Just in....!!!!!!
Tuesday 29 March 2016
മൊബൈൽ ടവർ നിർമാണം;പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്തുകളി പുറത്തായി .
ടവറിനുള്ള അനുമതിപിൻ വലിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ പെരുവയൽ പഞ്ചായത്ത് സെക്രടറിയെ ഉപരോധിച്ചപ്പോൾ |
കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിർമിക്കുന്ന ടവർ നിർമാണത്തിനു അനുമതി കൊടുത്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രടറിയുടെ തലയിൽ കെട്ടിവെച്ചു തടിയൂരാനുള്ള വാർഡ് മെമ്പറടക്കമുള്ള ശ്രമം പരിഹാസ്യമായി .
പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ ഇന്നലെ തടഞ്ഞിരുന്നു .അനുമതി കൊടുത്ത സെക്രടറി യുടെ മുറിയിൽ കയറി നാട്ടുകാരുടെ നേന്തൃ ത്തത്തിലുള്ള സംഘം ഉപരോധിച്ചപ്പോഴാണ് ടവറിന്റെ പണി നിർത്തിവെക്കാൻ ബോർഡ് യോഗം തീരുമാനിക്കുകയോ ആവശ്യം മിനുറ്റ്സിൽ രേഖ പ്പെടുത്തുകയോചെയ്തിട്ടില്ലെന്ന് സെക്രടറി വെളിപ്പെടുത്തിയത് .ഗ്രാമസഭ ടവറിന്റെ പണി നിർത്തി വെക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു .
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയം കളിക്കുന്ന വാർഡ് അങ്ങത്തിന്റെ നടപടിയിൽ പരക്കെ അമർഷമുണ്ട് .
വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നേരത്തെ നാട്ടുകാർ രംഗത്ത് വന്നിരുന്നു .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ഇതുമായി ബന്ദ്ധപ്പെട്ട തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.ഗ്രാമ സഭ തീരുമാനം നടപ്പാക്കാൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല .പഞ്ചായത്ത് ഭരിക്കുന്ന കശ്ചിയുടെ പ്രമുഖനേതാവിന്റെഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടവർ സ്ഥാപിക്കുന്നത്.ഇത് കൊണ്ടാണ് ഭരണ സമിതി നടപടി എടുക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെപ്രശ്നം ചർച്ച ചെയ്യാൻ മെയ് 6 നു സർവക ക്ഷി യോഗം വിളിച്ചിട്ടുണ്ട് .
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment