Just in....!!!!!!
Wednesday 7 May 2014
നൂറു മേനിക്കായി അവര്‍ നിസ് ലയെ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാക്കി .
സ്വപ്‌നങ്ങള്‍ നെയ്തു പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍ ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍ നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍ നില്ക്കാതെ അവള്‍ ജീവിതത്തില്‍ നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയായി ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു മുകളില്‍ വെച്ച് അതില്‍ ചവിട്ടിയാണ് അവള്‍ ജീവിതം അവസാനിപ്പിച്ചത് .ഇത് പറയുമ്പോള്‍ ഉമ്മയുടെ ഹ്രദയം പൊട്ടി കണ്ണീര്‍ വന്നു കൊണ്ടിരുന്നു .
തോല്പ്പിക്കരുതെന്നു പറഞ്ഞു ഹെഡ് മസ്ടരോടും ടീച്ചറോടും ഒരു പാട് കെഞ്ചിയിരുന്നു .എല്ലാവരും കൂടി അവളെ ഇവിടെ നിന്നും പറഞ്ഞയച്ചു .കരഞ്ഞു കലങ്ങിയ കണ്ണോടെ ഉമ്മ അസ്മാബി പറഞ്ഞു .എസ് .എസ് എല്‍ .സി യി നൂറു മേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റല്‍ സ്കൂള്‍ അധി കാരികള്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടു തവണ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് പതിനഞ്ചു കാരി നിസല ആത്മഹത്യ ചെയ്തത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ വീട്ടില് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍ തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍ വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍ പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍ പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍ അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍ അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍ ടീച്ചര്‍ മാര്‍ ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍ എന്റെ മോള്‍ പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍ നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍ പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട് വരുമ്പോള്‍ ഞെട്ടണമെന്നു അവള്‍ പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക് നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍ കൂടുതല്‍ എ പ്ലസ് നേടുന്നവരെ ഇരുത്തിയാല്‍ മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
(കടപ്പാട് :കേരള കൌമുദി )
.
തോല്പ്പിക്കരുതെന്നു പറഞ്ഞു ഹെഡ് മസ്ടരോടും ടീച്ചറോടും ഒരു പാട് കെഞ്ചിയിരുന്നു .എല്ലാവരും കൂടി അവളെ ഇവിടെ നിന്നും പറഞ്ഞയച്ചു .കരഞ്ഞു കലങ്ങിയ കണ്ണോടെ ഉമ്മ അസ്മാബി പറഞ്ഞു .എസ് .എസ് എല്‍ .സി യി നൂറു മേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റല്‍ സ്കൂള്‍ അധി കാരികള്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടു തവണ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് പതിനഞ്ചു കാരി നിസല ആത്മഹത്യ ചെയ്തത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ വീട്ടില് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍ തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍ വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍ പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍ പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍ അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍ അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍ ടീച്ചര്‍ മാര്‍ ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍ എന്റെ മോള്‍ പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍ നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍ പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട് വരുമ്പോള്‍ ഞെട്ടണമെന്നു അവള്‍ പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക് നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍ കൂടുതല്‍ എ പ്ലസ് നേടുന്നവരെ ഇരുത്തിയാല്‍ മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
(കടപ്പാട് :കേരള കൌമുദി )
.
Subscribe to:
Post Comments (Atom)
No comments:
Post a Comment