമയവും അനുവദിച്ചിരുന്നു.
എന്നാല്‍, യു.ഡി.എസ്.എഫിന്‍െറ ആഹ്ളാദപ്രകടനം നടന്നതിനുശേഷം എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിലേക്ക് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അരുണിന് അടിയേറ്റത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗം ശാന്തമാക്കി.
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷാമില്‍ (ചെയര്‍.), റാസിഖ് (വൈ. ചെയര്‍.), ഹര്‍ഷ  (വൈ. ചെയര്‍പേഴ്സന്‍), എന്‍. മുഹമ്മദ് റിയാസ് (ആര്‍ട്സ് ക്ളബ് സെക്ര.), കെ. ജിതേഷ് (ജന. സെക്ര.), ടി.എം. വസിം അക്രം (മാഗസിന്‍ എഡിറ്റര്‍), യു.കെ. മുഹമ്മദ് ഫായിസ് (പി.യു.സി) എന്നിവരാണ് വിജയിച്ചത്.

പാലാട്ടു ഗംഗാധരന്‍ നായര്‍ നിര്യാതനായി


കുറ്റിക്കാട്ടൂര്‍ : വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാടിന്റെ പിതാവും കോമന്‍ വെല്‍ത്ത് മുന്‍ തൊഴിലാളിയുമായ പാലാട്ടു ഗംഗാധരന്‍ നായര്‍  73 നിര്യാതനായി.ഭാര്യ :രാധ ,മക്കള്‍ :നന്ദ കുമാര്‍ (  കോമന്‍ വെല്‍ത്ത്) .മരുമക്കള്‍ :ലിജിത ,രഖില .നട്ടെല്ലിനു പരിക്കേറ്റു ആശുപത്രി ചികിത്സക്കിടെയാണ് മരണപെട്ടത്‌ .

Saturday 15 December 2012

അന്യസംസ്ഥാന തൊഴിലാളികളില്‍നിന്ന് രോഗഭീഷണി: നാട്ടുകാര്‍ ഭീതിയില്‍


കുറ്റിക്കാട്ടൂര്‍ :അന്യസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ച വ്യാധികളുടെ പിടിയിലാണെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റിക്കാട്ടൂര്‍  മേഖലയില്‍ നാട്ടുകാര്‍ ആശങ്കയില്‍. ആയിരക്കണക്കിന് തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്.  ഇവരില്‍നിന്ന് കൊതുക്, പ്രാണി എന്നിവ വഴി മന്ത്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പകരാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പ്.  കുറ്റിക്കാട്ടൂരിലെ തമിഴ് തൊഴിലാളികള്‍ കോളനിയായി താമസിക്കുന്ന ഇടങ്ങള്‍ക്കു പുറമേ മഹാരാഷ്ട്ര ,ആസാം, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ശുചിത്തം  കുറഞ്ഞ എരിയകളിലാണ് താമസിക്കുന്നത് .ഇതില്‍ പലയിടങ്ങളിലും സനിറ്റെഷന്‌  സൗകര്യം .തീരെ കുറവാണ് .തൊഴിലാളികള്‍ മാലിന്യപ്പൊതികള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. മിക്ക കേന്ദ്രങ്ങളിലും മതിയായ മാലിന്യ സംസ്കരണ സൗകര്യങ്ങളോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. രോഗം വന്നാല്‍, ഇവര്‍ ഡോക്ടര്‍മാരെ കാണിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകളില്‍ വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന രീതിയാണിവര്‍ക്ക്. അന്യ സംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ എട്ടു പേര്‍ക്ക് മന്ത് രോഗം കണ്ടെത്തിയിരുന്നു .ആനകുഴിക്കര ,എ .ഡബ്ലിയു .എച് റോഡ്‌ .പടിഞ്ഞാറെ ബസ്ടോപ്പ് , ആനശേരി ,തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ ഏറെയും താമസിക്കുന്നത്  .ഇത്തരം കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ അധികവും മാമ്പുഴയിലെക്കണ് തള്ളുന്നത് .ഇത് പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്‌.

Friday 14 December 2012

മോഷണം പോയ ബൈക്ക് തിരിച്ചു കിട്ടി

കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും മോഷണം പോയ ബൈക് മോഷ്ടാക്കള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍  കണ്ടെത്തി .രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാതാവുകയായിരുന്നു . മോഷ്ടാക്കള്‍ വെള്ളി പറമ്പിലെ ഒരു വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ബൈക്ക്  കണ്ടെത്തിയ വീട്ടുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു .മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റ ഡിയി ലെടുത്ത ബൈക് ഉടമ ക്ക് തിരിച്ചു നല്‍കി .മോഷ്ടാക്കളെ പിടി കിട്ടിയിട്ടില്ല.

Wednesday 12 December 2012

മീഡിയ വന്‍ ചാനല്‍ ഫെബ്രു ;10 നു നാടിനു സമര്‍പ്പിക്കും


കുറ്റിക്കാട്ടൂര്‍ :മാധ്യമം ബ്രോഡ് കാസ്റ്റിംഗ് ലിമിറ്റ ടിന്റെ മീഡിയ വന്‍ ചാനല്‍ ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി എ. കെ .ആന്റണി കോഴികോട് നടക്കുന്ന ചടങ്ങില്‍ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കും .കോഴിക്കോട് ജില്ലയിലെ വെള്ളി പറമ്പിലാണ് ചാനല്‍ ആസ്ഥാനം .മലബാറിലെ ആദ്യത്തെ ടെലിവിഷന്‍ ആസ്ഥാനമാണ്‌ ഇത് .ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സൌകര്യങ്ങളോടെ യുള്ള ആസ്ഥാനത്തിന്റെ പണി പൂര്‍ത്തിയായി വരുന്നുണ്ട് . ജനങ്ങളില്‍ നിന്നും ഷെയര്‍ പിരിച്ചാണ് ചാനല്‍ ആരംഭിക്കുന്നത് .പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത് .മീഡിയ തമസ്കരണം നടത്തുന്ന പാര്‍ശ്വ  വല്‍കൃത വാര്‍ത്തകള്‍ പുറത്തു കൊണ്ട് വരാനും നീതിയോടൊപ്പം നില്‍ക്കാനും ചാനല്‍ രംഗത്തുണ്ടാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ .

പേന്‍ കാട്ടില്‍ ഖദീജ ഹജ്ജുമ്മ നിര്യാതയായി


കുറ്റിക്കാട്ടൂര്‍ :പരേതനായ പേന്‍ കാട്ടില്‍ ഖാദിരി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ ( 75 )  നിര്യാതയായി  .മക്കള്‍ സുലൈമാന്‍ ഹാജി ,മൂസ്സ ,അബ്ദുറഹ്മാന്‍ ,സുലൈഖ ,ആമിന ,മൈമൂന, മരുമക്കള്‍ :മൂസ കുട്ടി ഹാജി ,ഉമ്മര്‍ മുക്കം , മമ്മദ് കോയ കുന്നത് പാലം ,സുബൈദ വെള്ളി പറമ്പ ,ഖാജ കണ്ണാടി ക്കല്‍ ,

നീതി ഉമ്മറ പടിയില്‍ ; സഞ്ചരിക്കുന്ന അദാലത്ത് 17ന് ജില്ലയില്‍

കുറ്റിക്കാട്ടൂര്‍ : നീതി ഉമ്മറപ്പടിയിലെത്തിക്കുക എന്ന മുദ്രാവാക്യവുമായി മൊബൈല്‍ അദാലത്ത് വാന്‍ 17 മുതല്‍ ജനുവരി 15 വരെ ജില്ലയില്‍ പര്യടനത്തിനെത്തുന്നു. മധ്യസ്ഥത വഴി വിവിധ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുക, നിയമോപദേശം നല്‍കുക, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങി വിവിധോദ്ദേശ്യത്തോടെയുള്ള വാഹനം കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് പരിധികളില്‍ പര്യടനം നടത്തും. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി  ആഭിമുഖ്യത്തിലുള്ള വാന്‍ കഴിഞ്ഞ മേയ് രണ്ടിനാണ്  കോട്ടയത്തുനിന്ന് പ്രയാണമാരംഭിച്ചത്.  വിവിധ ജില്ലകളില്‍ പര്യടനം നടത്തി 16ന് മലപ്പുറം ജില്ലയില്‍നിന്നാണ് കോഴിക്കോട്ടേക്ക് പ്രവേശിക്കുക. എല്‍.സി.ഡി പ്രോജക്ടര്‍, ചെറിയ പ്രസംഗങ്ങള്‍ നടത്താനുള്ള ഉച്ചഭാഷിണി, കോടതിമുറി, കമ്പ്യൂട്ടര്‍ എന്നിവയെല്ലാം വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും വാനില്‍ പ്രവര്‍ത്തിക്കേണ്ട ടീമിനെ അതത് ജില്ലയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. വിരമിച്ച ന്യായാധിപനടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍ക്കാണ് ചുമതല. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളന്‍റിയര്‍ തുടങ്ങിയവയുടെ പ്രതിനിധികളും ജീവനക്കാരും വാനിലുണ്ടാകും. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കും. അങ്ങാടികള്‍, സ്കൂള്‍,ഗ്രാമപഞ്ചായത്ത് ഓഫിസ് തുടങ്ങി ഉചിതമെന്ന് തോന്നുന്ന എവിടെയും വാന്‍ പര്യടനം നടത്താം എന്നാണ് ചട്ടം.  ഏറ്റവും പുതിയ നിയമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുഖ്യപരിഗണന നല്‍കും.
ജില്ലയിലെ വിവിധ കോടതികളില്‍നിന്ന് മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകളും മൊബൈല്‍ അദാലത്തിന്‍െറ പരിഗണനക്ക് വിടും. വടകര,കൊയിലാണ്ടി, കോഴിക്കോട് എന്നീ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി മുഖേന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരത്തെയയക്കാം. 15ന് മുമ്പ് പരാതി ലഭിക്കണം. വിവിധ പഞ്ചായത്തുകള്‍ക്കും അദാലത്ത് വണ്ടി തങ്ങളുടെ പഞ്ചായത്തില്‍ വേണമെന്ന് ആവശ്യപ്പെടാം. 0495 2366044.

Saturday 8 December 2012

കോഴിക്കോട് കലക്ടര്‍ക്കു നേരെ മണല്‍ മാഫിയയുടെ ആക്രമണം



കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാറിനു നേരെ മണല്‍മാഫിയയുടെ ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെ അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ പിന്തുടരുമ്പോഴായിരുന്നു സംഭവം. കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മീതെ മണല്‍ ഇറക്കി മണല്‍ മാഫിയ രക്ഷപ്പെടുകയായിരുന്നു.
അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ അനുഗമിക്കുകയായിരുന്ന മണല്‍ മാഫിയയുടെ വാഹനം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ  കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വെച്ച് തടയുകയായിരുന്നു. ശേഷം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മീതെ മണല്‍ ഇറക്കുകയായിരുന്നു.
അക്രമികളെ കണ്ടെത്താനോ ലോറി പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ലോറിയുടെ രജിസ്റ്റര്‍ നമ്പര്‍ കലക്ടര്‍ ആര്‍.ടി.ഓക്ക് കൈമാറിയിട്ടുണ്ട്.
മണല്‍ കടത്ത് പിടിക്കാന്‍ റെയ്ഡിന് വരുമ്പോഴെല്ലാം ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ വിവരം ചോര്‍ന്ന് കിട്ടി മണല്‍ മാഫിയ രക്ഷപ്പെടുന്നതിനാല്‍ ഇത്തവണ കലക്ടര്‍ തന്നെ നേരിട്ട് റെയ്ഡിന് ഇറങ്ങുകയായിരുന്നു.

Thursday 6 December 2012

അബൂബക്കര്‍ കബീറിനും ഭാര്യ ലൈലക്കും സുമനസ്സുകള്‍ അത്താണി യൊരുക്കി

.അബൂബക്കര്‍ കബീ റും  ഭാര്യ ലൈലയും പുതുതായി തുടങ്ങിയ കടയില്‍ 
കുറ്റിക്കാട്ടൂര്‍ :രോഗവും ദാരിദ്ര്യവും കൂടെ കൊണ്ടുനടന്ന കബീറിന്റെ കുടുംബത്തിനു  സുമനസ്സുകള്‍ അത്താണി യൊരുക്കി .പെരുമ ണ്ണ
ചാമടത്തു  കുറുംബ്ര കണ്ടി അബൂബക്കറിനും   ഭാര്യ ലൈലക്കും നിത്യ ജീവിതത്തിനു വഴി കണ്ടെത്താന്‍ ജമാഅത്തെ ഇസലാമി, കുറ്റിക്കാട്ടൂര്‍ സാക്കത് കമ്മറ്റി , കെ  എന്‍ എം ,എന്നീ  സംഘടനകള്‍ നല്‍കിയ സഹായം മറ്റുള്ളവരുടെ മുന്പില്‍ കൈ നീട്ടാതെ ഇരിക്കാന്‍ വഴിയൊരുക്കി . വീടിനടുത്ത വാടക കെട്ടിടത്തില്‍ പലചരക്ക് 
കട നടത്താനാണ് ഇവരുടെ സഹായം ഉപയോഗിച്ചത് . ദിവസവും മരുന്നിനുംനിത്യ ജീവിതത്തിനും പലരുടെയും സഹായം കൊണ്ടാണ് കഴിഞ്ഞിരുന്നത് .അറബി കോളേജിലും ടീ ,.ടീ .സി ക്കും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ പഠനംമുടങ്ങാതെ നോക്കുന്നതില്‍ ഇദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു .ഭാര്യ ലൈല യാണ് കടയില്‍ ഇദ്ദേഹത്തെ സഹായിക്കുന്നത് .
വീട്  നിര്‍മാണം കടം കൊണ്ട് പാതി വഴിയില്‍ നിലചിരിക്കയാണ് .കച്ചവടം പച്ച പിടിച്ചാല്‍ ആരുടേയും മുന്പില്‍ കൈ നീ തെണ്ടി വരില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ മാര്ച്

കുറ്റിക്കാട്ടൂര്‍ :പരിയങ്ങാട്  പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി  ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി   എടുക്കണ  മെന്നാ വശ്യപെട്ടു സി പി ഐ .എം നേന്ത്ര ത്വ ത്തില്‍ പെരുവയല്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച് നടത്തി .വര്‍ഷങ്ങളോളം പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും പിന്നീട് പഞ്ചായത്ത്   വി  ഭജന ശേഷം ഇത് പെരുമ ണ്ണ  പഞ്ചായത്തിലേക്ക് മാറ്റുകയായിരുന്നു .ഇപ്പോള്‍ പെരുവയല്‍ പഞ്ചായത്തില്‍ എല്ലാ സൌകര്യവുമുള്ള പ രിയങ്ങാട്  പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി  ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി എടുക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപെട്ടു .

ഡി വൈ എഫ് ഐ കൊടിമര ജാഥ പ്രയാണം

കുറ്റിക്കാട്ടൂര്‍ : ഡിസംബര്‍ 9 10 നു വെള്ളി പറ മ്പില്‍ നടക്കുന്ന  ഡി വൈ എഫ്  ഐ കുന്നമംഗലം ബ്ലോക്ക് സമ്മേളനത്തിന്റെ കൊടി മര 
ജാഥ പ്രയാണം തുടങ്ങി .കുന്നമംഗലം മണ്ഡലത്തില്‍ പ്രയാണം നടതി സമ്മേളന നഗരിയായ വെള്ളി പറമ്പില്‍ റെഡ് സല്യൂട്ട് നല്‍കി കൊടിമരം നാട്ടി .

Saturday 1 December 2012

ഗൃഹ നായകന്‍ മരിച്ച വീട്ടില്‍ നിന്നും ബൈക്ക് മോഷണം നടത്തി


കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം പോയി .ഇന്നലെ രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട കെ എല്‍ .11 എം .5756 ഹീറോ ഹോണ്ട യാണ് കാണാതായത് .മകളുടെ ഭര്‍ത്താവ് സകീറിന്റെതാണ് ബൈക്ക് .മരണത്തിന്റെ ആഘാതം വിട്ടു മാറും മുന്‍പാണ്‌ വീട്ടുകാര്‍ക്ക്   മറ്റൊരു പ്രയാസമായി മോഷണം നടന്നത് .രാത്രി ജോലി കഴിഞ്ഞു വന്നു വീട്ടില്‍ നിര്‍ത്തിയ ബൈകാണ് നഷ്ടപെട്ടത് .നവമ്പര്‍ പതിനാലിനാണ് കോയ ഓട്ടോ മറിഞ്ഞു മരണപെട്ടത്‌ .കുടുമ്പത്തിന്റെ തണല്‍ നഷ്ടപെട്ട വേദനയില്‍ കഴിയുന്നതിനിടയിലാണ് മോഷ്ടാക്കള്‍ ഈ ക്രൂരത ചെയ്തത് .

Thursday 29 November 2012

ടാറിംഗ് പ്രവര്‍ത്തി റോഡ്‌ കുളമാക്കി ;മെഡിക്കല്‍ കോളേജ് -മാവൂര്‍ റൂട്ടില്‍ അപകടം കൂടുന്നു

കുറ്റിക്കാട്ടൂര്‍: മെഡിക്കല്‍ കോളജ് മുതല്‍ മാവൂര്‍ വരെ റോഡ് പ്രവൃത്തി തുടങ്ങിയിട്ട് രണ്ടു മാസം. പൂര്‍ത്തിയാവാത്ത റോഡടിലൂടെ വാഹനങ്ങള്‍ക്ക് ദുരിതയാത്രയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്. ഉഴുതുമറിച്ച റോഡിനു മീതെ മെറ്റല്‍ പാതി താല്‍ക്കാലിക ടാറിങ് നടത്തിയതുകൊണ്ട് രൂപപ്പെട്ട ചെറിയ വരമ്പുകള്‍ താണ്ടിവേണം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. ഫലം റോഡപകടങ്ങള്‍ കൂടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം പുവാട്ടുപറമ്പില്‍ ബൈക്കപകടത്തില്‍പെട്ട് യുവാവ് ആശുപത്രിയിലായി.
കുറ്റിക്കാട്ടൂരില്‍ ദിനേനെയെന്നോണം ബൈക്കുള്‍ തെന്നിവീഴുന്നു. റഹ്മാനിയക്കടുത്ത് ഓട്ടോറിക്ഷി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇരുഭാഗത്തും ഓവുചാലുകളും കലുങ്കുനിര്‍മാണവും പൂര്‍ത്തീകരിച്ചതിനു ശേഷമേ റോഡുപണി പൂര്‍ത്തിയാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ചില അങ്ങാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം കാരണം റോഡ് ഉയര്‍ത്തുന്നതിന്‍െറ മാനദണ്ഡം പാലിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

Tuesday 27 November 2012

കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ നിന്നും മുങ്ങിയ പ്രതി കയ്പമംഗലം സ്വദേശി

 വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി  ഹനീഫ കയ്പമാങ്ങലത്ത്
 തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍    

കുറ്റിക്കാട്ടൂര്‍ :  വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി  ഹനീഫ കയ്പമംഗലം    സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു .വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഹനീഫയെ കഴിഞ്ഞ 13 നു പാലക്കാടു വെച്ചാണ്‌ അനേഷണ സംഘത്തിന്റെ പിടിയിലായത് .കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ ജോലി ചെയ്യുന്നതിനിടയില്‍ പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവും പണവുമായി മുങ്ങുകയായിരുന്നു .ഇതിനെ തുടര്‍ന്ന അന്വേഷണത്തിലാണ്പോലീസ് പിടിയിലാകുന്നത് .ഏറ്റുമാനൂര്‍ പട്ടിതാനം ഇബ്നു  എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .വിലാസത്തില്‍ സംശയം തോന്നി അനെഷിച്ചപ്പോയാണ് ഇയാള്‍ കയ്പമംഗലം    സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത് .14 വര്ഷം മുന്‍പ് ചളി ങ്ങട് സ്വദേശിനിയെ വിവാഹം ചെയ്തു ആഭരണവുമായി  മുങ്ങിയ പ്രതിയെ നാട്ടുകാര്‍  തിരിച്ചറിയുകയായിരുന്നു .വിലയില്‍ എരുമേലി ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി .ഇതില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയുടെ വൃക്ക വിട്ടു പത്തു ലക്ഷം തട്ടി മുങ്ങിയിരുന്നു .പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവുമായി മുങ്ങിയ ശേഷം ഇയാള്‍ മലപ്പുറം വിളയില്‍  സ്വദേശിനിയെ വിവാഹം ചെയ്തു മുങ്ങിയതായിരുന്നു . പണവുമായി മുങ്ങുകയായിരുന്നു .

Sunday 25 November 2012

കുറ്റിക്കാട്ടൂര്‍ പോസ്റ്റ്‌ ഓഫീസില്‍ എസ ബി മേള

കുറ്റിക്കാട്ടൂര്‍ :ക്ഷേമ പെന്ഷനുകള്‍ വാങ്ങിക്കുന്നവര്‍ക്ക് എക്കൌണ്ട് തുടങ്ങുന്നതിനു  കുറ്റിക്കാട്ടൂര്‍ പോസ്റ്റ്‌ ഓഫീസില്‍ ഈ മാസം 25 26 തിയ്യതികളില്‍  എസ് ബി മേള നടത്തുന്നു. പെന്‍ഷന്‍ കാര്‍ രണ്ടു പാസ്പോര്ട് സൈസ് ഫോടോ ,50 രൂപ തിരിച്ചറിയല്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ്,ഒറിജിനലും പകര്‍പ്പും എന്നിവ സഹിതം ഹാജരാവണം .

Wednesday 21 November 2012

അജ്മല്‍ കസബിനെ തൂക്കിക്കൊന്നു

2008 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതി പാക്കിസ്ഥാന്‍ പൌരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നു രാവിലെ 7.30 ന് പൂണെ യേര്‍വാഡ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. രണ്ടു ദിവസം മുമ്പാണ് കസബിനെ അതീവരഹസ്യമായി ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും യേര്‍വാഡയിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അന്നുതന്നെയാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.

കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ താണ്ഡവമാടിയ 2008 നവംബര്‍ 26 ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. 304 പേര്‍ക്കു പരുക്കേറ്റു. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം (എടിഎസ്) തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായ ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബാളെ എന്നിവര്‍ ഉള്‍പ്പെടെ 59 പേരെയെങ്കിലും വധിച്ചതു കസബാണെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ശരിവച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുകളായ ടാജ് മഹല്‍, ഒബ്റോയി  ട്രൈഡന്റ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൌസ്, 'കാമാ ആശുപത്രി, വിദേശികളുടെ ഇഷ്ടസങ്കേതമായ കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ ആക്രമണം നടത്തി 166 പേരെ കൊന്നൊടുക്കിയെന്നാണു കസബിനെതിരെയുള്ള കേസ്. മരിക്കുന്നതുവരെ യുദ്ധം ചെയ്യാനാണു പാക്ക് ഭീകരനേതാക്കള്‍ കസബ് ഉള്‍പ്പെട്ട പത്തംഗ സംഘത്തിനു നിര്‍ദേശം നല്‍കിയത്.

വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു അജ്മല്‍ കസബ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കാളിയായ കസബിനോട് ഒരു ദയയും കാട്ടേണ്ടെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജിയില്‍ നേരത്തെ മഹാരാഷ്ട്ര സംസ്ഥാന ആഭ്യന്തര വകുപ്പും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി വന്‍ തുക ചെലവാക്കിയാണ് കനത്ത സുരക്ഷ സംവിധാനം ഒരുക്കി കസബിനെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപയാണു സുരക്ഷയ്ക്കും മറ്റുമായി ഇതുവരെ ചെലവാക്കിയത്.  പ്രത്യേക സുരക്ഷാ സെല്‍ നിര്‍മിക്കാന്‍ തന്നെ എട്ടുകോടി രൂപ ചെലവായി. ഒന്നരക്കോടി രൂപ ചെലവാക്കി ജെജെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് നിര്‍മിച്ചു. ജയിലിനു ചുറ്റും അടിസ്ഥാന സൌകര്യ വികസനത്തിനും പ്രത്യേക വാഹനങ്ങള്‍ക്കുമായി ഒരു കോടി രൂപ  ചെലവാക്കി.

Monday 19 November 2012

ക്രൂരം ഈ നിസ്സംഗത ;പത്രത്തിനും ആക്ഷേപം

മലയാള മനോരമ പ്രസിദ്ധീകരിച്ച ഫോടൊ
കുറ്റിക്കാട്ടൂര്‍ :മെഡിക്കല്‍ കോളേജ് റ ഹ് മാനിയ സ്കൂളിനു അടുത്തു ഓട്ടോ മറിഞ്ഞു രക്തം വാര്‍ന്നു മരി ച കുഴിമയില്‍ കോയയുടെ മരണം ജനം നിസന്ഗമായി നോക്കി നിന്നതാണെന്ന് വെളിപ്പെടുന്നു .അപകടം നടന്ന ഉടനെ കേമറയില്‍ പകര്‍ത്തിയ രംഗം പിറ്റേ ദിവസം മലയാള മനോരമ കൌതുക പൂര്‍വ്വം വാര്‍ത്തയാക്കി നല്‍കിയപ്പോള്‍ അടിക്കുറുപ്പില്‍ ഈ ക്രൂരതക്കെതിരെ ഒരു വരി ചേര്‍ക്കാതിരുന്നത് പരക്കെ വിമര്‍ശിക്കപ്പെടുന്നു .മാത്രമല്ല ആരുടേയും കരളലിയിക്കുന്ന രംഗം പ്രസിദ്ധീകരിച്ചത് പത്ര പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ആക്ഷേപമുണ്ട് .നവംബര്‍ 14  ന് ഉച്ചക്ക് രണ്ടു മണിക്ക് ഓട്ടോ മറിഞ്ഞു അതിനടിയില്‍ രക്തം വാര്‍ന്നു കിടന്നിട്ടും തല സമയം കേമറയില്‍ പകര്‍ത്തിയവനും അത് വഴി വന്നവരും നോക്കി നില്‍ക്കുകയായിരുന്നു എന്ന് ചിത്രത്തില്‍ നിന്നും കാണാം .ഇതിനിടയില്‍ ഇത് വഴി വന്ന മെഡിക്കല്‍ കോളേജിലെ  ജീവനക്കാരന്‍ സ്വന്തം കാറില്‍മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . തല പൊട്ടി രക്തം വാര്‍ന്നു റോഡില്‍ കുറെ നേരം കിടന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം .പത്രം എക്സ് ക്ലൂസീ വ് എന്ന  നിലക്ക് ഈവാര്‍ത്ത നല്‍കിയപ്പോള്‍ കണ്ടു നിസംഗ മായി നില്‍ക്കുന്ന ക്രൂരത പത്രത്തിനു വിഷയമായില്ല .മാത്രമല്ല മന്കൂനയുടെ കൂടെ കൊയയെയും കാണാം എന്നത്    വളരെ മോശമായ അടിക്കുറി പായിരുന്നു .ബന്ധുക്കളും നാട്ടുകാരും ഇതിനെതിരെ ബന്ദ്ധെപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് .ഇത്തരം രംഗങ്ങള്‍ പകര്‍ത്തുന്നവര്‍ക്കുള്ള പ്രോത്സാഹനമാന് പത്രം ചെയ്തത് എന്നും വിമര്ഷിക്കപെടുന്നു .

Saturday 17 November 2012

മക്കിനിയാട്ട് മരക്കാര്‍ നിര്യാതനായി


                                                                
സര്‍വീസ് സ്റ്റേഷന്‍ അടുത്ത് മക്കിനിയാട്ട്  മരക്കാര്‍ (70)നിര്യാതനായി  . ഭാര്യ:നഫീസ.മക്കള്‍:കോയട്ടി,ഹസീന,മുഹമ്മദ്‌,ജാഫര്‍,റുബീന,സഫീര്‍,ഇര്‍ഷാദ്
 മരുമക്കള്‍:മുസ്തഫ,നിഷാദ്,ഷഹീബ,സാജിര,ഫര്‍സീന .

Friday 16 November 2012

ഓട്ടോ കോയക്കും കുട്ട്യേന്‍ കോയ സാഹിബിനും നാടിന്റെ അനുശോചനം

കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ബ്ലോക്ക് മെമ്പര്‍ കെ പി കോയ പ്രസങ്ങിക്കുന്നു
കുറ്റിക്കാട്ടൂര്‍ :നാടിന്റെ നന്മയുടെ ഓട്ടോക്കാരന്‍ കോയ ക്കും  രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിര സാന്നിധ്യമായ കുട്ട്യേന്‍ കോയ സാഹിബിനും നാട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു .ഇന്നലെ വൈകുന്നേരം 
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .ബ്ലോക്ക് മെമ്പര്‍ കെ പി കോയ , വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ടു , പേന്‍ കാട്ടില്‍ രാധാകൃഷ്ണന്‍ ,എന്നിവരും 
 പേന്‍ കാട്ടില്‍ അഹമ്മദ്‌ ,ടി ടി ചന്ദ്രന്‍ ,കെ പി സുരേന്ദ്രന്‍ ,സി പി റസാക്ക് ,ബാബു എം എം ,വി മുഹമ്മദ്‌ ,ജോന്സന്‍ നെല്ലിക്കുന്ന് ,പവിത്രന്‍ എന്നിവര്‍ സംസാരിച്ചു

Thursday 15 November 2012

നന്മയുടെ ഓട്ടോക്കാരന് നാടിന്‍റെ കണ്ണീര്‍ വിട

കുറ്റിക്കാട്ടൂര്‍ :നന്മയുടെ ഓട്ടോക്കാരന് നാട് കണ്ണീര്‍ തൂകി വിട നല്‍കി .ഇന്നലെ മെഡിക്കല്‍ കോളേജിനടുത്ത്  ഓട്ടോറിക്ഷ മറിഞ്ഞ് മരണപ്പെട്ട   കുഴിമയില്‍ കോയയുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി . ഏത്  സമയത്തും  മടിയേതുമില്ലാതെ  വിളിച്ചാല്‍  എത്തിപ്പെടുന്ന  ഓട്ടോ  കോയ  എന്ന  ഡ്രൈവറുടെ  അപകട  മരണം  കുറ്റിക്കാട്ടൂരിനെ ദുഖത്തിലായിത്തി  . ഇന്നലെ  ഉച്ചക്ക്  ഒരു  മണിയോടെ  മെഡിക്കല്‍  കോളേജ്  രഹ്മാനിയക്ക്  മുന്നില്‍  ഓട്ടോ  മറിഞ് അടിയില്പ്പെട്ടാണ് കോയ മരിച്ചത്  . കുട്ടിക്കാട്ടൂരിലെ സാമൂഹിക, സാംസ്കാരിക രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോയയെയാണ് മിക്ക വീട്ടുകാരും ഓര്‍ഡര്‍  പോവാന്‍ വിശ്വസിച്ചേല്‍പിക്കാര്‍ . വിവാഹവീട്ടിലേക്ക്‌ , മരണവീട്ടിലേക്ക്‌ , റെയില്‍വേ , എയര്‍പോര്‍ട്ട് എന്നിവടങ്ങളിലെക്കെല്ലാം കോയയുടെ ഓട്ടോയുണ്ടാവും.കുറ്റിക്കാട്ടൂര്‍ ഗവ.എച്ച് .എസ .എസിലെ പി.ടി.എയുടെ പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലെ സജീവ അംഗം കുടിയാണ്.കുറ്റിക്കാട്ടൂര്‍ ഹിറാ സെന്റര്‍ ട്രഷററും പലിശരഹിത നിധി  ഓര്‍ഗനെസിം സെക്രട്ടറിയുമായിരുന്നു.

Wednesday 14 November 2012

കുഴിമയില്‍ കോയ ഓടോ മറിഞ്ഞു മരിച്ചു

കുറ്റിക്കാട്ടൂര്‍: ::  മെഡിക്കല്‍കോളജ് റഹ്മാനിയക്കുമുമ്പില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ കുഴിമയില്‍ കോയ (43) ആണ് മരിച്ചത്. മാധ്യമം ഏജന്‍റാണ്.  ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 
ജമാഅത്തെ ഇസ്ലാമിയുടെ സജീവപ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ കുറ്റിക്കാട്ടൂര്‍ യൂണിറ്റ്് പ്രസിഡന്‍റുമാണ്. പരേതരായ കുഴിമയില്‍ അസ്സയിനാറിന്‍െറയും പാത്തുമ്മൈയുടെയും മകനാണ്. ഭാര്യ: സൈന. മക്കള്‍: റഹീസ്,ശഫീഖ്, ബാസിമ. മരുമകന്‍: സക്കീര്‍ ഹുസൈന്‍ കക്കോടി. സഹോദരങ്ങള്‍: മുഹമ്മദ് കുഴിമയില്‍, ഖദീജ, പരേതയായ ആയിശ.  മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 12 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍. വ്യാഴാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരില്‍ അനുശോചനയോഗം നടക്കും.

തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ (71 ) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9  മനീക്കായിരുന്നു മരണം .  കുന്നമംഗലം മുന്‍ നിയോജക മണ്ഡലം ഐ .എന്‍ എല്‍ പ്രസിഡണ്ട് ,കുറ്റിക്കാട്ടൂര്‍ ടൌണ്‍ മില്ലത്ത് റിലീഫ് ഫോറം പ്രസിഡണ്ട്.എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ഭാര്യ;ആസ്യ,മക്കള്‍ ;ടി ടി മെഹബൂബ് ,( ഐ .എന്‍ എല്‍ കുന്നമംഗലം മണ്ഡലം സെക്രടറി ]ഷാജഹാന്‍ .സുഹാര ,മുംതാസ് ,നൂര്‍ജഹാന്‍ ,ശഹര്ബാന്‍ ,മരുമക്കള്‍ :ബഷീര്‍ ,ഹനീഫ ,ശംസുദ്ധീന്‍ .

Sunday 11 November 2012

കേരളത്തിനു ഇരട്ടി മധുരമായി ദീപാവലിക് അന്യ സംസ്ഥാന തൊഴിലാളി കള്‍

കുറ്റിക്കാട്ടൂര്‍ :ഉത്തരേന്ത്യന്‍ ആഘോഷമായ    ദീപാവലി കേരളത്തില്‍ മധുരം കൊണ്ട് രുചി തീര്‍ക്കുമ്പോള്‍ ഇക്കുറി അന്യ സംസ്ഥാന തൊഴിലാളി കള്‍ വര്‍ധിച്ചത് കച്ചവടക്കാര്‍ക്ക് പ്രതീക്ഷയേറുന്നു . അന്യ സംസ്ഥാന തൊഴിലാളികളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പലഹാരങ്ങള്‍ കടകളില്‍ എത്തി തുടങ്ങി .ഉത്തരേന്ത്യന്‍ മിടായികളായ ബാദുഷ ,സോനാ ,സുവര്‍ണ ,എന്നിവയടങ്ങിയ ഒരു കിലോ പാക്കിന് 240  രൂപയാണ് വില ,ചോക്ലേറ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട് .പലഹാര നിര്‍മാണ രംഗത്തും മറ്റു    സംസ്ഥാനക്കാര്‍ തന്നെയാണ് ഉള്ളത് .മലയാളിയുടെ മധുരം പതുക്കെ ഇവിടെയും വഴി മാറുകയാണ് .ലടുവും .ദിലെബിയും നിറം മാറിയാണ് പതുക്കെ വഴി മാറി തുടങ്ങിയത് ,.ഇനി വെളിച്ചത്തിന്റെ ആഘോഷത്തിനുത്തരേന്ത്യന്‍ മധുരം നല്‍കി മലയാളി ഐക്യ ദാര് ഡ്യം കാണിക്കും

മേലേടത് ഇയ്യാത്തുട്ടി (80) നിര്യാതയായി

കുറ്റിക്കാട്ടൂര്‍ ; മേലേടത് പരേതനായ മുഹമ്മദിന്റെ ഭാര്യ  ഇയ്യാത്തുട്ടി (80) നിര്യാതയായി ,മക്കള്‍ :മൊയിദീന്‍ കോയ ,ആയിശ , 
ഫാത്തിമ ,ബാവുട്ടി ,സൈദാലി,ബഷീര്‍ ,മരുമക്കള്‍ ;സുബൈദ ,ആമിന ,സുഹറ  




Wednesday 7 November 2012

കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ സമഗ്ര നവീകരണത്തിന് തുടക്കമായി


മാവൂര്‍: ജപ്പാന്‍ കുടിവെള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ക്ളിയര്‍ വാട്ടര്‍ പമ്പ് ഹൗസും ജലസംഭരണിയും നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാവൂര്‍-കൂളിമാട് റോഡരികില്‍ ഇതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തി ഏറക്കുറെ പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കോയ ആന്‍ഡ് കോയ കമ്പനിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജെ.ബി.ഐ.സി ഫണ്ടില്‍നിന്നനുവദിച്ച 42.23 കോടി രൂപ ഉപയോഗിച്ചാണ് പമ്പ്ഹൗസിന്‍െറയും ഇതുമായി ബന്ധപ്പെട്ട കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നുവരുന്ന നിലമൊരുക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് പുതുതായി നിര്‍മിക്കുന്ന ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിന്‍െറയും ജലസംഭരണിയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതിനുശേഷം തകരാറിലായതും പഴക്കംചെന്നതുമായ റോ വാട്ടര്‍ പമ്പ്ഹൗസിലെ നാല് 250 എച്ച്.പിയുടെ മോട്ടോറുകളും ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിലെ 150 എച്ച്.പിയുടെ നാല് മോട്ടോറുകളും മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങും. അടിക്കടി താളംതെറ്റുന്ന റോ വാട്ടര്‍, ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും മറ്റു തകരാറുകളും കാരണം ജലവിതരണത്തിനുണ്ടാകുന്ന തടസ്സം ഒഴിവാക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. അതിനുവേണ്ടി പമ്പ്ഹൗസ് വളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന 66 കെ.വി. സബ്സ്റ്റേഷനിലെ തകരാറിലായ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. കൂടാതെ, എയര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മാറ്റി വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
കൂളിമാട് പമ്പിങ് സ്റ്റേഷനിലെ നവീകരണങ്ങള്‍ക്കൊപ്പംതന്നെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് 72 എം.എല്‍.ഡി വെള്ളമാണ് ദിവസവും പമ്പ് ചെയ്യുന്നത്. എന്നാല്‍, ഇടക്കിടെയുണ്ടാകുന്ന തകരാറുകളും ചോര്‍ച്ചയും കാരണം കൃത്യമായ അളവില്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റാറില്ല. പമ്പിങ് സ്റ്റേഷന്‍െറയും അനുബന്ധമായ യൂനിറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പമ്പ് ചെയ്യുന്ന വെള്ളത്തിന്‍െറ അളവ് ഉയര്‍ത്താനും അതുവഴി നഗരവാസികള്‍ക്കുണ്ടാകുന്ന ജലദൗര്‍ലഭ്യം ഒരു പരിധി വരെ കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ.



ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു;വിദ്യാര്‍ഥി കള്‍ക്ക് വന്‍ വര്‍ധന .


കുറ്റിക്കാട്ടൂര്‍ :ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ബസ് ചാര്‍ജ് മിനിമം അഞ്ചു രൂപയില്‍നിന്ന് ആറാക്കി. പതിനൊന്ന് വര്‍ഷത്തിനുശേഷം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു. 2001ലാണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടിയത്.ബസ് ചര്‍ജ്ജ് കിലോ മീറ്റിന് 55 പൈസയില്‍ നിന്ന് 58 രൂപയായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍െറ മിനമം ചാര്‍ജ്ജ് എട്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12രൂപയും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 17രൂപയുമാക്കി വര്‍ധിപ്പിച്ചു. ലക്ഷ്വറി വോള്‍വാ ബസ്സുകളുടെ മിനിമം നിരക്ക് 35 രൂപയാക്കി.നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭായോഗ തീരുമാനത്തെ ബസുടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. ഇന്ന് തീരുമാനം ഉണ്ടായില്ലങ്കെില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവാന്‍ ബസുടമകള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നിരക്കു വര്‍ധനക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

Tuesday 6 November 2012

മാമ്പുഴ വീണ്ടെടുപ്പിനായി ജനകീയ കണ്‍വെന്‍ഷന്‍

പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂര്‍ :ഒരു നാടും ജനതയും കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങിയിട്ടും മാമ്പുഴ സംരക്ഷണത്തിന് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധമുയര്‍ത്തി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍.
പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കാടും വയലും നദിയും കുളങ്ങളും നികത്തിയേ വികസനം സാധ്യമാവൂ എന്ന സര്‍ക്കാര്‍ സമീപനം പ്രകൃതിയോടും കാലത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെട്ടാലേ ഇനി റീസര്‍വേ നടത്തേണ്ടതുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനം മാമ്പുഴപോലുള്ള നദികള്‍ കൈയേറി നിയമവിരുദ്ധമായി കൈവശംവെച്ചവര്‍ക്ക് ഒത്താശചെയ്യുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. 2012 ജനുവരിയില്‍ തുടങ്ങി ഇടക്കാലത്ത് നിലച്ച സര്‍വേ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും കൈയേറ്റം കണ്ടെത്തിയ സ്ഥലം കല്ലു നാട്ടാതെ വീണ്ടും കൈയേറാനുള്ള അവസരമൊരുക്കരുതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഉമര്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു. പി. കോയ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.

Tuesday 30 October 2012

ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി ( 75  )ഭാര്യ :സൈനബ ,മക്കള്‍ :കോയ ,മൊയിദീന്‍  കോയ ,റംല ,റസിയ, ബഷീര്‍ ,കബീര്‍ റഷീദ, ഗഫൂര്‍  

പെണ്‍ വാണിഭം കുറ്റിക്കാട്ടൂര്‍ സ്വദേശിയെ പോലീസ് തിരയുന്നു

കുറ്റിക്കാട്ടൂര്‍ :അരയടത്തു പാലം ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന അന്തര്‍ സംസ്ഥാന പെണ്‍ വാണിഭ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് .സിറ്റി പോലിസ് കമ്മീഷണരുടെ നേന്ത്രത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡി പ്പിച്ചതിന് കുറ്റിക്കാട്ടൂര്‍ സ്വദേശിയും പോലിസ് തിരയുന്നുണ്ട് .ഇദ്ദേഹം ഒളിവില്‍ പോയതാണെന്ന് പോലിസ് പറഞ്ഞു .വന്പന്മാര്‍ ഉള്‍പെട്ട കണ്ണികള്‍ ഈ സന്ഘത്തിലുന്ടെന്നു പോലീസിനു വിവരം കിട്ടിയിട്ടുണ്ട് .പെണ്‍കുട്ടികളുടെ ഫോണി ലീക്ക്  വന്ന   വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് . 

Monday 29 October 2012

സഹപാഠിയെ ഹൃദയത്തോട് ചേര്‍ത്ത് ഇവര്‍

കുറ്റിക്കാട്ടൂര്‍: തങ്ങളുടെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് ഹൃദ്രോഗം പിടിപെട്ട് ഓപറേഷന്‍ വേണ്ടിവന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഒരുമെയ്യായി ഉണര്‍ന്നു. സെന്‍റ് സേവിയേഴ്സ് യു.പി സ്കൂളിലെ കുട്ടികളാണ് നാട്ടുകാരില്‍നിന്നും സ്വന്തം വീടുകളില്‍നിന്നും പണം സ്വരൂപിച്ച് അഞ്ചാം തരത്തിലെ അനാമിക എന്ന പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് കാരുണ്യത്തിന്‍െറ സഹായഹസ്തവുമായി മാതൃകയായത്. 1,16,532 രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തത്. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ വിരിപ്പില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാര്‍-സ്മിത ദമ്പതികളുടെ മൂത്ത മകള്‍ക്കാണ് ഗുരുതരമായ രോഗം പിടിപെട്ടത്. ഇപ്പോള്‍ ഓപറേഷന് വിധേയമായി വീട്ടില്‍ വിശ്രമത്തിലാണ് വിദ്യാര്‍ഥിനി.
സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എം. സദാശിവന്‍ സംഖ്യ കുടുംബത്തിന് കൈമാറി. പി.ടി.എ പ്രസിഡന്‍റ് ഇ. ദേവദാസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ പോള്‍ പഴസി ഡിസില്‍വ സംസാരിച്ചു. കൂടുതല്‍ സംഖ്യ പിരിച്ച ഏഴു വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷോജി സ്വാഗതവുംസി. അബ്ദു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീം: നവംബര്‍ നാലിന് ജനകീയ കണ്‍വെന്‍ഷന്‍

മാമ്പുഴ ജനകീയ  ശുചീകരണത്തിന് തുടക്കം കുറിക്കുന്നു (ഫയല്‍ ചിത്രം)
പന്തീരാങ്കാവ്: മാസങ്ങളായി മുടങ്ങിക്കിടന്ന മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീമിനെ നിയമിച്ചു. മാമ്പുഴ ആക്ഷന്‍ കമ്മിറ്റിയുടെയും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി തുടങ്ങിയ ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയിലെ മാമ്പുഴ ഉള്‍പ്പെടെയുള്ള പുഴ കൈയേറ്റവും പരിഗണനയിലുള്ള മറ്റ് സര്‍വേകളും പൂര്‍ത്തിയാക്കുന്നതിന് അഞ്ചംഗ ടീമിനെ നിയോഗിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവ്.
മാമ്പുഴ വീണ്ടെടുപ്പിന്‍െറ ഭാഗമായി പുഴ കൈയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തണമെന്ന സംരക്ഷണ സമിതിയുടെ നിരന്തര അപേക്ഷയെതുടര്‍ന്ന് 2012 ജനുവരി 17ന് സര്‍വേ തുടങ്ങിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടങ്ങിയ സര്‍വേയില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങള്‍ക്കകം സര്‍വേയര്‍മാരില്ലാതെ കൈയേറ്റമൊഴിപ്പിക്കല്‍ ഇടക്കുവെച്ച് നിലക്കുകയായിരുന്നു.
മുടങ്ങിയ സര്‍വേ പുനരാരംഭിക്കാന്‍ ആവശ്യമായ സര്‍വേയര്‍മാരെ അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും നിരന്തര ഇടപെടലിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം അഞ്ച് സര്‍വേയര്‍മാരെ അനുവദിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്.
മാമ്പുഴയുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ ടൂറിസം വകുപ്പുകളുടെ പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കിലും സര്‍വേ പൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്‍െറ അഞ്ച് കോടിയുടെ പദ്ധതി സജീവ പരിഗണനയിലുണ്ട്. സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവാത്തതാണ് പുഴ വീണ്ടെടുപ്പിന്‍െറ മുഖ്യപ്രതിബന്ധം.
പുതുതായി നിയമിതരായവരില്‍നിന്ന് രണ്ടുപേരെ സര്‍വേ പൂര്‍ത്തിയാവും വരെ മാമ്പുഴക്കായി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനിടെ, കൈയേറ്റം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിന് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍ നവംബര്‍ നാലിന് വൈകീട്ട് നാലിന് പയ്യടിമത്തേല്‍ വായനശാല പരിസരത്ത് നടക്കും. എം.കെ. രാഘവന്‍ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ കണ്‍വെന്‍ഷനെത്തും. തുടര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Friday 26 October 2012

സാഹോദര്യം പങ്കു വെച്ച് ഈദ് ഗാഹ്

കുറ്റിക്കാട്ടൂര്‍ :മനുഷ്യ ചരിത്രത്തില്‍ നാഗരിഗതകള്‍ക്ക് ജന്മം നല്‍കിയ ഇബ്രാഹിം പ്രവാചകന്റെ പാത വര്‍ത്തമാന കാലഘട്ടത്തിലെ ഉച്ച നീച്ചത്തങ്ങളെ തുടച്ചു മാറ്റാന്‍ ആഹ്വാനം നല്‍കുന്നതാണെന്ന്  കുറ്റിക്കാട്ടൂര്‍  ഈദ് ഗാഹ്  പ്രസംഗത്തില്‍ മീഡിയ വന്‍ റിപ്പോര്‍ട്ടര്‍ മുജീബ് ആക്കോട് പറഞ്ഞു .സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു വെല്‍ഫയര്‍ പാര്‍ടി ജില്ല വൈസ്:പ്രസി ;ജോന്സന്‍ നെല്ലിക്കുന്ന് മുഖ്യാതിഥി യായിരുന്നു .

ത്യാഗത്തിന്റെ ഓര്‍മയില്‍ ഇന്ന് ബലി പെരുന്നാള്‍

കുറ്റിക്കാട്ടൂര്‍ :ഇബ്രാഹിം നബിയുടെ ത്യാഗ ജീവിതത്തെ ഓര്‍മപ്പെടുത്തി ഇന്ന് മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍  ആഘോഷിക്കുകയാണ് .ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാള്‍ .ഈദു ഗാഹുകളിലും പള്ളികളിലും നടക്കുന്ന പ്രാര്‍ഥനക്ക് ശേഷം വിശ്യാസികള്‍ സ്നേഹവും സാഹോദര്യവും പങ്കു വെക്കുകയും വീടുകളില്‍  സൌഹ്ര്‍  സന്ദര്‍ശനം നടത്തുകയും ചെയ്തു പെരുന്നാളിന് നന്മകളുടെ പാഥേയം   തുറന്നിടും . ഏവര്‍ക്കും കുറ്റിക്കാട്ടൂര്‍  നുസിന്റെ പെരുന്നാള്‍ ആശംസകള്‍ .

Wednesday 24 October 2012

മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി

പാപമോചനവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള ദൈവവിളിക്ക് ഉത്തരമായി ചുണ്ടുകളില്‍ തല്‍ബിയത്ത് മന്ത്രങ്ങളുമായി മക്കയിലെ ഭക്തജനസാഗരം നാലു കിലോമീറ്റര്‍ അപ്പുറമുള്ള മിനായിലേക്ക് പരന്നൊഴുകിത്തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചെറുസംഘങ്ങളായി തുടങ്ങിയ പ്രയാണം ബുധനാഴ്ച പ്രഭാതപ്രാര്‍ഥനക്കു ശേഷം മഹാപ്രവാഹമായി മാറുകയായിരുന്നു. ‘അല്ലാഹുവേ, നിന്‍െറ വിളിക്കുത്തരമായി ഞാനിതാ എത്തി’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ആവേശപൂര്‍വം ഏറ്റുചൊല്ലി ആബാലവൃദ്ധം തീര്‍ഥാടകര്‍ മക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നു മിനായിലേക്കു നീങ്ങുകയാണ്. വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മുഴുവന്‍ മിനായില്‍ എത്തിച്ചേരും. രാത്രി മുഴുവന്‍ പ്രാര്‍ഥനകളുമായി അവിടെ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച തീര്‍ഥാടകര്‍ ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി തിരിക്കും. വിദേശത്തു നിന്നെത്തിയ 18 ലക്ഷം തീര്‍ഥാടകരടക്കം ഈ വര്‍ഷം 25 ലക്ഷത്തോളം പേര്‍ ഹജ്ജില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൗദി ഭരണകൂടത്തിന്‍െറ കണക്ക്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനം ഉറപ്പുവരുത്താനുള്ള മുഴുവന്‍ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി മുഖേന 125,000 പേരും സ്വകാര്യഗ്രൂപ്പുകള്‍വഴി 45,000 പേരുമടക്കം ഇന്ത്യയില്‍ നിന്ന് 1,70,000 ഓളം തീര്‍ഥാടകരാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്.
തിരക്കൊഴിവാക്കാനായി കേരളത്തില്‍ നിന്നുള്ള ഹാജിമാരെ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിച്ചുതുടങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ ശാര ജൗഹറ, സൂഖുല്‍ അറബ് റോഡുകളിലെ തമ്പുകളിലാണ് കഴിയുന്നത്. തീര്‍ഥാടകര്‍ പൊതുവെ സംതൃപ്തരാണെന്ന് മലയാളി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ മലയാളികളായ 28 വളണ്ടിയര്‍മാര്‍ മലയാളിഹാജിമാരുടെ സേവനത്തിനായി മിനായിലുണ്ട്. ഇതാദ്യമായി ഇത്തവണ തീര്‍ഥാടകര്‍ക്ക് മിനായില്‍ മുതവ്വിഫുമാരുടെ വക ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിക്ക് മിനായില്‍ നിന്നു അറഫയിലേക്കുള്ള ട്രെയിന്‍സര്‍വീസ് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ അവിടെ നിന്നു മുസ്ദലിഫയിലേക്കും ട്രെയിന്‍ തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തും.

Monday 22 October 2012


മായിന്കോട്ടു ചാലില്‍ അബ്ദുറഹ്മാന്‍ (കരി കച്ചവടം )നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;മായിന്കോട്ടു  ചാലില്‍ അബ്ദുറഹ്മാന്‍( 67 )  (കരി കച്ചവടം) നിര്യാതനായി .ഭാര്യ ;ആമിന ,മക്കള്‍ ജമീല ,ബാവ ,മുഹമ്മദ്‌,സാറ ,സാജിത ,ഹാജര ,സജല ,സുബൈര്‍ ,മയ്യത്ത് മാണി യമ്പലം ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ ഖബറടക്കി .

Thursday 18 October 2012

റോഡ്‌ നവീകരണം; ഗതാഗത തടസ്സം തുടരുന്നു .

കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് -മാവൂര്‍ റോഡിന്‍റെ നവീകരണം തുടരുന്നതിനിടെ ഗതാഗത തടസ്സം രൂക്ഷമാകുന്നു .ചെറൂപ്പ മുതല്‍ തുടങ്ങിയ പ്രവര്‍ത്തി ഇപ്പോള്‍ ആനക്കുഴിക്കരക്കും വെള്ളിപ്പരംബിനും ഇടയിലാണ് നടക്കുന്നത് .ഇവിടങ്ങളില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിര്‍ത്തിയിടുകയാണ് .വെള്ളം കയറുന്ന ഇടങ്ങളില്‍ ഉയരം കൂട്ടുകയും ഓടകള്‍ കുഴിയെടുത്തുമാണ് പണി നടക്കുന്നത് .നാഥ് ഗ്രൂപ്പാണ് പണി നടത്തുന്നത് . റോഡ്‌ പണി കഴിയുന്നതോടെ വെള്ളകെട്ടുകള്‍ കാരണം പ്രശ്നം ഉണ്ടാവില്ലന്നാണ് പറയുന്നത് .ബ്ലോക്ക് കാരണം ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്യുന്നത് കാരണം  ജനങ്ങള്‍ക്ക്‌ പ്രയാസം നേരിടുന്നുണ്ട് .

Tuesday 16 October 2012

അറഫാ സംഗമം ഒക്ടോബര്‍ 25ന്‌

വിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സമതലത്തിലെ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയത്തില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ ത്തുടര്‍ന്ന് മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുകയായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ അനിവാര്യ അനുഷ്ഠാനമായ അറഫാ സംഗമം 25നും ബക്രീദ് 26നും ആയിരിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ കൂടി മിനായിലെ കല്ലെറിയല്‍ കര്‍മങ്ങള്‍ ഉണ്ടാകും. അതിനുശേഷം 28ന് ഹജ്ജ് പൂര്‍ണമാകും. അറഫായിലേയ്ക്ക് പുറപ്പെടാന്‍ വേണ്ടി ഹാജിമാര്‍ 24ന് മിനായിലെ തമ്പുകളില്‍ ഒത്തുചേരും.

ബലി മൃഗങ്ങള്‍ക്ക് ബെല്ലാരി രാജ' മാര്‍ക്കറ്റ് ; കുറ്റി ക്കാട്ടൂരില്‍ തമിഴ് കന്നുകാലികള്‍ക്ക് ഡിമാണ്ട്


കുറ്റിക്കാട്ടൂര്‍ :ബലി പെരുന്നാളിന് ഇത്തവണയും തമിഴ് നാട്ടില്‍ നിന്നും കന്നു കാലികള്‍ എത്തി.ബലി അറുക്കാന്‍ പറ്റിയ ഉയര്‍ന്ന ഇനം കാളകളാണ്  .സര്‍വീസ് സ്റ്റെഷനടുത്ത വില്പന കേന്ദ്രത്തില്‍ എത്തിയത് 
മമ്മൂട്ടിയുടെ കാലിക്കച്ചവടത്തിന്റെ ടൈറ്റില്‍ ബെല്ലാരി രാജയുടെ പേരിലും ഒരു കൂട്ടര്‍ വിപണി തുറന്നിട്ടുണ്ട്. ഇരുപത്തയ്യായിരത്തിനു മുകളില്‍ തുടങ്ങുന്ന വിലയാണ് ഇത്തവണ ഓരോന്നിനും .കിലോ വില നൂറ്റംപതിനു മുകളിലെത്തും .മുന്തിയ ഇനം ആകാരമുള്ള കാളകള്‍ക്ക് വിപണി വിലയീക്കള്‍ അതികം കൊടുത്തും വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട് .പള്ളികള്‍ കേന്ദ്രീകരിച്ചു ഷെയര്‍ എടുത്തും കൂടാതെ വ്യക്തികള്‍ ഒറ്റക്കായും ബലി അറുക്കുന്നത് കൊണ്ട് ഓരോ വര്‍ഷവും ഇവയുടെ ഡിമാണ്ട് കൂടി വരികയാണ് .ഇത്തവണ ജമാഅത്തെ ഇസ്ലാമി ആസാമിലെ ദുരിതശ്യാസ കേമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബലിക്കുള്ള ഷെയറുകള്‍ ഇവിടെ നിന്നും ശേഖരിക്കുന്നത്  കൊണ്ട് കച്ചവടത്തില്‍ ചെറിയ ഇടിവുന്ടെന്നു മാര്‍ക്കറ്റിന്റെ ഉടമ തിരുമങ്ങലത്ത് കുഞ്ഞി കോയ പറഞ്ഞു .  

യുവതിക്ക് മയക്കുമരുന്ന് നല്‍കിയ സംഭവം: ഭര്‍ത്താവിന് വേണ്ടി ഊര്‍ജിത അന്വേഷണം


കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ യമാനിയ കാന്‍റീനില്‍ നവവധുവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവുമായി മുങ്ങിയ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പട്ടിത്താനം പൊയില്‍ക്കപ്പുറം ഇബ്നു മുഹമ്മദ് ഹസന് വേണ്ടി മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യഭാര്യയിലുള്ള മകളുമായി സുഹൃത്തിന്‍െറ ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. രണ്ടുമാസം മുമ്പാണ് പരേതനായ പാഴൂര്‍ പുലക്കത്തുപുറായി ഇസ്മായിലുകുട്ടിയുടെ മകള്‍ ഹാജിറയെ (26) ഇയാള്‍ വിവാഹം ചെയ്തത്. ഇബ്നുമുഹമ്മദ് ജോലി ചെയ്യുന്ന കുറ്റിക്കാട്ടൂര്‍ യമാനിയ അറബിക് കോളജ് കാന്‍റീനോട് ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. രോഗം പിടിപെട്ട ഭാര്യക്ക് മയക്കുമരുന്ന് നല്‍കി പുലരുന്നതിന് മുമ്പാണ് ഇയാള്‍ കടന്നുകളഞ്ഞത്. യുവതിയുടെ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ മുക്കത്തുനിന്ന് രണ്ട് സിംകാര്‍ഡ് തരപ്പെടുത്തിയിട്ടുണ്ടത്രെ. ആഭരണമടക്കം മൂന്നര ലക്ഷത്തോളം പണവും ഐഡന്‍റിറ്റി കാര്‍ഡും യുവതിയുടെ മൊബൈല്‍ ഫോണുമായാണ് ഇയാള്‍ കടന്നത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Thursday 11 October 2012

തണ്ണീര്‍ തടം മണ്ണിട്ട്‌ നികത്തുന്നത് അറിഞ്ഞില്ല ;കുളിര് കൊള്ളാന്‍ അവര്‍ വീണ്ടും വന്നു .


കുറ്റിക്കാട്ടൂര്‍ :കുളിര് പെയ്യുന്ന നീര്തടങ്ങളില്‍ അഥിതി കളായി അവര്‍ വീണ്ടും വന്നു. മണ്ണിട്ട്‌ ബാക്കി വെച്ച മാവൂരിലെ  തണ്ണീര്‍ തടങ്ങളില്‍ ദേശാടന പക്ഷികളുടെ ചിറകടികള്‍ കേട്ട് തുടങ്ങി .ഒക്ടോബര്‍ മാസം പിറക്കുന്നത്‌ ഇവരുടെ വരവോടെയാണ് .ഇന്ത്യയിലെ വടക്കന്‍ ദേശം, റഷ്യയിലെ സൈബീരിയ ചൈന നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവര്‍ മാവൂരിലെ ഇലപോഴിക്കുന മരങ്ങളില്‍ മഞ്ഞുപെയ്യുന്ന  കാലം നോക്കി വിരുന്നു വന്നിരിക്കുന്നത് .
കല്പ്പള്ളിയിലെ നീര്‍ തടങ്ങളിലും ചെരുപുഴയുടെ തീരങ്ങളിലും വിവിധ വര്‍ണങ്ങള്‍ ചാലിച്ച ഇവരുടെ അഴക്‌ വിരിയിച്ച വിഹാരമാണ് ഇനി .നാട്ടുകരുംയുള്ള കൂട്ടിലും ദേശാടനക്കരായ ഇവരുണ്ടാവും .ബ്ലാക്ക് വിംഗ് സ്ടിന്റ്റ് ,(പവിഴക്കാലി )സന്ടെഴ്സുസ്റെന്‍ ,കൊട്ടാന്‍ തീന്‍ ,ലിറ്റില്‍ റിങ്ങ്സ്  ഫ്ലവര്‍ ,എന്നീ ഇനങ്ങളില്‍ പെട്ടവരാണ് അഥി തികളില്‍ അധികവും .മെയ്‌ തുടങ്ങുമ്പോള്‍ ഇവരുടെ തിരിച്ചു പോക്ക് തുടങ്ങും .കണ്ണും കാതുമില്ലാതെ തന്നെര്‍ തടങ്ങള്‍ മണ്ണിട്ട്‌ നികത്തുംപോള്‍ ഇനി ഇവരുടെ വരവ് എത്ര കാലം എന്നാണ് പ്രക്രതി സ്നേഹികള്‍ ചോദിക്കുന്നത് 

കൂളിമാട് കടവ് പാലം: അപ്രോച്ച് റോഡിന്‍െറ സര്‍വേ പൂര്‍ത്തിയായി

മാവൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചാലയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
പി.ഡബ്ള്യു.ഡി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. കൂളിമാട് കടവില്‍നിന്നും കൂളിമാട് അങ്ങാടിക്കു സമീപംവരെയുള്ള 210 മീറ്റര്‍ ദൂരത്തിലാണ് സര്‍വേ നടത്തിയത്. മൂന്നുവര്‍ഷം മുമ്പുതന്നെ റോഡിനുവേണ്ടി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇതാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ അളന്ന് തിട്ടപ്പെടുത്തി അടയാളമിട്ടത്. ഇതനുസരിച്ച് ഒരു വീട് പൂര്‍ണമായി പൊളിച്ചുനീക്കേണ്ടി വരും. മറ്റൊരു വീടിനോട് ചേര്‍ന്നുകൊണ്ട് റോഡ് പോകുന്നതിനാല്‍ ആ വീട്ടുകാരെയും മാറ്റി താമസിപ്പിക്കേണ്ടി വരും. മറ്റ് വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയൊന്നുമില്ല. 17 പേര്‍ക്കാണ് സ്ഥലം നഷ്ടപ്പെടുക. 34 ലക്ഷം രൂപയാണ് സ്ഥലമേറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാര തുകയായി നല്‍കുന്നതിന് നേരത്തെ സര്‍ക്കാര്‍ അനുവദിച്ചത്. തുക ഈ മാസം 15ന് വിതരണം ചെയ്യും.
പാലത്തിന്‍െറ മറുഭാഗത്ത് മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തെ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഇവിടെയും നേരത്തെ തന്നെ പരിസരവാസികള്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.
300 മീറ്ററോളം നീളത്തില്‍ ഒമ്പതു തൂണുകളിലായി ആറ് മീറ്ററോളം വീതിയിലുള്ള പാലത്തിനാണ് രൂപരേഖ തയാറാക്കിയത്. 23 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കൂളിമാട്കടവില്‍ പാലം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരമാകും.
സര്‍വേ നടപടികള്‍ക്ക് വാല്യേുഷന്‍ അസിസ്റ്റന്‍സ് വി.എ. റഫീഖ്, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ ബൈജു, റവന്യൂ ഇന്‍സ്പെക്ടര്‍ കെ. സുബ്രഹ്മണ്യന്‍, പി.ഡബ്യു.ഡി ഓവര്‍സിയര്‍ പി.കെ. പുഷ്പരാജ്, സര്‍വേയര്‍മാരായ എം. രാജേഷ്, പി.കെ. സാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday 9 October 2012

അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിഷേധം വ്യാപകം


മാവൂര്‍: മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ പള്ളിതാഴം കുറിഞ്ഞോടത്ത് കടവ് പാലത്തിന് സമീപം മെറ്റല്‍ക്കൂനയില്‍ തട്ടി സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി ബസിനടിയിലേക്ക് വീണുമരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധം. കരാറുകാരുടെ അനാസ്ഥ കാരണമാണ് ദാരുണമായ അപകട മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടുവര്‍ഷം മുമ്പാണ് മാങ്കാവ്-കണ്ണിപറമ്പ് റോഡിന്‍െറ നവീകരണ പ്രവൃത്തി തുടങ്ങിയത്. മുക്കം ആസ്ഥാനമായുള്ള ഏബ്ള്‍ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍, തുടങ്ങിയ അന്നുതൊട്ട് ഇന്നുവരെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഈ റോഡിന്‍െറ നവീകരണത്തിന് നടന്നിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിനുശേഷം പെരുമണ്ണ മുതല്‍ ഊര്‍ക്കടവ് വരെയുള്ള ഭാഗങ്ങളിലൊക്കെ മെറ്റലും ക്വാറിപ്പൊടികളും മറ്റും റോഡിന്‍െറ ഇരുഭാഗങ്ങളിലും ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടിയിട്ട മെറ്റല്‍ക്കൂനയാണ് തിങ്കളാഴ്ച അപകടത്തിന് കാരണമായത്.
റോഡിന്‍െറ ഈ അവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഈ റോഡിലൂടെ മുപ്പതോളം ബസുകളാണ് പെരുവയല്‍ ഭാഗത്തേക്കും രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ മറ്റ് നിരവധി വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകാറുണ്ട്.
എന്നാല്‍, റോഡിന്‍െറ ഇരുവശങ്ങളിലും മെറ്റലും കരിങ്കല്ലുകളും കൊണ്ടിടാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ വഴിയില്ലാതായി. തെരുവ് വിളക്കില്ലാത്തതും രാത്രികളില്‍ അപകടമുണ്ടാകുന്നുന്നുണ്ട്.
ദുരിതയാത്രക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗതം തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആലോചന.

Monday 8 October 2012

കരിങ്കല്‍ കൂനയില്‍ സൈക്കിള്‍ തട്ടി ബീലൈന്‍ സ്കൂള്‍ വിദ്യാര്‍ഥി ബസ്സിനടിയിലേക്ക് വീണു മരണപെട്ടു

കുറ്റിക്കാട്ടൂര്‍ :റോഡ്‌ നവീകരണത്തിന് കൂട്ടിയിട്ട മെറ്റല്‍ കൂനയില്‍ തട്ടി ബസ്സിനടിയിലേക്ക് വീണ സ്കൂള്‍വിദ്യാര്‍ഥി ബസ്‌ കയറി മരിച്ചു   മദ്രസ  വിട്ടു വീട്ടിലേക്കു വരുമ്പോള്‍ കായലം പള്ളിത്താഴത്  വെച്ച് ബീലൈന്‍ പുബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുറുഞ്ഞേടത്തു പാലം  മുംതാസ് മന്‍സിലില്‍ അത്തിക്കോട്ടുമ്മല്‍ അക്ബറിന്റെ മകനുമായ  അജ്മലാണ്( 9 ) ദാരുണമായി മരണപെട്ടത്‌ . രാവിലെ 8 15  നാണ് സംഭവം .കുന്നത് പാലം -മാവൂര്‍ റൂട്ടിലോടുന്ന പുലരി ബുസ്സൈനടിയിലാണ് പെട്ടത് .15 ദിവസം മുന്‍പ് ഉപ്പയുടെ അടുത്തു നിന്നും ഉമ്മ മുംതാസിന്റെ കൂടെ സഹോദരങ്ങല്‍ക്കൊപ്പം തിരിചെത്തിയതാണ് അജ്മല്‍ .ബീലൈന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്തിയാണ് അജ്മല്‍ സഹോദരങ്ങള്‍ :ആദിര്‍ ,ഫാത്തിമ നജ . ഇന്ന് ബീ ലൈന്‍  സ്കൂളിനു അവധി  കൊടുത്തു.

മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം ജനകീയ കമ്മറ്റി രൂപീകരിച്ചു

കുറ്റിക്കാട്ടൂര്‍ :വെള്ളകെട്ടും ഗതാഗത ക്കുരുക്കം പരിഹരിച്ചു മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം തുടങ്ങി .ഈ റൂട്ടിലെ ഏറ്റവും വലിയ അങ്ങാടിയായ കുറ്റി ക്കാട്ടൂരില്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും  പ്രശ്നങ്ങള്‍ ബന്ദ്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി വികസനം കാര്യക്ഷമമാക്കുന്നതിനും ജനകീയ കമ്മറ്റി രൂപീകരിച്ചു .ചെറൂപ്പ മുതല്‍ മെഡി ;കോളേജ് വരെയുള്ള പത്തു കി മി നീളം 16 കോടിയോളം രൂപ വിനിയോഗിച്ചു പി ഡബ്ലിയു .ഡി യാണ് പ്രവര്‍ത്തി നടത്തുന്നത് .മഴക്കാലത്ത് വെള്ളം ഒഴുക്കുന്നതിനും ഡ്രൈനേജ് സംവിധാനവും ഒരുക്കി ഉയരം കൂട്ടിയാണ് റോഡ്‌ നിര്‍മിക്കുന്നത് .വെള്ളി പറമ്പ . കുറ്റിക്കാട്ടൂര്‍,ആ റെ  രണ്ടു ,ആറാം മൈല്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ വരെ  ഉയരം കൂടും .കൂടാതെ ഡ്രൈ നെജും .കണ്‍ വെര്‍ട്ടും നിര്‍മിച്ചു വെള്ളം ഒഴുക്കാനുള്ള സംവിധാനവും ഉണ്ടാക്കി ഒന്‍പതു മീറ്റര്‍ വീഥിയില്‍ റോഡ്‌ നിര്‍മിക്കാനാണ് പദ്ധതി.ഇതിനിടയില്‍ വ്യാപാരികള്‍ക്കും നാട്ടുകാരക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം റോഡ്‌ വികസനം മുടങ്ങാതിരിക്കാനും പ്രശ്നനഗള്‍ക്ക് പരിഹാരം കാണാ നുമാണ് ബ്ലോക്ക് മെമ്പര്‍ സി മാധവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി .മുഹമ്മദ്‌ (പ്രസി ;വ്യാപാരി വ്യവസായി ഏകോപന സമിതി )കണ്‍ വീനറായി  കമ്മറ്റി രൂപീകരിച്ചത് .വാര്‍ഡ്‌ മെമ്പര്‍മാരായ പൊതാതു മുഹമ്മദ്‌  അനീഷ്‌ പാലാട്ടു .  പെങ്കട്ടില്‍ രാധാകൃഷ്ണന്‍ എന്നിവരും   പെങ്കട്ടില്‍  അഹമ്മദ് ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,ഇ.മുജീബ് .സുരേന്ദ്രന്‍ കെ പി ,സുരേന്ദ്രന്‍ കെ .ഭരതന്‍ ഇര്‍ഷാദ് അഹമ്മദ് .നിസാര്‍ ,തുടങ്ങിയവരും കമ്മറ്റി അംഗങ്ങളാണ് .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More