കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 30 May 2016
ഹുമൻ കെയർ - ഹിറ സെൻറർ എജുകാച് സ്കൂൾ കിറ്റ് വിതരണം.
![]() |
| എജുകാച് സ്കൂൾ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിക്കുന്നു . |
.ചടങ്ങിന്റെഉത്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിച്ചു .
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .കുറ്റിക്കാട്ടൂർ സാകാത് ആൻഡ് റിലീഫ് കമ്മറ്റി പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് ,സെക്രടറി ടി പി സിദ്ധീഖ് കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ , .മുസ്തഫ മാതോട്ടംഎന്നിവർ സംസാരിച്ചു .ബാഗ് ,നോട്ബുക്ക് ,ഗണിത ബോക്സ് ,പെന്നുകൾ എന്നിവയാണ് നൽകിയത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് കൊണ്ട് ഹുമൻ കെയർ ഇത്തരം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട് .
Monday, 23 May 2016
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ അനുമോദനം.
![]() |
| പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത അവാർഡ് നല്കുന്നു |
പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത നിർവഹിച്ചു .വാർഡ് മെമ്പർ മിനി ശ്രീകുമാർ .ഹൈസ്കൂൾ പ്രധാപകൻ രാമൻനമ്പൂതിരി ,ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട്ടി എം ഷരീഫ് റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .
![]() |
| സദസ്സ് |
Thursday, 19 May 2016
റഹീമിന്റെ വിജയംവ്യക്തി വിശുദ്ധിക്ക് കിട്ടിയഅംഗീകാരം .
കുറ്റിക്കാട്ടൂർ :കുന്ദമംഗലം മണ്ഡലത്തിൽ നിന്നുംവിജയിച്ച റഹീമിന്റെ ഭൂരിപക്ഷം ഇടതു പക്ഷത്തെ പോലും അത്ഭുതപ്പെടുത്തി .കഴിഞ്ഞ തവണ 3269 വോട്ടു ഭൂരിപക്ഷത്തിന് യു സി രാമനെപരാജയപ്പെടുത്തിയ റഹീംഇക്കുറി 5000 ത്തിൽ താഴെ വോട്ടിനു വിജയിക്കുമെന്നാണ് കണക്കാക്കിയിരുന്നത് .ഫലം വന്നപ്പോൾ11205 മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷ മായി ഇത് മാറി . ഇത്ര വലിയ തിരിച്ചടി യു ഡി എഫ് കണക്കാക്കിയിരുന്നില്ല .ടി സിദ്ധീഖിനെ നിർത്തിയപ്പോൾ ന്യൂജൻവോട്ടുകൾ യു ഡി എഫ് കിട്ടുമെന്നായിരുന്നു ഈ കേന്ദ്രങ്ങൾ കണക്കു കൂട്ടിയത് .എന്നാൽ റഹീമിന്റെ സംശു ദ്ധമായ പൊതു ജീവിതത്തിനു ജനങ്ങൾ നൽകിയ അംഗീ കാരമാണ് ഭൂരിപക്ഷത്തി ലുണ്ടായ വർദ്ധന . മണ്ഡലത്തിലെ പുതുമു ഖമായി വന്നു യു .ഡി എഫി ൽ നിന്നും സീറ്റ് പിടിച്ചെടുത്ത റഹീം വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തെ മാറ്റി നിർത്തിയ വ്യക്തിയായിരുന്നു .കൊടുവള്ളിയിൽ നിന്നും ലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച റഹീമിനെ ഒതുക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും അതി ജീവിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ റഹീം ലീഗിലേക്ക് പോകും എന്ന് എഴുതിയ ലഘു ലേഖ യും പണം നൽകിയതായുള്ള ശബ്ദ രേഖയും പുറത്തു വിട്ടെങ്കിലുംജനങ്ങൾ ഇതൊക്കെ തള്ളി കളഞ്ഞു സിദ്ധീഖിനു വേണ്ടി ലീഗിലെ യുവജനങ്ങളെ മുന്നില്നിർത്തി സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുപ്പിക്കാൻ ഒരു വിഭാഗം രംഗത്ത് ഇറങ്ങിയപ്പോഴും അസംതൃപ്തർ പ്രത്യക്ഷ പ്രചരണത്തിൽ നിന്നും വിട്ടു നിന്നത് സിദ്ധീഖിന്റെ പേരിലുള്ള ആരോപണം കാരണമാണെന്ന് പറയപ്പെടുന്നു .ലീഗിന് മണ്ഡലം കിട്ടാത്തതിലുള്ള അമർഷവും ഇതിനു പിന്നിലുണ്ട് .സിദ്ധീഖിന്റെ പ്രചാരണത്തിനു മുൻപിൽ നിന്ന യു ഡി എഫ് നേതാക്കളുടെ ഇമേജും മണ്ഡലത്തിൽ വോട്ടു കിട്ടുന്നതിനു തടസ്സമായതായി പറയപ്പെടുന്നു . മാത്രമല്ല ഇടതു പക്ഷത്തിന്റെ മിഷിനറി വേണ്ടത്ര ചാലിക്കതിരുന്നിട്ടുംചലിക്കാതിരുന്നിട്ടും റഹീം നേടിയ വിജയം അദ്ദേഹത്തിനു കിട്ടിയ അന്ഗീകാരമാണ് .
കുന്ദ മംഗലം ഇടത് ശക്തി , റഹീമിന് വൻ ഭൂരിപക്ഷം .
കുറ്റിക്കാട്ടൂർ :കേരളത്തിൽ വീശിയടിച്ച ഇടതു ശക്തിയിൽ കുന്ദ മംഗലവും കരുത്തുകാട്ടി പി ടി എ റഹീം ചരിത്ര വിജയം നേടി .ഭൂരിപക്ഷം 11205 .യു . ഡി .എഫ് സ്ഥാനാർഥി ടി സിദ്ധീഖിനെയാണ് റഹീം പരാജയപ്പെടുത്തിയത്. റഹീം 77410 , സിദ്ധീഖിന് 66205 ,ബി. ജെ ,പി സ്ഥാനാർഥി സി കെ പത്മനാഭൻ 32702 . എ ന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.നോട്ടക്ക് 1148 വോട്ടു ലഭിച്ചു .കോഴിക്കോട് ജില്ലയിലെ വാശിയേറിയ മത്സരം നടന്ന ഇവിടെ ജില്ലയിലെ ഏറ്റവും ഉയർന്ന വോടിങ്മാനമാണ് രേഖപ്പെടുത്തിയത്,85.5ശതമാനം പേർ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരുന്നു .2011ലെ വോട്ടുനിലയിൽ നിന്നും നന്നായി മെച്ചപ്പെടുത്തിയത് ബി. ജെ ,പി യാണ് .കഴിഞ്ഞ തവണ സി കെ പത്മനാഭനു ലഭിച്ചത് 17123 വോട്ടായിരുന്നു .എൽ.ഡി. എഫിന് ലഭിച്ചത് 66169 ഇപ്പോൾ ഇത്
77410 വോട്ടായി ഉയർന്നു .കഴിഞ്ഞ തവണ യു .സി .രാമനു ലഭിച്ച 62900 ത്തിൽ നിന്നും ഇപ്പോൾ ടി സിദ്ധീഖിന് അധികം ലഭിച്ചത് 3305 വോട്ടുകൾ മാത്രമാണ് അതായത് ന്യൂജൻ വോട്ടുകൾ അധികവും ബി.ജെ.പി ക്കും റഹീമിനുമാണ് കിട്ടിയത് .തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് 6563 വോട്ടുകളാണ് ഭൂരിപക്ഷമുണ്ടായിരുന്നത് .
മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 17182 വോട്ടാണ് .ഇത് നേടിയത് 1965 ലെ തെരഞ്ഞെടുപ്പിൽഎസ് .എസ് .പി യിലെ വി .കുട്ടി കൃഷ്ണനാണ് .അന്ന് കോൺ ഗ്രസ്സിലെ ഇമ്പിച്ചി അഹമ്മദ് ഹാജിയെയാണ് ഇദ്ദേഹം തോൽപ്പിച്ചത് .ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷം 1987ൽ സി പി ബാലൻ വൈദ്യർക്കാണ് കിട്ടിയത്.293 വോട്ട് .
ബി. ജെ ,പിക്ക് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കാൾ 1073 വോട്ടുകളാണ് അധികം ലഭിച്ചത് .വോട്ടു കച്ചവടം എന്ന അപരാധം ബി.ജെ ,പിക്ക്ഒഴിഞ്ഞു കിട്ടി .
ഇക്കുറിതുടക്കത്തിലെ.യു. ഡി .എഫ്ൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി വിവാദംഉടലെടുത്തിരുന്നു .ലീഗിലെ ഒരു വിഭാഗം നേരത്തെ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു .മണ്ഡലത്തിൽമുഖ്യ മന്ത്രിയും .ആഭ്യന്തര മന്ത്രിയും വന്നുസിദ്ധീഖിനു വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തിയിട്ടും അത് വോട്ടർമാരെ സ്വാധീനിച്ചില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത് .വെൽ ഫെയർ പാർട്ടിയുടെ പിന്തുണ പി ടി എ റഹീ മിനായിരുന്നു .
Tuesday, 17 May 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.
കുറ്റിക്കാട്ടൂർ : പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക് ആത്മ വിശ്വാസവും കരുത്തും നൽകുന്നതിന് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.ഈ രംഗത്ത് സന്നദ്ധ സേവകരാവാൻ തയ്യാറുള്ള ആളുകളെ അണി നിരത്തി മിഷ്യൻ കുറ്റിക്കാ ട്ടൂരിന്റെ ഭാഗമായാണ് പാലിയേറ്റീവ് കെയർ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു . രൂപീകരണത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ റസിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ 3 ന് രോഗവും പരിചരണവും ശില്പശാലയും മെയ്1ന് വാഴക്കാട് പാലിയേറ്റീവ് സെൻററിൽ ഹോം കെയർ വളണ്ടിയർമാർക്കുള്ള പരിശീലനവും നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് മെയ് 12ന് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ അസോസിയേഷൻ രൂപീകരിച്ചത് .
ഭാരവാഹികൾ
എ പ്രദീപ് കുമാർ (ചെയർമാൻ)അലി പുത്തലത്ത്,ടി ടി സുലൈമാൻ(വൈ. ചെയർമാൻ)റഹ്മാൻ കുറ്റിക്കാട്ടൂർ(കൺവീനർ)പ്രശാന്ത് കുമാർടി.പി.ഷാഹുൽ ഹമീദ്(കൺവീനർമാർ)കുഞ്ഞഹമ്മദ് മായൻകോട്ട്(ട്രഷറർ)ബാബു കാമ്പുറത്ത്, സുരേന്ദൻ കെ(കൺവീനർ, ഫൈനാൻസ്)
ശിവാനന്ദൻ, സിദ്ധീഖ് ടി.പി റഫീഖ് c ഷബിൽ, ആയിശ (കൺ .ഹോം കെയർ)
രവികുമാർ ,പ്രശാന്ത്, കൗസർ, രവീന്ദ്രൻ, സൽമാൻ(കൺ ,സൈകോ സോഷ്യൽ സപോർട് $ മെഡിസിൻ )രഘു മാസ്റ്റർ ,മുസ്ലിഹ്, അതുൽ കൃഷ്ണ(വളണ്ടിയർ കോഓഡിനേഷൻ ആൻറ് അവയ്ർ നസ് ടെയിനിങ്)
സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് അംഗങ്ങൾ (SIP)
അജിത്, ജിഷ്ണു 'അർജുൻആശിഖ, ഹെന്ന, ശ്രീ ഷ്ണ, ആര്യ തുടങ്ങിയവരെ വിവിധ വകുപ്പ് കൺവീനർമാരും ടീം അംഗങ്ങളുമായി തെരഞെടുത്തു.
ചടങ്ങിൽ പാലിയേറ്റീവ് കോ-ഓഡിനേറ്റർമാരായ പ്രവീൺ കുമാർ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ സംസാരിച്ചു.ആനക്കുഴിക്കര മുതൽ വെളിപ്പറമ്പ് ഉൾപ്പെട്ട 9 വാർഡുകൾ കേന്ദ്രീകരിച് പ്രവർത്തിക്കാനാണ് ഈ സന്നദ്ധ ഗ്രൂപ് ഉദ്ദേശിക്കുന്നത്.
സമൂഹത്തിലെ വിവിധ ആളുകളുമായി ബന്ധപ്പെട്ട് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിലെ ഹോം കെയർ വളണ്ടിയർമാർ വാഴക്കാട് ,പുവ്വാട്ട് പറമ്പ് പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനം നടത്തുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള ആളുകൾക്ക് വേണ്ടി
2016 മെയ് 22ന് ഞായർ രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ പരിശീലന പരിപാടി നടക്കുമെന്ന് സംഘാടകർ പറഞ്ഞു .
Friday, 6 May 2016
കുന്ദമംഗലം പ്രചരണം ചൂടേറുന്നു;കാലിടറാതെ എൽ.ഡി.എഫ് കാലുറപ്പിക്കാൻ യു.ഡി.എഫ്.
കുറ്റിക്കാട്ടൂർ :കനത്ത ചൂടിലും പ്രചരണം
കൊഴുപ്പിച്ചു ഇരു മുന്നണികളും ഒപ്പം ബി ജെ പി യും മണ്ഡലത്തിലെ ഒന്നാം ഘട്ടം പിന്നിടുന്നു .സീറ്റ് നില നിർത്താൻ പി ടി എ റഹീമും മണ്ഡലം തിരിച്ചു പിടിക്കാൻ ടി. സിദ്ധീഖും നില മെച്ചപ്പെടുത്താൻ ബി ജെ പി യുടെ സി .കെ പത്മനാഭനും ചൂടിനെ വക വെക്കാതെ വോട്ടർമാരെ നേരിൽ കാണുകയാണ് .ഇതിൽ പ്രചരണത്തിൽ മുന്നിട്ടു നിക്കുന്നത്
മുഖ്യ മന്ത്രിഉമ്മൻചാണ്ടി കുന്ദമംഗലത്തും രമേശ് ചെന്നി തല പെരുമണ്ണയിലും പ്രചാരണത്തിന് എത്തിയിരുന്നു .ലീഗിന്റെ യുവജന വിഭാഗം പഴയ പിണക്കങ്ങൾ മാറ്റി വെച്ച് സിദ്ധീഖിനു വേണ്ടി സജീവമായി രംഗത്തുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സെക്കുലർ ലീഗിന്റെ നേതാവും
സിറ്റിംഗ്എം എൽ എ യുമായ പി ടി എ റഹീമിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ആത്മ വിശ്വാസവുമായിഎൽ.ഡി.എഫ്കേന്ദ്രങ്ങൾ
ചിട്ടയായ പ്രവർത്തനങ്ങളുമാ യാണ്നീങ്ങുന്നത് . ബി ജെ പികുന്ദമംഗലം മണ്ഡലം സംസ്ഥാന ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളിൽ ഒന്നായാണ് കാണുന്നത്
സിനിമാ താരം കവിയൂർ പൊന്നമ്മയെ മണ്ഡലങ്ങളിൽ കൊണ്ട് വന്നു പ്രചരണം നടത്തിയാണ്ബി.ജെ. പി ജന ശ്രദ്ധ ആകർഷിക്കുന്നത്. ഇതൊക്കയാണെങ്കിലും ബി.ജെ .പിയെ മുഖ്യ ഭീഷണിയായി ആരും കാണുന്നില്ല .വോട്ട് കച്ചവടത്തിന്റെ പഴി പേറുന്ന ഇവർ സി .കെ പത്മനാഭനായത് കൊണ്ട് അഡജസ്റ്റുമെന്റ്നു നില്ക്കില്ലന്നാണ് പൊതുവെ വിലയിരുത്തൽ .വോട്ടിംഗ് നിലയിൽ കഴിഞ്ഞ കണക്കുകൾ ഇടതു മുന്നണിക്ക് അനുകൂലമാണ് .2011 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പി ടി എ റഹീമിന് 3235 വോട്ടിനു ഭൂരിപക്ഷമുണ്ട് എം കെ രാഘവൻ വിജയിച്ച .കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ്ന്റെ വിജയരാഘവന് മണ്ഡലത്തിൽ 235 വോട്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി ക്കാണ് മുൻതൂക്കം.എൽ.ഡി.എഫ്71760 യു.ഡി.എഫ് 65197 ബി. ജെ. പി 31269 എന്നിങ്ങനെയാണ് കണക്കുകൾ .ഇതിൽ 6563 വോട്ട് ഇടതിന് ലീഡുണ്ട് .ഇത് പ്രാദേശിക മായബന്ദ്ധങ്ങളും മറ്റും സ്വാധീനം ചെലുത്തിയ കണക്കുകളാണ്.എന്നാൽ മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഉൾ കൊള്ളുന്ന ഡിവിഷനുകളിൽ 3235 വോടിനു .എൽ.ഡി.എഫ് മുന്നിലാണ് ,ഇത് രാഷ്ട്രീയ സ്വാധീനമുള്ള വോട്ടുകളാണ് .ഇത് മറികടക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ സജീവമാണ് .എന്നാൽ റഹീമിന്റെ സംശുദ്ധ വ്യക്തിത്വവും വികസന നയങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത് .
.2011 ൽ നേടിയ 17123 വോട്ടിൽ നിന്നും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക് 31269 വോട്ടായി വർദ്ധിച്ചത് ഇവരുടെ ആത്മ വിശ്വാസം വർദ്ധി പ്പിച്ചിട്ടുണ്ട് .ഇതിനിടയിൽ മണ്ഡലത്തിൽ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം നടക്കുന്നതായി പറയപ്പെടുന്നു .ഏതായാലും ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത് .
Tuesday, 3 May 2016
ജീപ്പ് കടയിൽ പാഞ്ഞു കയറി നാല് പേർക്ക് പരിക്ക് ,ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തു .
![]() |
| നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞു കയറിയ നിലയിൽ |
കടയുടെ മുന്നിലുണ്ടായിരുന്ന പാലാട്ടു മുസ്തഫ (38)ഫൈസൽ കണിയാത്(36 ) ഹമീദ് കണിയാത്(35 )റിയാസ് വെളുത്തേടത്ത് (39 )എന്നിവർക്കാണ് പരിക്കേറ്റ ത് .ഇവരെ മെഡിക്കൽ കോളേജു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാഹനത്തിലുണ്ടായിരുന്നവർ മദ്യത്തിലായിരുന്നു എന്ന് സംശയം തോന്നിയ നാട്ടുകാ ർ ഇവരെ കൊണ്ട് പോവാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞു .ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃ ഷ്ടിച്ചു .മെഡിക്കൽ കോളേജ് സി ഐ എത്തിയ ശേഷമാണ് ജീപ്പിലുള്ളവരെ കൊണ്ട് പോവാൻ അനുവദിച്ചത് .ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിരുന്നു . അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു . ശോഭ ബിൽ ഡേ ഴ് സിലെ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത് .
Subscribe to:
Comments (Atom)
































































