“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 29 October 2012

മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീം: നവംബര്‍ നാലിന് ജനകീയ കണ്‍വെന്‍ഷന്‍

മാമ്പുഴ ജനകീയ  ശുചീകരണത്തിന് തുടക്കം കുറിക്കുന്നു (ഫയല്‍ ചിത്രം)
പന്തീരാങ്കാവ്: മാസങ്ങളായി മുടങ്ങിക്കിടന്ന മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീമിനെ നിയമിച്ചു. മാമ്പുഴ ആക്ഷന്‍ കമ്മിറ്റിയുടെയും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി തുടങ്ങിയ ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയിലെ മാമ്പുഴ ഉള്‍പ്പെടെയുള്ള പുഴ കൈയേറ്റവും പരിഗണനയിലുള്ള മറ്റ് സര്‍വേകളും പൂര്‍ത്തിയാക്കുന്നതിന് അഞ്ചംഗ ടീമിനെ നിയോഗിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവ്.
മാമ്പുഴ വീണ്ടെടുപ്പിന്‍െറ ഭാഗമായി പുഴ കൈയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തണമെന്ന സംരക്ഷണ സമിതിയുടെ നിരന്തര അപേക്ഷയെതുടര്‍ന്ന് 2012 ജനുവരി 17ന് സര്‍വേ തുടങ്ങിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടങ്ങിയ സര്‍വേയില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങള്‍ക്കകം സര്‍വേയര്‍മാരില്ലാതെ കൈയേറ്റമൊഴിപ്പിക്കല്‍ ഇടക്കുവെച്ച് നിലക്കുകയായിരുന്നു.
മുടങ്ങിയ സര്‍വേ പുനരാരംഭിക്കാന്‍ ആവശ്യമായ സര്‍വേയര്‍മാരെ അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും നിരന്തര ഇടപെടലിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം അഞ്ച് സര്‍വേയര്‍മാരെ അനുവദിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്.
മാമ്പുഴയുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ ടൂറിസം വകുപ്പുകളുടെ പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കിലും സര്‍വേ പൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്‍െറ അഞ്ച് കോടിയുടെ പദ്ധതി സജീവ പരിഗണനയിലുണ്ട്. സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവാത്തതാണ് പുഴ വീണ്ടെടുപ്പിന്‍െറ മുഖ്യപ്രതിബന്ധം.
പുതുതായി നിയമിതരായവരില്‍നിന്ന് രണ്ടുപേരെ സര്‍വേ പൂര്‍ത്തിയാവും വരെ മാമ്പുഴക്കായി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനിടെ, കൈയേറ്റം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിന് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍ നവംബര്‍ നാലിന് വൈകീട്ട് നാലിന് പയ്യടിമത്തേല്‍ വായനശാല പരിസരത്ത് നടക്കും. എം.കെ. രാഘവന്‍ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ കണ്‍വെന്‍ഷനെത്തും. തുടര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More