കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Saturday 23 September 2017
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം;ബഹുജന റാലി .
കൂറ്റിക്കാട്ടൂർ :പീഡിതരായ മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച് കൂറ്റിക്കാട്ടൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹുജന റാലി നടത്തി .ഇന്ത്യയിലേക്ക് അഭയം തേടി വന്നവരെയും ഇവിടെ വസിക്കുന്നവരെയും ഒരുപോലെ സംരക്ഷിച്ച നമ്മുടെ ദേശീയ നയം മോഡി ഭരണ കൂടം തകർക്കാൻ ശ്രമിക്കുകയാണ് .രാജ്യത്ത് പൗരന്മാർക്കിടയിൽ വിവേചനം തുടരുന്ന സർക്കാർ നയംതിരുത്താൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണം . എസ് .വൈ .എസ് സംസ്‌ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു .റാലിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇ .അബൂബക്കർ വഹബി .പി ബാവഹാജി ,കെ .പി കോയ .ഒ .പി അഷ്‌റഫ് എന്നിവർ റാലിക്കു നേന്ത്രത്വം നൽകി .
Tuesday 12 September 2017
കണ്ണന് പിറന്നാൾ ;നാടും നഗരവും അമ്പാടിയായി .
കുറ്റിക്കാട്ടൂർ :കണ്ണന്റെ ജന്മദിനത്തിൽ നാടും നഗരവും ഉണ്ണിക്കണ്ണന്മാർ നിറഞ്ഞ അമ്പാടിയായി .രാധയുടെയും, കുചേലന്റെയും ഗോപികമാരുടെയും അടക്കമുള്ള പുരാണ വേഷങ്ങൾ അണിഞ്ഞു കുട്ടികൾ നടത്തിയ മഹാ ശോഭായാത്ര നാടിനു കുളിർമയായി .ശ്രീ കൃഷ്ണ ജയന്തിആഘോഷത്തിൽ ആനകുഴിക്കര ,കുറ്റിക്കാട്ടൂർ ,വെള്ളിപ്പറമ്പ് ഭാഗങ്ങളിലെ ഭക്തർ അണിനിരന്ന ശോഭ യാത്ര കുറ്റിക്കാട്ടൂർ നരസിംഹ വാമന ക്ഷേത്രത്തിൽ സമാപിച്ചു .
നിരവധി പ്ലോട്ടുകൾ ഒരുക്കിയാണ് അമ്പാടിയെയും കണ്ണനെയും കുറിച്ച ഓർമകളിലേക്ക് വർത്തമാന കാലത്തെ കൊണ്ട് പോയത് .റോഡരുകിൽ നിരവധി പേർ ശോഭ യാത്ര കാണാനെത്തിയിരുന്നു .
Monday 11 September 2017
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം. സോഷ്യൽ മീഡിയകളിൽ സംഘി സന്തോഷം .
കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിലിൽ അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചത് സോഷ്യൽ മീഡിയയിൽ സംഘി മനസ്സുള്ളവർ ആഘോഷമാക്കിയത് വിവാദമാകുന്നു.കുറ്റിക്കാട്ടൂർ ആനകുഴിക്കര വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ( കാനറാ ബാങ്ക് സീനിയർ അക്കൗണ്ടന്റ് ) മകൾ വിജിഷ (21 )എന്നിവരാണ്മരിച്ചത് .ഇവരുടെ മരണം മറ്റൊരു ഹാദിയ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നന്നായി എന്ന് തുടങ്ങിയ പോസ്റ്റുകളുളാണ് പരിവാർ മനസ്സുള്ളവർ പ്രചരിപ്പിക്കുന്നത് .മറ്റൊരു കൂട്ടർ പ്രമുഖ ചാനലിന്റെ ജീവനക്കാരാണ് ഇവരെന്നും ചാനൽ കവറേജിന് വയനാട്ടിലേക്ക് അയച്ചതാണെന്നും കാച്ചുകയാണ് .മാത്രമല്ല ദുരന്ത ചിത്രങ്ങൾ ലൈവായി പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കുടുമ്പത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയും ആഘാതവുമാണ് ഏൽപ്പിച്ചത് .ഇക്കാര്യത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട് .
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
'കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ വാഹനാപകട മരണ വാർത്ത നിങ്ങളും അറിഞ്ഞു കാണും .സോഷ്യൽ മീഡിയയിലൂടെ യാതൊരു ദയയും ഇല്ലാതെ പ്രചരിച്ച ചിത്രങ്ങളും വാർത്തയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല .
നിങ്ങള്ക്ക് ഏത്ര പേർക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാം എന്ന് ബോധ്യമില്ല .
എങ്കിലും അറിയുന്ന സത്യം ലോകത്തെ അറിയിക്കാതിരിക്കുന്നത് കൊടിയ പാപം ആണെന്നുറപ്പുള്ളതിനാലും, ഇവരോട് ഈ ജന്മത്തിൽ ചെയ്യാൻ സാധിക്കുന്ന അവസാനത്തെ ഉത്തരവാദിത്തം ആയതിനാലും ഇവിടെ കാര്യം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു .
.4 വര്ഷം മുൻപ് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ തുശരഗിരി ഭാഗത്തുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷം ഒരു പ്ലസ്2 ഗെറ്റ് ടുഗെദർ പോലെ പങ്കെടുക്കാൻ പോയതാണ് . വീട്ടിൽ അറിയിച്ചുകൊണ്ടാണ് വിജിഷ പങ്കെടുത്തത് .
പരിപാടി കഴിഞ്ഞു മടങ്ങി വരാൻ സമയം കോഴിക്കോട് ഭാഗത്തേക്ക് ഒറ്റയ്ക്ക് ബൈക്കിൽ പോകുന്ന വഹാബിനോട് , പെട്ടെന്നു വീട്ടിൽ എത്തേണ്ട ആവശ്യമുണ്ടെന്ന് വിജിഷ മറ്റു സുഹൃത്താക്കളോട് അറിയിച്ചതിനെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വിജിഷയെയും കൂടെ കയറ്റാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ..
ഈ വിവരം കരഞ്ഞു കൊണ്ട് മോർച്ചറിയിൽ വച്ച് അവർ ബന്ധുക്കളോട് വിശദീകരിക്കുന്നതോടെയാനു ഉണ്ടായിരുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും മാറുന്നതും , നിഷകളങ്കരായ ആ മക്കളെ പറ്റി അൽപ നേരമെങ്കിലും തെറ്റിദ്ധരിച്ചവർ പോലും കുറ്റബോധത്തോടെ തിരുത്തിയത് .
കണ്ണിലെ നിസ്സഹായത നോക്കി നെഞ്ചിൽ ആഴത്തിൽ കത്തി കയറ്റി ഇറക്കി മുഖത്തു തെറിച്ച ചോര വടിക്കാതെ അടുത്ത വെട്ടു വെട്ടാൻ അറപ്പില്ലാത്ത മനുഷ്യരുടെ മറ്റൊരു അവതാരമാണ് സോഷ്യൽ മീഡിയയിൽ ആ ആത്മാക്കളെ ക്രൂശിക്കുന്നതും അപമാനിക്കുന്നതും ...
പ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങളുടെ നേരം പൊക്കിന്റെ ഊർജ്ജമാകുന്നത് ...
അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദാരുണമായ ചിത്രങ്ങളും വീഡിയോയും വാട്സാപ്പിലും മറ്റും ഷെയർ ചെയ്തു ഞാൻ ആണ് ഈ വലിയ സംഭവം ആദ്യം ഇത്രയും പേരിലേക്ക് അറിയിച്ചതെന്നു അഹങ്കരിക്കുന്ന മനോരോഗികളായ ആളുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ആഘാതമാണ് ഈ വാർത്തകൾ നേരിട്ട് കാണാനും അറിയാനും ഇടയാകുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ..
Saturday 9 September 2017
കോഴിയിറച്ചിയിൽ പൂപ്പൽ' ഇറച്ചിക്കട പൂട്ടിച്ചു.
പൂപ്പൽ പിടിച്ച കോഴി ഇറച്ചി |
കുറ്റിക്കാട്ടുർ: കോഴിക്കടയിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പൂപ്പൽ.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.പെരുവയൽ ടി.എസ്.ചിക്കൻസ്റ്റാളിൽ നിന്ന് എരഞ്ഞം പറമ്പത്ത് ബബീഷ് വാങ്ങിയ ഇറച്ചി വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽ പെട്ടത്. ഉടനെ കടയിലെത്തി പ്രശ്നമാക്കുകയും ഉദ്യോ സ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
ഭക്ഷ്യ സുരക്ഷ പ്രവർത്തകരെത്തി നടത്തിയ അന്വേഷണത്തിൽ നാലു മാസമായി കടക്ക് ലൈസൻസില്ലെന്നും
വൃത്തിഹീനമായ നിലയിലാണ് കച്ചവടം നടത്തുന്നത് എന്നു o കണ്ടെത്തി .
കോഴിക്ക് നൽകുന്ന തീറ്റയിൽ വിഷാംശം അടങ്ങിയിട്ടുളളതിനാൽ ഇറച്ചിയിൽ പൂപ്പൽ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Friday 8 September 2017
പുവ്വാട്ടു പറമ്പിൽ വിദേശ മദ്യ ഔട്ട് ലറ്റ് തുറക്കാൻ നീക്കം പ്രതിഷേധം ശക്തം
ഇ ടി മുഹമ്മദ് ബഷീർ എം പിഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുന്നു |
.നേരെത്തെ വിവിധസംഘടനകൾ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മദ്യം വ്യാപകമാക്കാനുള്ള നടപടി ശക്തമായി ചെറുക്കുമെന്ന് മത -സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി .
മധ്യ ഷാപ്പുകൾ തുടങ്ങുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം സർക്കാർ എടുത്തുകളഞ്ഞത് മദ്യ ലോബിക്ക് എവിടെയും ബാറുകളും സർക്കാരിന് ഔട്ട്ലറ്റുകളും തുടങ്ങാൻ അവസരമൊരുക്കാൻ വേണ്ടിയായിരുന്നു .
Thursday 7 September 2017
ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു .മരിച്ചത് കുറ്റിക്കാട്ടൂർ സ്വദേശിയും .
അബ്ദുൽ വഹാബ് |
ബൈക് എതിർ ദിശയിൽ വരികയായിരുന്നു .കാറിന്റെ ഇടിയേറ്റു ബൈക്കിലുള്ളവർ ടിപ്പറിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു കാർ നിർത്താതെ പോയി . ഫറൂഖ് ചുങ്കം എം .ബി .എൽ മീഡിയ സ്‌കൂൾ വിദ്യാർത്ഥിയാണ് വഹാബ് .മാതാവ് ഫാത്തിമ (വെള്ളിപ്പറമ്പ )സഹോദരിമാർ ഷബ്‌ന ,ഷരീജ ,സലൂജ ,നമസ്കാരം വെള്ളി ഉച്ചക്ക് മണിയമ്പലം പള്ളിയിൽ ,ബിന്ദുവാണ് വിജിഷയുടെ മാതാവ് ,സഹോദരി ബബിഷ .
Friday 1 September 2017
കാരുണ്യത്തിന്റെ പൂക്കള മൊരുക്കി വിദ്യാർഥികൾ മാതൃകയായി.
പാലിയേറ്റീവ് ജോയിന്റ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങുന്നു |
കുറ്റിക്കാട്ടൂർ:പൂക്കള മൊരുക്കാൻ വെച്ച തുകകിടപ്പിലായവർക്ക് നൽകി കാരുണ്യത്തിന്റെ മാതൃകയായി വിദ്യാർഥികൾ.
സന്തോഷം നിറഞ്ഞ ആഘോഷങ്ങൾ അനുഭവിക്കാൻ കഴിയാത്തവരുടെ വേദനകൾ ഓർത്തപ്പോൾ കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയിലെ സയൻസ് ഗ്രൂപ് എ ഡിവിഷനിലെ പ്ലസ് ടു വിദ്യാർഥികൾ പൂക്കളം മാറ്റി വെച്ച് വേദനിക്കൊന്നവർക്കൊപ്പം പങ്ക് ചേർന്നു.
പൂക്കളത്തിന് വേണ്ടി ക്ലാസിൽ സ്വരൂപിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് നൽകിയാണ് ഇവർ മാതൃകയായത്.ഇവരുടെ സന്നദ്ധതയെ അദ്ധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു .
സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളിൽ നിന്ന് പാലിയേറ്റീവ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റു വാങ്ങി.
ചടങ്ങിൽ മുഹ്സിൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ പ്രിയ പ്രോത്താഡിസ് മുഖ്യ പ്രഭാഷണം നടത്തി.
റഹ്മാൻ കുറ്റിക്കാട്ടൂർ, ക്ലാസ് ലീഡർ റിഥുൽ ,.അധ്യാപകരായ അബ്ദുൽറഹ്മാൻ ഇ കെ. ബഷീർ അഹമ്മദ്,എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)