“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 7 October 2011

മാമ്പുഴ കൈയേറ്റം: സര്‍വേ നടത്താന്‍ ജീവനക്കാരില്ല

കുറ്റിക്കാട്ടൂര്‍: മാമ്പുഴ കൈയേറ്റം കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണം വൈകുന്നു. റവന്യൂ വകുപ്പിനു കീഴില്‍ സര്‍വേ പൂര്‍ത്തീകരിച്ച് നടപടികള്‍ എടുക്കുമെന്ന് വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പ്രാഥമിക സര്‍വേ നടത്തി പുഴ കൈയേറ്റം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് സമ്പൂര്‍ണ സര്‍വേക്കുള്ള നടപടികള്‍ക്ക് പഞ്ചായത്തുകള്‍ ശിപാര്‍ശചെയ്തത്. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളില്‍ മിക്കയിടങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അടിയന്തരമായി സര്‍വേ പൂര്‍ത്തീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയത്.
റവന്യൂ വകുപ്പില്‍ സര്‍വേ വിഭാഗത്തില്‍ ഇപ്പോഴുള്ള ജീവനക്കാരെ അധികവും റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതുകൊണ്ടാണ് സര്‍വേ നടപടികള്‍ വൈകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രമല്ല, സര്‍വേ നടത്തി അതിര്‍ത്തിനിര്‍ണയിക്കുന്നതിനുള്ള കല്ലുകള്‍ ഇപ്പോള്‍ സ്റ്റോക്കില്ളെന്നും ഇവര്‍ പറഞ്ഞു. പുഴ സംരക്ഷണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കുറ്റിക്കാട്ടൂര്‍ മുതല്‍ ഒളവണ്ണ വരെയാണ് സര്‍വേ നടത്തേണ്ടത്. ഇതിനുള്ള ചെലവുകള്‍ പുഴ കടന്നുപോകുന്ന പഞ്ചായത്തുകള്‍ വഹിക്കുമെന്ന് റവന്യൂ വിഭാഗത്തെ അറിയിച്ചിരുന്നു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പിതാംബരന്‍, പുഴ സംരക്ഷണ സമിതി സെക്രട്ടറി പി. കോയ, അബ്ദുല്ലത്തീഫ് പയ്യടിമേത്തല്‍ എന്നിവര്‍ അസി. തഹസില്‍ദാര്‍ സുബ്രഹ്മണ്യനെ നേരില്‍ കണ്ട് സര്‍വേ നടത്താന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ ലഭിക്കുന്നതനുസരിച്ച് സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് അസി. തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More