Just in....!!!!!!
Monday 11 September 2017
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം. സോഷ്യൽ മീഡിയകളിൽ സംഘി സന്തോഷം .
കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിലിൽ അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചത് സോഷ്യൽ മീഡിയയിൽ സംഘി മനസ്സുള്ളവർ ആഘോഷമാക്കിയത് വിവാദമാകുന്നു.കുറ്റിക്കാട്ടൂർ ആനകുഴിക്കര വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ( കാനറാ ബാങ്ക് സീനിയർ അക്കൗണ്ടന്റ് ) മകൾ വിജിഷ (21 )എന്നിവരാണ്മരിച്ചത് .ഇവരുടെ മരണം മറ്റൊരു ഹാദിയ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നന്നായി എന്ന് തുടങ്ങിയ പോസ്റ്റുകളുളാണ് പരിവാർ മനസ്സുള്ളവർ പ്രചരിപ്പിക്കുന്നത് .മറ്റൊരു കൂട്ടർ പ്രമുഖ ചാനലിന്റെ ജീവനക്കാരാണ് ഇവരെന്നും ചാനൽ കവറേജിന് വയനാട്ടിലേക്ക് അയച്ചതാണെന്നും കാച്ചുകയാണ് .മാത്രമല്ല ദുരന്ത ചിത്രങ്ങൾ ലൈവായി പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കുടുമ്പത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയും ആഘാതവുമാണ് ഏൽപ്പിച്ചത് .ഇക്കാര്യത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട് .
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
'കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ വാഹനാപകട മരണ വാർത്ത നിങ്ങളും അറിഞ്ഞു കാണും .സോഷ്യൽ മീഡിയയിലൂടെ യാതൊരു ദയയും ഇല്ലാതെ പ്രചരിച്ച ചിത്രങ്ങളും വാർത്തയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല .
നിങ്ങള്ക്ക് ഏത്ര പേർക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാം എന്ന് ബോധ്യമില്ല .
എങ്കിലും അറിയുന്ന സത്യം ലോകത്തെ അറിയിക്കാതിരിക്കുന്നത് കൊടിയ പാപം ആണെന്നുറപ്പുള്ളതിനാലും, ഇവരോട് ഈ ജന്മത്തിൽ ചെയ്യാൻ സാധിക്കുന്ന അവസാനത്തെ ഉത്തരവാദിത്തം ആയതിനാലും ഇവിടെ കാര്യം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു .
.4 വര്ഷം മുൻപ് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ തുശരഗിരി ഭാഗത്തുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷം ഒരു പ്ലസ്2 ഗെറ്റ് ടുഗെദർ പോലെ പങ്കെടുക്കാൻ പോയതാണ് . വീട്ടിൽ അറിയിച്ചുകൊണ്ടാണ് വിജിഷ പങ്കെടുത്തത് .
പരിപാടി കഴിഞ്ഞു മടങ്ങി വരാൻ സമയം കോഴിക്കോട് ഭാഗത്തേക്ക് ഒറ്റയ്ക്ക് ബൈക്കിൽ പോകുന്ന വഹാബിനോട് , പെട്ടെന്നു വീട്ടിൽ എത്തേണ്ട ആവശ്യമുണ്ടെന്ന് വിജിഷ മറ്റു സുഹൃത്താക്കളോട് അറിയിച്ചതിനെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വിജിഷയെയും കൂടെ കയറ്റാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ..
ഈ വിവരം കരഞ്ഞു കൊണ്ട് മോർച്ചറിയിൽ വച്ച് അവർ ബന്ധുക്കളോട് വിശദീകരിക്കുന്നതോടെയാനു ഉണ്ടായിരുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും മാറുന്നതും , നിഷകളങ്കരായ ആ മക്കളെ പറ്റി അൽപ നേരമെങ്കിലും തെറ്റിദ്ധരിച്ചവർ പോലും കുറ്റബോധത്തോടെ തിരുത്തിയത് .
കണ്ണിലെ നിസ്സഹായത നോക്കി നെഞ്ചിൽ ആഴത്തിൽ കത്തി കയറ്റി ഇറക്കി മുഖത്തു തെറിച്ച ചോര വടിക്കാതെ അടുത്ത വെട്ടു വെട്ടാൻ അറപ്പില്ലാത്ത മനുഷ്യരുടെ മറ്റൊരു അവതാരമാണ് സോഷ്യൽ മീഡിയയിൽ ആ ആത്മാക്കളെ ക്രൂശിക്കുന്നതും അപമാനിക്കുന്നതും ...
പ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങളുടെ നേരം പൊക്കിന്റെ ഊർജ്ജമാകുന്നത് ...
അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദാരുണമായ ചിത്രങ്ങളും വീഡിയോയും വാട്സാപ്പിലും മറ്റും ഷെയർ ചെയ്തു ഞാൻ ആണ് ഈ വലിയ സംഭവം ആദ്യം ഇത്രയും പേരിലേക്ക് അറിയിച്ചതെന്നു അഹങ്കരിക്കുന്ന മനോരോഗികളായ ആളുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ആഘാതമാണ് ഈ വാർത്തകൾ നേരിട്ട് കാണാനും അറിയാനും ഇടയാകുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ..
Subscribe to:
Post Comments (Atom)
No comments:
Post a Comment