“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 12 May 2014

പ്രിയപ്പെട്ട ഉമ്മക്ക് ഞാന്‍ പോകുകയാണ് ' നിസ്‌ലയുടെ അവസാന വാക്കുകള്‍കണ്ടെത്തി


അരീക്കോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
‘അസ്സലാമു അലൈകും… എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട, മാഷോട് കാലുപിടിച്ച് പറഞ്ഞു ഒന്ന് ജയിപ്പിച്ച് വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് ഞാന്‍പോകില്ല. എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടാക്കിക്കൂടെ…? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല… കാക്കാനോടും താത്താനോടും പറയണം അവരോട് ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍… ഞാന്‍ പോകുകയാണ് ആരും എന്നെ ഓര്‍ത്ത് വിഷമിക്കരുത്.
എന്ന് ഉമ്മാന്റെ മകള്‍ നിസ്‌ല…’
രണ്ട് വര്‍ഷം തുടര്‍ച്ചയായി തൊല്‍പ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത നിസ്‌ലയുടെ അവസാന വാക്കുകളാണിത്. നിസ്ലയുടെ മൂത്തസഹോദരിയായ തസ്‌നിയാണ് വീട്ടില്‍നിന്നും കുറിപ്പ് കണ്ടെത്തിയത്. നിസ്ല നാണയങ്ങള്‍ ശേഖരിച്ചിരുന്ന പാത്രത്തില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. കൂട്ടുകാരിയുടെ ഉപ്പയോട് ജയിക്കാതെ ടി സി തരാന്‍ പറ്റില്ലെന്ന് ഹെഡ് മാസ്റ്റര്‍ പറഞ്ഞതായും കുറിപ്പിലുണ്ട്. പ്രാഥമിക പരിശോധനയില്‍ കുറിപ്പ് നിസ്‌ലയുടെ കൈയ്യക്ഷരം തന്നെയാണെന്ന് പോലീസ് പറഞ്ഞു.
സ്വപ്‌നങ്ങള്‍  നെയ്തു  പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല   സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍  ഇരിക്കാന്‍  ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍  ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍  നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍  നില്ക്കാതെ  അവള്‍  ജീവിതത്തില്‍  നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍   ഉയരങ്ങള്‍  എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാവുകയായിരുന്നു  ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു  മുകളില്‍  വെച്ച് അതില്‍  ചവിട്ടിയാണ് അവള്‍  ജീവിതം അവസാനിപ്പിച്ചത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ  വീട്ടില് നിന്നും നാല് കിലോമീറ്റര്‍  ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍  തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍  പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍  വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍  പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍  പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍  ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ  അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍  അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍  ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍  കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍  അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍  ടീച്ചര്‍ മാര്‍  ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍  എന്റെ മോള്‍  പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍  നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍  പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട്   വരുമ്പോള്‍  ഞെട്ടണമെന്നു അവള്‍  പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക്‌ നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍  കൂടുതല്‍  എ പ്ലസ്‌ നേടുന്നവരെ ഇരുത്തിയാല്‍  മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍  പരീക്ഷയില്‍  നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More