Just in....!!!!!!
Thursday 2 January 2014
പുതു വര്‍ഷം; സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും !
അഭ യാര്‍ഥി കാമ്പില്‍ നിന്നും ഇറക്കി വിട്ട അമ്മയും കുഞ്ഞും |
2014 , ജനുവരിയിലെ തണുപ്പിനെ പ്പോലും അത്യുഷ്ണത്തില്‍ നിര്‍ത്തുന്ന വാര്‍ത്തകളും വിശേഷങ്ങളുമായാണ് പുതു വര്‍ഷം നമ്മെ വരവേറ്റത് . സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും ചേര്ത്ത വാര്‍ത്തയും കമന്റും പുതു ദിനത്തില്‍ നിറഞ്ഞു . തണുത്തു വിറച്ചു അഭ യാര്‍ഥി കാമ്പില്‍ കഴിയുന്ന മുസഫര്‍നഗറിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ലോയിയില്‍നിന്ന്
മുഴുവന്‍ അഭയാര്‍ഥികളെയും ഒഴിപ്പിച്ച ക്രൂരത ഈദിനത്തെ വരവേ റ്റു . മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ്
കൗശല്‍ രാജ് ശര്‍മ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് 500ലേറെ വരുന്ന ആളുകളെ
ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടത്. ലോയി ക്യാമ്പില്‍നിന്ന്
ഒഴിപ്പിക്കപ്പെട്ട 20ഓളം കുടുംബങ്ങള്‍ മൂന്ന് കി.മീ. അകലെ നീംകേരിയിലെ ബസ്
ഷെല്‍ട്ടറിന് സമീപം അഭയം തേടിയിരുന്നു. ചൊവ്വാഴ്ച പൊലീസ് എത്തി
ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിലേക്ക്
പുതപ്പുമായി വന്ന ട്രക്ക് പൊലീസ് തിരിച്ചയച്ചു. മീറത്ത്-മുസഫര്‍നഗര്‍
പാതയിലാണ് തടഞ്ഞത്. സ്വന്തം ജനതയോട് ഒരു ഭരണ കൂടം ചെയ്ത ക്രൂരത ഒരു ജനത ഇവിടെ എറ്റു വാങ്ങുന്നത് പ്രതീക്ഷയുടെ പുലരി കാത്തിരുന്ന നമ്മെ നിരാശപ്പെടുത്തി ...തണുത്തു വിറച്ചു പിടഞ്ഞു മരിച്ച 35 ലേറെ കുട്ടികള്ക്ക് വേണ്ടി നമ്മുടെ പരമോന്നത പാര്‍ലിമെന്റ ഒരു നിമിഷം മൌനമാചരിച്ചു .ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്ന ഒരു ജനപ്രതിനിതിയും ഒരു കമ്പിളി പുതപ്പുമായി ഈ ജനതയ്ക്ക് നേരെ കൈ നീട്ടിയില്ല ..ഇവരുടെ ഹ്രദയം ആ ജനത അനുഭ വിച്ചതിനെക്കാള്‍ ഏറെ മരവിച്ചിരുന്നു .....540 പേര് ഒരു പുതപ്പു നല്‍ കിയാല്‍ 34 കുട്ടികള്‍ വിട പറയില്ലായിരുന്നു .
2013 അവസാനിക്കുംപോൾ മോഡി നടത്തിയ കുമ്പസാരത്തെ ക്കുറി ച്ച വാർത്തകലും കമന്റ്റു മായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് .ഗുജറാത്ത് വംശ ഹത്യയിൽ ഇപ്പോഴുള്ള മോഡിയുടെ ഖേദ പ്രകടനം അടുത്ത തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളും കാപട്യ വുമായി മാത്രമായി കണ്ടാല്‍ മതിയെന്ന് ചില ചിത്രങ്ങൾ ഓർമപ്പെടുത്തി ...
ചില പുതു വത്സര തമാശ
മുസ്‌ലിം ലീഗ് കേരളത്തിലെ ആം ആദ്മി പാര്‍ടിയാണെന്ന മന്ത്രി കുഞ്ഞാലികുട്ടിയുടെ
പ്രസ്താവന (തമാശ ) കേരളത്തിൽ പുതിയ രാഷ്ട്രീയ പാര്ടികളുടെ അരങ്ങേറ്റം കണ്ടാണെന്ന് പറയപ്പെടുന്നു .അപ്പോൾ പാർടിയിലെ കേജ്രിവാൾ ആരാണെന്ന് ജനം ചോദിക്കുന്നു . ഈ തമാശ പുതു വർഷത്തി ല്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചു ...മൻമോഹൻ സിങ്ങ് ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ല എന്നതും ജനത്തിനു സന്തോ ഷം നല്കി .
അദ്ദേഹമെടുത്ത ജനപ്രിയ തീരുമാനമെന്നു ഫേസ് ബുക്ക് പ്രതികരണ ത്തിലുടെ അറിയിച്ചു .....
ജനത്തിന്റെ ഒടിഞ്ഞ മുതുകിൽവീണ്ടും ആഞ്ഞു വീക്കിയാണ് കേന്ദ്രം പുതു വര്‍ഷം ജനങ്ങൾക്ക് സമ്മാനിച്ചത് .വീട്ടമ്മയുടെ കണ്ണീരുപ്പു കലങ്ങിയ ബജറ്റിൽ തീ പിടിപ്പിക്കുന്ന രീതിയിൽ ഗ്യാസിനു വില വര്ധിപ്പിച്ചു കൊണ്ടാണ് ആശംസ നല്കിയത് .230 രൂപ വര്ധിപ്പിച്ച നടപടിയിൽ കേരളത്തിലെ കുഞ്ഞാലികുട്ടിയുടെ ആം ആദ്മി പാര്‍ടി ഒന്നും പറഞ്ഞു കണ്ടില്ല .
മാധ്യമവും രണ്ടര പതിറ്റാണ്ടിനു ശേഷം പുതുക്കി
കേരളത്തിലെ മാധ്യമ രംഗത്ത് വഴിതിരുവായി രംഗത്ത് വന്നു വായനയുടെ വേറിട്ട അനുഭവം മലയാളിക്ക് നല്കിയ മാധ്യമം 26 വര്ഷത്തിനു ശേഷം അതിന്റെ കെട്ടിലും മട്ടിലും മാറ്റ മുള്‍ കൊണ്ടാണ്പുതു വര്‍ഷത്തെ എതിരേറ്റത് .പക്ഷെ ഈ മാറ്റം വായനക്കാര്‍ക്ക് ഉള്‍ കൊള്ളൂമൊ എന്ന് കണ്ടറിയണം . ലോഗോയും മാറ്റവും ടൈറ്റില്‍ പ്രിന്റും പഴയത് തന്നെ പ്രൗഡി എന്നാണു പൊതു അഭിപ്രായം .എല്ലാം മാറുമ്പോൾ മാധ്യമത്തിനും അതില്‍ നിന്നും മാറി നില്ക്കാന്‍ കഴിയില്ലല്ലോ .
പ്രതീക്ഷ
അരവിന്ദ് കെജ്രിവാളിന്‍െറ സത്യ പ്രതിക്ഞ |
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ പുതു വർഷത്തിൽ പ്രതീക്ഷയുടെ കിരണം തരുന്നുണ്ട് .അഴിമതിക്കെതിരെ ബദൽ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുന്ന ആം ആദ്മി പാര്‍ട്ടി ഒരു പ്രതീക്ഷയാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment