Just in....!!!!!!
Friday 31 May 2013
ചെരിപ്പൊട്ടിക്കുന്ന പശയും വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തു
കുറ്റിക്കാട്ടൂർ ; വൈറ്റ്നറില്‍ ലഹരി കണ്ടെത്തിയ കുട്ടികള്‍ അത് കിട്ടാതായതോടെ ചെരുപ്പ്
ഒട്ടിക്കുന്ന പശയിലും ലഹരി ‘കണ്ടുപിടിച്ചു’. നഗരത്തിലെ രണ്ട് പ്രമുഖ
സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ പശലഹരി ഉപയോഗിച്ച്
മത്തുപിടിച്ച അവസ്ഥയില്‍ വെള്ളിമാട്കുന്നില്‍ നാട്ടുകാര്‍ പിടികൂടി.
ലഹരിയുടെ മയക്കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ നാട്ടുകാരോട്
പറഞ്ഞത്.
പശയും പ്ളാസ്റ്റിക്കും പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഗന്ധമാണത്രെ ഇവരെ ദീര്‍ഘനേരം ലഹരിയുടെ ലോകത്ത് കഴിയാന്‍ സഹായിക്കുന്നത്. പത്തു രൂപയുടെ ഒരു പശ ട്യൂബ് മതി രണ്ടോ മൂന്നോ പേര്‍ക്ക് ലഹരി നുകരാന്‍. ഇതുപയോഗിച്ചാല്‍ ഷട്ടില്‍ കളിക്കാനൊക്കെ നല്ല ‘എനര്‍ജി’ കിട്ടുമെന്ന് പ്ളസ് വണിന് പടിക്കുന്ന മിടുക്കനാണ് പറയുന്നത്. ഇവര്‍ നഗരത്തിലെ ഗവ സ്കൂള്‍ അധ്യാപികയുടെ മകനാണ്. എസ്.എസ്.എല്‍.സിക്ക് 83 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
ദിവസേന ഒരു തവണയെങ്കിലും ഈ ലഹരി ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കുട്ടി പറയുന്നത്. തന്‍െറ നിരവധി കൂട്ടുകാര്‍ ഇതുപയോഗിക്കുന്നുണ്ടെന്നും അവന്‍ വെളിപ്പെടുത്തി. പ്രമുഖ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് 10ാം ക്ളാസ് കഴിഞ്ഞിറങ്ങിയതാണ് കൂടെയുള്ള കുട്ടി. ഇവന്‍ ലഹരിയുടെ മയക്കത്തില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബേപ്പൂര്‍ പുലിമുട്ടില്‍ വെച്ചാണത്രെ അവന് ഈ ‘ഐഡിയ’ പഠിക്കാനായത്. ഇവനും ഇതുപയോഗിക്കുന്ന നിരവധി കൂട്ടുകാരുണ്ട്. നാട്ടുകാര്‍ ഇവരുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ചുവരുത്തി തൊണ്ടി സഹിതം കുട്ടികളെ കൈമാറി. പശയുടെ ട്യൂബ് കണ്ട പിതാവ് ഞെട്ടി. സ്കൂള്‍ ഷൂ ഒട്ടിക്കാന്‍ വേണ്ടി പിതാവിനെക്കൊണ്ടുതന്നെയാണത്രെ ഇവന്‍ പശ വാങ്ങിച്ചത്.
മാത്തോട്ടത്തെ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവാണ് ഈ ലഹരി പരിചയപ്പെടുത്തിയതെന്ന് വിദ്യാര്‍ഥി പിതാവിനോട് പറഞ്ഞു. ലഹരി വിപത്തിനെതിരെ കാമ്പയിന്‍ നടത്തുന്ന ‘ജിയോസ’ (ജെ.ഡി.ടി ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പിച്ചത്.
ഇതിന്‍െറ വിവരങ്ങള്‍ സംഘടന പൊലീസിനും കൈമാറി. കുട്ടികളെ മയക്കുമരുന്ന് വലയിലകപ്പെടുത്തുന്നതിന്‍െറ ആദ്യ പടിയാണ് ഇത്തരം ലഹരി ഉപയോഗമെന്ന് പൊലീസ് പറയുന്നു. ഇതിന്‍െറ പിന്നില്‍ വലിയ റാക്കറ്റുള്ളതായാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം ലഹരി ഉപയോഗിക്കുന്നവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പശയും പ്ളാസ്റ്റിക്കും പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഗന്ധമാണത്രെ ഇവരെ ദീര്‍ഘനേരം ലഹരിയുടെ ലോകത്ത് കഴിയാന്‍ സഹായിക്കുന്നത്. പത്തു രൂപയുടെ ഒരു പശ ട്യൂബ് മതി രണ്ടോ മൂന്നോ പേര്‍ക്ക് ലഹരി നുകരാന്‍. ഇതുപയോഗിച്ചാല്‍ ഷട്ടില്‍ കളിക്കാനൊക്കെ നല്ല ‘എനര്‍ജി’ കിട്ടുമെന്ന് പ്ളസ് വണിന് പടിക്കുന്ന മിടുക്കനാണ് പറയുന്നത്. ഇവര്‍ നഗരത്തിലെ ഗവ സ്കൂള്‍ അധ്യാപികയുടെ മകനാണ്. എസ്.എസ്.എല്‍.സിക്ക് 83 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
ദിവസേന ഒരു തവണയെങ്കിലും ഈ ലഹരി ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കുട്ടി പറയുന്നത്. തന്‍െറ നിരവധി കൂട്ടുകാര്‍ ഇതുപയോഗിക്കുന്നുണ്ടെന്നും അവന്‍ വെളിപ്പെടുത്തി. പ്രമുഖ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് 10ാം ക്ളാസ് കഴിഞ്ഞിറങ്ങിയതാണ് കൂടെയുള്ള കുട്ടി. ഇവന്‍ ലഹരിയുടെ മയക്കത്തില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബേപ്പൂര്‍ പുലിമുട്ടില്‍ വെച്ചാണത്രെ അവന് ഈ ‘ഐഡിയ’ പഠിക്കാനായത്. ഇവനും ഇതുപയോഗിക്കുന്ന നിരവധി കൂട്ടുകാരുണ്ട്. നാട്ടുകാര്‍ ഇവരുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ചുവരുത്തി തൊണ്ടി സഹിതം കുട്ടികളെ കൈമാറി. പശയുടെ ട്യൂബ് കണ്ട പിതാവ് ഞെട്ടി. സ്കൂള്‍ ഷൂ ഒട്ടിക്കാന്‍ വേണ്ടി പിതാവിനെക്കൊണ്ടുതന്നെയാണത്രെ ഇവന്‍ പശ വാങ്ങിച്ചത്.
മാത്തോട്ടത്തെ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവാണ് ഈ ലഹരി പരിചയപ്പെടുത്തിയതെന്ന് വിദ്യാര്‍ഥി പിതാവിനോട് പറഞ്ഞു. ലഹരി വിപത്തിനെതിരെ കാമ്പയിന്‍ നടത്തുന്ന ‘ജിയോസ’ (ജെ.ഡി.ടി ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പിച്ചത്.
ഇതിന്‍െറ വിവരങ്ങള്‍ സംഘടന പൊലീസിനും കൈമാറി. കുട്ടികളെ മയക്കുമരുന്ന് വലയിലകപ്പെടുത്തുന്നതിന്‍െറ ആദ്യ പടിയാണ് ഇത്തരം ലഹരി ഉപയോഗമെന്ന് പൊലീസ് പറയുന്നു. ഇതിന്‍െറ പിന്നില്‍ വലിയ റാക്കറ്റുള്ളതായാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം ലഹരി ഉപയോഗിക്കുന്നവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment