“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday 31 March 2012

വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ പ്രേമ പിഷാരടി ഉത്ഘാടനം ചെയ്തു

സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് ജോന്സന്‍ നെല്ലികുന്നിനു  പതാക കൈമാറുന്നു
കുറ്റിക്കാട്ടൂര്‍ :ക്ഷേമ  രാഷ്ട്രവും രാഷ്ട്രീയ ധാര്‍മികതയും ഉയര്‍ത്തി പിടിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം പ്രഖ്യാപന കണ്‍ വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡ : പ്രേമ പിഷാരടി   ഉത്ഘാടനം ചെയ്തു . കഴിഞ്ഞ ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ വെച്ച് രൂപീകരിച്ച വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യയിലെ ദരിദ്ര രേയും സ്ത്രീകളെയും മുന്‍ നിരയിലേക്ക് കൊണ്ട് വന്നു അവരെ അധികാരത്തിന്റെ അവകാശികളാ ക്കുമെന്ന്  പ്രേമ പറഞ്ഞു .ചടങ്ങില്‍ ജില്ല പ്രസിഡ ണ്ട് പി സി ഭാസ്കരന്‍ അധ്യക്ഷനായിരുന്നു .മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു . ജോന്സന്‍ നെല്ലിക്കുന്ന് .(മണ്ഡലം പ്രസിഡ ണ്ട്) പി എന്‍ ഇമ്പിചികോയ, ജനാര്‍ദ്ദനന്‍  (വൈസ് പ്രസിഡ ണ്ട്)സി അബ്ദുറഹ്മാന്‍ (സെക്രടറി )ദാസന്‍ ,സുമയ്യ (ജോയിന്റ് സെക്രടറി ) ഉമ്മര്‍ ഒള വ ണ്ണ(ട്രഷറര്‍ )എന്നിവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു .സംസ്ഥാന സെക്രടറി കെ എ ഷഫീക് മുഖ്യ പ്രഭാഷണം നടത്തി.പ്രേമ പിഷാരടി മണ്ഡലം പ്രസിഡ ണ്ട് നു പതാക കൈമാറി .മായന്‍ നേരൊത് .രാജന്‍ നെരയന്‍ കുളം ,ശംസുദ്ധീന്‍ ചെറുവാടി ,ഗംഗാധരന്‍ നായര്‍ .എന്നിവര്‍ സംസാരിച്ചു .ഷംസീര്‍ സ്വാഗതവും സി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു .

ഐ എന്‍ എല്‍ പൊതു യോഗത്തിനു നേരെ മുസ്ലിം ലീഗ് അക്രമം ,കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂരിന്റെ കേമറ തട്ടിപറിക്കാനും ശ്രമം

എന്‍  എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ്‌ പ്രസങ്ങിക്കുnnu
കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ടൌണില്‍ ഐ എന്‍ എല്‍ പൊതു യോഗം കയ്യേ റാനുള്ള മുസ്ലിം ലീഗ് ശ്രമം ശങ്ഘര്‍ഷതിനിടയാക്കി .എന്‍  എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ്‌ പ്രസങ്ങിക്കുംപോള്‍ ഒരു സംഘം ലീഗുകാര്‍ മുദ്രാവാക്യവുമായി വേദി ക്കരികിലേക്ക് വരികയായിരുന്നു .യോഗം ആക്രമിക്കാന്‍ വന്ന  ഇവരെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ പ്രതിരോധിക്കുകയും സ്റ്റേജില്‍  നിന്ന് നേതാക്കള്‍ ഇടപെട്ടു അണികളെ  ശാന്ത രാ  ക്കുകയും ചെയ്തത് കൊണ്ട് വന്‍ സങ്കര്‍ഷം  ഒഴിവായി .ഇതിനിടെ ആക്രമിക്കാന്‍ പ്രകടനമായി വന്നവരുടെ ഫോടോ എടുക്കാന്‍ ശ്രമിച്ച കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ലേഖകന്‍ റഹ്മാന്‍ കുറ്റിക്കാട്ടൂ  രിന്റെ  കേമറ തട്ടി പറിക്കാനും അക്രമികള്‍ ശ്രമം നടത്തി.മെഡിക്കല്‍  കോളേജ് പോലീസ് സ്ഥലത്ത്  എത്തിയപ്പോള്‍ അക്രമികള്‍ പിരിഞ്ഞു പോയി .ലീഗുകാരുടെ ജനാധി പത്യ വിരുദ്ധ നിലപാട് അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള കടന്നേ റ്റ മാണെന്ന് ഐ എ നേതാക്കള്‍ പറഞ്ഞു .ചടങ്ങില്‍ അബ്ദു റസാക്ക്  അദ്ധ്യക്ഷനായിരുന്നു .കെ പി ഇസ്മയില്‍ ,കെ എ റ ഊഫ്,അഹമ്മദ് ദേവര്‍ കോവില്‍ .എന്നിവര്‍ സംസാരിച്ചു .മെഹബൂബ് സ്വാഗതവും സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു .അക്രമത്തില്‍ പ്രതി ഷേധിച്ചു ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കുറ്റി ക്കാട്ടൂരില്‍ പ്രകടനം നടത്തി

Thursday 29 March 2012

മുതുവാട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ്‌ മുഹ്സിന്‍ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :മുതുവാട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ്‌ മുഹ്സിന്‍  12 നിര്യാതനായി , ബുധനാഴ്ച രാത്രി ആശു പത്രിയില്‍ വെച്ചായിരുന്നു മരണം .ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു . മാതാവ് :സുലൈഖ ,സഹോദരങ്ങള്‍ ;മുബഷിര്‍,മുര്‍ഷിത .ചെറുവാടി ദാറുല്‍ ഹസനാത് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ തിയാണ് .മയ്യത് നമസ്കാരം വ്യയാഴ്ച രാവിലെ 11 മണിക്ക് കണിയാത് ജുമാ മസ്ജിത്  ഖബര്‍ സ്ഥാനില്‍ .

Monday 26 March 2012

സഹപാഠികളുടെ അശ്രുകണം ഏറ്റു വാങ്ങി നാദിര്‍ യാത്രയായി

കുറ്റിക്കാട്ടൂര്‍ : ഞായറാഴ്ച  കല്ലം പാറ യിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ട  കുറ്റിക്കാട്ടൂര്‍ എ ഡബ്ലി യു എച് പോളി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും  ഫാറൂക്ക് കോളേജ്  അടിവാരം പാറേല്‍ കളത്തില്‍ മുളിയന്‍ പറമ്പ ബിചാവ- ആയിഷ ദമ്പതികളുടെ മകനുമായ നാദിറിന്റെ( 22 )മയ്യത്ത് സഹാപാടികളുടെയും നാട്ടുകാരുടെയും ദുഃഖം ഏറ്റു വാങ്ങി അഴിഞ്ഞിലം  ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി .ഞായറാഴ്ച ഫാറൂക്ക് കല്ലം പാറ യില്‍ തനിച്ചാല്‍ റോഡില്‍ നിന്ന് കടലുണ്ടി റോഡിലേക്ക് പ്രവേശിക്കുമ്പോള്‍  നാദിറിന്റെ ബൈക്കില്‍ ഗൂട്സ് ഓട്ടോ ഇടിച്ചാണ് മരണം സംപവിച്ചത്‌ .  സഹോദരങ്ങള്‍ :നവാസ് ,നവാര്‍ .ശിഫാന .

Saturday 24 March 2012

കരിക്കണ്ടി മീത്തല്‍ കുഞ്ഞോയി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കരിക്കണ്ടി മീത്തല്‍ കുഞ്ഞോയി നിര്യാതനായി (75 ),ഭാര്യ :ആമിന,മക്കള്‍ :ഫാത്തിമ ,സൈദ്‌ ,കദീജ ,റംല മറിയ, മരുമക്കള്‍ :അബൂബക്കര്‍ കുറ്റിക്കടവ്,സലിം കല്ലേരി,നാസര്‍ ചെറൂപ്പ ,സക്കീന

പശുക്കള്‍ക്കുള്ള ആരോഗ്യ സംരക്ഷണം നടപ്പാക്കി

പശുക്കള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി കിറ്റു വിതരണം  ഞ്ചായത്തു പ്രസി :  അസ്മാബി നിര്‍വഹിക്കുന്നു 
കുറ്റിക്കാട്ടൂര്‍ : 2011 -2012 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി  പെരുവയല്‍ പഞ്ചായത്തില്‍ പശുക്കള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കി.പദ്ധതിയുടെ ഉത്ഘാടനം ഞ്ചായത്തു പ്രസി :  അസ്മാബി നിര്‍വഹിച്ചു .പഞ്ചായത്തിലെ 321 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും .പശുക്കള്‍ക്കുള്ള മരുന്നുകള്‍ ധാതു മിശ്രിതം എന്നിവ അടങ്ങിയ കിറ്റു കളാണ് നല്‍കിയത്  ചടങ്ങില്‍ സി എം സദാ ശിവന്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു .ഡോക്ടര്‍ .കെ കെ അക്ബര്‍ ബോധ വല്കരണ ക്ലാസ്സെടുത്തു .

Friday 23 March 2012

വരള്‍ച്ച: പദ്ധതികള്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണം

കുറ്റിക്കാട്ടൂര്‍    വരള്‍ച്ച നേരിടുന്നതിന് മുന്നോടിയായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തുകളില്‍ നിലവിലുള്ള ജലസ്രോതസ്സുകളില്‍ നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് രണ്ടാഴ്ചക്കകം പദ്ധതികള്‍   സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.പി രമാദേവി അറിയിച്ചു. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  വരള്‍ച്ചാ ദുരിതങ്ങള്‍ നേരിടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു.
കുടിവെളള പദ്ധതികളുടെ വൈദ്യുതിബന്ധം ഒരു കാരണവശാലും വിച്ഛേദിക്കരുതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഉപയോഗ യോഗ്യമല്ലാതായ കുഴല്‍കിണറുകള്‍, പൊതുകിണറുകള്‍, കുളങ്ങള്‍ എന്നിവ നന്നാക്കുക, ടാങ്കുകളിലെയും പൊതുകുളങ്ങളിലെയും ചെളി നീക്കം ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുക. ശുദ്ധജല വിതരണ പദ്ധതി പ്രകാരമുള്ള പൈപ്പുകളില്‍നിന്ന് ഹോട്ടലുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി വെള്ളം ഊറ്റിയെടുക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി.വി. കുഞ്ഞികൃഷ്ണന്‍, വി.ഡി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ്സ്് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ജില്ലാ പ്രസിഡന്‍റ് നൊച്ചാട് കുഞ്ഞബ്ദുള്ള, സെക്രട്ടറി ബിജു താന്നിക്കാകുഴി, ഡെപ്യൂട്ടി കലക്ടര്‍ കെ. പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.

നാടിന്റെ ഹ്രദയം തൊട്ടു തിരച്ചു പോകുന്ന കളക്ടര്‍ക്ക് കനിവിന്റെ 'യാത്രയയപ്പ്

മെഡിക്കല്‍ കോളേജ് കനിവ് ' വ്യയാഴ്ച വൈകീട്ട് കലക്ടര്‍ ക്ക്  നല്‍കിയ യാത്രയയപ്പു   യോ ഗത്തില്‍ പി ബി സലിം സംസാരിക്കുന്നു
കുറ്റിക്കാട്ടൂര്‍ :കോഴിക്കോടിന്റെ ജനകീയനായ കലക്ടര്‍ പി ബി സലീമിനു ബന്ഗാളിലെക്കുള്ള തിരിച്ചു പോക്ക് ജനങ്ങളുടെ സ്നേഹ വായ്പ്പുകളുടെ  യാത്ര മൊഴികള്‍ ക്കിടയില്‍ നിന്ന് .ചുമതലയില്‍  നിന്ന് ഒഴിഞ്ഞന്കിലും യാത്രയയപ്പ് യോഗങ്ങളുടെ തിരന്ക്കിലാണ് പി ബി സലിം . മെഡിക്കല്‍ കോളേജ് കനിവ് ' വ്യയാഴ്ച വൈകീട്ട് കലക്ടര്‍ ക്ക്  നല്‍കിയ യാത്രയയപ്പു   യോ ഗത്തില്‍ കനിവ് രക്ഷാധികാരി ടി ആരിഫലി ഉപഹാരം സമര്‍പ്പിച്ചു .    കനിവ് വനിതാ വിങ്ങിന്റെ ഉപഹാരം സുഹറ ചോലക്കള്‍ പത്നി ഫാത്തിമ സലീമിനു നല്‍കി .ചടങ്ങില്‍ കനിവ് ജില്ല പ്രസി :ഖാലിദ്‌ മൂസ നദവി അദ്ധ്യക്ഷ നായിരുന്നു .കലക്ടര്‍ പി ബി സലിം സംസാരിച്ചു. മൂസകോയ കണ്ണന്‍ കടവ്  സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു .

Wednesday 21 March 2012

പെട്ടിപ്പാലം: സോളിഡാരിറ്റി പ്രതിഷേധിച്ചു

സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകട നം
അതിജീവനത്തിനായി തലശ്ശേരി പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ അധികാരത്തിന്‍െറ തിണ്ണബലത്തില്‍ അടിച്ചമര്‍ത്താമെന്ന വ്യാമോഹം നടക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വളര്‍ന്നുവരുന്ന ജനകീയ സമരങ്ങളെയെല്ലാം ചോരയില്‍ മുക്കിക്കൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജില്ലാ സെക്രട്ടറി എം.എ. ഖയ്യും, ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എം. അബൂബക്കര്‍, യൂസുഫ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, ജമീല പുതിയങ്ങാടി, നബീല്‍ ശിവപുരം എന്നിവര്‍ നേതൃത്വം നല്‍കി.

Monday 19 March 2012

വെല്‍ഫയര്‍ പാര്‍ടി കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച്‌ 30 നു കുന്നമംഗലത്ത്

കുറ്റിക്കാട്ടൂര്‍ :വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യയുടെ കുന്നമംഗലം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം മാര്‍ച്ച്‌ 30 നു കുന്നമംഗലത്ത് നടക്കുമെന്ന് മണ്ഡലം സ്വാഗത സംഘം ചെയര്‍മാന്‍ ജോന്സണ്‍ നെല്ലിക്കുന്ന് അറിയിച്ചു .വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന ഉപാദ്ധ്യകഷ് പ്രേമ പിഷാരടി ഉത്ഘാടനം ചെയ്യും .ഡോക്ടര്‍ ശ്രാന്ഗ്തരന്‍ .ജില്ല പ്രസി : പി സി. ഭാസ്കരന്‍ .ജില്ല സെക്രടറി പി കെ അബ്ദുറഹ്മാന്‍ ,മായന്‍ നെരോത് ,രാജന്‍ നരയം കുളം .ശബീബ ടീച്ചര്‍ .ജോന്സണ്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും .രാവിലെ നടക്കുന്ന മണ്ഡലം കണ്‍വന്ഷനില്‍ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കും .2011 ഏപ്രില്‍ 18 നു ഡല്‍ഹിയില്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും ആക്ടി വിസ്ടുകളുടെയും യോഗത്തില്‍ വെച്ചാണ്‌ വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യ പിറന്നത്‌.ക്ഷേമ രാഷ്ട്ര വും സാമൂഹ്യ നീതിയും ലക്‌ഷ്യം വെക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ടി മുന്‍പോട്ടു വെക്കുന്നതെന്ന് ബന്ദ്ധപെട്ടവര്‍ പറഞ്ഞു

പി.ബി. സലീമിന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ്

കോഴിക്കോട്: സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീമിന്  സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം വ്യത്യസ്ത വേദികളില്‍ സംഘടിപ്പിച്ച കോഴിക്കോട്ടെ ഈദ്ഗാഹുകള്‍ ഡോ.  പി.ബി. സലീമിന്‍െറ മുന്‍കൈയോടെയായിരുന്നു ഒരു വേദിയില്‍ കൊണ്ടുവന്നത്.
പ്രസിഡന്‍റ് പി.എം. മുസമ്മില്‍ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. പി.കെ. അഹമ്മദ്, ഡോ. പി.സി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
തോട്ടത്തില്‍ റഷീദ്, മുഹമ്മദ് കോയ പാലാഴി, ഐ.വി. മുസ്തഫ, അബൂബക്കര്‍ മാസ്റ്റര്‍ മലാപ്പറമ്പ്, അബ്ദുല്‍ മജീദ്, അഹമ്മദ് കോയ, അബ്ദുല്‍ കരീം, അശ്റഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday 17 March 2012

മെമ്മോക്കു പുല്ലു വില ! കുറ്റിക്കാട്ടൂര്‍ വില്ലേജിനു കീഴില്‍ വയല്‍ നികത്തല്‍ വ്യാപകം .

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഓഫീസിന്റെ മൂക്കിനു താഴെ  തണ്ണീര്‍ തടവും വയലും വ്യാപകമായി നികതിയിട്ടും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല .പൊതു ജനങ്ങളില്‍ നിന്നും പരാതി കിട്ടുമ്പോള്‍ മാത്രം മണ്ണ്  അടിക്കല്‍  നിര്‍ത്തി വെക്കാന്‍ മെമ്മോ കൊടുത്തു വില്ലേജ് ജീവനക്കാര്‍ ഒത്തു കളിക്കുന്നതായും ആക്ഷേപം .മെമ്മോ കിട്ടിയവര്‍ തന്നെ അവധി ദിനം നോക്കി വയല്‍ നികത്തി ഇതിനെ പരിഹസിക്കുന്നു .കുറ്റിക്കാട്ടൂരിലെ നീര്‍ കെട്ടുകള്‍ മിക്കതും മണ്ണിട്ട്‌ നികത്തി കഴിഞ്ഞു .ബീ ലൈന്‍ സ്കൂളിന്റെ അടുത്തുള്ള ഏക്കര്‍ കണക്കിന് വയല്‍ നികത്തിയവയില്‍ പെടും .മാമ്പുഴയുടെ തീരമായ പേര്യ യിലും ദേശാടന പക്ഷികള്‍ താവളമാക്കിയ പറക്കോട്ടു താഴം നൂഞ്ഞിയിലും നികത്തല്‍ പൂര്‍ണമായി .2008 ലെ തണ്ണീര്‍ തട .വയല്‍ നികത്തല്‍ സംരക്ഷണ നിയമ പ്രകാരം വയല്‍ നികത്തുന്നവര്‍ക്ക്‌ 2  ലക്ഷം രൂപ പിഴയും ഒരു വര്ഷം വരെ തടവും ലഭിക്കും .എന്നിട്ടും കേരളത്തില്‍ ഈ നിയമം ഇത് വരെ ആരെയും പിടി കൂടിയിട്ടില്ല .രാഷ്ട്രീയ ബൂ മാഫിയ ബന്ധം കാരണമാണ് ഈ നിയമം ഏട്ടില്‍ തന്നെ കിടക്കുന്നത് .നിയമത്തിനെതിരെ രംഗത്ത് വന്നവര്‍  തരിശായ വയല്‍ സംരക്ഷിക്കാനും പദ്ധതി കൊണ്ട്  വരണമെന്നാണ് ആവശ്യ പെടുന്നത് .ഏതായാലും വയല്‍ നികത്തുംപോള്‍ പ്രദേശത്തെ കുന്നുകള്‍ മുഴുവന്‍ അപ്രത്ത്യക്ഷ മാവുകയാണ് .ഇത് പരിസ്ഥിതി ആഘാതത്തിനു ആക്കം കൂട്ടും .

Thursday 15 March 2012

ആര്ത്തിയുടെ കയ്യേറ്റം ; ജല സ്രോദസ്സുകള്‍ വറ്റുന്നു, ജീവജാലങ്ങള്‍ ദുരന്ത മുഖത്ത് !

അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടു ന്നു
കുറ്റിക്കാട്ടൂര്‍ മാമ്പുഴയിലേക്ക് എത്തുന്ന തോട് വറ്റി വരണ്ടപ്പോള്‍ അവസാനത്തെ അത്താഴം കണ്ടെത്തുന്ന കൊക്കുകള്‍
കുറ്റിക്കാട്ടൂര്‍ :  അവസാനത്തെ വയലും മണ്ണ് കൊണ്ട് മൂടുമ്പോള്‍ കിണറിലെ അവസാനിക്കാത്ത നീരുറവകള്‍ പിന്‍വാങ്ങി തുടങ്ങി. വയലും തണ്ണീര്‍ തടവും നികത്തി  ഭൂമിക്കു പൊന്‍ വില ചാര്‍ത്തിയവര്‍ക്ക് അധികാരികള്‍ ഒത്താശ ചെയ്തപ്പോള്‍ നാടിലെ ജല സ്രോദസ്സുകള്‍വറ്റി .നെല്‍ വയലുകളും നീര്‍ കെട്ടുകളും വ്യാപകമായി നികത്തുന്ന പെരുവയല്‍ പഞ്ചായത്തില്‍ കുടി വെള്ള ക്ഷാമം രൂക്ഷമാവുകയാണ് .കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്വു വിഭാകം ഇട പെട്ട്  തടഞ്ഞ പ്രദേശങ്ങളിലും ഇപ്പോള്‍ പൂര്‍ണമായും മണ്ണിട്ട്‌ നികത്തി .ഇതില്‍  എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒറ്റകെട്ടാണ് എന്നതാണ് ജനത്തിനെ കുഴക്കുന്നത് .കുറ്റിക്കാട്ടൂര്‍ മാമ്പുഴയുടെ തീരമായ പേര്യ .മാക്കിനിയാട്ടു താഴം ,കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് വയല്‍ .ആനകുഴിക്കര .തുടങ്ങിയ പ്രദേശങ്ങളിലെ  ഏക്കര്‍ കണക്കിന് വയല്‍ നികത്തി കഴിഞ്ഞു .ഇതില്‍ ബൂ മാഫിയകള്‍ക്കും വലിയ പങ്കുണ്ട് .ഒരിക്കലും വറ്റാത്ത കുറ്റിക്കാട്ടൂര്‍ യതീം ഖാനയിലെ  കിണര്‍ വെള്ളം താഴ്ന്നു .അടുത്ത പ്രദേശങ്ങളിലെ കിണറുകളും വറ്റിയിട്ടുണ്ട് .മാമ്പുഴയിലെ വെള്ളവും വലിയ തോതില്‍ കുറഞ്ഞു .ഈ പുഴയില്‍ വെള്ളം കുറഞ്ഞാല്‍ കിണറുകളില്‍ പെട്ടെന്ന് വെള്ളം വറ്റും.മാത്രമല്ല അടുത്ത വര്‍ഷ കാലത്തോടെ  കുറ്റിക്കാട്ടൂര്‍ ടൌണ്‍ വെള്ളതിനടിയിലാവും .മുഴുവന്‍ വയലും  മണ്ണിട്ട്‌ നികത്തിയത് കൊണ്ട് വെള്ളം മാമ്പുഴയിലേക്ക് ഒഴിഞ്ഞു പോകാതെ ടൌണിലേക്ക് ഒഴുകാനാണ് സാധ്യത .ഇപ്പോള്‍ വയല്‍ അരികിലുടെയുള്ള തോടുകള്‍ വറ്റികഴിഞ്ഞു.ദേശാടന  പക്ഷികള്‍ കൊടും വേനലിലും എത്താറുണ്ടായിരുന്ന പാറക്കോട്താഴം  തണ്ണീര്‍ തടം നികത്തിയത് കാരണം ഇപ്പോള്‍ കൊറ്റികള്‍ പോലും ഈ വഴി വരുന്നില്ല .പ്രകൃതിയുടെ മേലുള്ള കയ്യേറ്റം ജീവി വര്‍ഗ്ഗത്തിന്റെ നില നില്‍പ്പ് പോലും അപകടതിലാക്കുന്നതിന്റെ സൂചനകള്‍ അധികാരി വര്‍ഗ്ഗവും ജനങ്ങളും തിരിച്ചരിഞ്ഞില്ലങ്കില്‍ പൊന്‍ വിലയുള്ള ഭൂമി ആര്‍ക്കും വേണ്ടി വരില്ല .

Monday 12 March 2012

ബസ്സില്‍ നിന്നും തെറിച് വീണു പരിക്കേറ്റ ഗോശാലികുന്നുമ്മല്‍ മുഹമ്മദ്‌ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറുമ്പോള്‍ ചവിട്ടു പടിയില്‍ നിന്നും തെറിച്ചു  വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗോശാലികുന്നുമ്മല്‍  മുഹമ്മദ്‌ (71 )  നിര്യാതനായി.പാളയം പച്ചകറി മാര്‍ക്കറ്റില്‍ ചുമട്ടു തൊഴിലാളിയായിരുന്നു  ഭാര്യ :ശാഹിദ,മക്കള്‍ :മറിയംബി ,സലിം ,മുംതാസ് ,ഫാതിമബി ,സുനോഫിയ ,മരുമക്കള്‍ :നൌഷാദ് .മൂസ്സ കുട്ടി. അബ്ദുല്‍ സര്‍ദാര്‍ ,ബുഷ്ര.

ഇസലാമിന്റെ സാമൂഹ്യ ഉണര്‍വുകളെ തകര്‍ക്കാനാണ് പൌരോഹിത്യം കേശ പ്രചരണം നടത്തുന്നത്

ജമാഅത്തെ ഇസ്‌ലാമി കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച തിരു കേശ വിവാദവും രാഷ്ട്രീയ ഇടപെടലും എന്ന വിഷയത്തില്‍  സ്വദര്ദ്ധീന്‍ സംസാരിക്കുന്നു.
കുറ്റിക്കാട്ടൂര്‍ :ലോകത്ത് നടക്കുന്ന  വിമോചന പോരാട്ടങ്ങളെ തകര്‍ക്കാനും ഇസലാമിന്റെ സാമൂഹ്യ പ്രസക്തിയെ അവമാതിക്കാനും വേണ്ടിയാണ് പ്രവാചകന്റെ പേരില്‍ തിരുകേശ പ്രചാരണവുമായി പൌരോഹിത്യം രംഗത്ത് വന്നതെന്ന് പ്രബോധനം സഹ പത്രാധിപനും എഴുത്തുകാരനുമായ സദര്ദ്ധീന്‍  വാഴക്കാട് പറഞ്ഞു .ജമാഅത്തെ ഇസ്‌ലാമി കുറ്റിക്കാട്ടൂര്‍ സംഘടിപ്പിച്ച തിരു കേശ വിവാദവും രാഷ്ട്രീയ ഇടപെടലും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചകന്‍ ജനങ്ങളുടെ യിടയില്‍ ജീവിച്ചു കൊണ്ടാണ് അവരുടെ പ്രശ്നങ്ങള്‍  പരിഹരിച്ചത് .വിമോചകനായ പ്രവാചകനെയാണ്  ലോകത്തിനു പരിചയപെടുത്തെണ്ടത്.നബിയുടെ കാലത്തും അതിനു ശേഷമുള്ള ഖലീഫമാരുടെ ഭര ണത്തിലും  സ്ഥാപിക്കാത്ത  ഇത്തരം മുടി പ്രധിഷ്ടകള്‍ മുസ്ലിങ്ങളെ വഴി തെറ്റിക്കാനുള്ള താണ്.ഇതിനെ ചെറുത്തു തോല്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ഉണര്‍ത്തി .ചടങ്ങില്‍ യുണിറ്റ് പ്രസി:അബ്ദുള്ള ടി കെ അദ്ധ്യക്ഷനായിരുന്നു .ടി എം ശരീഫ് സ്വാഗതവും സിദ്ധിക്ക് പറക്കൊളില്‍ നന്ദിയും പറഞ്ഞു .

Saturday 10 March 2012

തളര്‍ന്ന ജീവിതങ്ങള്‍ക്ക് താങ്ങായി തൊഴില്‍പരിശീലന ക്യാമ്പ്-രഞ്ജിത്ത് മാവൂര്‍

പാലി യെറ്റിവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കല്ലേരിയില്‍ നടക്കുന്ന കുട നിര്‍മാണ   കേമ്പില്‍ നിന്ന്
കുറ്റിക്കാട്ടൂര്‍ : ഒരു നിമിഷത്തെ അശ്രദ്ധ ജീവിതസ്വപ്നങ്ങളെ തകര്‍ത്തെങ്കിലും വീട്ടില്‍ ഒതുങ്ങിക്കഴിയാനല്ല അവരുടെ തീരുമാനം. ജീവിതത്തിന് താങ്ങാവാന്‍ കൈനീട്ടിയവര്‍ക്ക് മുമ്പിലേക്ക് അവര്‍ ഇറങ്ങിയെത്തി.  അങ്ങനെയാണ് നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളര്‍ന്ന രോഗികള്‍ക്കുള്ള നാലുദിവസത്തെ തൊഴില്‍പരിശീലന ക്യാമ്പില്‍ അവരെത്തിയത്.
പൂവാട്ടുപറമ്പ് പാലിയേറ്റിവ് കെയറാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കല്ലേരിയിലെ ആശ്രയ സെന്‍ററില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ഫാറൂഖ് കോളജ്, ബേപ്പൂര്‍, കോഴിക്കോട് സിറ്റി, മെഡിക്കല്‍ കോളജ്, പൂവാട്ടുപറമ്പ് തുടങ്ങിയ പാലിയേറ്റിവ് കെയറുകള്‍ക്ക് കീഴില്‍നിന്നുള്ള 16 രോഗികളാണ് പരിശീലനം നേടുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ തളര്‍ന്ന രോഗികള്‍ക്ക് കുടനിര്‍മാണം, സോപ്പ്, സോപ്പ് പൊടി, സ്ക്രീന്‍ പ്രിന്‍റിങ്, മെഴുകുതിരി നിര്‍മാണം തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്.
ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പിന്‍െറ സഹായത്തോടെ സ്വന്തം വീടുകളില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റ് നല്‍കും. അതോടൊപ്പം  ആത്മവിശ്വാസം വളര്‍ത്തി സ്വയംപര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പിലുണ്ട്. നേരത്തേ പരിശീലനം ലഭിച്ച രോഗികളും  മറ്റു വിദഗ്ധരുമാണ് പരിശീലനം നല്‍കുന്നത്.

Wednesday 7 March 2012

പാര്‍ടി കോണ്ഗ്രസ് ചരിത്ര സംഭവമാകട്ടെ !.ജനത്തിന്റെ നടപ്പാത അവര്‍ക്ക് നല്‍കൂ .

തിരക്കേറിയ മെഡിക്കല്‍ കോളേജ് കോവൂര്‍ വളവില്‍ സ്ഥാപിച്ച വഴി മുടക്കിയായ പാര്‍ടി കോണ്ഗ്രസ് ബോര്‍ഡ്‌ 
കുറ്റിക്കാട്ടൂര്‍ :സി പി എം പാര്‍ടി കോണ്ഗ്രസ്സിന്റെ പ്രചരണം ശക്തമാകുമ്പോള്‍ കോഴിക്കോടിനു വര്ണ ബോര്‍ഡുകളും ചരിത്ര കുറിപ്പുകളും മാത്രമല്ല ലഭിക്കുന്നത്.വഴി മുടക്കിയുള്ള നേതാക്കളുടെയും രക്ത സാക്ഷികളുടെയും ഫ്ലെക്സ് ബോര്‍ഡുകളും കവലകളില്‍  ഇടം പിടിച്ചിട്ടുണ്ട് .റോഡിലെ അപകട സ്ഥലങ്ങളില്‍ സ്ഥാപിച്ച ഈ ബോര്‍ഡുകള്‍ പൊതു ജന രോഷം ക്ഷണിച്ചു വരുത്തുന്നത് പാര്‍ട്ടിക്കാര്‍ അറിയാതിരിക്കില്ല . പാര്‍ട്ടിയിലെ അടിച്ചു പോളിക്കാര്‍ വെക്കുന്ന ബോര്‍ഡുകള്‍ റോഡിലായാലും പൊതു ജനത്തിന് നടക്കാനുള്ള വഴിയിലായാലും പാര്‍ട്ടിക്ക് പേരുദോഷം വരുത്തും . തിരക്കേറിയ മെഡിക്കല്‍ കോളേജ് കോവൂര്‍ വളവില്‍റോഡ്‌ ഒഴിച്ചുള്ള ഭാഗം  നേതാക്കളും രക്ത സാക്ഷികളും നിറഞ്ഞു നില്‍ക്കുന്ന 24 അടി നീളത്തില്‍ ബോര്‍ഡ്‌ വഴി മുടക്കിയിരിക്കയാണ്. പൊതു ജനം റോഡില്‍ കയറിയാണ് നടക്കുന്നത് .മാത്രമല്ല  വാഹനങ്ങള്‍  റോഡരികിലേക്ക്  ഇറക്കി നിര്‍ത്താന്‍ ഇവിടെ സ്ഥലമില്ല.അപകട മേഖലയി കയ്യേറി പാര്‍ടി പരസ്യം  വെച്ചത് നിയമവിരുദ്ധമാണെന്ന് പറയേണ്ടത് കോര്‍പറേഷനാണ് അതും പാര്‍ട്ടിയുടെ താവുംപോള്‍ ജനം സഹിക്കുക തന്നെ.

Tuesday 6 March 2012

സ്കൂള്‍ ബാത്ത് റൂമില്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം,പ്രതിയെ കണ്ടെത്തിയില്ല .

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ:ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ബാത്ത് റൂമില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല  .കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട സമയത്ത് ബാത്‌റൂമില്‍ പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കൈക്ക് കടന്നു പിടിചു വലിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചത് . നേരത്തെ ബാത്ത് റൂമിനകത്തു കയറി  ഒളിച്ചിരുന്ന അക്രമി വിദ്യാര്‍ത്ഥിനി  വാതില്‍ തുറന്നു അകത്തു കയറുമ്പോഴാണ് പീഡനത്തിനു ശ്രമിച്ചത് .പേടിച്ചു നില വിളിച്ച കുട്ടി കുതറി ഓടി യത് കൊണ്ട് രക്ഷ പെട്ടു.ഇതിനിടയില്‍ കുട്ടിയുടെ കൈക്ക് പിടിവലിക്കിടയില്‍ പരിക്കേറ്റു . പ്രശ്നം അറിഞ്ഞിട്ടും  അദ്ധ്യാപകര്‍ വേണ്ടത്ര ജാഗ്രത പുലര്തിയില്ലന്നു ആക്ഷേപമുണ്ട് .മാത്രമല്ല പോലീസില്‍ കുട്ടിയുടെ പിതാവ് പരാതി കൊടുത്തതിനു ശേഷമാണ് അന്വേഷണം ആരമ്പിച്ചത്.സ്കൂള്‍ ബാത്രൂം വേണ്ടത്ര സുരക്ഷിതമല്ല .സ്കൂളില്‍ നിന്നും അകലത്തിലാണ് ഇത്.അത് കൊണ്ട് തന്നെ അക്രമികള്‍ ഇവിടെ കയറിയാല്‍ സ്കൂളിലുള്ളവര്‍ അറിയില്ല .
 മദ്യ മയക്കു മരുന്ന് സംഘങ്ങളുടെ വിഹാര രംഗമായ തട പറമ്പില്‍ സാമൂഹ്യ ദ്രോഹികളുടെ അഴ്ഞാട്ടമാണ് .സഞ്ചരിക്കുന്ന വിദേശ മദ്യ വില്പന നടത്തുന്ന സംഘങ്ങള്‍ താവളം കണ്ടെത്തിയിട്ടും ഇതിനെതിരെ വേണ്ടത്ര ജാഗ്രത ബന്ധപെട്ടവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല .സ്കൂളിലേക്കുള്ള ഇട വഴികള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് .രാത്രിയായാല്‍ സ്കൂളിനടുത്തുള്ള കശുവണ്ടി തോട്ടം കേന്ദ്രീകരിച്ചാണ്  മദ്യപന്മാര്‍ തമ്പടിക്കുന്നത്‌ .മെഡിക്കല്‍ കോളേജ് പോലിസ് കേസെടുത്തു അന്യേഷിക്കുന്നു .

Monday 5 March 2012

പേരാമ്പ്രയില്‍ സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം, പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പരിക്കേറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഷ്‌റഫ്‌ വെള്ളി പറമ്പ, ജലീല്‍ ഉള്ള്യേരി(താഴെ )
ഞായറാഴ്ച സോളി ഡാരിറ്റി നടത്തിയ പൊതുയോഗം മുസ്ലിം ലീഗ് കയ്യേറി യതിനെതിരെ ഇന്ന്   4 മണിക്ക്   പേരാമ്പ്രയില്‍ സങ്കടിപ്പിച്ച സോളി ഡാരിറ്റിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വീണ്ടും ലീഗ് ഗുണ്ട വിളയാട്ടം.പ്രകടനത്തിന് നേരെ  ലീഗുകാര്‍    അക്രമം അഴിച്ചു വിടുകയായിരുന്നു .ഇവര്‍ നടത്തിയ കല്ലേറില്‍ പത്തിലേറെ സോളി ഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു .ഇതില്‍ പോലീസ് നോക്കി നില്‍ക്കെയാണ് പ്രകടനക്കാര്‍ക്കു  നേരെ ലീഗുകാര്‍ കല്ലെറിഞ്ഞത് .അക്രമികളെ തുരത്തുന്നതിനു പകരം   പ്രകടനക്കാരെ വിരട്ടാനാണ് പോലീസ് ശ്രമിച്ചത് .ഇന്നലെ പൊതു യോഗം നടന്നു കൊണ്ടിരിക്കെ സ്റ്റേജ് കയ്യേറുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ന് പ്രകടനം നടത്തിയത് . സാരമായി  പരിക്കേറ്റ ബി എം എസ് പ്രവര്‍ത്തകനായ കല്ലോട് ബിജിലെഷ് .അഷ്‌റഫ്‌ വെള്ളി പറമ്പ .ഷമീര്‍ .ജലീല്‍ ഉള്ള്യേരി .ലുഖ്മാന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്.ഇതില്‍ ഓട്ടോ ഡ്രൈവറായ  ബിജിലെഷിനു വാഹനം ഓടിക്കുംപോഴാ ണ് ഏറു കിട്ടിയത്.  ഞായറാഴ്ച നടന്ന അക്രമത്തില്‍  പ്രതിഷേധിച്ചാണ് ഇന്ന് പരിപാടി സംഘടിപ്പിച്ചത് .പരിക്കേറ്റവരെ പി മോഹനന്‍ എം എല്‍ എ .മുന്‍ ജില്ല പഞ്ചായത്ത്  പ്രസിഡണ്ട് കുഞ്ഞമ്മത് മാസ്ടര്‍ വെല്‍ഫയര്‍ പാര്‍ടിജില്ല പ്രസിഡണ്ട് പി സി ഭാസ്കരന്‍  സെക്രടറി പി കെ അബ്ദുറഹ്മാന്‍ .സോളി ഡാ രി റ്റി ജില്ല പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ .മുഹമ്മദ്‌ വേളം തുടങ്ങി യ നേതാക്കള്‍ സന്ദര്‍ശിച്ചു അക്രമികള്‍ക്ക് കൂട്ട് നിന്ന  പോലീസ് നടപടിക്കും ലീഗ് ഗുണ്ട വിളയാട്ടത്തിനും എതിരെ ശക്തമായി പ്രതി ഷേധിക്കാന്‍ നേത്രതം ആഹ്വാനം ചെയ്തു .

ടോര്‍ച്ചടിച്ച് വാഹനപരിശോധന: സ്കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍പെട്ടു

പന്തീരാങ്കാവ്: ടോര്‍ച്ചടിച്ച് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടയില്‍ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെട്ടു. ഒളവണ്ണ  ശ്രീനിവാസില്‍ സുരേഷാണ് (26) ഞായറാഴ്ച രാത്രി 10 മണിയോടെ അപകടത്തില്‍പെട്ടത്. കുന്നത്തുപാലത്ത് വാഹനപരിശോധന നടത്തുന്ന ഫൈ്ളയിങ്സ്ക്വാഡ് മുന്നിലുള്ള ബൈക്കുകാരനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പൊലീസിന്റെ ടോര്‍ച്ചടിയില്‍ നിയന്ത്രണം വിട്ട് പിന്നിലെത്തിയ സുരേഷിന്റെ സ്കൂട്ടര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ മുങ്ങാനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാരെ രോഷാകുലരാക്കി.
 തുടര്‍ന്ന് പൊലീസ് ജീപ്പില്‍തന്നെ പരിക്കേറ്റ യുവാവിനെ മെഡിക്കല്‍കോളജിലെത്തിച്ചു. ഇതിനിടയില്‍ പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അല്‍പസമയം റോഡ് തടഞ്ഞു.
വന്‍പൊലീസ് സന്നാഹമെത്തിയതോടെയാണ് പ്രതിഷേധമവസാനിപ്പിച്ചത്.
എന്നാല്‍, പൊലീസ് ജീപ്പിന്റെ 50 മീറ്ററിനപ്പുറമാണ് അപകടം നടന്നതെന്നും യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യാത്രക്കാരന്റെ പരിക്ക് ഗുരുതരമല്

Friday 2 March 2012

കോഴിക്കോടിന്റെ ഓര്‍മകളില്‍ താന്‍സന് സംഗീതാര്‍ച്ചന

ഖയാല്‍സ് ഓഫ് കാലിക്കറ്റ്‌ നടത്തിയ സംഗീത സമാരോഹ് 'ഡോ:ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യുന്നു .വേദിയില്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, ഡോക്ടര്‍  ബാബ്ജന്‍, വിനീഷ് വിദ്യാധരന്‍, അനില്‍ ദാസ് എന്നിവരെ കാണാം 
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവും അക്ബര്‍ ചക്രവര്‍ത്തിയുടെ  രാജ സദസ്സില്‍ രാഗങ്ങളുടെ 'മിയാനുമായ ' താന്‍സനെ നഗരം ഓര്‍മിച്ചു .പന്ത്രണ്ടു രാഗങ്ങള്‍ക്ക് ജന്മം നല്‍കിയ താന്‍സന്‍ മേഘ മല്‍ഹാര്‍ രാഗതിലൂടെ  മഴ പെയ്യിച്ചു എന്നാണ് ചരിത്രം .ഭക്തിയുടെ ഈണങ്ങളില്‍ സംസ്കാരങ്ങളുടെ യാത്രയായിരുന്നു താന്‍സന്‍ സംഗീതം .കോഴിക്കോടിന്റെ ഓര്‍മകളിലേക്ക് താന്‍സനെ കൊണ്ട് വന്നത് ഖയാല്‍സ്  ഓഫ് കോഴിക്കോടാണ്.ഓര്‍മകളുടെ ഉത്ഘാടനം എഴുത്തുകാരി ഡോക്ടര്‍ ഖദീജ മുംതാസ് നിര്‍വഹിച്ചു .വിനീഷ് വിദ്യാധരന്‍ അദ്ധ്യക്ഷനായിരുന്നു .ഓര്മ പ്രഭാഷണം എം ഡി മാധവന്‍ നിര്‍വഹിച്ചു .എസ എ .അബൂബക്കര്‍ .ഡോക്ടര്‍  ബാബ്ജന്‍ .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .മുഹമ്മദ്‌ കോയ പള്ളി ക്കണ്ടി സ്വാഗതവും ജോന്സന്‍ നന്ദിയും പറഞ്ഞു .കോഴിക്കോടിന്റെ ഗസല്‍ ഗായകന്‍ അനില്‍ ദാസ്  അവതരിപ്പിച്ച താന്‍സന്‍ രാഗത്തിന്റെ ഗസല്‍ മഹഫില്‍ നടന്നു .

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു

മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കുന്നു
മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു .മാമ്പുഴ ഭാര വാഹികള്‍ ഒപ്പം
കുറ്റിക്കാട്ടൂര്‍: മാമ്പുഴ നവീകരണത്തിന് പദ്ധതി തയാറാക്കാന്‍ ജലവിഭവവകുപ്പ് ഒരുങ്ങുന്നു. സര്‍വേ നടന്നുകൊണ്ടിരിക്കുന്ന മാമ്പുഴക്ക് പദ്ധതിരേഖ തയാറാക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
മാമ്പുഴ സംരക്ഷണ സമിതി ജനപ്രതിനിധികള്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ ഇതിനുള്ള നപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പദ്ധതി തയാറാക്കാന്‍ മന്ത്രി പി.ജെ. ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ മാമ്പുഴ പദ്ധതിക്കുള്ള രേഖകള്‍ തയാറാക്കുന്നത്. ജനുവരി 17ന്  ആരംഭിച്ച സമാന സര്‍വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നവീകരണ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് ഇതിന് നേതൃത്വം നല്‍കുന്ന അസി. എക്സി. എന്‍ജിനീയര്‍ അബ്ദുല്‍റസാഖ് പറഞ്ഞു. ഇതിനിടെ സര്‍വേ നടപടികള്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സര്‍വേ പാതിവഴിയില്‍ മുടങ്ങിയതില്‍ പരക്കെ അമര്‍ഷമുണ്ട്. പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ പഞ്ചായത്തുകള്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ സഹായം നല്‍കിയിട്ടും റവന്യൂ വിഭാഗം വേണ്ടത്ര താല്‍പര്യം കാണിക്കാത്തതാണ് സര്‍വേ മുടങ്ങാന്‍ കാരണം.
ദിവസവും സര്‍വേ നടപടികള്‍ തുടര്‍ന്നാല്‍ മാത്രമേ ജൂണിനു മുമ്പ് സര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ആഴ്ചയില്‍ മൂന്നു ദിവസമായി ചുരുങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്. ഇത് മാമ്പുഴയുടെ വികസനപദ്ധതിയെ സാരമായി ബാധിക്കും. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. ആനന്ദന്‍, പി. കോയ, കെ.പി. അബ്ദുല്ലത്തീഫ്, ടി.കെ.എ. അസീസ് എന്നിവര്‍ ചര്‍ച്ച നടത്തി

Thursday 1 March 2012

വില്ലേജ് ഓഫീസര്‍ക്ക് വിരമിക്കല്‍ വിശ്രമം! കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ജനസേവനം നല്‍കാന്‍ നാഥനില്ല, ജനം വലയുന്നു.

കുറ്റിക്കാട്ടൂര്‍ :വില്ലേജ് ഓഫീസര്‍ വിരമിക്കല്‍ വിശ്രമത്തിന് പോയപ്പോള്‍ പൊതു ജനത്തിന് സര്ടിഫിക്കറ്റുകള്‍ വേണ്ടെന്നു അധികാരികള്‍ .കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ മാര്‍ച്ചില്‍ വിരമിക്കുന്ന വില്ലേജ് ഓഫീസര്‍ നേരത്തെ അവധി പ്രഖ്യാപിച്ചു  പോയത് കാരണം നാടുകാര്‍ക്ക് സര്ടിഫിക്കട്ടുകള്‍ സക്ശ്ച്യപ്പെടുതി നല്‍കാന്‍ പകരക്കാരനില്ലന്നു ആക്ഷേപം .കഴിഞ്ഞ രണ്ടു ദിവസമായി വില്ലേജില്‍ വരുന്ന നാട്ടുകാരെ ഒഫീസറില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയാണ് .അടിയന്തിരമായി ലഭിക്കേണ്ട വരുമാന സര്ടിഫിക്കട്ടുകള്‍ റസിഡന്‍സ് സര്ടിഫിക്കറ്റുകള്‍ എന്നിവ സാകഷ്യ പെടുത്താന്‍ ഇപ്പോഴുള്ള സ്പെഷല്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ല .മുകളില്‍ നിന്നും ചാര്‍ജ് തന്നിട്ടില്ലന്നാണ് ഇദ്ദേഹം പറയുന്നത്.വില്ലേജ് ഓഫീസര്‍ അവധിയില്‍ പോകുമ്പോള്‍  സ്വാഭാവികമായും ചുമതല ഇദ്ദേഹത്തിനാണ് .മൂന്ന് മാസം മുന്‍പ് വില്ലേജില്‍ ഈ പ്രശനത്തില്‍ ജനം ഇളകി ഓഫീസ്  ഉപരോധിച്ചിരുന്നു .മെഡിക്കല്‍ കോളേജ് പോലീസും തഹസില്‍ ദാറും ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത് . ഇപ്പോഴുള്ള പ്രശ്നം ബന്ധപെട്ടവര്‍ അറിഞ്ഞിട്ടില്ലന്നാണ് പറയുന്നത് .രവന്വു വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കാതതാണ് ഇത്തരം പ്രശനങ്ങള്‍ക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത് .വില്ലേജ് ഓഫീസര്‍ ഇല്ലാത്ത വിവരം അറിഞ്ഞിട്ടില്ലന്നു ഡെപ്യൂട്ടി തഹസില്‍ ദാര് സേതു മാധവന്‍ പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More